Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഈ ഗുരുദക്ഷിണ ഒരു സമ്പൂര്‍ണ്ണ സമര്‍പ്പണം…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2014, 06:49 pm IST
inLifestyle

കലയെ സ്നേഹിക്കുന്ന ഒരു ഗുരുവിനുള്ള ശിഷ്യയുടെ ദക്ഷിണയാണിത്‌… കലാമണ്ഡലം ഷര്‍മ്മിളയ്‌ക്ക്‌ ഇതിലും വലിയ ദക്ഷിണ ഗുരുവിന്‌ നല്‍കാനില്ല. കുട്ടിക്കാലം മുതല്‍ നൃത്തം അഭ്യസിച്ചിരുന്നെങ്കിലും ഓട്ടന്‍തുള്ളല്‍ പഠിക്കാനായി കലാമണ്ഡലത്തില്‍ എത്തിയത്‌ വെറുമൊരു ആഗ്രഹത്തിന്റെ പുറത്താണ്‌. 1998 മുതല്‍ 2005 വരെ കലാമണ്ഡലം ഗീതാനന്ദന്റെ കീഴില്‍ തുള്ളല്‍ അഭ്യസിച്ചു. പഠനം പൂര്‍ത്തിയായപ്പോള്‍ ഗുരു ശിഷ്യരോട്‌ പറഞ്ഞതിങ്ങനെ.’എന്റെ ശിഷ്യരെല്ലാം പെണ്‍കുട്ടികളാണ്‌. പഠനം പൂര്‍ത്തിയാക്കിയാല്‍ എല്ലാവരും അവരുടെ വഴിക്ക്‌ പോകും. തുള്ളലിനെ പ്രോത്സാഹിപ്പിക്കാനും ഈ രംഗത്ത്‌ തുടരാനും ആരും തന്നെ ഉണ്ടാകില്ല. ഇതാണ്‌ ഓട്ടന്‍തുള്ളലിന്റെ വിധി’. പഠനം പൂര്‍ത്തിയാക്കി വീട്ടിലേക്ക്‌ മടങ്ങാനിരുന്ന ഷര്‍മ്മിള അന്നു തീരുമാനമെടുത്തു. ജീവിത യാത്രയില്‍ ഇനിമുതല്‍ ഓട്ടന്‍തുള്ളല്‍ ഉണ്ടാകുമെന്ന്‌. ഗുരുവിനോടുള്ള ആദരവ്‌ ഒന്നുകൊണ്ടുമാത്രമാണ്‌ ഈ കലാകാരി അങ്ങനെയൊരു തീരുമാനമെടുത്തത്‌. അത്‌ ഒരു തരത്തില്‍ ഗുരുദക്ഷിണ തന്നെയായിരുന്നു.

2000-ത്തില്‍ അരങ്ങേറ്റം കഴിഞ്ഞ അന്നു മുതല്‍ സ്റ്റേജ്‌ പ്രോഗ്രാമുകള്‍ ചെയ്തു തുടങ്ങിയ ഷര്‍മ്മിള ഈ രംഗത്ത്‌ 14 വര്‍ഷം പിന്നിടുകയാണ്‌. പാലക്കാട്‌ ഷൊര്‍ണൂര്‍ സ്വദേശിയായ ഷര്‍മ്മിള ഇന്ന്‌ പട്ടാമ്പിയുടെ മരുമകളാണ്‌. തുള്ളല്‍ പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള വലിയ പരിശ്രമത്തിലാണ്‌ ഈ കലാകാരി. ക്ഷേത്ര ചടങ്ങുകള്‍ക്കു പുറമെ പല വേദികളിലും തുള്ളല്‍ അവതരിപ്പിക്കന്നുണ്ട്‌. സ്ത്രീകള്‍ അധികം കടന്നുവരാത്ത ഈ മേഖലയില്‍ തിരക്കേറിയ കലാകാരിയാണ്‌ ഷര്‍മ്മിള. കേരളത്തിനകത്തും പുറത്തുമായി പരിപാടികള്‍ അവതരിപ്പിക്കുന്നതിനോടൊപ്പം 21 ശിഷ്യരേയും ഇവര്‍ തുള്ളല്‍ അഭ്യസിപ്പിക്കുന്നു. തുള്ളല്‍ പ്രസ്ഥാനത്തിന്റെ പ്രചാരം ലക്ഷ്യമിട്ടാണ്‍്‌ സ്വന്തം അറിവ്‌ കുട്ടികളിലേക്കും പകരുന്നത്‌.

വെറുമൊരു മത്സരത്തിന്‌ മാത്രം പങ്കെടുക്കാനായി തുള്ളല്‍ പഠിപ്പിക്കുന്നതിനോട്‌ താല്‍പ്പര്യമില്ലെന്ന്‌ ഷര്‍മ്മിള പറയുന്നു.’രണ്ട്‌ വര്‍ഷത്തെ തുടര്‍ച്ചയായ പഠനത്തിനുശേഷമാണ്‌ തുള്ളല്‍ പഠനം പൂര്‍ത്തിയാകുന്നത്‌. അടവുകളും, കഥയും ഒക്കെ പഠിക്കണമെങ്കല്‍ ഇത്രയും കാലം വേണ്ടിവരും. എന്നാല്‍ കുട്ടികള്‍ വരുന്നത്‌ മത്സരത്തില്‍ പങ്കെടുക്കാന്‍ മാത്രമാണ്‌. എന്നാല്‍ അവരെ നിരുത്സാഹപ്പെടുത്താറുമില്ല’- ഷര്‍മ്മിള പറഞ്ഞു.

മെയ്‌ വഴക്കം ഏറെ വേണ്ട കലാരൂപമാണ്‌ തുള്ളല്‍. ഇതിനു പുറമെ ചുവടുകള്‍ക്കൊപ്പം ശ്വാസമെടുത്ത്‌ സ്വയം പാടിക്കളിക്കണം. നന്നേ ബുദ്ധിമുട്ടുണ്ടെങ്കിലും കലയോടുള്ള സ്നേഹം എല്ലാ പ്രതിസന്ധികളും തരണംചെയ്യാന്‍ ഈ കലാകാരിക്ക്‌ കഴിയുന്നു. ഈ രംഗത്തേക്ക്‌ സ്ത്രീകള്‍ കടന്നുവരാത്തത്‌ വേദനാജനകമാണെങ്കിലും സ്വന്തം ശിഷ്യരില്‍ അധികവും പെണ്‍കുട്ടികളാണെന്ന്‌ ഷര്‍മ്മിള അഭിമാനത്തോടെ പറയുന്നു.’ഗ്ലാമര്‍ ഇനങ്ങളായ ഭരതനാട്യം, കുച്ചുപ്പുടി, എന്നിവയൊക്കെ പഠിക്കാനും അത്‌ മുന്നോട്ടുകൊണ്ടുപോകുവാനുമാണ്‌ സ്ത്രീകള്‍ക്ക്‌ ഏറെ ഇഷ്ടം. ഭാവിയില്‍ നല്ല വരുമാനം ലഭിക്കില്ല എന്നതുകൊണ്ടാണ്‌ പലരും തുള്ളല്‍ രംഗത്ത്‌ തുടരാത്തത്‌. രക്ഷിതാക്കള്‍ നിര്‍ബന്ധിച്ച്‌ പഠിക്കാന്‍ ചേര്‍ക്കും, എന്നാല്‍ പഠിച്ചുകഴിഞ്ഞാല്‍ അവര്‍ മറ്റ്‌ മേഖലകള്‍ തിരഞ്ഞെടുക്കും.’

പെണ്ണായതുകൊണ്ട്‌ തന്റെ പ്രകടനങ്ങളെ ആരും തഴയാറില്ല. എല്ലാവര്‍ക്കും പരിപാടി കാണാന്‍ താല്‍പ്പര്യമാണെന്നും ഷര്‍മ്മിള പറയുന്നു. ഉപാസന എന്ന സ്വന്തം കലാസമിതിയുടെ കീഴിലാണ്‌ ഇവര്‍ പരിപാടികള്‍ക്കു പോകുന്നത്‌. 22,000-ത്തോളം രൂപയാണ്‌ ഒരു പരിപാടിക്ക്‌ ചെലവായി വരുന്നത്‌. ഇത്തരം പല പ്രതിസന്ധികള്‍ക്കുമൊടുവിലാണ്‌ ഈ കലാകാരി അരങ്ങിലെത്തുന്നത്‌. മൂന്നരവയസുള്ള മകന്‍ ദേവദത്തനേയും പരിപാടികള്‍ക്ക്‌ ഒപ്പം കൂട്ടാറുണ്ട്‌.

