Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മുന്നണികളിലെ കൊടിമാറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2014, 08:53 pm IST
in Vicharam

കേരളത്തിലെ ഇരുമുന്നണികളിലും പൊളിച്ചെഴുത്തിന്റെ കാലമാണിത്‌. സിപിഎം മുന്നണിയില്‍നിന്ന്‌ ആര്‍എസ്പിയും കോണ്‍ഗ്രസ്‌ മുന്നണിയില്‍ നിന്ന്‌ ജെഎസ്‌എസും പടിയിറങ്ങിയിരിക്കുന്നു. ഇനിയും പാര്‍ട്ടികള്‍ കൊടിമാറ്റിക്കെട്ടാനുണ്ടോ എന്ന്‌ കാണാനിരിക്കുന്നതേയുള്ളു. പ്രവചിക്കാന്‍ കഴിയാത്തവിധം മുന്നണികള്‍ക്കുള്ളിലും അതിലെപാര്‍ട്ടികള്‍ക്കകത്തും മൂപ്പിളമത്തര്‍ക്കം മുറുകിയിരിക്കുകയാണ്‌. അഖിലേന്ത്യാതലത്തില്‍ ബദലുണ്ടാക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട സിപിഎമ്മിനാണ്‌ ആര്‍എസ്പിയുടെ ചുവടുമാറ്റം കനത്ത പ്രഹരമായിരിക്കുന്നത്‌. മൂന്നര പതിറ്റാണ്ടിലധികമായി തുടരുന്ന ബാന്ധവം ഉപേക്ഷിക്കാന്‍ അവരുടേതായ കാരണമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. അത്‌ തിരിച്ചറിയാന്‍ സിപിഎമ്മിന്‌ കഴിയാതെ പോയത്‌ അവരുടെ വല്യേട്ടന്‍ മനോഭാവമാണെന്നതിലും സംശയമില്ല. സിപിഎം മുന്നണിയില്‍ ആര്‍എസ്പി അനുഭവിക്കുന്ന അവഗണനയ്‌ക്ക്‌ കയ്യുംകണക്കുമില്ലെന്നാണ്‌ ആര്‍എസ്പിക്കാര്‍ പറയുന്നത്‌. ഈ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ തീയതി പ്രഖ്യാപിക്കുന്നതിന്‌ ആറുമാസം മുമ്പുതന്നെ തങ്ങള്‍ക്കൊരു സീറ്റ്‌ കിട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ കത്തുനല്‍കിയെന്നാണ്‌ ആര്‍എസ്പി പറയുന്നത്‌. ആ കത്ത്‌ കിട്ടിയശേഷം ഒരക്ഷരംപോലും സംസാരിക്കാന്‍ മുന്നണിയെ നയിക്കുന്ന സിപിഎം തയ്യാറായില്ല. മാത്രമല്ല സിപിഎമ്മും സിപിഐയും മാത്രം ചര്‍ച്ചനടത്തി സീറ്റ്‌വീതം വച്ചെടുക്കുകയും ചെയ്തു. മറ്റാര്‍ക്കും ഒരു സീറ്റുപോലും നല്‍കിയില്ലെന്നും ആര്‍എസ്പി പരിഭവപ്പെടുകയാണ്‌.

ഇടതുപാര്‍ട്ടികളുടെ ഐക്യത്തിനായി കോണ്‍ഗ്രസ്‌ ബന്ധം ഉപേക്ഷിച്ച്‌ സിപിഐക്കൊപ്പം ഇറങ്ങിത്തിരിച്ചവരാണ്‌ ആര്‍എസ്പിക്കാര്‍. ഇഎംഎസിന്റെ ‘ക്ലീന്‍ സ്ലേറ്റില്‍ നിന്നു തുടങ്ങാം’ എന്ന അഭ്യര്‍ഥന മാനിച്ച്‌ മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിച്ചാണ്‌ സിപിഐ മാര്‍ക്സിസ്റ്റ്‌ മുന്നണിയിലെത്തിയത്‌. അന്ന്‌ പി.കെ. വാസുദേവന്‍നായരായിരുന്നു മുഖ്യമന്ത്രി. സിപിഐക്കൊപ്പം ആര്‍എസ്പിയുമെത്തി. രണ്ടാമത്തെ ഇഎംഎസ്‌ മന്ത്രിസഭ വീണശേഷം സിപിഐയും ആര്‍എസ്പിയും കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന ഐക്യജനാധിപത്യമുന്നണിയിലെ ഘടകകക്ഷികളായിരുന്നു. അടിയന്തരാവസ്ഥയില്‍ ഉള്‍പ്പെടെ ഒരു ദശാബ്ദക്കാലം കോണ്‍ഗ്രസ്‌ മുന്നണിയില്‍ നിന്ന്‌ അധികാരം പങ്കിട്ട ഈ പാര്‍ട്ടികള്‍ സിപിഎം മുന്നണിയില്‍ ശക്തമായ ഘടകമായിരുന്നു എന്നതില്‍ സംശയമില്ല. സ്വാഭാവിക സഖ്യ കക്ഷികളെന്ന നിലയില്‍ മുന്നണി മര്യാദകള്‍ പാലിക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്ത സിപിഐക്കും ആര്‍എസ്പിക്കും പലപ്പോഴും അവഗണനയും അവഹേളനവും തന്നെയാണ്‌ നേരിട്ടുകൊണ്ടിരുന്നത്‌. ഓരോ തെരഞ്ഞെടുപ്പിലും ഘടകകക്ഷികളുടെ സീറ്റ്‌ ഓരോന്നോരോന്നായി സ്വന്തമാക്കുന്ന സ്വഭാവമായിരുന്നു സിപിഎമ്മിന്റെത്‌. സിപിഎമ്മിന്റെതില്‍ നിന്നും ഒട്ടും ഭിന്നമല്ല കോണ്‍ഗ്രസിന്റെ സ്വഭാവവും. മുസ്ലിംലീഗിനല്ലാതെ കോണ്‍ഗ്രസ്‌ മുന്നണിയില്‍ മറ്റാര്‍ക്കും നീതി ലഭിച്ചിട്ടില്ലെന്ന സത്യവും അവശേഷിക്കുന്നു. ജെഎസ്‌എസിനെ നിര്‍ത്തി തോല്‍പ്പിക്കുന്ന സമീപനം സ്വീകരിച്ചതുകൊണ്ടാണല്ലോ ഗൗരിയമ്മ പിണങ്ങി പിരിഞ്ഞത്‌. ആര്‍എസ്പി സൃഷ്ടിച്ച വിടവു നികത്താന്‍ ജെഎസ്‌എസിനെ കൂടെ നിര്‍ത്താന്‍ സിപിഎം ശ്രമം ആരംഭിച്ചിരിക്കുകയാണ്‌.

ആര്‍എസ്പിയും കൊല്ലവും തമ്മിലുള്ള ബന്ധം അനിഷേധ്യമാണ്‌. ആര്‍എസ്പിയുടെ പ്രഗത്ഭരായ നേതാക്കളെല്ലാം കൊല്ലത്തിന്റെ ഉത്പന്നമായിരുന്നല്ലോ. എന്‍. ശ്രീകണ്ഠന്‍നായരെ നിരവധി തവണ പാര്‍ലമെന്റിലെത്തിച്ചത്‌ കൊല്ലമാണ്‌. കൊല്ലം നിയമസഭാ സീറ്റിലും ആര്‍എസ്പിക്കാര്‍ വിജയിച്ച പാരമ്പര്യമായിരുന്നു. പഴയ ശക്തിയും സ്വാധീനവും ഇല്ലെങ്കിലും ആര്‍എസ്പി ഇടതുമുന്നണിയുടെ പ്രബലമായ ഘടകം തന്നെയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിലും കൊല്ലം സീറ്റ്‌ തിരിച്ചുകിട്ടാന്‍ ആര്‍എസ്പി വിയര്‍പ്പൊഴുക്കിയതാണ്‌. മുന്നണി വിടുമെന്നുവരെ ഭീഷണി മുഴക്കി. പോണെങ്കില്‍ പൊയ്‌ക്കോട്ടെ എന്ന സിപിഎം നിലപാടിനു മുന്നില്‍ മുട്ടുമടക്കിയ ആര്‍എസ്പി സഹികെട്ടപ്പോഴാണ്‌ ഇടതുമുന്നണി വിട്ടതെന്ന കാര്യത്തില്‍ സംശയമില്ല.

ഇടതുമുന്നണി വിടാനുള്ള തീരുമാനം കേള്‍ക്കേണ്ട താമസം പഴയ സഖ്യകക്ഷിയെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ്‌ തയ്യാറാവുകയും ചെയ്തു. ഏതായാലും മുന്നണികളിലെ ഈ കുടമാറ്റംകൊണ്ട്‌ കേരള രാഷ്‌ട്രീയത്തിലോ ദേശീയ തലത്തിലോ ഗുണകരമായ മാറ്റമൊന്നും സംഭവിക്കാന്‍ പോകുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

Kerala

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

Kerala

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

India

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

Gulf

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

പുതിയ വാര്‍ത്തകള്‍

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

പോലീസ് അന്വേഷണത്തിന് കൂടുതൽ സമയമെടുക്കില്ല ; കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

അസമില്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കവുമായി ഹിമന്ത ബിശ്വ ശര്‍മ്മ, ആദ്യനീക്കം തന്നെ ഞെട്ടിക്കുന്നത്….ബില്‍ 26ന് മേശപ്പുറത്ത് വെയ്‌ക്കും

കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യുന്നു (ഫയല്‍ ചിത്രം) ദല്‍ഹി മന്ത്രി കപില്‍ ശര്‍മ്മ കാര്‍ ഒഴിവാക്കി ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (നടുവില്‍) കേന്ദ്രമന്ത്രി അത്താവലെ കാര്‍ ഒഴിവാക്കി മുബൈയില്‍ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്)

കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യും, ഇലക്ട്രിക് വാഹനത്തിലേക്ക് മാറി ബീഹാര്‍ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി

ഇന്ധനം ലാഭിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം കേന്ദ്രസഹമന്ത്രി രാമദാസ് അത്താവലെ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്) ദല്‍ഹി മന്ത്രി കപില്‍ മിശ്ര സാധാരണക്കാര്‍ക്കൊപ്പം ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (ഇടത്ത്)

ചെലവുചുരുക്കാന്‍ മോദി പറഞ്ഞു, യാത്ര ട്രെയിനിലാക്കി കേന്ദ്രമന്ത്രി അത്തേവാലയും ദല്‍ഹിമന്ത്രി കപില്‍ മിശ്രയും; ഉത്തരാഖണ്ഡിലും ചെലവ് ചുരുക്കല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.