Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പലിശയ്‌ക്ക്‌ പലിശ അധാര്‍മ്മികം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2013, 06:20 pm IST
in Varadyam

നിരഞ്ജനഭാരതം; അധ്യായം – 5

നാട്ടിലെ കൂട്ടആത്മഹത്യകള്‍ക്ക്‌ പിന്നിലെ വലിയ വില്ലന്‍ മിക്കപ്പോഴും സാമ്പത്തിക പരാധീനതയാകാറുണ്ട്‌. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കടം വാങ്ങി പലിശയും പലിശയ്്ക്ക്‌ പലിശയുമായി വലഞ്ഞ്‌, നില്‍ക്കാന്‍ പറ്റാതാകുമ്പോള്‍ അവസാനമാര്‍ഗമാണ്‌ പലര്‍ക്കും സ്വയം ജീവനൊടുക്കല്‍. പണം കടം കൊടുക്കുന്നതിനും പലിശ സ്വീകരിക്കുന്നതിനും ഒരുവിധ മാനദണ്ഡവുമില്ലാതാകുന്ന സമൂഹത്തില്‍ വാങ്ങുന്നവന്റെ കണക്കുകൂട്ടലുകള്‍ തെറ്റുകയും കൊടുക്കുന്നവന്റെ കണക്കുകള്‍ പെരുകുകയും ചെയ്യുമ്പോള്‍ ധാര്‍മ്മികത എന്ന വാക്ക്‌ തീര്‍ത്തും അപ്രസക്തമാകുന്നു.

പൂര്‍വ്വികരുടെ നിയമങ്ങള്‍ക്ക്‌ ആധികാരികതയും കാലികപ്രസക്തയും ഇന്നും നഷ്ടമാകാതിരുന്നിട്ടും ഇവയൊന്നും ധനതത്വശാസ്ത്രത്തിന്റെ ഒരു പാഠത്തിലും പരാമര്‍ശിക്കപ്പെടുന്നില്ല. നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും ജാതിയുടെയും വരേണ്യതയുടെയും പേരില്‍ അതിര്‍വരമ്പുകള്‍ കല്‍പ്പിച്ച്‌ നിര്‍ത്തിയിരുന്ന അത്രയൊന്നും പരിഷ്കൃതമല്ലാത്ത ഒരു കാലത്തും ജനനന്മ എന്ന വാക്ക്‌ വിസ്മരിക്കപ്പെട്ടിരുന്നില്ല എന്നതിന്റെ തെളിവുകള്‍ ആവോളമുണ്ട്‌.

സ്ത്രീ സ്വാതന്ത്ര്യമര്‍ഹിക്കുന്നില്ല എന്ന പരാമര്‍ശത്തിന്റെ പേരില്‍ പലതവണ സ്ത്രീവിമോചനവാദികള്‍ തൂക്കിക്കൊല്ലാന്‍ വിധിച്ച സ്മൃതികാരന്‍ പറഞ്ഞുപോയ മറ്റ്‌ ചിലതുകൂടി അറിയുന്നത്‌ നന്നായിരിക്കും.

‘പലിശയ്‌ക്ക്‌ പലിശ, മുതലിന്റെ ഇരട്ടി പലിശ, വാങ്ങുന്നവന്റെ അത്യാവശ്യം കണ്ട്‌ അധികപ്പലിശ, കൂലിപ്പണി കൊണ്ടു വീട്ടേണ്ട പലിശ ഇവയൊന്നും ധാര്‍മ്മികമല്ല’. പത്ത്‌ വര്‍ഷം കഴിഞ്ഞാല്‍ കുടികിടപ്പവകാശമെന്ന ആധുനിക നിയമം ആവിഷ്ക്കരിക്കുന്നതിന്‌ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ഇങ്ങനെയൊരു ശ്ലോകം രചിക്കപ്പെട്ടിരുന്നു.

യത്‌ കിഞ്ചിത്‌ ദശവര്‍ഷാണി

സന്നിധൗ പ്രേക്ഷതേ ധനീ

ഭുജ്യമാനം പരൈസ്തൂഷ്ണീം

നസ തല്ലബ്ധുമര്‍ഹതി

-ഏതെങ്കിലും വസ്തു ഉടയവന്‍ കാണ്‍കേ അന്യര്‍ പത്ത്‌ വര്‍ഷം അനുഭവിക്കുകയും ഉടയവന്‍ മിണ്ടാതിരിക്കുകയും ചെയ്താല്‍ അതുപിന്നെ അയാള്‍ക്ക്‌ തിരികെ കിട്ടാന്‍ അവകാശമില്ല- ദരിദ്രനെ സംബന്ധിച്ച്‌ ഉപകാരപ്പെടുന്ന ഈ നിര്‍ദ്ദേശം നിസ്സഹായരുടെ മുതല്‍ പിടിച്ചെടുക്കാനുള്ള ലൈസന്‍സാക്കുന്നവരാണ്‌ സമൂഹത്തില്‍ അധികവും. തനിക്ക്‌ ലാഭമുണ്ടാക്കുന്നതൊക്കെ അംഗീകരിക്കുന്ന മനുഷ്യന്‍ പക്ഷേ കടം കൊടുക്കുന്നതിലും വാങ്ങുന്നതിലും ഒരു നിയമവും അനുസരിക്കാന്‍ തയ്യാറല്ല.

ഒരു സമൂഹത്തിന്റെ ജീവിതനിലവാരമനുസരിച്ച്‌ പാര്‍പ്പിടവും വസ്ത്രവും മറ്റ്‌ സൗകര്യങ്ങളും വേണമെന്ന്‌ ഒരാള്‍ ആഗ്രഹിച്ചാല്‍ അതിനെ കുറ്റപ്പെടുത്താനാകില്ല. പക്ഷേ ഈ ആവശ്യത്തെ ചൂഷണം ചെയ്യുന്ന ബ്ലേഡ്‌ മാഫിയകളും ന്യൂജനറേഷന്‍ ബാങ്കുകളും തഴച്ചുവളരുന്നത്‌ മനുഷ്യപ്പറ്റില്ലാത്ത കച്ചവടതന്ത്രം ഒന്നു കൊണ്ട്‌ മാത്രമാണ്‌. സംരക്ഷിക്കാനെത്തുന്നവര്‍ അന്തകരാകുന്നത്‌ തിരിച്ചറിഞ്ഞ്‌ നിസ്സഹായരായി ജീവിതമവസാനിപ്പിക്കുന്ന സ്ഥിതി ഒഴിവാക്കാന്‍ വ്യവസ്ഥകളുമില്ല. പകരം ജപ്തി എന്ന ഭീഷണിയുമായി ചെണ്ടകൊട്ടി കടക്കാരന്റെ വീട്ടിലെത്തണമെന്നാണ്‌ ഭരണകൂടം നിര്‍ദ്ദേശിക്കുന്നത്‌.

ഈ ജീവിതദുരന്തം ആര്‍ക്കുമുണ്ടാകാതിരിക്കാന്‍ മനുസ്മൃതി പറയുന്നു- ഒരുമിച്ചുകൊടുത്താല്‍ പലിശയും മുതലും ഇരട്ടിയില്‍ കവിയുന്നില്ല. ശാസ്ത്രസമ്മതമല്ലാത്ത ഒരു പലിശനിരക്കും ചുമത്താന്‍ പാടില്ല. ശാസ്ത്രസമ്മതമല്ലാത്ത പലിശ ഇടപാടില്‍ വാങ്ങുന്നവനും കൊടുക്കുന്നവനും ദണ്ഡാര്‍ഹരെന്ന്‌ അര്‍ത്ഥശാസ്ത്രവും നിഷ്ക്കര്‍ഷിക്കുന്നു. മാത്രമല്ല പല കടങ്ങളുള്ള ഒരുവന്റെ പക്കല്‍ നിന്ന്‌ എല്ലാ കടങ്ങളും ഒരുമിച്ച്‌ ഈടാക്കാന്‍ പാടില്ലെന്നും അര്‍ത്ഥശാസ്ത്രകാരന്‍ കര്‍ശനമായി നിര്‍ദ്ദേശിക്കുന്നുണ്ട്‌.

ബാങ്കുകള്‍ക്ക്‌ വായ്‌പ നല്‍കുന്ന റിസര്‍വ്വ്‌ ബാങ്ക്‌ പോലും ന്യൂജനറേഷന്‍ ബാങ്കുകള്‍ എങ്ങനെ എത്ര പലിശ വാങ്ങി ഏത്‌ മാനദണ്ഡമനുസരിച്ച്‌ ജനങ്ങള്‍ക്ക്‌ അത്‌ നല്‍കുന്നു എന്ന്‌ അന്വേഷിക്കാറില്ല. വായ്‌പക്ക്‌ പലിശ നിശ്ചയിക്കാനുള്ള അധികാരം അതത്‌ ബാങ്കുകള്‍ക്ക്‌ നല്‍കി തങ്ങള്‍ നല്‍കിയ തുകയ്‌ക്ക്‌ കൃത്യമായ പലിശ ലഭിക്കുന്നുണ്ടോ എന്ന്‌ ഉറപ്പാക്കുക മാത്രമാണ്‌ റിസര്‍വ്‌ ബാങ്കും ചെയ്യുന്നത്‌. ചുരുക്കത്തില്‍ ദൈനംദിനജീവിതത്തിന്റെ ഭാഗമായ ജനോപകാരകങ്ങളായ നിര്‍ദ്ദേശങ്ങളെയും ഉപദേശങ്ങളെയും പാടെ തള്ളിക്കളഞ്ഞ്‌ പഴയതെല്ലാം പടിക്കുപുറത്തെന്ന തത്വത്തിലേക്ക്‌ വഴുതിവീണുപോയിരിക്കുന്നു നമ്മുടെ നാട്ടിലെ വ്യവസ്ഥകളും ഭരണരീതികളും. തള്ളിപ്പറയേണ്ടതല്ല പൗരാണികതയെന്ന്‌ തിരിച്ചറിഞ്ഞ്‌ ധനതത്വശാസ്ത്രത്തിന്റെ അടിസ്ഥാനതത്വങ്ങളില്‍ എവിടെയങ്കിലും മനുഷ്യനന്മയ്‌ക്കായുള്ള ചില നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍ക്കൊള്ളിക്കുന്ന കാലം ഇനി ഉണ്ടാകുമോ…

രതി.എ.കുറുപ്പ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)
India

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

Kerala

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

പുതിയ വാര്‍ത്തകള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.