മട്ടാഞ്ചേരി: സ്വധര്‍മ്മാനുഷ്ഠാനം മുഖ്യമായ കര്മ്മമായിരിക്കണമെന്ന് കാശിമഠ ഉത്തരാധികാരി സംയമീന്ദ്രതീര്‍ത്ഥ പറഞ്ഞു. ഗോശ്രീപുരം ശ്രീവിഠോബാ ക്ഷേത്രത്തില്‍ സ്വര്‍ണഭൂഷണ പുഷ്പാലങ്കാര സേവക്കെത്തിയതായിരുന്നു ആത്മീയഗുരു സംയമീന്ദ്രതീര്‍ത്ഥ. ക്ഷേത്രകവാടത്തിലെത്തിയ സ്വാമിയെ ഭക്തജനങ്ങള്‍ വാദ്യമേള ജയഘോഷത്തോടെ വരവേല്‍പ്പ് നല്കി. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് മുരളീധര ഷേണായി, ശ്രീറാം മല്യ, മണികണ്ഠ പടിയാര്‍ തുടങ്ങിയവര്‍ പാദപൂജ നടത്തി. തുടര്‍ന്ന് സ്വാമിജി അനുഗ്രഹപ്രഭാഷണം നടത്തി.
ക്ഷേത്രത്തിലെ വിഠോബാ ക്ഷേത്രപ്രതിഷ്ഠ പാണ്ഡുരംഗമൂര്ത്തി വിഗ്രഹത്തില്‍ സംയമീന്ദ്രതീര്ത്ഥസ്വാമി തങ്ക അങ്കി ചാര്‍ത്തി ആരതി നടത്തി. നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. നൂറ്റാണ്ട് പഴക്കമുളളതാണ് കൊച്ചി വിഠോബാ ക്ഷേത്രം. മഹാരാഷ്ട്രയിലെ പണ്ഡരീപൂര് ക്ഷേത്രത്തില്‍നിന്ന് കൊണ്ടുവന്നതാണീ വിഗ്രഹമെന്നാണ് ചരിത്രം. വ്യാഴാഴ്ച വൈകിട്ട് ക്ഷേത്രാങ്കണത്തിലെത്തിയ കാശിമഠ പട്ടശിഷ്യന്‍ സംയമീന്ദ്രതീര്ത്ഥസ്വാമികളെ ക്ഷേത്രഭാരവാഹികളായ പ്രേംകുമാര്‍ ഭട്ട്, മുരളീധരഷേണായ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ക്ഷേത്ര മേല്‍ശാന്തി രാജ്കുമാര് ഭട്ടിന്റെ നേതൃത്വത്തില്‍ പുരോഹിതര്‍ വേദമന്ത്രോച്ചാരണം നടത്തി. ക്ഷേത്രാങ്കണത്തിലൊരുക്കിയ വേദിയില്‍ സ്വാമി സംയമീന്ദ്രതീര്ത്ഥക്ക് ക്ഷേത്രഭാരവാഹികള്‍ പാദപൂജയും ഫലങ്ങളും സമര്‍പ്പിച്ച് അനുഗ്രഹം തേടുകയും സ്വാമികള്‍ അനുഗ്രഹപ്രഭാഷണവും നടത്തി. തുടര്‍ന്ന് ക്ഷേത്ര ആരാധനാമൂര്‍ത്തി പാണ്ഡുരംഗ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി പുഷ്പാലങ്കാരത്തോടെ സംയമീന്ദ്രതീര്ത്ഥസ്വാമികള് മംഗലാരതി നടത്തുകയും രാജോപചാരം, ഭഗവത്സേവ, പ്രസാദവിതരണം എന്നിവയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: