Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കനാല്‍ കൈവരി ഭൂമിയില്‍നിന്ന്‌ കൗലു കുടിയൊഴിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2014, 10:26 pm IST
in Ernakulam

മട്ടാഞ്ചേരി: കനാല്‍ കൈവഴിയിലെ കൂരയില്‍നിന്ന്‌ കൗലു കുടിയൊഴിയുന്നു. രാമേശ്വരം കനാല്‍ കൈവഴിയില്‍ പാടശ്ശേരി പറമ്പില്‍ പുറമ്പോക്കിലും കനാലിലുമായി കെട്ടിയുയര്‍ത്തിയ കൂരയില്‍നിന്ന്‌ മാര്‍ച്ച്‌ 30 ന്‌ കൗലവും ഭര്‍ത്താവ്‌ ഈസഹാക്കും മൂന്നാം തലമുറയിലെ ഒരു വയസ്സുകാരനുമടക്കം എട്ടംഗങ്ങളാണ്‌ കുടിയൊഴിയുന്നത്‌. കനാല്‍ പുറമ്പോക്ക്‌ കുടിയൊഴിപ്പിക്കല്‍ പദ്ധതി വിഹിതവും ഇതര ധനസഹായവും ചേര്‍ത്ത്‌ വാങ്ങിയ സ്വന്തം വീടിന്റെ താക്കോല്‍ 16 ന്‌ കൗലു-ഈസഹാക്ക്‌ ദമ്പതികള്‍ക്ക ലഭിക്കും. പിന്നീട്‌ വീട്ടുപകരണങ്ങള്‍ നീക്കി കൗലു കനാല്‍ കൈവഴിയിലെ കൂര പൊളിച്ചു നീക്കും.

മൂന്നര പതിറ്റാണ്ടിന്റെ യാതന ജീവിതമാണ്‌ കൗലു-ഈസഹാക്ക്‌ കുടുംബം കനാല്‍ കൈവരി കൂരയില്‍ നയിച്ചത്‌. അരസെന്റില്‍ താഴെയുള്ള പുറമ്പോക്ക്‌ ഭൂമിയില്‍ കനാലിലേക്ക്‌ പലകകള്‍ നിരത്തി പ്ലാസ്റ്റിക്‌ ഷീറ്റുമായി ചേര്‍ത്തുണ്ടാക്കിയ കൂര കൗലുവിനും മൂന്ന്‌ തലമുറ മക്കള്‍ക്കും കൊട്ടാരസമാന ഭവനമായിരുന്നു. ഓട്ടോ ഡ്രൈവറായ ഈസഹാക്കുമായുള്ള വിവാഹത്തെത്തുടര്‍ന്ന്‌ കരിപ്പാലത്തെത്തിയ കൗലുവിന്‌ ഭര്‍ത്താവിന്റെ ഭവനത്തില്‍ അധികനാള്‍ കഴിയാനായില്ല. ഭര്‍ത്താവ്‌ ഈസഹാക്കും നാല്‌ മക്കളുമായി വീടുവിട്ടിറങ്ങിയ കൗലു 1978 ലാണ്‌ രാമേശ്വരം കനാല്‍ കൈവഴിയിലെ ഷെഡ്ഡ്‌ 1000 രൂപ നല്‍കി കാദറില്‍നിന്ന്‌ വാങ്ങിയത്‌. തുടര്‍ന്ന്‌ കനാലിലേക്ക്‌ കുറ്റിയില്‍ പലകകള്‍ നിരത്തി ചെറിയ കൂര നിര്‍മിച്ചു. അയല്‍വാസികളുടെ സഹകരണത്തോടെയുള്ള ‘കൂര’യിലെ ജീവിതത്തിനിടയില്‍ നാല്‌ മക്കളുടെ ജനനവും രണ്ടുമക്കളുടെ മരണവും ആറ്‌ മക്കളുടെ വിവാഹവും ഒരു മകളുടെ വിവാഹമോചനവും കണ്ടുള്ളതായിരുന്നു കൗലു ഈസഹാക്കിന്റെ ജീവിതം.

വീടിനോട്‌ ചേര്‍ന്ന്‌ കൈവരിയില്‍ പൂക്കളും പച്ചക്കറിയും നട്ട്‌, ചെറിയ മിഠായി കച്ചവടവും നടത്തി ഭര്‍ത്താവിന്റെ ചെറുവരുമാനവും ചേര്‍ത്ത്‌ തലമുറകളെ വളര്‍ത്തിയ കൗലു ഒരു മകളെ ഇഷ്ടാനുസരണം ഒരു ഹിന്ദുവിന്‌ വിവാഹം ചെയ്ത്‌ നല്‍കുകയും ചെയ്തു. തെരഞ്ഞെടുപ്പ്‌ ഘട്ടത്തിലും പാര്‍പ്പിട പദ്ധതി ഘട്ടത്തിലും വാഗ്ദാനങ്ങള്‍ മാത്രം നല്‍കിയ രാഷ്‌ട്രീയക്കാരുടെ വഞ്ചനക്കിടയില്‍ വൈദ്യുതിയും റേഷന്‍കാര്‍ഡുമില്ലാതെ എല്ലാം സഹിച്ച്‌ കൗലു കുടുംബത്തെ നയിച്ചു മുന്നേറി. 90 കളില്‍ താല്‍ക്കാലിക വീട്ടുനമ്പര്‍ ലഭിച്ചതോടെ വൈദ്യുതി ലഭിച്ചുവെങ്കിലും കൗലുവിന്റെ വൈദ്യുതി ബില്‍ തുക വാണിജ്യ നിരക്കിലാണ്‌ കണക്കാക്കിയിരുന്നത്‌. ഈസഹാക്ക്‌, കൗലു, മക്കളായ റംല, ബഷീര്‍, മരുമകള്‍ നസ്‌റീന്‍, പേരക്കുട്ടികളായ നിയാസ്‌, ഷമീര്‍, ആല്‍ഷ (ഒരു വയസ്സ്‌) എന്നിവരടങ്ങുന്ന എട്ടുപേരാണ്‌ ഇന്നും കനാല്‍ കൈവരി കൂരയില്‍ താമസിക്കുന്നത്‌. ഫാനും ടിവിയും ഫ്രിഡ്ജും അലമാരയുമെല്ലാമുള്ള കൗലുവിന്റെ കൂരയിലെ അന്തിയുറക്കം കനാലിന്‌ മുകളില്‍ നിരത്തിയ പലകയിലാണ്‌. കരുവേലിപ്പടിക്ക്‌ സമീപം വാങ്ങിയ പുതിയ വീട്ടിലേക്ക്‌ മാറുമ്പോഴും കഷ്ടകാലത്ത്‌ കിടന്നുറങ്ങിയ ‘കൂര’യും സ്നേഹമുള്ള അയല്‍ക്കാരേയും ഉപേക്ഷിച്ചുള്ള കുടിയിറക്ക്‌ ദുഃഖത്തിലാണ്‌ കൗലു. ഒപ്പം ദുരിതജീവിതത്തില്‍നിന്നുള്ള “മോക്ഷ”ത്തിന്റെ സന്തോഷമുണ്ട്‌. അച്ചടി-ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നല്‍കിയും സര്‍ക്കാര്‍ സഹായം നല്‍കിയും കനാല്‍ കൈവരി ‘കൂര’യില്‍നിന്ന്‌ മോചനം നല്‍കാന്‍ സഹായിച്ചവരോട്‌ നന്ദി പറഞ്ഞ്‌ കൗലു സന്തോഷിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം
Samskriti

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

Samskriti

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

Samskriti

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

Samskriti

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

India

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

പുതിയ വാര്‍ത്തകള്‍

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.