Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നോവല്‍ 50: ധര്‍മത്തിന്റെ പിന്‍ബലമുള്ള അധര്‍മം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2014, 08:32 pm IST
in Samskriti

ചെഞ്ചല്യത്ത്‌ കുളപ്പുരയില്‍ ഇരിക്കുകയാണ്‌ പാറാക്കര. കുട്ടിക്കാലത്ത്‌ അമ്മാത്ത്‌ വന്നാല്‍ ഉള്ള വലിയ വിനോദം അത്തിമരത്തില്‍ കയറി കുളത്തിലേക്ക്‌ ചാടുകയായിരുന്നു. കുളത്തിലേക്ക്‌ ചാഞ്ഞുനിന്നിരുന്ന അത്തിമരം എന്തോ കേടുവന്ന്‌ മുറിക്കേണ്ടിവന്നു. അത്‌ മുറിക്കുമ്പോള്‍ ജന്മജന്മാന്തരങ്ങളോടുള്ള ബന്ധമാണ്‌ മുറിക്കുന്നത്‌ എന്നു തോന്നിയിരുന്നത്രേ അമ്മാമന്‌. ബന്ധം മുറിയുമ്പോഴുള്ള വേദന അടുത്തകാലം വരെ അനുഭവിച്ചിരുന്നു. ഒപ്പം കളിച്ചു നടന്നിരുന്ന അമ്മാവനുമായി ഹൃദയം തുറക്കാനാകാത്ത അകലം. ഗ്രാമങ്ങള്‍ തമ്മിലുള്ള മത്സരത്തില്‍ എതിര്‍പക്ഷമായ യജ്ഞപുരത്തുകാരനാണ്‌ അമ്മാമന്‍ എന്നതുകൊണ്ട്‌ ഉടലെടുത്തതായിരുന്നൂ അകലം. ഇപ്പോള്‍, അനവധികാലം കൊണ്ടുനടന്ന മത്സരം വീര്യം കെട്ട്‌ മനസ്സില്‍നിന്ന്‌ ഒഴിഞ്ഞു പോയി. അല്ലെങ്കില്‍ ഏട്ടന്റെ മകന്‌ തെക്ക്ണ്യേടത്തുനിന്നുള്ള വിവാഹം ആലോചനയിലേ വരുമായിരുന്നില്ല. മുമ്പ്‌ മത്സരത്തിന്‌ വീര്യം പകര്‍ന്നു തന്ന അഗ്നിദത്തന്‍ നമ്പൂതിരിയുടെ നിര്‍ബന്ധബുദ്ധിയാണ്‌ ശരിക്കു പറഞ്ഞാല്‍ ഈ വിവാഹം തന്നെ തീരുമാനിക്കാന്‍ കാരണമായത്‌. പരദേശി വേട്ടിരിക്കുന്നിടത്തുനിന്ന്‌ വിവാഹം നടത്താന്‍ പാടില്ല എന്ന്‌ ആജ്ഞാപിക്കുന്ന സ്വരത്തിലാണ്‌ അഗ്നിദത്തന്‍ നമ്പൂതിരി പറഞ്ഞത്‌. എന്തു പറഞ്ഞാലും അനുസരിക്കുന്ന ഭോഷന്മാരാണ്‌ ബാക്കിയുള്ളവരെന്ന തോന്നല്‍ ഇനി മേലില്‍ നമ്പൂതിരിക്ക്‌ ഉണ്ടാകാന്‍ പാടില്ല. മുമ്പ്‌ ദ്വിവേദിയുടെ വിവാഹത്തിന്‌ നമ്പൂതിരി സംവിധാനം ചെയ്ത വലിയൊരു ചതിക്ക്‌ കൂട്ടുനില്‍ക്കേണ്ടിവരുമായിരുന്നു. ഭാഗ്യവശാല്‍ കുറുങ്കൂര്‍ വാഴുന്നവര്‍ ഇടപെട്ടതുകൊണ്ട്‌ ആ പാപം തലയില്‍ വീണില്ല. പെരുങ്കൂര്‍ കോവിലകത്തെ ദേഹണ്ണക്കാരന്‍ പറഞ്ഞപ്പോഴാണ്‌ അറിഞ്ഞത്‌. സൗരാഷ്‌ട്രക്കാരെ രക്ഷിച്ചു കൊണ്ടുപോയതിന്‌ പകരം വീട്ടാന്‍ കുറുങ്കൂറില്‍ വന്ന്‌ ദ്വിവേദിയെ പിടിച്ചു കൊണ്ടുപോയി ചണ്ഡാളസ്ത്രീയുമായി വിവാഹം കഴിപ്പിക്കാനായിരുന്നുവത്രേ പദ്ധതി. അതിന്‌ പെരുങ്കൂറു വാഴുന്നവരെ പറഞ്ഞിളക്കുന്നത്‌ ദേഹണ്ണക്കാരന്‍ സ്വന്തം ചെവികൊണ്ടു കേട്ടതാണത്രേ. അന്ന്‌ ഇതൊന്നും അറിയാതെ നമ്പൂതിരിയുടെ സേവകനായി നടക്കേണ്ടിവന്നു. കാരാക്കുളങ്ങരവച്ച്‌ ആരോടും ആലോചിക്കാതെ ഊരുഗ്രാമക്കാരുടെ ആളായി യോഗിയാരെ അവമാനിച്ചു. ഊരില്‍ വച്ച്‌ ത്രിവിക്രമന്‍ നമ്പൂതിരിയോട്‌ ചെയ്ത അതിക്രമത്തിനും പേര്‌ ഊരുഗ്രാമക്കാര്‍ക്കു തന്നെ. അങ്ങനെ അതിക്രമം കാണിക്കുന്ന നമ്പൂതിരി ആജ്ഞാപിക്കുന്നത്‌ കേട്ടിരുന്നിരുന്ന കാലം കഴിഞ്ഞു. കേരളത്തിന്‌ പുറമെനിന്നു വന്നര്‍ക്ക്‌ പരിശുദ്ധി കുറവാണ്‌ എന്നു ധരിച്ചു നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അതെല്ലാം പോയി. തെക്ക്ണ്യേടത്ത്‌ വേട്ടിരുന്ന കേശവന്‌ പരിശുദ്ധിയില്ല എന്ന്‌ ആരു പറഞ്ഞാലും വിശ്വസിക്കാന്‍ പറ്റില്ല. എത്ര ചെറുപ്പമാണ്‌ കേശവന്‍? ധര്‍മപുരം ഗ്രാമത്തിലുണ്ടായ യാഗത്തിന്‌ കേശവന്റെ ശ്രദ്ധയും നിഷ്കര്‍ഷയും പാണ്ഡിത്യവും കണ്ടപ്പോള്‍ ഇത്ര കാലം മത്സരിച്ചതും സംസ്കാരം രക്ഷിക്കാന്‍ നടന്നതും വെറുതെ ആയി എന്നുവരെ തോന്നി.

പാറാക്കരയെ കാണാന്‍ ആരോ വന്നിട്ടുണ്ട്‌. പത്തായപ്പുരയിലേക്ക്‌ ചെല്ലാന്‍ പറഞ്ഞു. ഏതോ ഒരു ഉണ്ണി വന്നു പറഞ്ഞു. ഒരു പക്ഷേ അഗ്നിദത്തന്‍ നമ്പൂതിരിയുടെ ദൂതനാകും. വിവാഹം നടത്തിയാലുള്ള ഭവിഷ്യത്തുകള്‍ ഓര്‍മപ്പെടുത്താന്‍. അങ്ങനെയാണെങ്കില്‍ കനത്തില്‍തന്നെ മറുപടി അയയ്‌ക്കണം. പാറാക്കര കുളത്തിന്റെ പടവുകള്‍ കയറി. പണ്ടത്തേപ്പോലെ ഓടിക്കയറാന്‍ വയ്യ. അമ്പതു വര്‍ഷം മുന്നെ ആയിരുന്നെങ്കില്‍ നടന്നു കയറാനാണ്‌ അറിയാതിരുന്നത്‌. പത്തായപ്പുരയുടെ അടുത്തെത്തിയപ്പോള്‍ പകച്ചുപോയി. പത്തായപ്പുരയ്‌ക്ക്‌ ഉയരം കമ്മിയാണെന്ന നിലയില്‍ ആജാനുബാഹുവായ പടക്കുറുപ്പ്‌ പുറത്തു നില്‍ക്കുന്നു. ശരിക്കും പരിഭ്രമിച്ചു. ദ്വിവേദിയുടെ വിവാഹം പോലെ ഇതിലും കൃത്രിമം ഉണ്ടെന്ന്‌ കുറുങ്കൂര്‍ വാഴുന്നവര്‍ ധരിച്ചുകാണുമോ? പടക്കുറുപ്പ്‌ ചിരിച്ചുകൊണ്ട്‌ തൊഴുതപ്പോള്‍ അറിയാതെ തിരിച്ചും തൊഴുതുപോയി.

കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കടലിലെ വാസ്തുവിദ്യാ വിസ്മയം

Samskriti

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

Samskriti

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

Article

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

Main Article

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.