Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

രാജ്യരക്ഷ അപകടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2014, 10:49 pm IST
in Vicharam

മുങ്ങിക്കപ്പല്‍ അപകടം തുടര്‍ക്കഥയാകുമ്പോള്‍ അത് വിരല്‍ചൂണ്ടുന്നത് ഇന്ത്യന്‍ നേവിയുടെ അശ്രദ്ധയിലേക്കും പ്രതിരോധവകുപ്പിന്റെ അനാസ്ഥയിലേയ്‌ക്കും നിസ്സംഗതയിലേയ്‌ക്കുമല്ലേ? ഐഎന്‍എസ് സിന്ധു രക്ഷകിന്റെ അപകടം അതീവഗുരുതരമാണ്. നേവല്‍ യുദ്ധക്കപ്പലുകള്‍ നേരിടുന്ന പത്താമത്തെ അപകടമാണിത്. കഴിഞ്ഞ കൊല്ലം 18 നാവികരാണ്അപകടങ്ങളില്‍ മരിച്ചതെങ്കില്‍ സിന്ധുരക്ഷകിന്റെ അപകടത്തില്‍ രണ്ടുപേരാണ് കൊല്ലപ്പെട്ടത്.  ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നാവികസേനാ മേധാവി രാജി സമര്‍പ്പിക്കുകയും പ്രതിരോധമന്ത്രി ആന്റണി അത് സ്വീകരിക്കുകയും ചെയ്തു. ഇന്ത്യ കണ്ട ഏറ്റവും കഴിവില്ലാത്ത പ്രതിരോധമന്ത്രിയാണ് ആന്റണി എന്ന് തെളിയിക്കുന്നതാണിത്. ഒരു സൈനികന്‍ സഹസൈനികരെ വെടിവച്ചുകൊന്ന് സ്വയം ആത്മഹത്യ ചെയ്തിരുന്നു. അതിര്‍ത്തി പ്രദേശങ്ങളില്‍ ജോലി എടുക്കുന്ന സൈനികര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷത്തിന്റെ തെളിവാണ് ഈ കൊലപാതക-ആത്മഹത്യകള്‍. ആന്റണിയുടെ സര്‍വാധിപത്യത്തില്‍ കീഴില്‍ ചൈന അതിര്‍ത്തി പ്രദേശങ്ങള്‍ കയ്യേറുമ്പോഴും വിശുദ്ധനായ ആന്റണി മറുവശത്തേക്കാണ് നോക്കുന്നത്. റഷ്യന്‍ നിര്‍മിത മുങ്ങിക്കപ്പലുകളാണ് ഈ വിധം അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഏഴ് അപകടങ്ങളാണുണ്ടായത്.  ആഗസ്റ്റ് 14 ന് ഐഎന്‍എസ് സിന്ധുരക്ഷക, ഡിസംബര്‍ നാലിന് ഐഎന്‍എസ് കൊങ്കണ്‍, ജനുവരി 17, ഡിസംബര്‍ 23 ന് ഐഎന്‍എസ് തല്‍വാര്‍, ജനുവരി 20നും ജനുവരി 30 നും അപകടങ്ങളുണ്ടായി.

ഈ അപകടങ്ങള്‍ക്കുശേഷം  മൂന്ന് ക്യാപ്റ്റന്‍മാര്‍ക്ക് കമാന്‍ഡ് നഷ്ടപ്പെട്ടിരുന്നു. പത്ത് നേവല്‍ ഷിപ്പുകളാണ് അടുത്തിടെ അപകടങ്ങളില്‍ പ്പെട്ടിട്ടുള്ളത്.  ഒരു ബ്ലൂ വാട്ടര്‍  നേവി കെട്ടിപ്പടുക്കുകയെന്ന ഇന്ത്യന്‍ നേവിയുടെ സ്വപ്‌നം സ്വപ്‌നമായി തന്നെ അവശേഷിക്കും എന്നാണ് ഈ അപകടങ്ങള്‍ തെളിയിക്കുന്നത്. കഴിഞ്ഞ കൊല്ലം 18 നേവിക്കാരാണ് അപകടത്തില്‍ മരിച്ചത്. ഇത് ഇന്ത്യന്‍ നേവിയുടെ ‘ഓപ്പറേഷണല്‍ ഫിറ്റ്‌നെസിന്’ ഏറ്റ കനത്ത തിരിച്ചടിയാണ്. ഈ അപകടമുണ്ടായത് ഇന്ത്യയുടെ ആദ്യത്തെ സ്വയം നിര്‍മിത വിമാനം ഇറങ്ങിയ ദിവസത്തിന്റെ പിറ്റേന്നാണ് എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയെ ആക്രമിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന ചൈനയ്‌ക്കും പാക്കിസ്ഥാനും ഇത് നല്‍കുന്നതും തെറ്റായ സന്ദേശങ്ങളാണ്. കണ്‍ട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറലും പറയുന്നത് നേവിയുടെ ഓപ്പറേഷന്റെ ശക്തി വെറും 67 ശതമാനമാണെന്നാണ്. നേവിയുടെ നവീകരണം ഇനിയും തുടങ്ങിയിട്ടുപോലും ഇല്ല എന്നതും ശ്രദ്ധേയമാണ്. ആറുമാസത്തിനിടയില്‍ പത്ത് അപകടങ്ങളില്‍ 18 നാവികര്‍ മരിച്ചു എന്ന സത്യം ശുഭോദര്‍ക്കമല്ലല്ലോ. ഐഎന്‍എസ് കൊങ്കന്‍, സംഗ്രാം, തല്‍വാര്‍, സിന്ധുഘോഷ്, തര്‍ക്കാഷ്, വിപുല്‍, ബെട്‌വാല്‍, ഐരാവത്, മൈസൂര്‍ എന്നീ മുങ്ങിക്കപ്പലുകളാണ് അപകടത്തില്‍പ്പെട്ടത്. നേവിയുടെ ആണവോര്‍ജ സബ്മറൈന്‍ ശക്തി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിനാണ് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്നത്. ഓരോ രാജ്യത്തുനിന്നും വാങ്ങുന്ന മുങ്ങിക്കപ്പലുകള്‍ എന്തുകൊണ്ട് തുടരെ അപകടങ്ങളില്‍പ്പെടുന്നു എന്നത് അന്വേഷണവിധേയമാക്കേണ്ടതാണ്.

തങ്ങളുടെ പ്രതിരോധശക്തിയുടെ അന്‍പതുശതമാനം പോലും ഇല്ലാത്ത നേവിയാണിത് എന്ന് സിഎജി തന്നെ പറയുമ്പോള്‍ അത് ശ്രദ്ധിക്കപ്പെടേണ്ടതും തിരുത്തേണ്ടതും ആണെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ എങ്ങനെ അധികാരത്തില്‍ കയറിപ്പറ്റാം എന്നു മാത്രം ചിന്തിക്കുന്ന ഒരു സര്‍ക്കാരിന് ഇതൊന്നും വിഷയമല്ല. സ്വയം മുങ്ങിക്കപ്പല്‍ ഉണ്ടാക്കാനുള്ള നേവിയുടെ ശ്രമത്തിന് തടസ്സം നില്‍ക്കുന്നത് ഇവിടുത്തെ ബ്യൂറോക്രസിയാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഇപ്പോള്‍ പ്രതിരോധ വകുപ്പ് മസ്‌ഗോണ്‍ ഡോക്ക്‌യാര്‍ഡില്‍ മൂന്ന് മുങ്ങിക്കപ്പല്‍ നിര്‍മിക്കാന്‍ ശ്രമിക്കുന്നത് കിട്ടിയ ഓര്‍ഡറുകള്‍ പോലും പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ഘട്ടത്തിലാണ്. നേവിയുടെ 83 ശതമാനം മുങ്ങിക്കപ്പലുകളും റിഫിറ്റ് ചെയ്യേണ്ടതുണ്ടെന്നും 100 ശതമാനം പുനര്‍നിര്‍മാണം നിശ്ചലമായിരിക്കുകയാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ആശങ്കാജനകമാണ്. ഇന്ത്യന്‍ നേവി എപ്പോഴും പഠിക്കേണ്ട പാഠം പഠിക്കുന്നതില്‍ പിന്നോക്കമാണെന്നാണ് ഇത്രയധികം അപകടങ്ങള്‍ക്ക് ശേഷവും ഈവിധം നിസ്സംഗത പാലിക്കുന്നതും എല്ലാം സാധാരണ അപകടങ്ങളാക്കുന്നതും. ഇന്ത്യ പ്രതിരോധപരമായി പൂര്‍ണസജ്ജമായിരിക്കേണ്ടതാണ്. അതില്‍ നേവിക്ക് പ്രധാന റോളാണ് ഉള്ളത്.  ഇപ്പോഴുള്ള 14 മുങ്ങിക്കപ്പലുകള്‍ 2014-15 ആകുമ്പോഴേക്കും ഒന്‍പത് ആയി ചുരുങ്ങാനും സാധ്യതയുണ്ട്. ചരിത്രത്തില്‍ ആദ്യമായി നാവികസേനാ മേധാവിയുടെ രാജി രണ്ടുകയ്യും നീട്ടി സ്വീകരിച്ച പ്രതിരോധവകുപ്പ് നേവി നേരിടുന്ന പ്രതിസന്ധി കൂടി തിരിച്ചറിയേണ്ട സമയമാണിത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

Kerala

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.