Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 320-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2013, 08:06 pm IST
in Samskriti

അനയൈവ ദിയാ രാമ വിഹരന്നൈവ ബദ്ധ്യസേ

അന്യഥാധ: പതസ്യാശു വിന്ധ്യഖാതെ യഥാ ഗജ:

വാല്‍മീകി: ഉപശമപ്രകരണത്തിന്റെ വിശദമായ ഉപന്യാസം അവസാനിപ്പിച്ചിട്ട്‌ വസിഷ്ഠമുനി ഇങ്ങിനെ പറഞ്ഞു: ‘രാമാ, നീയിതുവരെ ഉപശമപ്രകരണം കേട്ടുവല്ലോ. ഇനി മുക്തിയെ സംബന്ധിക്കുന്ന ശാസ്ത്രഭാഗങ്ങള്‍ നിര്‍വാണ പ്രകരണം ഞാന്‍ വിശദീകരിക്കാം.’

സഭയില്‍ സന്നിഹിതരായിരുന്നവരെല്ലാം മഹാനായ വസിഷ്ഠന്റെ പ്രഭാഷണത്തിന്റെ ചാതുര്യത്തില്‍ ആമഗ്നരായി ഇരുന്നു. അദ്ദേഹത്തിന്റെ ഓരോ വാക്കുകളിലും ഭാവഹാവാദികളിലും അവര്‍ ജാഗ്രതയോടെ ശ്രദ്ധയുറപ്പിച്ചിരുന്നു. ജീവനുള്ള മനുഷ്യരൂപങ്ങളെ വരച്ചുവെച്ചതുപോലെ, നിര്‍നിമേഷരായിട്ടായിരുന്നു അവരുടെ ഇരുപ്പ്‌.. സൂര്യചന്ദ്രാദികളും കാറ്റും പക്ഷിമൃഗാദികളും, എന്നുവേണ്ട പ്രകൃതി മുഴുവനും മഹര്‍ഷിയുടെ പ്രഭാഷണം ശ്രദ്ധയോടെ ശ്രവിച്ചു. അതിലെ സൂക്ഷ്മതരമായ ആത്മജ്ഞാനത്തില്‍ ആണ്ടുമുങ്ങി അവരുടെ ആത്മാവ്‌ വിലീനമായിത്തീര്‍ന്നിരുന്നു. സൂര്യാസ്തമയമായപ്പോഴേക്ക്‌ കൊട്ടാരത്തില്‍ ഭേരിയും കാഹളവും മുഴങ്ങി.

ഈ കോലാഹലം വസിഷ്ഠമുനിയുടെ ശബ്ദത്തിനു മുകളില്‍ പൊങ്ങി നിന്നിരുന്നുവെങ്കിലും അതൊന്നടങ്ങിയപ്പോള്‍ മഹര്‍ഷി രാമനോട്‌ ഇങ്ങിനെ ചോദിച്ചു: രാമാ, പരമോന്നതമായ സത്യത്തെ വാക്കുകള്‍കൊണ്ട്‌ ഊടും പാവും ചേര്‍ത്ത്‌ ഒരു വലനെയ്യുംപോലെ ഞാന്‍ നിനക്ക്‌ പറഞ്ഞു തന്നു. ഈ വലയില്‍ നിന്റെ മനസ്സാകുന്ന പക്ഷിയെ നീ ബന്ധിച്ചാലും. അങ്ങിനെ മനസ്സ്‌ നിന്റെ ഹൃദയത്തില്‍ വിശ്രാന്തിയടയട്ടെ. അതുവഴി നിനക്ക്‌ ആത്മജ്ഞാനം പ്രാപിക്കാം. ഞാന്‍ പറഞ്ഞുതന്ന കാര്യങ്ങള്‍ നിന്നില്‍ വേണ്ടത്ര ആഴ്‌ന്നിറങ്ങിയിട്ടുണ്ടോ? പാലും വെള്ളവും വേര്‍തിരിച്ച്‌ പാലുമാത്രം കുടിക്കുവാന്‍ കഴിവുള്ള ജീവിയാണ്‌ അരയന്നം എന്നൊരു ചൊല്ലുണ്ടല്ലോ? അതുപോലെ നിനക്കും ഞാന്‍ പറഞ്ഞ അനവധി കഥകളില്‍ നിന്നും ഉദാഹരണങ്ങളില്‍ നിന്നും സത്യസാരം വേര്‍തിരിച്ചെടുക്കാന്‍ സാധിച്ചുകാണുമല്ലോ. ഈ സത്യത്തെപ്പറ്റി നീ തുടര്‍ച്ചയായി ധ്യാനം ചെയ്യണം. ഞാന്‍ പറഞ്ഞുതന്ന കാര്യങ്ങള്‍ വീണ്ടും വീണ്ടും മനനം ചെയ്തുറപ്പിച്ച്‌ നീയീ പാതയില്‍ സധീരം മുന്നേറിയാലും.

‘നിന്റെ പ്രജ്ഞ സത്യത്തില്‍ അടിയുറച്ചിരുന്നാല്‍പ്പിന്നെ ല്‍കീകമായി വൈവിദ്ധ്യമാര്‍ന്ന കര്‍മ്മങ്ങളിലും വ്യവഹാരങ്ങളിലും നീ മുഴുകിയിരുന്നാലും നിന്നെ അവ ബാധിക്കുകയില്ല. എന്നാല്‍ സത്യജ്ഞാനത്തില്‍ നിന്ന്‌ വ്യതിചലിച്ചാലോ, അഗാധ ഗര്‍ത്തത്തില്‍ പതിക്കുന്ന ആനയെപ്പോലെ നിന്റെ പതനവും സുനിശ്ചയമാണ്‌.’ ഈ സത്യജ്ഞാനത്തെ സ്വന്തം ജീവിതത്തില്‍ അനുവര്‍ത്തിക്കാതെ അതൊരു ബുദ്ധിവ്യായാമമോ വിനോദാനുഭവമോ മാത്രമായി നീ എടുക്കുകയാണെങ്കില്‍ ഒരന്ധനു പറ്റുന്ന വീഴ്‌ച്ചപോലെയാവും അതിന്റെ ഫലം. ഞാന്‍ പറഞ്ഞുതന്ന മുക്തിതലം അല്ലെങ്കില്‍ പരിപൂര്‍ണ്ണസ്ഥിതിയെ പ്രാപിക്കണമെങ്കില്‍ അനാസക്തനായി നീ ഓരോ അവസരത്തിലും ഉചിതമായ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുകയാണ്‌ വേണ്ടത്‌. എല്ലാ വേദശാസ്ത്രങ്ങളുടെയും പ്രധാന സന്ദേശം അനാസക്തിയാണെന്ന്‌ അറിഞ്ഞാലും.

സഭ പിരിയാന്‍ അനുവാദം കിട്ടിയപ്പോള്‍ എല്ലാവരും അവരവരുടെ വാസഗൃഹങ്ങളിലേയ്‌ക്ക്‌ മടങ്ങി. അവര്‍ വസിഷ്ഠമുനിയുടെ പ്രഭാഷണത്തെപ്പറ്റി പരസ്പരം ചര്‍ച്ചചെയ്തും അതിനെപ്പറ്റി മനനം ചെയ്തും രാത്രി കഴിച്ചുകൂട്ടി. അങ്ങിനെ അന്നുരാത്രി വളരെക്കുറച്ചു സമയം മാത്രമേ അവര്‍ ദീര്‍ഘനിദ്രയില്‍ കഴിഞ്ഞുള്ളു.

(തുടരും)

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

India

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

Editorial

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

Kerala

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുതിയ വാര്‍ത്തകള്‍

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.