Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പുതിയ രൂപമാര്‍ന്ന കുമ്മാട്ടിക്കളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2013, 07:58 pm IST
in Varadyam

ഓണാഘോഷത്തിന്റെ മാറ്റുകൂട്ടുവാന്‍ തൃശൂരിന്റെ തനതായ പുലിക്കളിപോലെ സാംസ്കാരികരംഗത്ത്‌ ഇടംപിടിച്ച ഒന്നാണ്‌ കുമ്മാട്ടി. തൃശൂര്‍ കിഴക്കുംപാട്ടുകര ദേശത്തിന്റെ പ്രത്യേക വിഭാഗക്കാര്‍ കെട്ടിയാടിയിരുന്ന കുമ്മാട്ടി ഇന്ന്‌ ജനകീയ തലത്തിലേക്ക്‌ വഴിമാറി. വടക്കുഭാഗത്ത്‌ തെക്കൂട്ട്‌ കുന്നമ്പത്തുകാരും തെക്കുഭാഗത്ത്‌ വടക്കൂട്ട്‌ കാരപ്പുറത്ത്‌ കുടുംബാംഗങ്ങളുമായിരുന്നു കിഴക്കുംപാട്ടുംകരയില്‍ കുമ്മാട്ടി അവതരിപ്പിച്ചിരുന്നത്‌. കിരാതം കഥയ്‌ക്കുശേഷം ശിവഭൂതഗണങ്ങള്‍ ആര്‍ത്തുല്ലസിച്ചുകൊണ്ട്‌ കാടിന്റെ പ്രതീതിയുള്ള വടക്കുന്നാഥന്റെ പ്രദേശത്ത്‌ ഗണപതിയെ പ്രീതിപ്പെടുത്തുവാന്‍ വേണ്ടി വേഷവിധാനങ്ങളോടെ കെട്ടിയാടുകയായിരുന്നുവത്രെ. ഈ നൃത്തത്തില്‍ ഗണപതിയും പങ്കുചേര്‍ന്നുവെന്നാണ്‌ പറയപ്പെടുന്നത്‌. കിരാതന്റെ രൂപത്തില്‍ ശ്രീപരമേശ്വരനും വയോവൃദ്ധയുടെ രൂപത്തില്‍ ശ്രീപാര്‍വ്വതിയും ഇവരോടൊപ്പം പങ്കുചേര്‍ന്നു. ഇത്‌ ഓണവിശേഷങ്ങളുടെ ആഹ്ലാദത്തിരകളിലേക്ക്‌ അലിഞ്ഞുചേര്‍ന്നു. കിഴക്കുംപാട്ടുകര ദേശത്ത്‌ പഴയകാലത്ത്‌ ഓണത്തിന്റെ രാവിലെ മുതല്‍ ആരംഭിച്ചിരുന്നു ഈ കളി.

ഓണവില്ലുകൊട്ടി പാടിക്കൊണ്ടായിരുന്നു അക്കാലങ്ങളില്‍ കുമ്മാട്ടികെട്ടിയാടിയിരുന്നത്‌. ചേലക്കോട്ടുകര മുതല്‍ കിഴക്കുംപാട്ടുകര ഉള്‍പ്പെടെ നെല്ലങ്കര വരെ നീളുന്ന അഞ്ചുകിലോമീറ്റര്‍ ഭാഗത്താണ്‌ തിരുവോണത്തിനും രണ്ടോണത്തിനും മൂന്നോണത്തിനും വരെ നീണ്ടുനില്‍ക്കുന്ന കുമ്മാട്ടിക്കളി നടക്കുന്നത്‌. മുന്‍കാലങ്ങളില്‍ വീടുകള്‍ തോറും കയറിയിറങ്ങി പത്തുവയസ്സുകാരന്‍ മുതല്‍ അറുപത്‌ വയസ്സുകാരന്‍ വരെ കുമ്മാട്ടിവേഷമണിഞ്ഞ്‌ വീടുകളില്‍ ചെന്ന്‌ പാട്ടുപാടി ആടിക്കളിച്ചിരുന്നു. അവര്‍ തരുന്ന ഓണവിഭവങ്ങള്‍ പങ്കുവച്ച്‌ കഴിച്ചുകൊണ്ടാണ്‌ ഈ മൂന്ന്‌ ദിവസങ്ങളിലും ഇവര്‍ ആഹ്ലാദപൂര്‍വ്വം കുമ്മാട്ടി കളിച്ചിരുന്നത്‌. പര്‍പ്പടപ്പുല്ല്‌ മേലാസകലം വച്ചുകെട്ടി മരത്തിന്റെ പൊയ്‌മുഖം അണിഞ്ഞുകൊണ്ടാണ്‌ കുമ്മാട്ടി വേഷമണിഞ്ഞിരുന്നത്‌.

“വിശ്വത്തിങ്കല്‍ വിളങ്ങുന്നൊരു തൃശ്ശിവപേരൂര്‍ വടക്കുംനാഥന്‍

ചിത്തകുതൂഹലമോടിഹതന്നുടെ ഭൃത്യന്മാരെ വിളിച്ചരുള്‍ചെയ്തു

ഭൂതഗണങ്ങളെ ആകെവരുത്തുക കൗതുകമോടിഹ കളികാണട്ടെ…”

തുടങ്ങിയ പാട്ടുകള്‍ പാടിയാണ്‌ കുമ്മാട്ടികളി കിഴക്കുംപാട്ടുകരയില്‍ ആഘോഷപൂര്‍വ്വം ഒരുകാലത്ത്‌ നടന്നിരുന്നത്‌.

കാട്ടാളനും തള്ളയും ഗണപതിയും കൂടാതെ ഭൂതഗണങ്ങളും പിന്നീട്‌ ഹനുമാന്‍, കൃഷ്ണന്‍, ഭീമന്‍ തുടങ്ങിയ വേഷങ്ങളിലേക്കും ഇന്നാകട്ടെ തെയ്യം തുടങ്ങിയ പ്രചാരമുള്ള പലവേഷങ്ങളും കുമ്മാട്ടിക്കളിയില്‍ ഉള്‍പ്പെട്ടുകഴിഞ്ഞു. പര്‍പ്പടപ്പുല്ല്‌ സംഘടിപ്പിക്കുവാന്‍ ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളിലായിരുന്നു ചെന്നെത്തിയിരുന്നത്‌. തൃശൂര്‍ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ ഒഴിഞ്ഞ പറമ്പുകളില്‍ പര്‍പ്പടപ്പുല്ല്‌ ധാരാളം പൊട്ടിമുളച്ചിരുന്നു. ഇന്ന്‌ ഒഴിഞ്ഞപ്രദേശങ്ങള്‍ ഇല്ലാതായതോടെ പര്‍പ്പടപ്പുല്ലിന്‌ പാലക്കാട്‌ ജില്ലയിലെ ചെര്‍പ്പുളശ്ശേരി, ഒറ്റപ്പാലം ദേശങ്ങളിലേക്കും കണ്ണൂരില്‍ നിന്നുവരെ സംഘടിപ്പിച്ചാണ്‌ കുമ്മാട്ടി കെട്ടിയാടുന്നത്‌. നൂറോളം ക്ലബ്ബുകളും മറ്റും ഇതേറ്റെടുത്ത്‌ ആധുനിക രൂപമായിത്തീര്‍ന്നു. ഓണവില്ലും പാട്ടുകളും കുമ്മാട്ടിക്കളിയില്‍ ഇല്ലാതായിക്കഴിഞ്ഞു. പുതിയ തലമുറയ്‌ക്ക്‌ പാട്ടുകളെപ്പറ്റി അറിവില്ല എന്ന മട്ടിലാണ്‌ കാലം എത്തിച്ചേര്‍ന്നിരിക്കുന്നത്‌. ടാബ്ലോകളും ബാന്റ്‌ വാദ്യവും ചെട്ടിവാദ്യവും നാദസ്വരവും ഇന്ന്‌ പ്രചാരത്തിലുള്ള ശിങ്കാരിമേളം വരെയും കുമ്മാട്ടിക്കളിയില്‍ ഉള്‍പ്പെട്ടുകഴിഞ്ഞു. നട്ടുച്ച മുതല്‍ രാത്രി എട്ടുമണിവരെ നീളുന്നതാണ്‌ കുമ്മാട്ടിക്കളി.

പാലേലി മോഹന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: താമര വിരിയട്ടെ

Varadyam

കവിത: കാഴ്ച മങ്ങുന്നു

Varadyam

നര്‍മ്മം: തസ്‌കരണദൂത്

Kerala

പു​ലി​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

Kerala

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ പരാതി

പുതിയ വാര്‍ത്തകള്‍

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.