Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എം.ജി.കോളേജ്‌ വിദ്യാര്‍ത്ഥികളെ അപകീര്‍ത്തിപ്പെടുത്തരുത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2013, 10:11 pm IST
in Vicharam

തിരുവനന്തപുരം എം.ജി.കോളേജില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ സംഭവങ്ങളും അവയെക്കുറിച്ചുളള അഭിപ്രായപ്രകടനങ്ങളും വിലയിരുത്തലുകളുമാണ്‌ ഇങ്ങനെയൊന്നെഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത്‌. കോളേജും മാനേജുമെന്റുമായി വ്യക്തിപരവും കുടുംബപരവും വൈകാരികവും അക്കാദമികവുമായ ബന്ധമുളള ഒരു വ്യക്തിയെന്ന നിലയില്‍ എം.ജി കോളേജിനെക്കുറിച്ചുവരുന്ന വാര്‍ത്തകള്‍ എന്നെ വളരെയധികം ദു:ഖിപ്പിക്കുന്നു. ഏതാനും മാസങ്ങള്‍ക്കുമുന്‍പ്‌, കഴിഞ്ഞ അദ്ധ്യായനവര്‍ഷാവസാനത്തില്‍ ‘നാക്‌’ (NAAC) നടത്തിയ കോളേജിന്റെ ഗുണമേന്മാ നിര്‍ണ്ണയത്തില്‍ അനൗദ്യോഗികമായി വളരെയധികം അടുത്തുപെരുമാറുവാന്‍ എനിക്ക്‌ അവസരം ഉണ്ടായി. ‘നാക്കി’ന്റെ അക്കാദമിക്‌ കണ്‍സള്‍ട്ടന്റ്‌ എന്ന നിലയില്‍ ഭാരതത്തിലെ അഞ്ഞൂറിലധികം ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഗുണമേന്മാനിര്‍ണ്ണയത്തില്‍ നേരിട്ട്‌ പങ്കെടുത്ത വ്യക്തിയെന്ന നിലയിലായിരുന്നു, പ്രിന്‍സിപ്പലിന്റെ ക്ഷണപ്രകാരം കോളേജ്‌ സന്ദര്‍ശിച്ചത്‌. ‘നാക്കി’ന്റെ മൂല്യനിര്‍ണ്ണയത്തിന്‌ ആസ്പദമായ മാനദണ്ഡമനുസരിച്ച്‌ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാനും, പ്രിന്‍സിപ്പല്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷാകര്‍ത്താക്കള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ മുതലായ ‘സ്റ്റേക്ക്‌ ഹോള്‍ഡേഴ്സു'(Stake holders) മായി ചര്‍ച്ചനടത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനുമാണ്‌ കോളേജ്‌ സന്ദര്‍ശിച്ചത്‌. കോളേജിന്റെ പൂര്‍ണ്ണമായ ഒരു ചിത്രം മനസ്സിലാക്കാന്‍ ഇതുമൂലം സാധിച്ചു. മുപ്പത്തിഅയ്യായിരത്തിലധികം കോളേജുകളുളള ഭാരതത്തില്‍ ഏതാണ്ട്‌ അയ്യായിരത്തിഅഞ്ഞൂറുകോളേജുകള്‍ മാത്രമേ അക്രഡിറ്റു ചെയ്യപ്പെട്ടിട്ടുളളൂ. അതില്‍ പത്തു ശതമാനത്തിനു മാത്രമേ ‘എ’ ഗ്രേഡ്‌ ലഭിച്ചിട്ടുളളൂ. കേരളത്തില്‍ അക്രഡിറ്റു ചെയ്തിട്ടുളള ഇരുനൂറ്റി അന്‍പതുകോളേജുകളില്‍ മുപ്പതില്‍ താഴെ കോളേജുകള്‍ക്കു മാത്രമേ ‘എ’ ഗ്രേഡ്‌ നേടാന്‍ സാധിച്ചിട്ടുളളൂ. എന്‍.എസ്‌.എസ്‌ മാനേജുമെന്റിന്റെ കീഴിലുളള രണ്ടു കോളേജുകള്‍ക്കാണ്‌ ‘എ’ ഗ്രേഡ്‌ ലഭിച്ചിട്ടുളളത്‌. അവ തിരുവനന്തപുരത്തുളള എം.ജി.കോളേജും, നിറമണ്‍കര വിമന്‍സ്‌ കോളേജുമാണ്‌. അഖിലേന്ത്യാതലത്തില്‍ ഉന്നതമേന്മയുടെ അടിസ്ഥാനത്തില്‍ യുജിസി നല്‍കുന്ന ബഹുമതിയായ പൊട്ടന്‍ഷ്യല്‍ ഫോര്‍ എക്സലന്‍സും (Potential for Excellence) എം.ജി.കോളേജിന്‌ ലഭിച്ചിട്ടുണ്ട്‌. ‘നാക്‌’ അസ്സസ്മെന്റ്‌ പ്രകാരം എം.ജി.കോളേജ്‌ മൊത്തം ഗ്രേഡ്പോയിന്റില്‍ തൊട്ടടുത്ത മാര്‍ ഇവാനിയോസ്‌ കോളേജിനേക്കാള്‍ മുന്‍പിലാണ്‌.

എം.ജി.കോള്‍ന്റെ അക്കാദമിക്‌ മികവിന്‌ മാനദണ്ഡമായി വിദഗ്ധര്‍ ചൂണ്ടിക്കാണിച്ച ഏതാനും കാര്യങ്ങള്‍കൂടി വ്യക്തമാക്കട്ടെ. തൊണ്ണൂറുശതമാനത്തിനുമുകളില്‍ മാര്‍ക്ക്‌ നേടിയ കുട്ടികള്‍ സയന്‍സ്‌ കോമേഴ്സ്‌ വിഷയങ്ങള്‍ക്കും എണ്‍പത്‌ ശതമാനത്തിലധികം മാര്‍ക്ക്‌ നേടിയ കുട്ടികള്‍ മാനവിക വിഷയങ്ങള്‍ക്കും അവരുടെ ഉന്നതവിദ്യാഭ്യാസത്തിനായി ഈ കോളേജിനെ തിരഞ്ഞെടുക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനുളളില്‍ പതിനഞ്ചു യൂണിവേഴ്സിറ്റി റാങ്കുകള്‍ കുട്ടികള്‍ കരസ്ഥമാക്കി. അന്‍പതിലധികം കുട്ടികള്‍ ‘നെറ്റ്‌’ പരീക്ഷ വിജയിച്ചു. അന്‍പതിലധികം ഗവേഷണ പ്രബന്ധങ്ങള്‍ക്ക്‌ (Theses) പിഎച്ച്ഡി ലഭിച്ചു. യൂണിവേഴ്സിറ്റി ശരാശരിയോക്കാള്‍ വളരെ മുന്‍പിലാണ്‌ വിജയശതമാനം. അതില്‍ ഭൂരിഭാഗവും ഫസ്റ്റ്‌ ക്ലാസും സെക്കന്‍ഡ്‌ ക്ലാസുമാണ്‌. അമ്പത്തൊന്‍പത്‌ ശതമാനം പെണ്‍കുട്ടികളും, അമ്പത്തഞ്ചുശതമാനത്തോളം പിന്നോക്കവിഭാഗത്തില്‍പ്പെടുന്ന കുട്ടികളും പഠിക്കുന്ന ഈ കലാലയം സാദ്ധ്യായദിനങ്ങളുടെ എണ്ണത്തിലും ലഹരിമുക്ത, പ്ലാസ്റ്റിക്‌ വിമുക്ത, ഹരിത ക്യാംപസ്‌ എന്ന നിലയിലും പ്രത്യേകം പരാമര്‍ശിക്കപ്പെടുന്നു. തൊണ്ണൂറ്റി അഞ്ച്‌ ശതമാനം അദ്ധ്യാപകര്‍ ഗവേഷണ ബിരുദധാരികളും, ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുളളവരുമാണ്‌. വളരെ ഉന്നത പഠനഗവേഷണ നിലവാരം പുലര്‍ത്തുന്നവയാണ്‌ മിക്ക ഡിപ്പാര്‍ട്ടുമെന്റുകളും. ഇത്‌ ഒരു വ്യക്തിയുടെ അഭിപ്രായമല്ല. കണക്കുകളും രേഖകളും തെളിയിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്‌. അഞ്ചുവര്‍ഷം മുന്‍പ്‌ ‘എ’ ഗ്രേഡ്‌, തുടര്‍ന്ന്‌ ‘പൊട്ടന്‍ഷ്യല്‍ ഫോര്‍ എക്സലസ്‌’ അതിനുശേഷം റി-അക്രിഡിറ്റേഷനില്‍ ‘എ’ ഗ്രേഡ്‌, എന്നീ നിലകളില്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത്‌ ഗുണമേന്മയില്‍ വളരെ മുമ്പന്തിയില്‍ നില്‍ക്കുന്ന സ്ഥാപനമാണ്‌ എം.ജി.കോളേജ്‌. കേരളത്തിന്റെ പ്രത്യേക സാമൂഹ്യ രാഷ്‌ട്രീയ സാഹചര്യങ്ങളുടെ പ്രതിഫലനമെന്നോണം ചില അസ്വസ്ഥതകളും അലോസരങ്ങളും ഈ കലാലയത്തിനും ഉണ്ട്‌. അത്‌ ഇതിന്റെ പഠനഗവേഷണ മികവിനെ ഒരിക്കലും ബാധിച്ചിട്ടില്ല. കഴിഞ്ഞ അക്കാദമിക വര്‍ഷാവസാനം ‘നാക്‌’ നടത്തിയ മൂല്യനിര്‍ണ്ണയത്തില്‍ മികവിന്റെ ഉന്നത ശിഖരത്തില്‍ നിന്ന കോളേജ്‌ ഈ അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ സംഘര്‍ഷത്തിന്റെയും അശാന്തിയുടെയും പടുകുഴിയില്‍ എങ്ങനെ ആണ്ടുപോയി. പുതിയ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ പൂര്‍ത്തിയായിട്ടില്ല. പഴയ വിദ്യാര്‍ത്ഥികളില്‍ ഒരു വിഭാഗത്തിനുമാത്രമേ ക്ലാസ്സുകള്‍ ആരംഭിച്ചിട്ടുളളൂ. എന്തേ ഈ മാറ്റം? ആരാണ്‌ കോളേജിന്റെ നൈരന്തര്യത്തിനും അക്കാദമിക മികവിനും തടസ്സം സൃഷ്ടിച്ചത്‌? അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും രക്ഷാകര്‍ത്താക്കളും മാനേജുമെന്റും ചര്‍ച്ച ചെയ്ത്‌, മന്നത്തുപത്മനാഭന്റെയും രാഷ്‌ട്രപിതാവിന്റെയും ഓര്‍മ്മ ഉണര്‍ത്തുന്ന ഈ ഉന്നതവിദ്യാഭ്യാസ ശ്രീകോവിലിനേറ്റ കളങ്കം ഉടന്‍ പരിഹരിക്കണം. ഭാവിയില്‍ ഒരു സ്വയംഭരണ കോളേജോ ഡീംഡ്‌ ടു ബി യൂണിവേഴ്സിറ്റി (Autonomus College or Deemed to be University) പദവിയോ ലഭിക്കാന്‍ സര്‍വ്വഥാ യോഗ്യമായ ഈ കോളേജിന്റെ പൂര്‍വകാല ഗരിമയും മികവും ശാന്തിയും കൈവരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ സത്വര നടപടികള്‍ കൈക്കൊളളണം.

ഡോ. കെ.എന്‍ മധുസൂദനന്‍പിളള

**’നാക്കി’ ന്റെ (NAAC, Bangalore) മുന്‍ അക്കാദമിക്‌ കണ്‍സള്‍ട്ടന്റാണ്‌ ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.