Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 405-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2014, 08:26 pm IST
in Samskriti

ഇഹ വിദ്യാധരോ?യം സ്യാമഹം സ്യാമിഹ പണ്ഡിതഃ

ഇത്യേക ധ്യാനസാഫല്യം ദൃഷ്ടാന്തോളസ്യാംക്രിയാ സ്ഥിത്‌

ഏകത്വം ച ബഹൂത്വം ച മ്ര്ഖ്യം പാണ്ഡിത്യമേവ വാ

വസിഷ്ഠന്‍ തുടര്‍ന്നു: ഭഗവാന്‍ രുദ്രനോടൊപ്പം അവര്‍ക്കെല്ലാം ആത്മപ്രബുദ്ധത കൈവന്നു. തങ്ങളും രുദ്രന്റെ ഭാഗമാണെന്നറിഞ്ഞ്‌ അവരെല്ലാം സംപ്രീതരായി. മായയുടെ വിസ്മയം എന്തെന്ന്‌ നന്നായറിഞ്ഞ രുദ്രദേവന്‍ അവരോടു തങ്ങളുടെ ഭാഗങ്ങള്‍ വീണ്ടുമൊരിക്കല്‍ കൂടി ഭംഗിയായി അഭിനയിച്ചുവരാന്‍ ആവശ്യപ്പെട്ടു. അങ്ങനെ തികച്ചും വ്യതിരിക്തമെന്നു തോന്നുന്നമട്ടിലുള്ള ജീവിതങ്ങള്‍ നയിച്ചശേഷം ലോകാവസാനത്തില്‍ അവര്‍ക്ക്‌ ഭാഗവാനിലേക്ക്‌ തിരിച്ചെത്താന്‍ കഴിയും എന്ന്‌ വാക്ക്‌ നല്‍കി. അങ്ങനെ അവര്‍ക്ക്‌ പരമപദം പൂകാനാകും.

രുദ്രദേവന്‍ അവിടം വിട്ടുപോയി. ജീവാതനും കൂട്ടരും രുദ്രന്‍ നിര്‍ദ്ദേശിച്ചപോലെ അവരവരുടെ ഇടങ്ങളിലേക്ക്‌ തിരിച്ചു പോയി.

രാമന്‍ ചോദിച്ചു: ജീവാതനും മറ്റുള്ളവരും ആ സന്ന്യാസിയുടെ ഭാവനാസങ്കല്‍പം (സ്വപ്നം) മാത്രമായിരുന്നുവല്ലോ? അപ്പോള്‍പ്പിന്നെ അവരെങ്ങനെ യാഥാര്‍ഥ്യഭാവം കൈക്കൊണ്ടു?

വസിഷ്ഠന്‍ പറഞ്ഞു: സങ്കല്‍പ്പത്തെ സത്യമാണെന്ന്‌ ധരിക്കുന്ന പ്രവണത നിന്നില്‍ നിന്നും തീരെ അകറ്റിയാലും. അത്തരം മായക്കാഴ്ചകള്‍ എല്ലാം മാറ്റിക്കഴിയുമ്പോള്‍ എന്തവസാനിക്കുന്നുവോ അത്‌ അനന്താവബോധം മാത്രമാണ്‌. ഒരു യാത്രികന്‌ താത്കാലിക അനുഭവങ്ങളും ദേശങ്ങളും എത്രമാത്രം യഥാതഥമാണോ അതുപോലെ സ്വപ്നദൃശ്യങ്ങള്‍ സത്യമാണെന്ന്‌ സങ്കല്‍പ്പിച്ചു നാം ഉറപ്പിച്ചിരിക്കുന്നു. അനന്താവബോധത്തിലാണ്‌ എല്ലാം നിലകൊള്ളുന്നത്‌. ഒരുവന്‌ അനുഭവവേദ്യമാകുന്നതാണ്‌ അവനു ദൃശ്യമാകുന്നത്‌. എന്നാല്‍ സ്വപ്നസദൃശ്യമായ ചിന്തകള്‍ സാക്ഷാത്കരിക്കാന്‍ തീവ്രമായ യോഗസാധനകൊണ്ടേ കഴിയുകയുള്ളൂ. പരമശിവനും മറ്റും അത്തരം യോഗബലത്തിലാണ്‌ എല്ലായിടത്തും എല്ലാത്തിനെയും സാക്ഷാത്കരിക്കുന്നത്‌.

തന്റെ മുന്നിലുള്ള വസ്തുവിനെ മനസ്സിലായി എങ്കിലും അതൊരു വസ്തുതയായി തിരിച്ചറിയണമെങ്കില്‍ ആ വസ്തുവിന്റെ നിലനില്‍പ്പിനെപ്പറ്റി യാതൊരു തെറ്റിദ്ധാരണകളും ഉണ്ടാവുക വയ്യ. തെറ്റിദ്ധാരണകള്‍ നീങ്ങുമ്പോള്‍ അറിവുണരുന്നു. അപ്പോള്‍ സാക്ഷാത്ക്കാരമായി.

ഒരുവന്‍ എന്താഗ്രഹിക്കുന്നുവോ അത്‌ സാധിതമാകണമെങ്കില്‍ അവന്റെ ആന്തര ചോദന അതിനോട്‌ പൂര്‍ണ മായി താദാത്മ്യത്തില്‍ ആയിരിക്കണം. ഒരുവന്റെ മുന്നിലുള്ള വസ്തുവിനോട്‌ അത്തരം താദാത്മ്യം പ്രാപിച്ചവന്‍ ആ വസ്തുവിനെ പൂര്‍ണമായി അറിയുന്നു. അതുപോലെ സാങ്കല്‍പ്പികമായ വസ്തുവുമായും പൂര്‍ണതാദാത്മ്യം പ്രാപിച്ചാല്‍ അതിനെയും നമുക്ക്‌ പൂര്‍ണമായി അറിയാം. അത്തരം ഏകാഗ്രതയില്ലെങ്കില്‍ ആ വസ്തുവിനെ തീരെ ഇല്ലാതാക്കി എന്നും പറയാം. എങ്ങനെയെന്നാല്‍ അതിനെപ്പറ്റിയുള്ള അവബോധം അവനില്‍ ഇല്ലാതായതിനാല്‍ ആ വസ്തുവും ഇല്ലാതായി എന്നര്‍ഥം. അത്തരം എകാഗ്രതയാലാണ്‌ യോഗി രുദ്രനായതും ബാക്കി അനേകം ജീവജാലങ്ങളായി അവതരിച്ചതും.

ഓരോരുത്തര്‍ക്കും അവരവരുടെതായ ലോകമുണ്ടായിരുന്നതിനാല്‍ അവരില്‍ ‘രുദ്രബോധം’ ഉണരുന്നതുവരെ അവര്‍ക്ക്‌ പരസ്പരം അറിയാമായിരുന്നില്ല. വാസ്തവത്തില്‍ രുദ്രന്റെ ഇച്ഛയാല്‍ത്തന്നെയാണ്‌ ഈ മൂടുപടം അവരെ മൂടിയിരുന്നത്‌.

‘ഞാന്‍ ഗഗനചാരിയായ ഒരപ്സരസ്സാകട്ടെ’, ‘ഞാനൊരു പണ്ഡിതനാകട്ടെ’ എന്നൊക്കെ എകാഗ്രചിത്തത്തോടെ ധ്യാനിക്കുന്നതിന്റെ ഫലമായി ഒരുവന്‌ അങ്ങനെ ഒന്നോ അതിലധികമോ ജന്മം സിദ്ധമാണ്‌. പണ്ഡിതനായോ പാമരനായോ അയാള്‍ക്ക്‌ മാറാം. ‘ധ്യാനത്തിനും അതിന്റെ എകാഗ്രതയ്‌ക്കുമനുസരണമായി അയാള്‍ക്ക്‌ മനുഷ്യജന്മമോ ദേവജന്മമോ എടുത്ത്‌ അതാതു കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യാം.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജനാധിപത്യം തകര്‍ക്കുന്നു; മമതയെ കുടഞ്ഞ് സുപ്രീംകോടതി;മമത അന്വേഷണത്തില്‍ കടന്നുകയറുന്നു

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

പുതിയ വാര്‍ത്തകള്‍

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.