Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മുസ്ലിം ബ്രദര്‍ഹുഡ്‌ മറ്റൊരു താലിബാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2013, 09:25 pm IST
in Vicharam

ഫ്രീഡം ആന്റ്ജസ്റ്റീസ്‌ പാര്‍ട്ടി എന്ന പേരില്‍ ഈജിപ്തില്‍ ഇസ്ലാമിക ഭരണം പുന: സ്ഥാപിക്കാന്‍ ശ്രമം നടത്തുന്ന മുസ്ലിം ബ്രദര്‍ ഹുഡ്‌ എന്ന ഭീകരസംഘടന മറ്റൊരു താലിബാനായി മാറുകയാണ്‌. 42 വര്‍ഷത്തെ മുഹമ്മദ്‌ ഗദ്ദാഫിയുടേയും 30 വര്‍ഷം നീണ്ട ഹൂസ്നിമുബാറക്കിന്റേയും ഈജിപ്തിലെ ഏകാധിപത്യ ഭരണം ജനങ്ങളിലുണ്ടാക്കിയ അതൃപ്തി മുതലെടുത്താണ്‌ 2011 ആദ്യത്തില്‍ മുസ്ലീം ബ്രദര്‍ഹുഡിന്റെ ഫ്രീഡം ആന്റ്‌ ജസ്റ്റീസ്‌ പാര്‍ട്ടി അധികാരത്തിലേറുന്നത്‌. എന്നാല്‍ രണ്ട്‌ വര്‍ഷത്തെ മുഹമ്മദ്‌ മുര്‍സി പ്രസിഡന്റായി കൊണ്ടുള്ള ഈ ഭീകരസംഘടനയുടെ ഭരണം ഈജിപ്ത്‌ ജനതയെ എല്ലാതരത്തിലും വീര്‍പ്പ്‌ മുട്ടിക്കുകയായിരുന്നു.

മുസ്ലിം ഭൂരിപക്ഷമായ രാജ്യത്തെ ഇസ്ലാമിക വത്ക്കരിക്കുകയെന്ന ഭീകരവാദികളുടെ പൊതു അജണ്ടയാണ്‌ മുസ്ലിം ബ്രദര്‍ ഹുഡ്‌ എന്ന സംഘടന അവിടെ നടപ്പാക്കാന്‍ ശ്രമിച്ചത്‌. മുന്‍ പ്രസിഡന്റ്‌ ഹൂസ്നിമുബാറക്കിനെ കൂട്ടക്കൊലക്കയടക്കമുള്ള നിരവധി കേസുകളില്‍പെടുത്തി ഇസ്ലാമിക ഭരണകൂടം ജയിലിലടയ്‌ക്കുകയും ചെയ്തു. എന്നാല്‍ സാധാരണജനതയുടെ ജനാധിപത്യ അവകാശങ്ങളേയും സ്വാതന്ത്ര്യത്തേയും ജീവിക്കാനുള്ള അവകാശത്തെ പോലും നിഷേധിച്ച്‌ ‘അറബ്‌ വസന്തമെന്നും മുല്ലപൂവിപ്ലവ’മെന്നും പേരിട്ട്‌ ലോകം തന്നെ കീഴ്പ്പെടുത്താനുള്ള ജിഹാദികളുടെ ശ്രമം ഈജിപ്ത്‌ ജനതയ്‌ക്ക്‌ സഹിക്കാവുന്നതിലപ്പുറമായിരുന്നു. 2013 ആദ്യത്തോടെ മുഹമ്മദ്‌ മുര്‍സിയുടെ നേതൃത്വത്തിലുള്ള ബ്രദര്‍ഹുഡ്‌ ഭീകര ഭരണത്തിനെതിരെ ഉയര്‍ന്ന ജനകീയ പ്രക്ഷോഭത്തെ ക്രൂരമായി ഇല്ലാതാക്കാനാണ്‌ ശ്രമം നടന്നത്‌. മുസ്ലീം ഭീകരരും പട്ടാളത്തിലെ ഒരു വിഭാഗവും ജനകീയ പ്രക്ഷോഭകരെ ക്രൂരമായി നേരിടുകയും ഈജിപ്തില്‍ കൂട്ടക്കൊലകള്‍ നിത്യസംഭവവുമായി. ഈജ്പ്തിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിരുന്ന സാംസ്കാരിക ഉന്നതിയും മൂല്യങ്ങളും ഇസ്ലാമികവത്ക്കരണ ശ്രമത്തിനിടയില്‍ ഞെരിഞ്ഞമര്‍ന്ന്‌ ഇല്ലാതായി. അതേസമയം കൂട്ടക്കൊലകള്‍ക്കും ക്രൂരമായ നടപടികള്‍ക്കും മുമ്പില്‍ പകച്ചു നില്‍ക്കാതെ ജനകീയ പ്രക്ഷോഭം ശക്തിയാര്‍ജിച്ചതിനെ തുടര്‍ന്നാണ്‌ ഇക്കഴിഞ്ഞ ജൂലൈ മൂന്നിന്‌ പട്ടാളത്തിന്റെ പിന്‍ബലത്തില്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ മുര്‍സി സ്ഥാനഭ്രഷ്ടനാകുന്നത്‌.

ഇസ്ലാമികവത്കരണത്തിനെതിരായ ജനകീയ മുന്നേറ്റം മുസ്ലീം ബ്രദര്‍ഹുഡ്‌ എന്ന ഭീകരസംഘടനയെ രാജ്യത്ത്‌ വ്യാപകമായ കലാപത്തിനാണ്‌ തയ്യാറാക്കിയത്‌.

മുഹമ്മദ്‌ മുര്‍സീയെ പ്രസിഡന്റ്‌ സ്ഥാനത്ത്‌ പുന:പ്രതിഷ്ഠിക്കാന്‍ ഈജ്പ്തിലെ തെരുവുകള്‍ അവര്‍ യുദ്ധക്കളമാക്കി മാറ്റി. ആയിരങ്ങള്‍ മൃഗീയമായി കൊല്ലപ്പെടുകയും അതിലും എത്രയോ പേര്‍ ആക്രമങ്ങളില്‍ മൃതപ്രായരാവുകയുംചെയ്തു. ഭീകരതയ്‌ക്ക്‌ ഹൃദയമില്ലാത്തതിനാല്‍ ചോരപ്പുഴകള്‍ ബ്രദര്‍ഹുഡിനും ആവേശമായി മാറിയി. എന്നാല്‍ ഈജിപ്തില്‍ ഒരു ജനകീയ ഭരണകൂടം സ്ഥാപിക്കാനുള്ള ശക്തമായ നടപടികളുമായി പട്ടാളത്തിന്റെ കീഴില്‍ അദ്ലി മന്‍സൂര്‍ പ്രസിഡന്റായിട്ടുള്ള ഇടക്കാല സര്‍ക്കാര്‍ ശ്രമം ശക്തമാക്കിയിരിക്കുകയാണ്‌. മുസ്ലീം ബ്രദര്‍ഹുഡിന്റെ ഫ്രീഡം ആന്റ്‌ ജസ്റ്റീസ്‌ പാര്‍ട്ടിയെ പോലുള്ള മതാധിഷ്ഠിത സംഘടനകളെ നിരോധിച്ചുകൊണ്ടുള്ള പ്രവര്‍ത്തനത്തിനാണ്‌ അവിടെ തുടക്കമിട്ടിരിക്കുന്നത്‌. അതേസമയം ഇതിനെ ഏത്‌ വിധേനയും തടയിടാനുള്ള ശ്രമം ജിഹാദികള്‍ നടത്തുന്നുമുണ്ട്‌. ഇതിനവര്‍ക്ക്‌ ലോക വ്യാപകമായി തന്നെ വിവിധ ഭീകരസംഘടനകളില്‍ നിന്ന്‌ പിന്തുണയും ലഭിക്കുന്നുണ്ട്‌. കേരളത്തിലെ ജമാ അത്തെ ഇസ്ലാമി, മുജാഹിദ്‌ തുടങ്ങിയ സംഘടനകളുടെ നിയന്ത്രണത്തിലുള്ള ചില പത്രങ്ങള്‍പോലും ബ്രദര്‍ഹുഡ്‌ നേതാവ്‌ മുഹമ്മദ്‌ മുര്‍സിയ്‌ക്ക്‌ മനുഷ്യാവകാശത്തിന്റെ പൊയ്‌മുഖം നല്‍കി കൊടുത്തിരിക്കുന്ന പിന്തുണ മുസ്ലിം ഭീകരവാദത്തിന്റെ പടര്‍ന്ന്‌ പന്തലിപ്പിനെയാണ്‌ വ്യക്തമാക്കുന്നത്‌.

ഈജ്പ്തില്‍ മുഹമ്മദ്‌ മുര്‍സിയുടെ ഇസ്ലാമിക ഭരണത്തിനെതിരെ തെരുവിലിറങ്ങിയ ജനകീയ പ്രക്ഷോഭകരെ കൂട്ടക്കൊലനടത്താന്‍ നിര്‍ദ്ദേശം നല്‍കിയ മുസ്ലിംബ്രദര്‍ഹുഡിന്റെ ആത്മീയ നേതാവെന്ന്‌ വിശേഷിപ്പിക്കുന്ന മുഹമ്മദ്‌ ബാദി, വക്താവ്‌ മൗറാദ്‌ അലി എന്നിവരെ ഇടക്കാല സര്‍ക്കാര്‍ അറസ്റ്റ്‌ ചെയ്തത്‌ ഇക്കൂട്ടരെ ഒട്ടൊന്നുമല്ല പ്രകോപിപ്പിച്ചിരിക്കുന്നത്‌. മുസ്ലീം ഭീകരതക്കെതിരെ നടപടി ശക്തമാക്കിയ ഫ്രാന്‍സിനെതിരെ ആഫ്രിക്കയിലെ ജിഹാദിഗ്രൂപ്പുകളുടെ ഒന്നിക്കലും ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്‌. അല്‍ഖയ്ദയുടെ മുന്‍ കമാന്‍ഡറും ഇപ്പോള്‍ അല്‍മുല്ലാത്ത്മീന്‍ ബ്രിഗേഡ്‌ മുഖുമച്ചെവര്‍ എന്ന സംഘടനയുടെ നേതാവുമായ മുഖ്താര്‍ ബെല്‍മോക്തര്‍ നടത്തിയ ആഹ്വാനം ജിഹാദി സംഘടനകളുടെ ഒന്നിച്ചുള്ള മുന്നേറ്റത്തിനാണ്‌. ഇതിനായി അല്‍-മുറബിറ്റണ്‍ എന്ന പൊതു സംഘടനയ്‌ക്ക്‌ ജിഹാദികള്‍ രൂപം കൊടുത്തിരിക്കുകയുമാണ്‌.

ആദ്യം ആഫ്രിക്കയെ ഒന്നടങ്കവും തുടര്‍ന്ന്‌ ലോകത്തേയും അറബ്‌ വസന്തമെന്നും മുല്ലപ്പൂവിപ്ലവമെന്നും പേരിട്ട്‌ ഇസ്ലാമികവത്കരിക്കാനാണ്‌ നീക്കം. ഈ ശ്രമത്തിന്റെ ഭാഗമാണ്‌ ഇന്ത്യയിലാകമാനവും കേരളത്തില്‍ പ്രത്യേകിച്ചു ശക്തമായിരിക്കുന്ന മുസ്ലീം ഭീകരരുടെ കടന്നുകയറ്റം. കണ്ണൂര്‍ നാറാത്ത്‌ ആയുധപരിശീലനത്തിനിടിയല്‍ 21 മുസ്ലീം തീവ്രവാദികള്‍ അറസ്റ്റിലായതും കാസര്‍കോട്‌ ഇക്കൂട്ടര്‍ വ്യക്തമായ തീവ്രവാദ അജണ്ട പ്രാവര്‍ത്തികമാക്കാന്‍ ആരംഭിച്ചിട്ട്‌ വര്‍ഷങ്ങളായെന്നും വാഗമണ്ണിലെ സിമിക്യാമ്പും തെരുവുകളില്‍ അംഗഭംഗം വരുത്തപ്പെട്ട നായ്‌ക്കളുടെ പെരുകലും അടക്കമുള്ള വാര്‍ത്തകള്‍ ഇനിയും ഗൗരവമല്ലാത്ത ഒരു വായനയ്‌ക്ക്‌ വഴിമാറിക്കൂട. ഇത്തരക്കാരെ മനുഷ്യാവകാശത്തിന്റെ പൊയ്‌മുഖമണിയിച്ച്‌ എഴുന്നള്ളിക്കുന്നവരെ കരുതിയിരിക്കേണ്ടതും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. നിസ്സംഗത ഒരു പൂര്‍ണ്ണ പരാജയത്തിന്റെ ഏറ്റുവാങ്ങലാക്കി മാറ്റാന്‍ പാടില്ലാത്തതാണ്‌.

പി.പി. ദിനേശ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധം അ​റി​യി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

Kerala

“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ..തൊടുപുഴയിലെ ലീഗ് മുദ്രാവാക്യം ചര്‍ച്ചയാകുന്നു

India

പ്രളയ് മിസൈല്‍ അര്‍മീനിയയ്‌ക്ക് നല‍്കാന്‍ ഇന്ത്യ ആഗോള തലത്തില്‍ അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമായി ഇന്ത്യ

Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

India

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.