Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പുതിയ രൂപമാര്‍ന്ന കുമ്മാട്ടിക്കളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2013, 07:58 pm IST
in Varadyam

ഓണാഘോഷത്തിന്റെ മാറ്റുകൂട്ടുവാന്‍ തൃശൂരിന്റെ തനതായ പുലിക്കളിപോലെ സാംസ്കാരികരംഗത്ത്‌ ഇടംപിടിച്ച ഒന്നാണ്‌ കുമ്മാട്ടി. തൃശൂര്‍ കിഴക്കുംപാട്ടുകര ദേശത്തിന്റെ പ്രത്യേക വിഭാഗക്കാര്‍ കെട്ടിയാടിയിരുന്ന കുമ്മാട്ടി ഇന്ന്‌ ജനകീയ തലത്തിലേക്ക്‌ വഴിമാറി. വടക്കുഭാഗത്ത്‌ തെക്കൂട്ട്‌ കുന്നമ്പത്തുകാരും തെക്കുഭാഗത്ത്‌ വടക്കൂട്ട്‌ കാരപ്പുറത്ത്‌ കുടുംബാംഗങ്ങളുമായിരുന്നു കിഴക്കുംപാട്ടുംകരയില്‍ കുമ്മാട്ടി അവതരിപ്പിച്ചിരുന്നത്‌. കിരാതം കഥയ്‌ക്കുശേഷം ശിവഭൂതഗണങ്ങള്‍ ആര്‍ത്തുല്ലസിച്ചുകൊണ്ട്‌ കാടിന്റെ പ്രതീതിയുള്ള വടക്കുന്നാഥന്റെ പ്രദേശത്ത്‌ ഗണപതിയെ പ്രീതിപ്പെടുത്തുവാന്‍ വേണ്ടി വേഷവിധാനങ്ങളോടെ കെട്ടിയാടുകയായിരുന്നുവത്രെ. ഈ നൃത്തത്തില്‍ ഗണപതിയും പങ്കുചേര്‍ന്നുവെന്നാണ്‌ പറയപ്പെടുന്നത്‌. കിരാതന്റെ രൂപത്തില്‍ ശ്രീപരമേശ്വരനും വയോവൃദ്ധയുടെ രൂപത്തില്‍ ശ്രീപാര്‍വ്വതിയും ഇവരോടൊപ്പം പങ്കുചേര്‍ന്നു. ഇത്‌ ഓണവിശേഷങ്ങളുടെ ആഹ്ലാദത്തിരകളിലേക്ക്‌ അലിഞ്ഞുചേര്‍ന്നു. കിഴക്കുംപാട്ടുകര ദേശത്ത്‌ പഴയകാലത്ത്‌ ഓണത്തിന്റെ രാവിലെ മുതല്‍ ആരംഭിച്ചിരുന്നു ഈ കളി.

ഓണവില്ലുകൊട്ടി പാടിക്കൊണ്ടായിരുന്നു അക്കാലങ്ങളില്‍ കുമ്മാട്ടികെട്ടിയാടിയിരുന്നത്‌. ചേലക്കോട്ടുകര മുതല്‍ കിഴക്കുംപാട്ടുകര ഉള്‍പ്പെടെ നെല്ലങ്കര വരെ നീളുന്ന അഞ്ചുകിലോമീറ്റര്‍ ഭാഗത്താണ്‌ തിരുവോണത്തിനും രണ്ടോണത്തിനും മൂന്നോണത്തിനും വരെ നീണ്ടുനില്‍ക്കുന്ന കുമ്മാട്ടിക്കളി നടക്കുന്നത്‌. മുന്‍കാലങ്ങളില്‍ വീടുകള്‍ തോറും കയറിയിറങ്ങി പത്തുവയസ്സുകാരന്‍ മുതല്‍ അറുപത്‌ വയസ്സുകാരന്‍ വരെ കുമ്മാട്ടിവേഷമണിഞ്ഞ്‌ വീടുകളില്‍ ചെന്ന്‌ പാട്ടുപാടി ആടിക്കളിച്ചിരുന്നു. അവര്‍ തരുന്ന ഓണവിഭവങ്ങള്‍ പങ്കുവച്ച്‌ കഴിച്ചുകൊണ്ടാണ്‌ ഈ മൂന്ന്‌ ദിവസങ്ങളിലും ഇവര്‍ ആഹ്ലാദപൂര്‍വ്വം കുമ്മാട്ടി കളിച്ചിരുന്നത്‌. പര്‍പ്പടപ്പുല്ല്‌ മേലാസകലം വച്ചുകെട്ടി മരത്തിന്റെ പൊയ്‌മുഖം അണിഞ്ഞുകൊണ്ടാണ്‌ കുമ്മാട്ടി വേഷമണിഞ്ഞിരുന്നത്‌.

“വിശ്വത്തിങ്കല്‍ വിളങ്ങുന്നൊരു തൃശ്ശിവപേരൂര്‍ വടക്കുംനാഥന്‍

ചിത്തകുതൂഹലമോടിഹതന്നുടെ ഭൃത്യന്മാരെ വിളിച്ചരുള്‍ചെയ്തു

ഭൂതഗണങ്ങളെ ആകെവരുത്തുക കൗതുകമോടിഹ കളികാണട്ടെ…”

തുടങ്ങിയ പാട്ടുകള്‍ പാടിയാണ്‌ കുമ്മാട്ടികളി കിഴക്കുംപാട്ടുകരയില്‍ ആഘോഷപൂര്‍വ്വം ഒരുകാലത്ത്‌ നടന്നിരുന്നത്‌.

കാട്ടാളനും തള്ളയും ഗണപതിയും കൂടാതെ ഭൂതഗണങ്ങളും പിന്നീട്‌ ഹനുമാന്‍, കൃഷ്ണന്‍, ഭീമന്‍ തുടങ്ങിയ വേഷങ്ങളിലേക്കും ഇന്നാകട്ടെ തെയ്യം തുടങ്ങിയ പ്രചാരമുള്ള പലവേഷങ്ങളും കുമ്മാട്ടിക്കളിയില്‍ ഉള്‍പ്പെട്ടുകഴിഞ്ഞു. പര്‍പ്പടപ്പുല്ല്‌ സംഘടിപ്പിക്കുവാന്‍ ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളിലായിരുന്നു ചെന്നെത്തിയിരുന്നത്‌. തൃശൂര്‍ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ ഒഴിഞ്ഞ പറമ്പുകളില്‍ പര്‍പ്പടപ്പുല്ല്‌ ധാരാളം പൊട്ടിമുളച്ചിരുന്നു. ഇന്ന്‌ ഒഴിഞ്ഞപ്രദേശങ്ങള്‍ ഇല്ലാതായതോടെ പര്‍പ്പടപ്പുല്ലിന്‌ പാലക്കാട്‌ ജില്ലയിലെ ചെര്‍പ്പുളശ്ശേരി, ഒറ്റപ്പാലം ദേശങ്ങളിലേക്കും കണ്ണൂരില്‍ നിന്നുവരെ സംഘടിപ്പിച്ചാണ്‌ കുമ്മാട്ടി കെട്ടിയാടുന്നത്‌. നൂറോളം ക്ലബ്ബുകളും മറ്റും ഇതേറ്റെടുത്ത്‌ ആധുനിക രൂപമായിത്തീര്‍ന്നു. ഓണവില്ലും പാട്ടുകളും കുമ്മാട്ടിക്കളിയില്‍ ഇല്ലാതായിക്കഴിഞ്ഞു. പുതിയ തലമുറയ്‌ക്ക്‌ പാട്ടുകളെപ്പറ്റി അറിവില്ല എന്ന മട്ടിലാണ്‌ കാലം എത്തിച്ചേര്‍ന്നിരിക്കുന്നത്‌. ടാബ്ലോകളും ബാന്റ്‌ വാദ്യവും ചെട്ടിവാദ്യവും നാദസ്വരവും ഇന്ന്‌ പ്രചാരത്തിലുള്ള ശിങ്കാരിമേളം വരെയും കുമ്മാട്ടിക്കളിയില്‍ ഉള്‍പ്പെട്ടുകഴിഞ്ഞു. നട്ടുച്ച മുതല്‍ രാത്രി എട്ടുമണിവരെ നീളുന്നതാണ്‌ കുമ്മാട്ടിക്കളി.

പാലേലി മോഹന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

Kerala

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

Kerala

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

പുതിയ വാര്‍ത്തകള്‍

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.