Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മലബാറിന്‌ പുറത്ത്‌ നോമ്പില്ലെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2013, 08:24 pm IST
in Vicharam

കേരളത്തിലെ മലബാര്‍ പ്രദേശത്തെ അഞ്ചു ജില്ലകളില്‍ സ്കൂളുകളില്‍ ഉച്ചഭക്ഷണം നിരോധിച്ചത്‌ ഇന്ന്‌ സജീവമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്‌.
നോമ്പുകാലമായതിനാലാണ്‌ ഉച്ചഭക്ഷണ പദ്ധതി നിര്‍ത്തിവച്ചിരിക്കുന്നത്‌. മുസ്ലിം സ്വാധീനപ്രദേശമെന്ന നിലയിലാണ്‌ ഈ നടപടി. മലപ്പുറം ജില്ലയില്‍ പ്രത്യേകിച്ചും പകല്‍സയമം സ്കൂള്‍ കുട്ടികള്‍ക്ക്‌ മാത്രമല്ല ആര്‍ക്കും ഉച്ചഭക്ഷണത്തിന്‌ വഴിയില്ല. പകല്‍ ജില്ലയില്‍ ഒരിടത്തും പരസ്യമായി ഭക്ഷണം കഴിക്കാന്‍ അനുവദിക്കാത്ത സാഹചര്യമാണുള്ളത്‌. മുസ്ലിംഭൂരിപക്ഷജില്ല എന്ന പേരിലാണിത്‌. ഏതൊക്കെ പ്രദേശം മുസ്ലിം ഭൂരിപക്ഷമാണോ അവിടെയൊക്കെ പ്രത്യേക നിയമവും പെരുമാറ്റവും അടിച്ചേല്‍പ്പിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യം സംശയാസ്പദമാണ്‌. നോമ്പുകാലത്ത്‌ സ്കൂളുകളിലെ ഉച്ചഭക്ഷണമാണ്‌ നിരോധിച്ചിരിക്കുന്നത്‌ നോമ്പുള്ള മുസ്ലിംകുട്ടികള്‍ക്കും അധ്യാപകര്‍ക്കും നല്ല കാര്യമായിരിക്കാം. എന്നാല്‍ നോമ്പില്ലാത്ത അമുസ്ലിം വിദ്യാര്‍ത്ഥികളും അധ്യാപകരും ആയിരക്കണക്കിനുണ്ട്‌. അവരുടെ അന്നം മുട്ടിക്കുന്ന തീരുമാനമാണ്‌ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്‌. ഇത്‌ മതേതരത്ത്വമാണോ അതോ വിഘടനവാദമാണോ എന്ന്‌ എല്ലാവരും ചിന്തിക്കണം. ഭക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല വ്രതക്കാലമായതിനാല്‍ സ്കൂള്‍ കലണ്ടര്‍ അട്ടിമറിച്ച്‌ പഠനസമയം വെട്ടിക്കുറച്ചതായും പരാതി ഉയര്‍ന്നിരിക്കുന്നു. രാവിലെ പത്തുമുതല്‍ വൈകിട്ട്‌ നാലുവരെയുള്ള പഠന സമയം ഉച്ചവരെയാക്കിയാക്കി. എല്ലാ സര്‍ക്കാര്‍, എയ്ഡഡ്‌ സ്കൂളുകളിലും ഉച്ചഭക്ഷണം നല്‍കണമെന്നത്‌ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയാണ്‌. ജാതിമതഭേതമെന്യേ എല്ലാ വിദ്യാര്‍ഥികളും സംസ്ഥാനത്ത്‌ നടപ്പിലാക്കിവരുന്ന സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ പങ്കാളികളാണ്‌. സര്‍ക്കാര്‍ സ്കൂളുകളില്‍ മുസ്ലിം മതവിഭാഗത്തിലുള്ള കുട്ടികള്‍ മാത്രമല്ല പഠിക്കുന്നത്‌.

റംസാന്‍ വ്രതം തുടങ്ങിയ ശേഷം പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍കോട്‌ എന്നീ ജില്ലകളിലെ ഭൂരിപക്ഷം സര്‍ക്കാര്‍ സ്കൂളുകളും ഉച്ചഭക്ഷണ പദ്ധതി നിര്‍ത്തിയിരിക്കുന്നത്‌. മുസ്ലിം കുട്ടികള്‍ വ്രതമെടുക്കുന്നതിനാല്‍ റംസാന്‍ കഴിയുന്നതുവരെ മറ്റു സമുദായക്കാരായ കുട്ടികള്‍ക്കും ഉച്ചഭക്ഷണമില്ലെന്നാണ്‌ സ്കൂളധികൃതരും അവിടങ്ങളിലെ പിടിഎ ഭാരവാഹികളും പറയുന്നത്‌. ചില സ്കൂളുകളിലെ പിടിഎ ഭരണസമിതികളിലുള്ളവരും രക്ഷകര്‍ത്താക്കളും ഇതിനെ ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല. ചില രക്ഷകര്‍ത്താക്കള്‍ മന്ത്രിയുടെ ഓഫീസിലേക്ക്‌ നേരിട്ട്‌ പരാതി അയച്ചിട്ടും നടപടിയുണ്ടായില്ല.

മലബാറിലെ ചില സ്ഥലങ്ങളില്‍ മുസ്ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ നിലവിലുണ്ട്‌. ഇവിടങ്ങളില്‍ എല്ലാവര്‍ഷവും റംസാന്‍ വ്രതക്കാലത്ത്‌ ഒരു മാസം അവധി നല്‍കാറുണ്ട്‌. ഇത്തവണയും ഈ സ്കൂളുകളില്‍ ഒരു മാസം അവധിയാണ്‌. മുസ്ലിം സമുദായത്തില്‍ പെട്ട കുട്ടികളാണ്‌ ഇവിടെ കൂടുതലും പഠിക്കുന്നത്‌. എന്നാല്‍ സര്‍ക്കാര്‍ സ്കൂളുകള്‍ സംസ്ഥാനത്തിന്റെ പൊതുവായ വിദ്യാഭ്യാസ കലണ്ടറും പദ്ധതികളും അനുസരിച്ചാണ്‌ പ്രവര്‍ത്തിക്കുന്നത്‌. എല്ലാ മതവിഭാഗത്തിലുമുള്ള വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നത്‌ കണക്കിലെടുക്കാതെയാണ്‌ വ്രതത്തിന്റെ പേരില്‍ ഉച്ചഭക്ഷണം നിര്‍ത്തുന്നതും സമയം വെട്ടിക്കുറയ്‌ക്കുന്നതും.

വെള്ളിയാഴ്ചകളില്‍ സ്കൂള്‍ സമയം നേരത്തെതന്നെ മാറ്റിയിരിക്കുന്നു. ഉച്ചയ്‌ക്ക്‌ രണ്ട്‌ മണിക്കൂര്‍ അവധിയാക്കിയത്‌ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വേണ്ടിയാണ്‌. എന്തിന്‌ നിയസഭയുടെ പ്രവര്‍ത്തന സമയം പോലും വെള്ളിയാഴ്ച പ്രത്യേകമാണ്‌. എന്തുതന്നെ അടിയന്തരപ്രശ്നമുണ്ടായാലും വെള്ളിയാഴ്ച ഉച്ചയ്‌ക്ക്‌ പന്ത്രണ്ടരയ്‌ക്ക്‌ നിയമസഭ പിരിയും. അതൊക്കെ നേരത്തെ തന്നെ “നാട്ടുനടപ്പുപോലെ” മാറിയിരിക്കുന്നു. ഇപ്പോഴാണ്‌ ഭക്ഷണ പദ്ധതി നിരോധിച്ചിരിക്കുന്നത്‌. മുസ്ലിം ഭൂരിപക്ഷ പ്രദേശത്തിനുവേണ്ടി പൊതുവായ നിയമങ്ങളെയും ചട്ടങ്ങളെയും മാറ്റിമറിക്കുന്നത്‌ ദൂരവ്യാപകമായ ഭവിഷ്യത്തുകളുണ്ടാക്കും. ജമ്മുകാശ്മീരില്‍ ഇന്ന്‌ കണ്ടുകൊണ്ടിരിക്കുന്നത്‌ അതാണ്‌. മുസ്ലിങ്ങള്‍ പൊതുസമൂഹവുമായി ഇണങ്ങാത്ത കണ്ണിയാണെന്നോ പ്രത്യേക അവകാശങ്ങളും അധികാരവുമുള്ളവരാണെന്നോ തോന്നല്‍ സൃഷ്ടിക്കാന്‍ വഴിവയ്‌ക്കും.

നോമ്പുകാലത്ത്‌ ഉച്ചഭക്ഷണം കഴിക്കുന്നതും കഴിക്കുന്നത്‌ കാണുന്നതും ഹറാമാണെങ്കില്‍ അത്‌ മലബാറിലുള്ളവര്‍ക്ക്‌ മാത്രമാണോ ബാധകം. മലബാറിന്‌ പുറത്തും മുസ്ലിംങ്ങളും വിദ്യാര്‍ത്ഥികളുമില്ലേ? മറ്റേതെങ്കിലും ആചാരനുഷ്ഠാനങ്ങള്‍ക്കായി പൊതുവായി നിയമങ്ങളില്‍ വെള്ളം ചേര്‍ക്കാറുണ്ടോ? പ്രീണന രാഷ്‌ട്രീയം അപകടകരമായ നിലയിലേക്ക്‌ നീങ്ങിക്കഴിഞ്ഞു. മുസ്ലിംലീഗ്‌ മന്ത്രിമാര്‍ ആരോടും ചോദിക്കാതെ മന്ത്രിസഭപോലും അറിയാതെ മതനിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്‌. ഇതരകക്ഷികളും മന്ത്രിമാരും സമൂഹമൊന്നാകെയും കാഴ്ചക്കാരായി നിസ്സംഗരായി നില്‍ക്കുന്നത്‌ സ്വയം കുഴിതോണ്ടുന്നതിന്‌ സമമാണെന്ന്‌ പറയാതിരിക്കാന്‍ വയ്യ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.