തുള്ളലിനോടുള്ള അടങ്ങാത്ത ആവേശം ഈ കലാകാരിയെ പല പരീക്ഷണങ്ങളിലും എത്തിച്ചു. തുള്ളലിന്റെ തനത്‌ ശൈലി കൈവിടാതെ വ്യത്യസ്തമായൊരു പരീക്ഷണമായിരുന്നു അത്‌. ഓട്ടന്‍ തുള്ളലിന്റെ ഐതിഹ്യം അരങ്ങിലെത്തിച്ചായിരുന്നു ആ ചുവടുവെയ്‌പ്പ്‌. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍വെച്ച്‌ നടന്ന പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചാക്യാര്‍- നമ്പ്യാര്‍ സമുദായങ്ങളെക്കുറിച്ച്‌ വിശദമായി പഠിച്ചായിരുന്നു പരിപാടി അരങ്ങിലെത്തിച്ചത്‌. പാട്ടും, കഥയും ഒക്കെ എഴുതി ചിട്ടപ്പെടുത്തിയത്‌ ഷര്‍മ്മിള തന്നെയായിരുന്നു. ഇതതെല്ലാം ഒരു നിമിത്തമാണെന്ന്‌ ഷര്‍മ്മിള പറയുമ്പോഴും തുള്ളലിന്റെ ഉല്‍പ്പത്തിയെ ആസ്വാദകരില്‍ എത്തിക്കുക എന്നതായിരുന്നു പരിപാടിയുടെ ഉദ്ദേശ്യം. ഒമ്പത്‌ മാസംകൊണ്ടാണ്‌ ഇതെല്ലാം ചിട്ടപ്പൈടുത്തിയെടുത്തത്‌. തുള്ളല്‍ അവതരണവും, പഠനവുമൊക്കെ ജീവിതചര്യയായി മുന്നോട്ടു കൊണ്ടുപോകുന്നതിനിടയിലും തുള്ളല്‍ പ്രസ്ഥാനത്തിന്റെ പ്രചാരത്തിനായി ഉപാസന സെന്റര്‍ ഫോര്‍ തുള്ളല്‍ സ്റ്റഡീസ്‌ എന്ന സ്ഥാപനവും ഷര്‍മ്മിളയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. 2003-മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച സെന്ററിന്റെ ആസ്ഥാനം പാലക്കാടാണെങ്കിലും എല്ലായിടത്തും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ ഈ കലാകാരി. തുള്ളലുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും, ക്ലാസുകളും ഒക്കെ ഇവിടെ നിന്ന്‌ ലഭിക്കും.

‘എത്രയൊക്കെ തിരക്കിലായാലും, ഓട്ടന്‍ തുള്ളലിനെ ഉപേക്ഷിക്കില്ല. പാരമ്പര്യകലയെ സംരക്ഷിക്കാന്‍ ഇന്ന്‌ ആരും ഇല്ല. ഇനിയുള്ള കാലം ഈ കലയെ പ്രോത്സാഹിപ്പിക്കും. മറ്റ്‌ കലാരൂപങ്ങളെപ്പോലെ ഈ രംഗത്ത്‌ വ്യത്യാസങ്ങളോ, പഠനങ്ങളോ വന്നിട്ടില്ല. കൃതികളില്‍ വ്യത്യാസം വരാന്‍ സാധ്യതയില്ലെങ്കിലും പുതിയ പരീക്ഷണങ്ങള്‍ നടത്താനുള്ള ഒരുക്കത്തിലാണ്‌. പല ഭാഗത്തും പല തരത്തിലുള്ള തുള്ളലുകളാണ്‌, എന്നിരുന്നാലും പാരമ്പര്യകലാരംഗത്ത്‌ നിലനില്‍ക്കുന്ന എല്ലാവരും ഒന്നിച്ച്‌ പൊതുവായ ഒരു ശൈലി കൊണ്ടുവരണം. കലാമണ്ഡലത്തിന്റെ ശൈലി പ്രചരിപ്പിക്കണമെന്നാണ്‌ ആഗ്രഹം- ഷര്‍മ്മിള പറഞ്ഞു. കലാപരമായി യാതൊരു പാരമ്പര്യവും ഇല്ലാത്ത ഒരു കുടുംബത്തിലേക്കാണ്‌ ഷര്‍മ്മിള കടന്നുചെന്നതെങ്കിലും ഭര്‍ത്താവ്‌ ഷൈജുവും ബന്ധുക്കളും പൂര്‍ണപിന്തുണയുമായി ഒപ്പമുണ്ട്‌. 14 വര്‍ഷത്തെ കലാസപര്യക്കുള്ള അംഗീകാരവും അടുത്തിടെ ഇവരെ തേടിയെത്തി. ഗുരുവായൂര്‍ ക്ഷേത്രസംരക്ഷണ സമിതിയുടെ പി.എം.ആര്‍.നാരായണന്‍ മാസ്റ്റര്‍ പുരസ്കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ്‌ ഈ കലാകാരി….

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

Kerala

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.