Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഇത്‌ സത്യന്‍ സ്മരണയുടെ സ്നേഹശാല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2013, 05:54 pm IST
in Varadyam

തൃശ്ശൂര്‍ ജില്ലയിലെ നെന്മണിക്കര പഞ്ചായത്തിലെ ചിറ്റിശ്ശേരി ഗ്രാമത്തിന്റെ നാട്ടുവഴിയിലൂടെ നടക്കുമ്പോള്‍ സത്യന്‍ സ്മാരക വായനശാല എന്ന ബോര്‍ഡ്‌ കാണാം. ആ നാട്ടിലെ ഒരു പ്രാദേശിക നേതാവിന്റെ സ്മരണാര്‍ത്ഥം ആരംഭിച്ചതാവാം ഈ വായനശാല എന്നാണ്‌ ഒറ്റമാത്രയില്‍ ആരും ചിന്തിക്കുക.
എന്നാല്‍ മലയാളത്തിന്റെ മഹാനടന്‍ സത്യന്‍ മാസ്റ്ററുടെ പഴയ രണ്ട്‌ ചിത്രങ്ങള്‍ ചുവരില്‍ കാണുമ്പോഴാണ്‌ ആ നാടിന്റെ മഹത്വം തിരിച്ചറിയാനാവുക. സത്യന്‍ എന്ന മഹാനടന്‌ സ്മാരകം വേണമെന്ന ആവശ്യം വര്‍ഷങ്ങളായി നിലനില്‍ക്കുമ്പോഴും ഈ കൊച്ചു ഗ്രാമത്തിലെ സത്യന്‍ സ്മാരക വായനശാല ഒരുപക്ഷേ ഇത്ര പഴക്കമുള്ള ഒരു സത്യന്‍ സ്മാരകം കേരളത്തില്‍ തന്നെ ആകെയുള്ളതാകാം. സംസ്ഥാന സര്‍ക്കാര്‍ തലസ്ഥാനത്ത്‌, സത്യന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുള്ള സെന്റ്‌ ജോസഫ്സ്‌ സ്കൂളിനു മുന്നില്‍, ജനറല്‍ ഹോസ്പിറ്റലിനു സമീപം സ്ഥാപിക്കുമെന്ന പറഞ്ഞ പ്രതിമയുടെ ഫയല്‍ ഒരു സ്മാരകമായി എവിടെയോ പൊടിപിടിച്ചു കിടക്കുന്നുണ്ടാകണം.

1912 നവംബര്‍ 9ന്‌ പഴയ ബ്രിട്ടീഷ്‌ ഇന്ത്യയിലെ നാഗര്‍കോവിലില്‍ ജനിച്ച മാനുവല്‍ സത്യനേശന്‍ നാടാര്‍ എന്ന സത്യന്‍ 1971 ജൂണ്‍ 15 നാണ്‌ മലയാളികളെ വിട്ടുപിരിഞ്ഞത്‌. നീലക്കുയിലിലെ ശ്രീധരന്‍നായരേയും ഓടയില്‍നിന്നിലെ പപ്പുവിനെയും ചെമ്മീനിലെ പളനിയെയും കരുത്തിന്റെ പ്രതീകങ്ങളായി നെഞ്ചിലേറ്റിയ ചിറ്റിശേരിയിലെ ചെറുപ്പക്കാര്‍ക്ക്‌ സത്യന്റെ വിയോഗം താങ്ങാനായില്ല. മരിക്കാത്ത ഓര്‍മകളായി സത്യന്‍മാസ്റ്റര്‍ ഇനിയും ജീവിക്കണമെന്ന അവരുടെ മോഹമായിരുന്നു വായനശാല എന്ന ആശയത്തിന്‌ പിന്നില്‍. നാടിന്റെ നന്മക്കും ഒപ്പം തലമുറയ്‌ക്കും മാറ്റം വരണമെന്ന ആശയത്തോടെയാണ്‌ മലയാള സിനിമ ആസ്വാദനത്തിന്‌ മാറ്റം വരുത്തിയ സത്യന്‍ എന്ന നടന്റെ സ്മാരകത്തിനായി വായനശാല നിര്‍മ്മിക്കാന്‍ അധ്യാപകനായ ചുള്ളിക്കാട്ടില്‍ ഡേവീസ്‌ മാഷും കൂട്ടുകാരും തീരുമാനിച്ചത്‌. 1972 ല്‍ ഡേവീസ്‌ മാഷ്‌ പ്രസിഡന്റും എന്‍.സി.കുട്ടന്‍ സെക്രട്ടറിയുമായി സത്യന്‍ സ്മാരക വായനശാല പ്രവര്‍ത്തനം ആരംഭിച്ചു. ഒമ്പതംഗ ഭരണസമിതിയായിരുന്നു അന്ന്‌ നിലവിലുണ്ടായിരുന്നത്‌. വായനശാലയുടെ പേരിലോ സത്യന്‍മാഷുടെ ഫോട്ടോ വെയ്‌ക്കുന്നതിലോ ആര്‍ക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല.

ഓടുവ്യവസായത്തിന്‌ പേരുകേട്ട ചിറ്റിശേരിയില്‍ തൊഴിലാളി കുടുംബങ്ങളായിരുന്നു അധികവും. അവിടെ ഒരു വായനശാല നിര്‍മിക്കുക എന്നുപറയുന്നത്‌ അക്കാലത്ത്‌ അത്ര എളുപ്പമായിരുന്നില്ലെന്ന്‌ ഡേവീസ്‌ മാഷ്‌ പറയുന്നു. നിര്‍മാണം തുടങ്ങിയപ്പോള്‍ മുതല്‍ എതിര്‍പ്പുകളും പൊട്ടിപ്പുറപ്പെട്ടുവത്രെ. പോലീസ്‌ കേസ്‌ ഉണ്ടായിട്ടും വായനശാല എന്ന ലക്ഷ്യത്തില്‍നിന്നും പിന്മാറാന്‍ ആരുംതന്നെ തയ്യാറായില്ല. കട്ടപ്പണികള്‍ നടത്തുന്ന പാടങ്ങളില്‍നിന്നും സംഭാവനയായി കിട്ടിയിരുന്ന കടകള്‍ കാളവണ്ടികളിലായി ഉണ്ണിയും ഗോപാലനും ചേര്‍ന്നാണ്‌ കൊണ്ടുവരാറുള്ളതെന്ന്‌ അവര്‍ ഇപ്പോഴും ഓര്‍ക്കുന്നു. പകല്‍ സമയങ്ങളില്‍ പണിക്കുപോയിരുന്ന ചെറുപ്പക്കാര്‍ രാത്രികാലങ്ങളില്‍ ഉറങ്ങാതെയാണ്‌ വായനശാലയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്‌. കടുത്ത എതിര്‍പ്പുകള്‍ക്കിടയിലും ഡേവീസ്‌ മാഷിന്റെ നിശ്ചയദാര്‍ഢ്യവും പിന്തുണയും തന്നെയായിരുന്നു വായനശാല നിര്‍മാണത്തിന്‌ ഊര്‍ജ്ജമേകിയിരുന്നതെന്ന്‌ കുട്ടനും മറ്റുള്ളവരും സമ്മതിക്കുന്നു.

കളിമണ്‍ നിര്‍മാണ തൊഴിലാളികള്‍ക്കിടയില്‍ ഒരു വായനാ സംസ്കാരം വളര്‍ത്തിയെടുക്കുവാന്‍ സത്യന്‍ സ്മാരകവായനശാല വഹിച്ച പങ്ക്‌ ചെറുതല്ല. ഗ്രാമത്തില്‍ തപാലാപ്പീസ്‌ വന്നതും വഴിവിളക്കുകള്‍ തെളിഞ്ഞതും എന്തിന്‌ ആകാശവാണി പ്രക്ഷേപണം ഗ്രാമീണര്‍ കേട്ടതും വായനശാല കാരണമാണ്‌.

ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരമുള്ള എ ഗ്രേഡ്‌ വായനശാലയായി ഇപ്പോള്‍ സത്യന്‍ സ്മാരക വായനശാല മാറിയിരിക്കുന്നു.
പതിനായിരത്തില്‍പ്പരം പുസ്തകങ്ങളും എഴുന്നൂറോളം സ്ഥിരം അംഗങ്ങളുമുണ്ട്‌. ദിവസവും വൈകിട്ട്‌ 5 മുതല്‍ 8.30 വരെയാണ്‌ വായനശാലയുടെ പ്രവര്‍ത്തന സമയം. ഒമ്പത്‌ ദിനപ്പത്രങ്ങളും 26 ആനുകാലികങ്ങളും വായനശാലയില്‍ ലഭ്യമാണ്‌. ബസ്‌ സ്റ്റോപ്പിനോട്‌ ചേര്‍ന്ന്‌ വായനശാല സ്ഥിതിചെയ്യുന്നതിനാല്‍ യാത്രക്കാര്‍ക്ക്‌ പത്രം വായിക്കാനുള്ള ഇടത്താവളം കൂടിയാണ്‌ വായനശാല. സ്ത്രീകളും കുട്ടികളുമടക്കം 300 പേര്‍ സ്ഥിരമായി വായനശാലയില്‍ എത്താറുണ്ടെന്ന്‌ ലൈബ്രേറിയന്‍ കോവാത്ത്‌ ആനന്ദന്‍ സമ്മതിക്കുന്നു. കഴിഞ്ഞ 25 വര്‍ഷമായി പുസ്തകങ്ങളുടെ കാവല്‍ക്കാരനാണ്‌ ആനന്ദന്‍. വായനശാലക്ക്‌ കീഴില്‍ കഴിഞ്ഞ 20 വര്‍ഷമായി രംഗമുദ്ര നാടകവേദിയും പ്രവര്‍ത്തിച്ചുവരുന്നുണ്ട്‌. ലൈബ്രറി കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന വായനശാല സത്യന്റെ ചരമദിനത്തില്‍ അനുസ്മരണവും സിനിമാ പ്രദര്‍ശനവും നടത്തിവരുന്നു. തലമുറകള്‍ മാറിയിട്ടും നായകസങ്കല്‍പ്പങ്ങള്‍ മാറിയിട്ടും വായനശാലയുടെ പേര്‌ സത്യന്‍ എന്ന മഹാനടന്റെ സ്മാരകമായി സൂക്ഷിക്കുകയാണ്‌ ചിറ്റിശേരിക്കാര്‍.

രാജേഷ്‌ കുറുമാലി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

India

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

India

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

പുതിയ വാര്‍ത്തകള്‍

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.