Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നാനാവര്‍ണ മനോഹരമാമൊരു രാഗമാലിക

Janmabhumi Online by Janmabhumi Online
Nov 23, 2013, 11:12 pm IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

മനസ്സില്‍ മഴവില്ല് വിരിയിക്കുന്ന, ദു:ഖത്തിന്റെ അലകടല്‍ തീര്‍ക്കുന്ന, പ്രേമമയമാക്കുന്ന സംഗീതം… അത് മനസ്സില്‍ ആരേയും അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ രചിക്കും. അങ്ങനെ മനസ്സില്‍ വിരിയുന്ന ചിത്രങ്ങളെ അതേ ഭംഗിയോടെ ഏത് ചിത്രകാരനാണ് ക്യാന്‍വാസില്‍ പകര്‍ത്തിയിട്ടുണ്ടാവുക. സംഗീതവും ചിത്രങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് രാഗമാല ചിത്രങ്ങള്‍. രാഗങ്ങളെ ചിത്രങ്ങളാക്കി പരിവര്‍ത്തനം ചെയ്യുകയാണ് ഇതിലൂടെ. ഇത്തരത്തിലൊരു ചിത്രരചനാ ശൈലിയ്‌ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഒമ്പതാം നൂറ്റാണ്ടിലാണ് രാഗങ്ങള്‍ ചിട്ടപ്പെടുത്തിയത്. രാഗങ്ങള്‍ രൂപപ്പെട്ട്  വരുന്ന സമയത്ത് ഇന്ത്യന്‍ സംഗീതം ധ്രുപത് എന്നാണ് അറിയപ്പെട്ടിരുന്നത്. കൃതിയില്ല, പകരം ആലാപനമാണുണ്ടായിരുന്നത്. ഇത്തരത്തില്‍ സംഗീതത്തിന്റെ വിവിധ ഭാവങ്ങളെ നിറങ്ങളും ചിത്രങ്ങളുമാക്കി മാറ്റുകയാണ് ചെയ്യുക. സംഗീതത്തിലെ വിവിധ രാഗങ്ങള്‍ക്കൊപ്പം മനസ്സില്‍ രൂപം കൊള്ളുന്ന  ചിത്രങ്ങളെ ഓരോ ചിത്രകാരനും അവന്റെ ഭാവനയ്‌ക്കനുസരിച്ച് ഒരു ക്യാന്‍വാസിലേക്ക് പകര്‍ത്തുന്നു. ആദ്യകാലങ്ങളില്‍ പനയോലയിലാണ് ചിത്രങ്ങള്‍ ആലേഖനം ചെയ്തിരുന്നത്.

പിന്നീട് വരയ്‌ക്കുന്നതിന്റെ തലങ്ങള്‍ മാറിയപ്പോഴും അത്ര വിശാലമല്ലാത്ത ക്യാന്‍വാസില്‍ അതിസൂക്ഷ്മ ഭാവങ്ങള്‍ പോലും ഒപ്പിയെടുത്തുകൊണ്ടാണ് അന്നത്തെ ചിത്രകാരന്‍മാര്‍ തങ്ങളുടെ രചന പൂര്‍ത്തിയാക്കിയിരുന്നത്. പ്രമേയം പ്രണയമോ, പ്രകൃതിയോ, വിരഹമോ എന്ത് തന്നെയായാലും അതിസൂക്ഷ്മമായ സംഗതികള്‍പോലും ആ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും.

പ്രധാനമായും രാധാകൃഷ്ണ പ്രണയവും ഋതുഭേദങ്ങളും ഒക്കെയായിരുന്നു ചിത്രങ്ങളുടെ പ്രമേയം. ചിത്രങ്ങളില്‍ പേര്‍ഷ്യന്‍ സ്വാധീനം പ്രകടമായിരുന്നു.  സംഗീതത്തിലെ സാഹിത്യവും ചിത്രത്തിന് വിധേയമാക്കാന്‍ തുടങ്ങിയപ്പോള്‍ ഒരോ ചിത്രകാരന്റേയും ഭാവനയില്‍ വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍ വിരിയാന്‍ തുടങ്ങി.

മനുഷ്യനും പ്രകൃതിയ്‌ക്കും സര്‍വ ചരാചരങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കിക്കൊണ്ടുള്ള രചനാ സമ്പ്രദായമാണ് രാഗമാലികയുടേത്. രാധാകൃഷ്ണ പ്രണയമാണ് ഇതിവൃത്തമെങ്കില്‍ കൂടി, പശുക്കിടാവും മാന്‍പേടയും എന്തിനേറെ ഒരു പുല്‍നാമ്പ് പോലും ആ പ്രണയത്തില്‍ അലിഞ്ഞ് ചേരുന്നത് പോലും അത്രത്തോളം അഗാധമായി ചിത്രകാരന്‍ ഒപ്പിയെടുത്തിട്ടുണ്ടായിരിക്കും.

