മനസ്സിനും വാക്കുകള്‍ക്കും ചെനനെത്താനാവാത്ത ആ അപരിമിതത്വം നമുക്കുവെളിവാകുന്നു. സാമാന്യജീവിതത്തില്‍ ഇത് സംഭവിക്കാറുണ്ട്. പക്ഷേ ഇത് ഉത്കൃഷ്ടമാക്കണം, അഭ്യസിക്കണം, അന്യൂനമാക്കണം. പല യുഗങ്ങള്‍ക്കുമുമ്പ്, ഇന്ദ്രിയങ്ങള്‍, ബോധംപോലും, ആത്മാവിനെ ബന്ധിക്കയോ അതിന്നതിരിടുകയോ ചെയ്യുന്നില്ലെന്ന് മനുഷ്യര്‍ കണ്ടുപിടിച്ചു. ആദിയും അറുതിയുമറ്റ ഒരു ചങ്ങലയുടെ കണ്ണികളിലൊന്നുമാത്രമാണ് ബോധമെന്ന് നാം മനസ്സിലാക്കണം. സത്തയ്ക്കും ബോധത്തിനും താദാത്മമില്ല; മറിച്ച് സത്തയുടെ ഒരംശമാണ് ബോധം. ബോധത്തിനും അപ്പുറത്താണ് ധീരന്മാര് തിരക്കുന്നത്. ബോധത്തെ ഇന്ദ്രിയങ്ങള്‍ പരിമിതമാക്കുന്നു. ആദ്ധ്യാത്മികലോകത്തിലെ സത്യങ്ങളില്‍ ചെന്നെത്താന്‍ മനുഷ്യര്‍ അതിനപ്പുറം, ഇന്ദ്രിയങ്ങള്‍ക്കപ്പുറം പോകണം. ഇന്ദ്രിയങ്ങളുടെ അതിര്‍ത്തികള്‍ക്കപ്പുറം പോകുന്നതില്‍ വിജയം വരിച്ചിട്ടുള്ള മനുഷ്യര്‍ ഇന്നുമുണ്ട്. ഇവരത്രേ ഋഷികളെന്നറിയപ്പെടുന്നവര്. കാരണം, ഇവര്‍ ആദ്ധ്യാത്മിക സത്യങ്ങളെ മുഖത്തടുമുഖം കാണുന്നു.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: