ചെങ്ങന്നൂര്‍: സോളാര്‍ കേസ് പ്രതി സരിതയെ വീണ്ടും അറസ്റ്റു ചെയ്യാന്‍ വാറണ്ടുമായെത്തിയ പൊലീസ് സംഘം വീട്ടില്‍ സരിതയെ കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് ചെങ്ങന്നൂരിലെ വീടിന് മുന്നില്‍ നോട്ടീസ് പതിപ്പിച്ച് മടങ്ങി. ഹോസ്ദുര്‍ഗ് കോടതിയില്‍ നിലനില്‍ക്കുന്ന പ്രൊഡക്ഷന്‍ വാറന്റ് അനുസരിച്ച് ഈ മാസം 24 നകം അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചാണ് സരിതയെ തേടി ഹോസ് ദുര്‍ഗില്‍ നിന്നുള്ള പൊലീസ് സംഘം സരിതയുടെ ചെങ്ങന്നൂരിലെ വസതിയിലെത്തിയത്.
അതേസമയം, സരിത ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാവാന്‍ പുറപ്പെട്ടുണ്ടെന്നും കോടതിയില്‍ ഹാജരായി മാപ്പപേക്ഷ നല്‍കുമെന്നും അഭിഭാഷകന് ഫെനി ബാലകൃഷ്ണന് അറിയിച്ചു. കോടതിയില്‍ മാപ്പപേക്ഷ നല്‍കിയതിന് ശേഷമായിരിക്കും സരിത മാധ്യമങ്ങളെ കാണുകയെന്നാണ് ഫെനി ഫെനിബാലകൃഷ്ണന് പറഞ്ഞു.
കാറ്റാടിപ്പാടം നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 1.75 ലക്ഷം തട്ടിയ കേസിലാണ് സരിതക്കെതിരെ വാറന്റുള്ളത്. പ്ലാക്കൊടി ഇല്ലത്ത് നിന്ന് 75 ലക്ഷം തട്ടിയ കേസില്‍ അമ്പലപ്പുഴ കോടതിയിലും സരിതക്കെതിരെ അറസ്റ്റ് വാറന്റുണ്ട്. ഈ കേസുകളും വാറണ്ടും മറച്ചുവെച്ചാണ് സരിത ജയില്‍ മോചിതയായതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
അതേസമയം സരിതയുടെ അമ്മ ഇന്ദിരയുടെ പേരിലും പേഴ്സണല്‍ മാനേജര്‍ രവിയുടെ പേരിലും ജനുവരി 31ന് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ സരിത എസ് നായര്‍ എട്ട് മാസങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 21നാണ് ജയില്‍ മോചിതയായത്. രണ്ട് ദിവസത്തിനകം മാധ്യമങ്ങളോട് കാര്യങ്ങള്‍ തുറന്ന് പറയുമെന്ന് പറഞ്ഞെങ്കിലും ഹൊസ്ദുര്‍ഗ് സ്റ്റേഷനില്‍ അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്നതിനാല്‍ സരിത മാധ്യമങ്ങള്‍ക്ക് മുമ്പില്‍ എത്തിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: