Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിപിഎം നിയന്ത്രിക്കുന്ന കള്ളപ്പണ സാമ്രാജ്യം

എഡിറ്റോറിയൽ by എഡിറ്റോറിയൽ
May 3, 2024, 01:48 am IST
in Editorial

സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ ഒരു കോടി രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരിക്കുന്നു. ഈ തുക മഞ്ഞുമലയുടെ മേല്‍ത്തുമ്പ് മാത്രമേ ആകുന്നുള്ളൂ. അഞ്ചുകോടി രൂപയുണ്ടായിരുന്ന പാര്‍ട്ടിയുടെ ഈ അക്കൗണ്ടിലുള്ളത് കണക്കു കാണിക്കാത്ത പണമാണെന്ന് കണ്ടെത്തി മരവിപ്പിച്ചിരുന്നു. ഇതേ അക്കൗണ്ടില്‍ വീണ്ടും ഒരുകോടി രൂപ വര്‍ഗീസ് നിക്ഷേപിക്കാന്‍ ശ്രമിച്ചപ്പോഴാണ് ബാങ്ക് അധികൃതര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ആദായനികുതി വകുപ്പ് തുക പിടിച്ചെടുത്തത്. പണത്തിന്റെ സ്രോതസ്സ് കാണിക്കാന്‍ ആവശ്യപ്പെട്ടിട്ടും അതിനു കഴിയാതിരുന്നതിനെ തുടര്‍ന്നായിരുന്നു നടപടി. പണം എവിടെനിന്ന് ലഭിച്ചതാണെന്നതിന്റെ ഒരു രേഖയും സിപിഎം നേതാവിന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല. സിപിഎം ഭരിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നിലെത്തിയ എം.എം. വര്‍ഗീസ് ജില്ലയിലെ സിപിഎമ്മിന്റെ ആസ്തി സംബന്ധിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കിയില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. പറഞ്ഞതില്‍ കൂടുതലൊന്നും ഇനി പറയാനില്ലെന്നും, വേണമെങ്കില്‍ ഇനി അറസ്റ്റു ചെയ്‌തോട്ടെയെന്നുമാണ് വര്‍ഗീസിന്റെ പ്രതികരണം. ഇത് വ്യക്തിപരമായ അഭിപ്രായമല്ല, പാര്‍ട്ടിയുടെ നിലപാടാണെന്ന് വ്യക്തം. ഇതേ നിലപാടുതന്നെയാണ് രേഖകളില്ലാത്തതിനാല്‍ പിടിച്ചെടുത്ത ഒരു കോടി രൂപയുടെ കാര്യത്തിലുമുള്ളത്. ഇക്കാര്യത്തിലും പാര്‍ട്ടിയുടെ തീരുമാനമാണ് വര്‍ഗീസ് ആദായനികുതി വകുപ്പിനെ അറിയിച്ചിരിക്കുന്നത്.

നിക്ഷേപകരുടെ പേരില്‍ സിപിഎം നേതാക്കള്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുള്ള കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തെരഞ്ഞെടുപ്പ് കമ്മീഷനെയും റിസര്‍വ് ബാങ്കിനെയും ധനമന്ത്രാലയത്തെയും അറിയിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. തൃശൂര്‍ ജില്ലയിലെ മറ്റ് ചില സഹകരണ ബാങ്കുകളിലും സിപിഎമ്മിന് രഹസ്യ നിക്ഷേപമുണ്ടെന്ന വിവരവും കൈമാറിയിട്ടുണ്ട്. ഈ വെളിപ്പെടുത്താത്ത അക്കൗണ്ടുകളിലെ പണം ഉപയോഗിച്ച് സിപിഎം നിരവധി ഇടപാടുകള്‍ നടത്തിയിട്ടുള്ളതായും കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച വിവരങ്ങള്‍ ഹൈക്കോടതിക്കും ഇ ഡി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ബാങ്ക് ഓഫ് ഇന്ത്യയിലും സിപിഎമ്മിന് അഞ്ച് കോടി രൂപയുണ്ടെന്നും ഒരു കോടിരൂപ പിന്‍വലിച്ചതായും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയത്. കരുവന്നൂര്‍ സഹകരണ ബാങ്കിലെ പാര്‍ട്ടിയുടെ രഹസ്യനിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അങ്ങനെയൊന്നില്ലെന്നും, പാര്‍ട്ടി കള്ളപ്പണം സ്വീകരിക്കാത്തതിനാല്‍ അംഗത്വ ഫീസും ലെവിയുമൊക്കെയാണ് വരുമാന സ്രോതസ്സെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളും പറഞ്ഞത്. ഇത് എത്ര വലിയ കള്ളമായിരുന്നുവെന്നാണ് ബാങ്ക് ഓഫ് ഇന്ത്യയിലെ അഞ്ച് കോടിയുടെ നിക്ഷേപവും, അതേ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ കൊണ്ടുചെന്ന ഒരു കോടിരൂപ പിടിച്ചെടുത്തതും തെളിയിക്കുന്നത്. കള്ളപ്പണത്തിന്റെയും അഴിമതിയുടെ കാര്യം വരുമ്പോള്‍ സിപിഎം നേതാക്കള്‍ പറയുന്നത് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും വിശ്വസിക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെടുകയാണ്.

തൃശൂര്‍ ജില്ലയില്‍ മാത്രമല്ല മറ്റു ജില്ലകളിലും സിപിഎമ്മിന് സഹകരണ ബാങ്കുകളിലും മറ്റ് ബാങ്കുകളിലുമായി രഹസ്യ നിക്ഷേപമുണ്ടെന്ന് ഉറപ്പാണ്. ഏതെങ്കിലും ഒരു ജില്ലയില്‍ മാത്രമായിരിക്കില്ലല്ലോ സിപിഎമ്മിന്റെ ഇത്തരം പണംതട്ടിപ്പുകള്‍. രണ്ടാം യുപിഎ ഭരണകാലത്ത് ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ ഒരു ദിവസം ഗസ്റ്റ് എഡിറ്ററായി വന്നപ്പോള്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം സിപിഎമ്മിന് കോടാനുകോടിയുടെ സ്വത്തുണ്ടെന്ന് കണക്കാക്കി വാര്‍ത്ത നല്‍കിയത് വിവാദത്തിനിടയാക്കിയിരുന്നു. അന്ന് ചിദംബരം കണക്കുകൂട്ടിയതിനെക്കാള്‍ എത്രയോ അധികമാണ് സിപിഎമ്മിന്റെ പണസമ്പത്തെന്നാണ് ഇപ്പോള്‍ വെളിപ്പെടുന്നത്. അഴിമതിയുടെ തിമിംഗലമായ ഇതേ ചിദംബരവും സിപിഎമ്മും ഇപ്പോള്‍ ഉറ്റസുഹൃത്തുക്കളാണെന്നത് മറ്റൊരുകാര്യം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നോട്ടുനിരോധനത്തെ സിപിഎം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തത് വന്‍തോതില്‍ കള്ളപ്പണം കൈവശമുള്ളതിനാലാണെന്ന വിമര്‍ശനത്തെ ശരിവയ്‌ക്കുന്നതാണ് സിപിഎമ്മിന്റെ രഹസ്യ അക്കൗണ്ടുകളെ സംബന്ധിച്ച വിവരങ്ങള്‍. നോട്ട് നിരോധനം നിലവില്‍ വന്നതോടെ സഹകരണ ബാങ്കുകള്‍ വഴി കോടാനുകോടി രൂപയാണ് സിപിഎം വെളിപ്പിച്ചെടുത്തതെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ജിഹാദി ശക്തികളുമായി കൈകോര്‍ത്തുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇതുമായി ബന്ധപ്പെടുത്തി വേണം ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള സിപിഎമ്മിന്റെ രഹസ്യനിക്ഷേപത്തെക്കുറിച്ച് അന്വേഷിക്കാന്‍. സിപിഎം നിയന്ത്രിക്കുന്ന ഈ കള്ളപ്പണ സാമ്രാജ്യം നിലനില്‍ക്കാന്‍ അനുവദിക്കരുത്.

 

Tags: Karuvannur Bank ScamIncome Tax Departmentenforcement direcorateCPM ThrissurcpmBlack money
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

Kerala

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം, എം വി ഗോവിന്ദനെതിരെയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്ന റിയാസിന്റെ ശബ്ദവും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളുടെ ശബ്ദവും ഒരേ പോലെ : അനൂപ് ആന്റണി

Kerala

വിമര്‍ശനങ്ങളില്‍ പൊട്ടിത്തെറിച്ച് മുന്‍ മന്ത്രി വീണ ജോര്‍ജ്, മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും അംഗീകരിച്ചില്ല

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.