Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

റോഡ്‌ പുനഃനിര്‍മാണത്തിന്‌ 76 കോടി കുഴി മൂടി തുടങ്ങിയെന്ന്‌ മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2013, 09:41 pm IST
in Ernakulam

കൊച്ചി: ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന്‌ തകര്‍ന്ന റോഡുകള്‍ പുനഃനിര്‍മിക്കുന്നതിനായി 76.15 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത്മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്‌ അറിയിച്ചു. പൊതുമരാമത്ത്‌ റോഡുകളിലും ദേശീയപാതയിലുമായി 589 റീച്ചുകളിലാണ്‌ റോഡുകള്‍ നന്നാക്കുക. മഴ മൂലമുണ്ടായ കേടുപാടുകള്‍ മൂന്നാഴ്ചയ്‌ക്കകം പരിഹരിക്കും. തുടര്‍ന്ന്‌ റീടാറിങ്‌ നടത്തും.

ജില്ലയിലെ റോഡുകളുടെ സ്ഥിതി അവലോകനം ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുമരാമത്ത്‌ റോഡുകള്‍ക്ക്‌ 54 കോടി രൂപയും ദേശീയപാതയ്‌ക്ക്‌ 32 കോടി രൂപയുമാണ്‌ നീക്കിവയ്‌ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എറണാകുളം ജില്ലയില്‍ 485.8 കിലോമീറ്റര്‍ പൊതുമരാമത്ത്‌ റോഡാണ്‌ മഴയില്‍ തകര്‍ന്നത്‌. ദേശീയപാത 17ല്‍ ചെറിയപ്പള്ളി, മഞ്ഞുമ്മല്‍, ഇടപ്പള്ളി റെയില്‍വെ മേല്‍പ്പാലം അപ്രോച്ച്‌ റോഡ്‌, ദേശീയപാത 49ല്‍ മൂവാറ്റുപുഴ ടൗണ്‍, മധുര – കൊച്ചി റോഡില്‍ ജില്ലയിലെ നിരവധി ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥിതി ശോചനീയമാണ്‌. ദേശീയപാത 17, 49 എന്നിവയിലെ കുഴികള്‍ ഉടനെ അടച്ചതിന്‌ ശേഷം മഴ മാറുന്നതനുസരിച്ച്‌ ഓവര്‍ലേ ജോലികള്‍ തുടങ്ങാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

വാട്ടര്‍ അതോറിറ്റി, ബി.എസ്‌.എന്‍.എല്‍, കെ.എസ്‌.ഇ.ബി എന്നീ വകുപ്പുകളുടെ പണികള്‍ക്കായി കുഴിക്കുന്ന റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കുന്നതില്‍ വീഴ്ച വരുത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജില്ലയിലെ 25ലേറെ റോഡുകള്‍ ഈ വകുപ്പുകളുടെ അനാസ്ഥ മൂലം തകര്‍ന്നിട്ടുണ്ടെന്ന്‌ മന്ത്രി ചൂണ്ടിക്കാട്ടി. ജില്ല കളക്ടര്‍ അധ്യക്ഷനായ സമതിക്കുമുമ്പില്‍ വരാത്ത ഒരു റോഡും പൊളിക്കാന്‍ അനുവദിക്കില്ല. റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കുന്നതിനുള്ള തുക മുന്‍കൂര്‍കെട്ടിവയ്‌ക്കണമെന്ന നിബന്ധനയും കര്‍ശനമാക്കിയതായി അദ്ദേഹം പറഞ്ഞു.

റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ള തീരുമാനങ്ങള്‍ ഉടനെ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. പൊതുമരാമത്ത്‌ വകുപ്പിലെ വിജിലന്‍സ്‌ വിഭാഗം ശക്തിപ്പെടുത്തുന്നതിന്‌ എറണാകുളം, കോഴിക്കോട്‌, തിരുവനന്തപുരം മേഖലാ യൂണിറ്റുകള്‍ ആരംഭിക്കും. പരിശോധന റിപ്പോര്‍ട്ടുകളില്‍ കാലതാമസമില്ലാതെ തുടര്‍ നടപടികള്‍ സ്വീകരിക്കും. റോഡ്‌ നിര്‍മാണത്തിനാവശ്യമായ ടാര്‍, മെറ്റല്‍ തുടങ്ങിയവ വാങ്ങിയ ബില്ലുകള്‍ സൂക്ഷ്മായി പരിശോധിക്കും. ഇവയുടെ വിനിയോഗം ഉറപ്പാക്കാന്‍ എക്സിക്യുട്ടീവ്‌ എഞ്ചിനീയറെ ചുമതലപ്പെടുത്തും.

റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ടെക്നിക്കല്‍ ഓഡിറ്റ്‌ നിര്‍ബന്ധമാക്കും. നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്‌ക്ക്‌ സാമ്പിള്‍ ശേഖരിച്ച്‌ നിശ്ചിത മാനദണ്ഡം പാലിക്കാത്ത കരാറുകാരുടെയും കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരുടെയും പേരില്‍ കര്‍ശന നടപടി കൈക്കൊള്ളും. എല്ലാ ജില്ലകളിലും ഗുണനിലവാര പരിശോധന കേന്ദ്രങ്ങള്‍ അടുത്ത മാസം പ്രവര്‍ത്തനം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

പ്രധാനപ്പെട്ട എല്ലാ ജോലികളുടെയും അടങ്കല്‍ തുക, കരാറുകാരന്റെ വിവരം, മേല്‍നോട്ട ഉദ്യോഗസ്ഥറുടെ വിവരങ്ങള്‍, ഗാരന്റി കാലാവാധി, പരാതികള്‍ അറിയിക്കാനുള്ള വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ പ്രധാന സ്ഥലങ്ങളില്‍ സ്ഥാപിക്കും. അനുമതിയില്ലാതെ റോഡുകള്‍ വെട്ടിക്കുഴിക്കുന്ന വാട്ടര്‍ അതോറിറ്റി, കെ.എസ്‌.ഇ.ബി, ബി.എസ്‌.എന്‍.എല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെതിരെ കേരള ഹൈവ്‌ പ്രൊട്ടക്ഷന്‍ ആക്ട്‌ പ്രകാരം കര്‍ശന നടപടി കൈക്കൊള്ളാനും തീരുമാനിച്ചിട്ടുണ്ടെന്ന്‌ ഇബ്രാഹിംകുഞ്ഞ്‌ അറിയിച്ചു.

റോഡുകളില്‍ പണി നടത്താന്‍ അനുമതി നല്‍കുന്ന ജില്ലാ ഏകോപന സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. റോഡ്‌ പുനസ്ഥാപിക്കുന്നതിനുള്ള തുക മുന്‍കൂര്‍ കെട്ടിവയ്‌ക്കാതെ റോഡ്‌ വെട്ടിക്കുഴിക്കാന്‍ അനുവദിക്കില്ല. മെയ്‌ മുതല്‍ ഒക്ടോബര്‍ വരെ റോഡ്‌ കുഴിക്കാന്‍ അനുവാദം നല്‍കില്ലെന്നും മന്ത്രി വ്യക്തമാക്കി. അനധികൃത കയ്യേറ്റം, പരസ്യബോര്‍ഡുകള്‍, പാര്‍ക്കിങ്‌ എന്നിവയ്‌ക്കെതിരെയും ക്രിമിനല്‍ നിയമ നടപടി സ്വീകരിക്കും. റോഡ്‌ നിര്‍മാണത്തിന്‌ പെര്‍ഫോമന്‍സ്‌ ഗ്യാരന്റി കര്‍ശനമാക്കാനുള്ള തീരുമാനവും പ്രാബല്യത്തിലാക്കുമെന്ന്‌ മന്ത്രി പറഞ്ഞു.

എക്സൈസ്മന്ത്രി കെ. ബാബു, ഭക്ഷ്യമന്ത്രി അനൂപ്‌ ജേക്കബ്‌, എം.എല്‍.എമാരായ ബെന്നി ബഹന്നാന്‍, ഹൈബി ഈഡന്‍, ഡൊമിനിക്‌ പ്രസന്റേഷന്‍, അന്‍വര്‍ സാദത്ത്‌, ടി.യു. കുരുവിള, ജോസഫ്‌ വാഴയ്‌ക്കന്‍, ലൂഡി ലൂയിസ്‌, സാജു പോള്‍, എസ്‌. ശര്‍മ, ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി, ജില്ല കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ തുടങ്ങിയവരും പൊതുമരാമത്ത്‌ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും അവലോകനയോഗത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.