പാറ്റ്ന: കൊടും ഭീകരന് യാസിന് ഭട്കല് പിടിയിലായപ്പോള്‍ അയാളെ ബീഹാര്‍ പോലീസ് ചോദ്യം ചെയ്യില്ലെന്നു പറഞ്ഞപ്പോള്‍ പലര്‍ക്കും സംശയം തോന്നി, എന്തുകൊണ്ടെന്ന്. പിടികൂടിയത് ബീഹാര്‍ അതിര്‍ത്തി പ്രദേശത്തുനിന്നായിട്ടും മുഖ്യമന്ത്രി നിതഷ് കുമാറിന് ഇൗ ഭീകരനെ പിടികൂടിയതിന്റെ നേട്ടം അവകാശപ്പെടാമെന്നിരുന്നിട്ടും നിതീഷ് അതിനു തയ്യാറാകാഞ്ഞതില്‍ പലരും അത്ഭുതപ്പെടുകയും ചെയ്തു. എന്നാല്‍ ഒടുവില്‍ യാസിന് ഭട്കലിന്റെ വെളിപ്പെടുത്തലുകളില്‍ ആ സംശയം തീര്‍ന്നു. യാസിന് ഭട്കലിന്റെ പ്രവര്‍ത്തനവും പ്രേരണയും മൂലം ഒട്ടേറെ ബീഹാര്‍ യുവാക്കള്‍ രാജ്യത്തെമ്പാടും ഭീകര പ്രവര്‍ത്തകരായി കഴിയുന്നു. അവര്‍ ഒട്ടേറെ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുമുണ്ടെന്ന് യാസിന് തന്നെ സമ്മതിച്ചിരിക്കുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകര പ്രവര്‍ത്തനം നടത്താന്‍ ഇന്ത്യന്‍ മുജാഹിദ്ദീന്റെ സ്ഥാപകാംഗം കുടിയായ യാസിന് ബീഹാര്‍ യുവാക്കളെ നിയോഗിച്ചിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ അയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 12 സംസ്ഥാനങ്ങളില്‍ ബോംബു സ്ഫോടനവും മറ്റു ഭീകര പ്രവര്‍ത്തനങ്ങളും നടത്തിയതിന്റെ വിവരങ്ങള്‍ യാസിന് അന്വേഷണ ഏജന്‍സികള്‍ക്കു മുന്നില്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇതിനായി ബീഹാറിലെ മിഥുലാഞ്ചല് മേഖലയില്‍നിന്നും പ്രത്യേകിച്ച് ധര്ബംഗാ, മധുബനി, സമസ്തിപ്പൂര്‍ ജില്ലകളില്‍നിന്നുമാണ് യുവാക്കളെ നിയോഗിച്ചിരുന്നത്. ” യാസിന് പാവപ്പെട്ടവരില്‍ പാവങ്ങളായ യുവാക്കളെയും കുട്ടികളെയുമാണ് മിഥിലാഞ്ചല്‍ പ്രദേശത്തുനിന്നു കണ്ടത്തിയിരുന്നതെന്ന്” ചോദ്യം ചെയ്യല്‍ സംഘത്തിലെ സുപ്രണ്ട് തലത്തിലുള്ള ഒരു ഉദ്യോഗസ്ഥന് പറഞ്ഞു. ആദ്യം ഇത്തരത്തില്‍ ചെറുപ്പക്കാരെ യാസിനും കൂട്ടരും കണ്ടെത്തും. പിന്നെ അവരെ ആവശ്യങ്ങള്‍ക്കനുസരിച്ചു വിനിയോഗിക്കും. അത്തരം ജോലികളില്‍ അവര്‍ സമ്പൂര്‍ണ്ണമായി വിജയിച്ചുവെന്നു കണ്ടാല്‍ അവരെ കൂടുതല്‍ ഗൗരവമുണ്ട കാര്യങ്ങള്‍ക്കു വിനിയോഗിക്കും. അതിനുണ്ട പ്രത്യേക പരിശീലനവും നല്‍കും. ഈ രണ്ടാം ഘട്ട പരിശീലനത്തോടെ അവര്‍ ഭീകര സംഘത്തില്‍ പ്രമുഖരാകും.
യാസിന് ഭട്കല് കര്ണ്ണാടകക്കാരനാണെങ്കിലും അയാളുടെ ബീഹാറിലെ സാന്നിദ്ധയവും സ്വാധീനവും ചോദ്യം ചെയ്യലില്‍ പുറത്തുവരുന്നതും ഒരു പ്രത്യേക മത വിഭാഗത്തില്‍ പെട്ടയാളുമായതിനാലാണ് നിതീഷ് കുമാര്‍ അയാളെ ചോദ്യം ചെയ്യുന്നതില്‍നിന്ന് ബീഹാര്‍ പോലീസിനെ വിലക്കിയതെന്നു കരുതപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: