Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കിരീടവും ചെങ്കോലുമില്ലാതെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2013, 09:19 pm IST
in Vicharam

രാജഭരണത്തിന്റെയും ജനായത്ത ഭരണത്തിന്റെയും ഗുണദോഷങ്ങള്‍ നേരിട്ടനുഭവിച്ച തിരുവിതാംകൂറിന്റെ കര്‍മശ്രേഷ്ഠനായ മഹാപ്രതിഭയായിരുന്നു ഇന്നലെ നാടുനീങ്ങിയ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ. പത്തൊമ്പതുവയസ് സുള്ളപ്പോഴാണ്‌ ശ്രീചിത്തിരതിരുനാള്‍ തിരുവിതാംകൂറിന്റെ മഹാരാജാവായി കിരീടവും ചെങ്കോലുമേന്തിയത്‌. 1931 നവംബര്‍ ആറിന്‌ ദര്‍ബാര്‍ ഹാളില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങിന്‌ സാക്ഷിയായിരുന്നു ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ. അന്ന്‌ ഇളയരാജാ പദവി ലഭിച്ച ഉത്രാടം തിരുനാളായിരുന്നു അടുത്ത കിരീടാവകാശി. 1991ല്‍ ശ്രീചിത്തിരതിരുനാള്‍ നാടുനീങ്ങിയപ്പോള്‍ ശ്രീപദ്മനാഭദാസനെന്ന നിലയില്‍ ക്ഷേത്രഭരണവും മഹാരാജാവെന്ന പദവിയും ലഭിച്ചെങ്കിലും കിരീടവും ചെങ്കോലും മാത്രം ഉണ്ടായില്ല. മഹാരാജാവെന്ന പദവിയല്ലാതെ രാജ്യഭരണവും അധികാരവും തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചതോടെ ഇല്ലാതാവുകയായിരുന്നല്ലോ. തിരുവിതാംകൂറിന്റെ ഒടുവിലത്തെ മഹാരാജാവായ ജ്യേഷ്ഠന്‍ ശ്രീചിത്തിരതിരുനാളിന്റെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നുകൊണ്ടു തന്നെ ജീവിതാവസാനം വരെ ആചാരമര്യാദകള്‍ക്ക്‌ കോട്ടം തട്ടാതെ പരിപാലിക്കാന്‍ കഴിഞ്ഞു എന്ന പൂര്‍ണ സംതൃപ്തിയോടെ തന്നെയാകണം ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ നാടുനീങ്ങിയത്‌.

സവിശേഷമായ വ്യക്തിത്വമായിരുന്നു ഉത്രാടം തിരുനാളിന്റെത്‌. വിനയവും സ്നേഹവുമാണദ്ദേഹത്തിന്റെ മുഖമുദ്ര. തിരുവിതാംകൂറിന്റെ സത്യവും ധര്‍മവും കോട്ടം തട്ടാതെ എന്നെന്നും നിലനില്‍ക്കണമെന്ന്‌ ഉത്രാടം തിരുനാള്‍ ആഗ്രഹിച്ചു. അതിനായി പ്രവര്‍ത്തിച്ചു. അധികാരവും സമ്പത്തുമുണ്ടെങ്കില്‍ എന്തുമാകാമെന്ന ധാര്‍ഷ്ട്യം മേല്‍ക്കൈ നേടുന്നതാണ്‌ വര്‍ത്തമാനകാല സാഹചര്യം. എന്നാല്‍ ശ്രീപദ്മനാഭ ദാസന്മാരായ മഹാരാജാക്കന്മാരുടെ എളിമയും ലാളിത്യവും ഉത്രാടം തിരുനാളും മുറുകെ പിടിച്ചു. സങ്കടം പറയുന്നവരെയും സഹായം പ്രതീക്ഷിച്ചെത്തുന്നവരെയും നിരാശപ്പെടുത്തിയിരുന്നില്ല. ആധ്യാത്മിക, കലാ-സാഹിത്യ, സാംസ്കാരിക പരിപാടികളിലെല്ലാം സഹകരിച്ചിരുന്ന ഉത്രാടം തിരുനാള്‍ ആതുരസേവനത്തിലും അതീവതത്പരനായിരുന്നു. തലസ്ഥാനത്തെ പ്രശസ്തമായ ഉത്രാടം തിരുനാള്‍ ആശുപത്രി പട്ടം കൊട്ടാരത്തില്‍ ആരംഭിച്ചതുതന്നെ ഉത്രാടം തിരുനാളിന്റെ ഉത്സാഹത്തോടെയായിരുന്നു.

മതപരമായ കാര്യങ്ങളിലും ഉത്രാടം തിരുനാള്‍ ഏറെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഹൈന്ദവ ഐക്യം അനിവാര്യമാണെന്ന്‌ ഉറക്കെ പ്രഖ്യാപിക്കുകയും അതിനുവേണ്ടി പ്രയത്നിക്കുന്നവര്‍ക്ക്‌ പ്രോത്സാഹനവും സഹായവും നല്‍കാനും ഉത്രാടം തിരുനാള്‍ ഏറെ ശ്രദ്ധിച്ചിരുന്നു. സംസ്കൃതത്തില്‍ നല്ല പാണ്ഡിത്യമുണ്ടായിരുന്ന ഉത്രാടം തിരുനാള്‍ സരസമായി സംസാരിക്കാനും വലുപ്പചെറുപ്പമില്ലാതെ പെരുമാറാനും സന്നദ്ധനായി. സ്വാതി തിരുനാളിന്റെ അഞ്ഞൂറിലധികം കീര്‍ത്തനങ്ങളില്‍ മിക്കവാറും ഇംഗ്ലീഷിലേക്ക്‌ മൊഴിമാറ്റം നടത്താനും അദ്ദേഹം തയ്യാറായി. കര്‍ണാടക സംഗീതത്തിന്റെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ശാസ്ത്രീയവശത്തെക്കുറിച്ചും നന്നായി മനസ്സിലാക്കിയ ഉത്രാടം തിരുനാള്‍ ഇവയുടെ രാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ പ്രബന്ധങ്ങള്‍ ശ്രദ്ധേയമായിരുന്നു. ആചാരമര്യാദകള്‍ക്കപ്പുറം അതിഥിസത്കാരത്തിലും ഒട്ടും കുറവു വരുത്തിയിരുന്നില്ല. രണ്ടുമാസം മുമ്പ്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോദി കൊട്ടാരത്തിലെത്തിയപ്പോള്‍ ഹൃദയം നിറഞ്ഞ സന്തോഷത്തോടെയാണ്‌ ഉത്രാടം തിരുനാള്‍ സ്വീകരിച്ചത്‌. ഗുജറാത്തിന്റെ ഭരണമികവിനെക്കുറിച്ച്‌ മതിപ്പോടെ സംസാരിച്ച ഉത്രാടം തിരുനാള്‍ ആ മികവ്‌ രാജ്യത്താകെ വ്യാപിച്ചിരുന്നെങ്കില്‍ എന്നാശിച്ചു. ചാള്‍സ്‌ രാജകുമാരനെ കൊച്ചിയിലെത്തി കണ്ട്‌ ആദരവ്‌ പ്രകടിപ്പിക്കുകയും പാരിതോഷികം നല്‍കുകയും ചെയ്തത്‌ അടുത്തിടെയാണ്‌. സദ്ഗുണ സമ്പന്നനും തികഞ്ഞ മതഭക്തനും ശ്രീപദ്മനാഭ ദാസനുമായ ഉത്രാടം തിരുനാളിന്റെ വിയോഗം രാജ്യത്തിനാകെ കനത്ത നഷ്ടം തന്നെയാണ്‌. പ്രജാ സ്നേഹിയായ തിരുവിതാംകൂറിന്റെ ഏറ്റവും ഒടുവിലത്തെ ഇളയരാജാവിനായി സ്വര്‍ഗവാതില്‍ തുറക്കപ്പെടുമെന്നതില്‍ സംശയമില്ല. അതിനായി സര്‍വശക്തനോട്‌ പ്രാര്‍ഥിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.