Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കലാലയത്തെ കുരുതിക്കളമാക്കുന്ന പ്രിന്‍സിപ്പാള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2013, 08:30 pm IST
in Vicharam

ആറര പതിറ്റാണ്ടിന്റെ സ്തുത്യര്‍ഹമായ പ്രവര്‍ത്തന പാരമ്പര്യമുള്ളതാണ്‌ തിരുവനന്തപുരത്തെ മഹാത്മാഗാന്ധി കോളേജ്‌. ഭാരത കേസരി മന്നത്ത്‌ പത്മനാഭന്റെ ദീര്‍ഘവീക്ഷണവും ത്യാഗപൂര്‍ണമായ പ്രവര്‍ത്തനവുമാണ്‌ ഇങ്ങിനെയൊരു കലാലയം സ്ഥാപിതമായത്‌. പെരുന്താന്നിയിലെ വടശ്ശേരി അമ്മവീട്ടില്‍ 1948ല്‍ പ്രവര്‍ത്തനം തുടങ്ങിയ മഹാത്മാഗാന്ധി കോളേജ്‌ കേശവദാസപുരത്തിനടുത്ത്‌ സ്ഥാപിക്കുന്നതിന്‌ തറക്കല്ലിട്ടത്‌ ഒടുവിലത്തെ ഗവര്‍ണര്‍ ജനറല്‍ സി. രാജഗോപാലാചാരിയാണ്‌. കാല്‍നൂറ്റാണ്ടിന്‌ മുമ്പുവരെ മലീമസമായ വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിന്റെ രക്തസാക്ഷിയായിരുന്നു മഹാത്മാഗാന്ധി കോളേജ്‌.
യൂണിവേഴ്സിറ്റി കോളേജിന്റെ ഒരു ബ്രാഞ്ചുപോലെ സംഘര്‍ഷവും സംഘട്ടനവും ദിനചര്യ. അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരു വേര്‍തിരിവുമില്ലാതെ ഒന്നിച്ചു കുടിച്ചും കൂത്താടിയും ക്യാമ്പസാകെ കുത്തഴിഞ്ഞ സ്ഥിതി. പെണ്‍കുട്ടികളെ ധൈര്യത്തോടെ ഇവിടെ പഠിക്കാന്‍ അയയ്‌ക്കാന്‍ രക്ഷിതാക്കള്‍ മടിച്ച കാലഘട്ടമുണ്ടായിരുന്നു. അതില്‍ നിന്നും അക്ഷരാര്‍ത്ഥത്തില്‍ എം.ജി. കോളേജിനെ ഒരു സരസ്വതി ക്ഷേത്രമാക്കിത്തീര്‍ത്തത്‌ അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ സ്വാധീനത്താലാണ്‌. വിദ്യാര്‍ത്ഥി പരിഷത്തിന്റെ സ്ഥാനാര്‍ത്ഥികളെ എതിരില്ലാതെ തിരഞ്ഞെടുക്കുന്ന അന്തരീക്ഷമാണ്‌ പതിറ്റാണ്ടുകളായി എംജി കോളേജിലുള്ളത്‌.

അച്ചടക്കത്തോടെ പഠിക്കാനും പാഠപുസ്തകങ്ങള്‍ക്കപ്പുറം സാമൂഹ്യസാംസ്കാരിക, കല, കായിക മേഖലകളിലെല്ലാം തന്നെ മികച്ച ക്യാമ്പസ്‌ എന്ന്‌ പേരെടുക്കാനായതും എംജി കോളേജിലെ വിദ്യാര്‍ത്ഥികളുടെ ഉന്നതമായ പെരുമാറ്റം കൊണ്ടാണ്‌. എല്ലാ തലത്തിലും കേരളത്തില്‍ തന്നെ മികച്ച കോളേജാക്കിയത്‌ വിദ്യാര്‍ത്ഥി യൂണിയനാണ്‌. ഇവിടത്തെ എന്‍സിസി, എന്‍എസ്‌എസ്‌, സയന്‍സ്‌ ക്ലബ്ബ്‌, നാച്വറല്‍ ക്ലബ്ബ്‌, ഐടി ക്ലബ്ബ്‌, ലിറ്റററി ക്ലബ്‌, ഫോസ്‌ ക്ലബ്ബ്‌, ആര്‍ട്സ്‌ ക്ലബ്‌, കോളേജ്‌ മാഗസിന്‍, സ്റ്റഡി ടൂര്‍സ്‌, എസ്കര്‍ഷന്‍സ്‌, പിക്നിക്സ്‌ എന്നിവയെല്ലാം മേറ്റ്ല്ലാം കോളേജിനെക്കാള്‍ മികച്ചതും അഭിനന്ദനാര്‍ഹവുമാണ്‌. ഇവയെല്ലാം പഠിച്ചും പരിശോധിച്ചുമാണ്‌ നാക്കിന്റെ അംഗീകാരം ഈ കോളേജിന്‌ സ്വന്തമാക്കാന്‍ സഹായിച്ചത്‌. വിദ്യാര്‍ത്ഥികളുടെ മികവാര്‍ന്ന പ്രവര്‍ത്തനത്തിന്‌ ഭൂരിപക്ഷം അധ്യാപകരുടെയും പ്രിന്‍സിപ്പാള്‍മാരുടെയും അകമഴിഞ്ഞ സഹകരണം ലഭിച്ചിരുന്നതാണ്‌. എന്നാല്‍ സുധീര്‍ കിടങ്ങൂര്‍ എന്ന സുധീന്ദ്രന്‍പിള്ള പ്രന്‍സിപ്പാള്‍ പദവിയിലെത്തിയപ്പോഴാണ്‌ വിദ്യാര്‍ത്ഥികളെ ശത്രുക്കളായി കണ്ടത്‌. ചില അധ്യാപകരുടെ അസന്മാര്‍ഗിക ചെയ്തികളെ എതിര്‍ത്തതാണ്‌ വിദ്യാര്‍ത്ഥികളെ നോട്ടപ്പുള്ളികളാക്കാന്‍ പ്രിന്‍സിപ്പാളും ചില അധ്യാപകരും തയ്യാറായത്‌. അതോടെ മികച്ച കലാലയത്തെ കൊലക്കളമാക്കിത്തീര്‍ക്കാനുള്ള ശ്രമമാണ്‌ പ്രിന്‍സിപ്പാളിന്റെ ഭാഗത്തുനിന്നും ഉണ്ടായത്‌.

കോളേജില്‍ നിന്ന്‌ അകാരണമായി അഞ്ച്‌ വിദ്യാര്‍ത്ഥികളെ പുറത്താക്കിയ പ്രിന്‍സിപ്പാള്‍ സുധീന്ദ്രന്‍പിള്ളയുടെ നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പഠിപ്പുമുടക്കിനിടെ ചില അധ്യാപകര്‍ പ്രിന്‍സിപ്പാളിന്റെ പ്രേരണയോടെ ക്രൂരമായി മര്‍ദ്ദിച്ചതാണ്‌ ഒടുവിലത്തെ പ്രശ്നങ്ങള്‍ക്ക്‌ കാരണം. ഇതിനിടെ മുഖംമൂടി ധരിച്ച രണ്ടുപേര്‍ കോളേജിന്‌ താഴെ പടക്കമെറിഞ്ഞു. ഇത്‌ ഗൂഢാലോചനയുടെ ഫലമാണെന്ന്‌ വ്യക്തമാണ്‌. വിദ്യാര്‍ത്ഥികളെ വേട്ടയാടാന്‍ പോലീസിന്‌ വഴിയൊരുക്കാനുള്ളതായിരുന്നു ഇത്‌. ക്രിമിനല്‍ മനോഭാവമുള്ള അധ്യാപകരാണ്‌ ഇതിന്‌ പിന്നില്‍. ഇവര്‍ ബാഹ്യശക്തികളുമായി കൂടിയാലോചന നടത്തിയതിന്റെ വിവരങ്ങളും പുറത്തുവരുന്നുണ്ട്‌. പോലീസ്‌ സംഘം കണ്ണില്‍ക്കണ്ട വിദ്യാര്‍ത്ഥികളെ വളഞ്ഞിട്ട്‌ മര്‍ദ്ദിച്ചു. പോലീസ്‌ മര്‍ദ്ദനത്തില്‍ വിഷ്ണു, ജിനു, ഗോകുല്‍, നിഖില്‍, രാഹുല്‍ എന്നിവര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. അടിയേറ്റ്‌ നിലത്തുവീണ വിദ്യാര്‍ത്ഥികളെ പോലീസ്‌ വീണ്ടും മര്‍ദ്ദിച്ചു. പോലീസ്‌ മര്‍ദ്ദനത്തില്‍ പരിഭ്രാന്തരായ വിദ്യാര്‍ത്ഥിനികള്‍ അടക്കമുള്ള പെണ്‍കുട്ടികള്‍ കോളേജിന്‌ പുറത്തേയ്‌ക്കോടി. തുടര്‍ന്ന്‌ കോളേജിലും കേശവദാസപുരം ജംഗ്ഷനിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച പോലീസ്‌ ജംഗ്ഷനിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ ഓടിച്ചിട്ട്‌ മര്‍ദ്ദിച്ചു. വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മാനേജ്മെന്റ്‌ തയ്യാറാവുകയും ചര്‍ച്ചയ്‌ക്ക്‌ ഒരുങ്ങുകയും ചെയ്തപ്പോഴാണ്‌ പ്രിന്‍സിപ്പാളിന്റെ മര്‍ക്കടമുഷ്ടി. എം.പി. മന്മഥന്‍ സാറിനെപ്പോലെ മഹാരഥന്മാര്‍ ഇരുന്ന കസേരയിലിരുന്ന്‌ സ്വന്തം വിദ്യാര്‍ത്ഥികളെ കൊലയ്‌ക്കു കൊടുക്കുന്ന പ്രിന്‍സിപ്പാള്‍ ആജീവനാന്തം ആ പദവിയിലുണ്ടാകുമെന്ന്‌ ധരിക്കരുത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.