Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വിഴിഞ്ഞം പദ്ധതി വേഗത്തിലാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2014, 09:08 pm IST
in Vicharam

കേരളത്തിന്റെ വിഴിഞ്ഞം തുറമുഖം പദ്ധതി അട്ടിമറിക്കാനും തമിഴ്‌നാടിന്റെ തൂത്തുക്കുടി തുറമുഖം വികസിപ്പിക്കാനും തന്ത്രങ്ങള്‍ മെനയുന്ന ധനമന്ത്രി പി.ചിദംബരത്തിനെതിരെ സംസ്ഥാന നിയമസഭയില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണം അടിസ്ഥാനരഹിതമല്ല. വിഴിഞ്ഞം തുറമുഖത്തിന്‌ എല്ലാവിധ പ്രകൃതിദത്തമായ സാധ്യതകളും ഉള്ളതിനാല്‍ അത്‌ സംരക്ഷിക്കാന്‍ പോലും അധികം ചെലവ്‌ വരില്ല എന്നു മാത്രമല്ല വിഴിഞ്ഞത്തിനടുത്ത്‌ കടലിന്റെ ആഴം 20 മീറ്റര്‍ ആയതിനാല്‍ അത്‌ ഒരു സര്‍വകാല കാലാവസ്ഥാ തുറമുഖമാക്കാന്‍ എളുപ്പമാണ്‌. ചരക്കുകള്‍ കയറ്റി അയയ്‌ക്കാന്‍ വിഴിഞ്ഞം വികസിച്ചാല്‍ സാധ്യതകളേറും.

അത്‌ ഗള്‍ഫ്‌ മലാക്കാ കടല്‍ പാതയില്‍നിന്നും വെറും 12 നോട്ടിക്കല്‍ മെയില്‍ ദൂരത്താണ്‌ എന്നതിനാലാണിത്‌. ഇതുകൊണ്ട്‌ ലോക ചരക്ക്‌ നീക്കം ഇതുവഴിയാക്കാന്‍ വികസിച്ച വിഴിഞ്ഞം തുറമുഖം സാധ്യത ഒരുക്കുമ്പോള്‍ കേരളത്തിന്റെ വരുമാനവും കൂടും. തെരഞ്ഞെടുപ്പ്‌ അടുത്ത ഈ വേളയില്‍ തമിഴ്‌നാട്ടില്‍ പിടിച്ചുനില്‍ക്കാന്‍ വിഴിഞ്ഞം പദ്ധതി അട്ടിമറിച്ച്‌ അത്‌ തൂത്തുക്കുടിയിലേക്ക്‌ കേന്ദ്രീകരിക്കാനാണ്‌ കേന്ദ്ര മന്ത്രി പി.ചിദംബരം ലക്ഷ്യമിടുന്നത്‌. പക്ഷേ വിഴിഞ്ഞം ബഹുമുഖ സാധ്യതകളുള്ള തുറമുഖമായതിനാല്‍ കോസ്റ്റ്‌ ഗാര്‍ഡും നേവിയും അതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. ഒരു ബില്യണ്‍ യുഎസ്‌ ഡോളര്‍ മുടക്കിയാല്‍ ലോകചരക്കു നീക്കം ആകര്‍ഷിക്കാനും കിഴക്ക്‌-പടിഞ്ഞാറന്‍ ഇന്ത്യയെ ഒരുപോലെ സഹായിക്കാനും വിഴിഞ്ഞം തുറമുഖത്തിന്‌ സാധിക്കും. ഇതിന്‌ 18,000 ടിഇയു ഉള്‍ക്കൊള്ളാനുള്ള പ്രാപ്തിയും ഉണ്ട്‌.

പക്ഷേ കേന്ദ്രമന്ത്രിമാരുള്ള കേരളത്തിലും ഒരു തുറമുഖത്തിന്‌ വേണ്ടി ശബ്ദമുയര്‍ത്താന്‍ ആരും തയ്യാറാകുന്നില്ല എന്നത്‌ ഖേദകരമാണ്‌. തൂത്തുക്കുടി വികസിച്ചാല്‍ കേരളം വികസന പരിപ്രേക്ഷ്യത്തിന്‌ പുറത്തുവന്ന്‌ ഒന്നുമല്ലാതാകും. പക്ഷേ യുഡിഎഫ്‌ സര്‍ക്കാര്‍ നിസ്സംഗരാണ്‌. വിഴിഞ്ഞത്തിന്‌ പാരിസ്ഥിതിക അനുമതി ലഭിച്ചു എന്ന്‌ മന്ത്രി കെ.ബാബു പ്രസ്താവന നടത്തിയിരിക്കുകയാണ്‌. വിഴിഞ്ഞത്തെപ്പറ്റി പാരിസ്ഥിതിക പഠനം മാത്രമേ നടന്നിട്ടുള്ളൂ. ഇന്ത്യയില്‍ വേറെ ട്രാന്‍സ്ഷിപ്പ്മെന്റ്‌ ടെര്‍മിനല്‍ ഇല്ല എന്നത്‌ വികസിക്കുമ്പോള്‍ കൊളംബോവിനെക്കാള്‍ മെച്ചപ്പെടും എന്ന യാഥാര്‍ത്ഥ്യവും വിഴിഞ്ഞത്തിന്റെ വികസനം ഒഴിവാക്കാന്‍ പറ്റാത്തതാക്കുന്നു. അറബിക്കടലിലുള്ള ഏക തുറമുഖമായി വികസിക്കാന്‍ വിഴിഞ്ഞത്തിന്‌ 6595 കോടി രൂപ മതി. കണ്ടെയ്നര്‍ ട്രാഫിക്‌ മാത്രമല്ല മറ്റു കാര്‍ഗോകളും കേരളത്തിന്റെ തന്നെ കയര്‍-റബര്‍ ഉല്‍പ്പന്നങ്ങളും വിഴിഞ്ഞം വഴി കയറ്റി അയയ്‌ക്കാം. ഇത്‌ ഗ്രീന്‍ ഫീല്‍ഡ്‌ പദ്ധതിയാണെന്നതും സ്വാഗതര്‍ഹമാകുന്നു. വിഴിഞ്ഞം പദ്ധതി പ്രാദേശികമായാല്‍ സ്വകാര്യപങ്കാളികളും മുന്നോട്ടു വരും. കൊളംബോ ഈ പ്രദേശത്തെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്പ്മെന്റ്‌ ഹബ്‌ എന്ന പെരുമയ്‌ക്ക്‌ വിരാമമിട്ട്‌ വിഴിഞ്ഞം കണ്ടെയ്നര്‍ ട്രാഫിക്കിനുള്ള ഗേറ്റ്‌വെ ആയി മാറാനും സാധ്യതയുണ്ട്‌. ഇപ്പോള്‍ കേരളത്തിനാവശ്യമുള്ള മരങ്ങള്‍ വരുന്നത്‌ മംഗലാപുരം തുറമുഖം വഴിയാണ്‌. ഇതും വിഴിഞ്ഞം വഴി ആകും. ഒരു ദശലക്ഷം ടണ്‍ മരം ഇറക്കുമതിയുടെ 10 ശതമാനം ഷെയര്‍ വിഴിഞ്ഞത്തുവന്നു ചേരും.

മറ്റൊരു വസ്തുത ഇവിടെ വളരെ വേഗം വികസിച്ചുകൊണ്ടിരിക്കുന്ന നിര്‍മാണ മേഖലയിലേയ്‌ക്കുള്ള സാധനങ്ങളും വിഴിഞ്ഞം വഴി എത്തിയ്‌ക്കും എന്നതാണ്‌. വിഴിഞ്ഞം തുറമുഖം റെയില്‍-ലോറി ചരക്ക്‌ ഗതാഗതക്കാര്‍ക്കും ഉപയോഗ പ്രദമാകും. വിഴിഞ്ഞം യാഥാര്‍ത്ഥ്യമായാല്‍ കേരളത്തിന്‌ 1000 കോടി രൂപ ലഭിക്കാന്‍ സാധ്യമാകും എന്നും പഠനങ്ങള്‍ പറയുന്നു. മറ്റൊരു പ്രധാന കാര്യം ഇത്‌ കേരളത്തിന്റെ വിനോദ സഞ്ചാര സാധ്യതകളെ വര്‍ധിപ്പിക്കും എന്നതാണ്‌. നാഷണല്‍ ജോഗ്രഫിക്‌ ചാനല്‍ പറയുന്നത്‌ കേരളം ലോകത്തിലെ പത്ത്‌ സ്വര്‍ഗ്ഗങ്ങളില്‍ ഒന്നാണ്‌ എന്നാണ്‌. വിനോദസഞ്ചാരികള്‍ കേരളത്തിലെത്തുമ്പോള്‍ അവര്‍ക്ക്‌ പ്രത്യേക സമുദ്രപഠനത്തിനും വിഴിഞ്ഞം സാധ്യത ഒരുക്കും. വിനോദസഞ്ചാരികള്‍ ഏറ്റവും അധികം എത്തുന്ന കോവളത്തിനും വര്‍ക്കലയ്‌ക്കും സമീപമാണ്‌ വിഴിഞ്ഞം തുറമുഖം എന്നതും ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഇങ്ങനെ പലവിധ ഗുണകരമായ സാധ്യതകളുള്ള വിഴിഞ്ഞം പോര്‍ട്ട്‌ പദ്ധതി അട്ടിമറിയ്‌ക്കപ്പെടുകയാണോ? തമിഴ്‌നാട്ടുകാരനായ ധനമന്ത്രി പി.ചിദംബരം തമിഴ്‌നാടിനെ സഹായിക്കാന്‍ ശ്രമിക്കുകയാണോ ? കേരളത്തിന്‌ ഇത്രയധികം വികസന-ധനാര്‍ജ്ജന സാധ്യതകളൊരുക്കുന്ന വിഴിഞ്ഞം പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ഒരു നടപടിയും എടുക്കുന്നില്ലെന്ന്‌ ആരോപിച്ച്‌ ഉമ്മന്‍ചാണ്ടിയുടെ യുഡിഎഫ്‌ സര്‍ക്കാര്‍ പ്രതിഷേധത്തിലാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)
India

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

India

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)
Mollywood

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

India

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

പുതിയ വാര്‍ത്തകള്‍

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.