രാഗം വസന്തമോ ഹിന്ദോളമോ മേഘമല്‍ഹാറോ  എന്ത് തന്നെയായാലും അത് ആലപിക്കുന്നവര്‍ അവരുടെ ആലാപനത്തില്‍ തന്റേതായ ഒരു ശൈലി കൊണ്ടുവരുന്നത്‌പോലെ തന്നെയാണ് രാഗങ്ങള്‍ക്ക് ചിത്രഭാഷ്യം നല്‍കുന്നവരും ചെയ്യുന്നത്. മേഘമല്‍ഹാര്‍ രാഗത്തെയാണ് ഇവര്‍ വ്യാഖ്യാനം ചെയ്യുന്നതെങ്കില്‍ തികച്ചും വിഭിന്നമായ രീതിയിലായിരിക്കും ഓരോരുത്തരും ആവിഷ്‌കരിക്കുക. ഓരോ സാഹചര്യത്തില്‍ നിന്ന്, ഓരോ ദേശത്ത് നിന്ന് വരുന്ന ചിത്രകാരന്മാരായതിനാല്‍ തന്നെ അവയുടെ സ്വാധീനം ചിത്രങ്ങളിലും പ്രകടമായിരിക്കും. മുഗള്‍ കാലഘട്ടത്തിലാണ് ഇത്തരം പെയിന്റിംഗുകള്‍ കൂടുതലായിട്ടുള്ളത്.

വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം, ശിശിരം തുടങ്ങി ആറ് ഋതുക്കളെ ആറ് രാഗങ്ങളിലൂടെയാണ് ചിത്രീകരിക്കുന്നത്. രാഗങ്ങള്‍ പുരുഷ ലിംഗത്തിലാണ് ഉള്‍പ്പെടുന്നത്. സ്ത്രീ ലിംഗത്തില്‍പ്പെടുന്നവ രാഗിണി എന്നും അറിയപ്പെടുന്നു. മേഘമല്‍ഹാര്‍ രാഗത്തെ മഴയുമായിട്ടാണ് ബന്ധപ്പെടുത്തിയിരിക്കുന്നത്. മഴയുടെ പശ്ചാത്തലത്തിലുള്ള  ചിത്രമാണ് ചിത്രകാരന്റെ ഭാവനയില്‍ തെളിയുക.  അങ്ങനെ  ഓരോ രാഗവും മനസ്സില്‍ ഉളവാക്കുന്ന ഭാവത്തെ ആധാരമാക്കി നാനാവര്‍ണങ്ങള്‍ക്കൊണ്ട്  മനോഹരമായ ചിത്രമാക്കിമാറ്റുകയാണ് രാഗമാല പെയിന്റിങിലൂടെ.

വിനീത വേണാട്ട്

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുരുവിന് പാദപൂജ ചെയ്യുന്ന എസ്.പി; യേശുദാസിന്‍റെ പാദം കഴുകുന്ന എസ്.പി. ബാലസുബ്രഹ്മണ്യം (ഇടത്ത്) യേശുദാസിന്‍റെ പാദങ്ങളില്‍ നമസ്കരിക്കുന്ന എസ് പി (വലത്ത്)
Kerala

യേശുദാസിനെ പാദപൂജ ചെയ്യുന്ന എസ്.പി. ബാലസുബ്രഹ്മണ്യം….വിജയം സ്വന്തം കഴിവെന്ന അഹങ്കാരമല്ല, ഗുരുക്കന്മാരുടെ പുണ്യമെന്ന എളിമയുടെ സംസ്കാരമിത്

India

ശുഭാംശു ശുക്ല ഭൂമിയിലേക്ക് തിരിച്ചു, ചൊവ്വാഴ്ച വൈകിട്ട് ശാന്ത സമുദ്രത്തില്‍ ഇറങ്ങും

Kerala

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ വയനാടന്‍ കാപ്പിക്ക് ദേശീയ തലത്തില്‍ പ്രത്യേക പരാമര്‍ശം

Kerala

കാണാതായ നെയ്യാര്‍ ഡാം സ്വദേശിനിയുടെ മൃതദേഹം തിരുനെല്‍വേലിയില്‍, പീഡനത്തിനിരയായി

Kerala

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജനല്‍ ഇളകി വീണു; 2 നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയില്‍ നിന്നും കിട്ടിയ അടിയുടെ നാണം മറയ്‌ക്കാന്‍ ചൈന റഫാലിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിടുന്നു

പന്തളത്തെ 11വയസുകാരി മരണം പേവിഷബാധ മൂലമല്ല

റഫാൽ മോശം വിമാനമൊന്നുമല്ല , വളരെ ശക്തമാണത് : ഇന്ത്യയുടെ റഫാലിനെ പ്രശംസിച്ച് പാകിസ്ഥാൻ എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ്

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടലുകള്‍, കാന്തപുരത്തിന്റെ ഇടപെടലില്‍ പ്രതീക്ഷ

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെയ്‌ക്കുന്നതിനും മോചനത്തിനും പരമാവധി ശ്രമിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാകിസ്ഥാൻ ഭരണത്തിൻ കീഴിൽ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല ; ഓപ്പറേഷൻ ബാം ഒരു തുടക്കം മാത്രം : ബലൂച് നേതാവ് ഖാസി ദാദ് മുഹമ്മദ് റെഹാൻ

കാട്ടാക്കടയില്‍ അതിവേഗ പോക്‌സോ കോടതിയില്‍ തീപിടുത്തം

ഇസ്ലാം ഭീകരരുടെ ക്രൂരതയുടെ കഥ പറയുന്ന ‘ഉദയ്പൂർ ഫയൽസിന്റെ’ പ്രദർശനം തടയണം : വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് പരാതി നൽകി മൗലാന അർഷാദ് മദനി

കീം റാങ്ക് പട്ടിക: തടസഹര്‍ജി സമര്‍പ്പിച്ച് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍, ഹര്‍ജി ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സക്രിയമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന നിരുത്തരവാദപമായ പ്രസ്താവനയുമായി കെ.സി. വേണുഗോപാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies