Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബ്ലേഡ്‌ മാഫിയസംഘം സഹ. ബാങ്ക്‌ ഭരണസമിതികളിലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2014, 09:30 pm IST
in Ernakulam

ആലുവ: സഹകരണബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡുകളിലേക്കും കൊള്ളപലിശ സംഘങ്ങള്‍ കയറിപറ്റുന്നു. ബിനാമികളെ ഉപയോഗിച്ച്‌ കുറഞ്ഞ പലിശയ്‌ക്ക്‌ വായ്‌പയെടുത്തശേഷം കൊള്ളപലിശക്ക്‌ നല്‍കിയാണ്‌ കൂടുതല്‍ വരുമാനമുണ്ടാക്കുന്നത്‌. ആലുവക്കടുത്തുള്ള ഒരു ബാങ്കില്‍ ചിലഡയറക്ടര്‍ ബോര്‍ഡംഗങ്ങളും ജീവക്കാരും ഒത്തുചേര്‍ന്ന്‌ മുക്കുപണ്ടം പണയം വച്ചുപോലും വായ്‌പയെടുത്ത സംഭവമുണ്ടായി. സഹകരണ ബാങ്കില്‍നിന്നും വായ്‌പയെടുത്ത്‌ തവണമുടങ്ങുന്നവരെ ജപ്തിയൊഴിവാക്കാന്‍ സാവകാശം നല്‍കി അവര്‍ക്ക്‌ അമിത പലിശയ്‌ക്ക്‌ പണം നല്‍കി സഹായിക്കുന്ന ചിലരുമുണ്ട്‌.

താല്‍ക്കാലികമായി ജപ്തിഭീഷണിയില്‍ നിന്നും മോചിതരാകുന്ന ഇവരെ പിന്നീട്‌ കൊള്ളപലിശമാഫിയ തങ്ങളുടെ വലയില്‍ കുരുക്കുകയാണ്‌ ചെയ്യുന്നത്‌. കഴിഞ്ഞ ദിവസം ആലുവായിലെ മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‌ ലഭിച്ച പരാതിയനുസരിച്ച്‌ പറവൂരിലെ ഒരു വനിതയായ കൊള്ളപലിശക്കാരിയെകുടുക്കാന്‍ റെയ്ഡ്‌ നടത്തിയെങ്കിലും പോലീസില്‍ നിന്നുതന്നെ റെയ്ഡിനു മുമ്പേവിവരം ചോരുകയായിരുന്നു. പോലീസില്‍ നിന്നുള്‍പ്പെടെ സര്‍വ്വീസുകളില്‍ നിന്നും വിരമിക്കുമ്പോള്‍ ലഭിക്കുന്ന തുകയുപയോഗിച്ചും പലിശ ഇടപാട്‌ നടത്തുന്നവരേറെയുണ്ട്‌. പലിശക്കാര്‍ക്കെതിരെ നടപടി തുടങ്ങിയപ്പോള്‍ ചിട്ടിമറയാക്കിയാണ്‌ ഇപ്പോള്‍ ചിലര്‍ ഇടപാടുകള്‍ നടത്തിന്നത്‌.

എന്നാല്‍ രജിസ്റ്റര്‍ ചെയ്യാതെ ചിട്ടിനടത്തുന്നത്‌ കുറ്റകരമായതിനാല്‍ രേഖകളൊന്നും നല്‍കാതെയാണ്‌ ഇടപാട്‌ പൊടിപൊടിക്കുന്നത്‌. രണ്ട്‌ ലക്ഷത്തിന്റെ വരെ ചിട്ടിയാണ്‌ ആവശ്യക്കാരന്‌ ഒരു ലക്ഷം രൂപയ്‌ക്ക്‌ നല്‍കുക. ഇത്‌ വഴി കൊള്ളപലിശയേക്കാള്‍ കൂടുതല്‍ ലാഭം ലഭിക്കുകയും ചെയ്യും.

ചിട്ടിയുടെ തവണമുടങ്ങിയാല്‍ പുതിയ ചിട്ടിയില്‍ ചേര്‍ത്ത്‌ വീണ്ടും വിളിച്ചെടുപ്പിക്കും. ഏതെങ്കിലും തരത്തിലുള്ള കച്ചവടങ്ങളിലേര്‍പ്പെട്ടിട്ടുള്ളവരെയാണ്‌ ഇത്തരം ചിട്ടികളില്‍ ചേര്‍ക്കുക. രണ്ടോ മൂന്നോചിട്ടികളാകുമ്പോഴേക്കും തവണകള്‍ മുടങ്ങി കച്ചവടസ്ഥാപനം വില്‍പന നടത്തേണ്ടഗതികേടിലുമാകും. വനിതകള്‍ കൂടുതലായി പലിശ ഇടപാടിലേക്ക്‌ കടന്നുവരുന്നതായി രഹസ്യാന്വേഷണ വിഭാഗവും കണ്ടെത്തിയിട്ടുണ്ട്‌. കുടുംബശ്രീവഴിയും സമുദായസംഘടനകളുടെയും മറ്റും സ്വാശ്രയ സംഘങ്ങള്‍വഴിയും കുറഞ്ഞ പലിശക്ക്‌ ലഭിക്കുന്ന പണമാണ്‌ ചിലവനിതകള്‍ കൊള്ളപലിശക്ക്‌ നല്‍കുന്നത്‌. ഗ്രാമപ്രദേശങ്ങളിലും മറ്റും പണം പലിശക്ക്‌ നല്‍കുന്ന തമിഴ്‌ സംഘങ്ങള്‍ ഇപ്പോള്‍ പഴയതുപോലെ സജീവമല്ലെന്നാണ്‌ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പലിശക്ക്‌ പണം നല്‍കുന്ന ചില സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്‌. ജനങ്ങള്‍കൂടി സഹകരിച്ചാല്‍ മാത്രമെ കൊള്ളപലിശാസംഘത്തെ അടിച്ചമര്‍ത്താന്‍ കഴിയുകയുള്ളുവെന്ന്‌ ആലുവ റൂറല്‍ എസ്പി എസ്‌.സതീഷ്‌ ബിനോ പറഞ്ഞു.

കൊള്ളപലിശ സംഘത്തിനെതിരെ പരാതിലഭിച്ചാല്‍ യഥാസമയം നടപടിയെടുക്കും. വിവരാവകാശ നിയമമുപയോഗപ്പെടുത്തിയും മറ്റും പരാതികളിന്മേലുള്ള നടപടികള്‍ വൈകുന്നതിനെ ചോദ്യം ചെയ്യാനും കഴിയും. തുടര്‍ച്ചയായി റെയ്ഡുകള്‍ നടത്തുവാനാണ്‌ തീരുമാനം. ഇതനുസരിച്ച്‌ പരാതി നല്‍കുന്നവരുടെ വസ്തുതകള്‍ പരിശോധിച്ച്‌ കൊള്ളപലിശക്കാരുടെ ഇടപാടുകള്‍ പ്രത്യേക മഫ്തിപോലീസിനെ ഉപയോഗിച്ച്‌ നിരീക്ഷിക്കും. തെളിവുകളോടെ പിടികൂടാനാണ്‌ പോലീസ്‌ ശ്രമിക്കുന്നത്‌. മൂന്നുതവണ ഇത്തരത്തില്‍ പിടിക്കപ്പെട്ടാല്‍ ഗുണ്ടാനിയമമോ കാപ്പനിയമമോ ചുമത്തുവാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

World

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

Kerala

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

Kerala

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

Kerala

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

പുതിയ വാര്‍ത്തകള്‍

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.