Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ട്രെയിന്‍ തടഞ്ഞിട്ട്‌ സീസണ്‍ ടിക്കറ്റ്‌ യാത്രികരുടെ മിന്നല്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2013, 09:20 pm IST
in Kollam

പറവൂര്‍: മുംബൈയില്‍ നിന്നും കന്യാകുമാരിയിലേക്കു പോയ ജയന്തി-ജനത എക്സ്പ്രസ്‌ പറവൂരില്‍ മണിക്കൂറുകളോളം തടഞ്ഞിട്ടു. സീസണ്‍ ടിക്കറ്റ്‌ യാത്രക്കാരും ടി.ടി.ഇമാരുമായി വാക്ക്‌ തര്‍ക്കത്തെ തുടര്‍ന്ന്‌ റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്ത സീസണ്‍ ടിക്കറ്റ്‌ യാത്രക്കാരെ ഇറക്കി വിടാന്‍ ശ്രമിച്ചതാണ്‌ ട്രെയിന്‍ തടയാന്‍ കാരണം. സ്റ്റേഷനില്‍ യാത്രക്കാരും റെയില്‍വേ പോലീസുമായി വാക്കേറ്റം നടന്നത്‌ സംഘര്‍ഷാസ്ഥയ്‌ക്ക്‌ കാരണമായി. യാത്രക്കാര്‍ സംഘടിച്ച്‌ പ്ലാറ്റ്‌ ഫോമിന്‍ മുദ്രാവാക്യം വിളിച്ച്‌ പ്രകടനവും നടത്തി.

റെയില്‍വേ സംരക്ഷണ സേനയുടെ അതിബുദ്ധിയാണ്‌ പ്രശ്നങ്ങള്‍ക്ക്‌ കാരണമായതെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. ജയന്തിജനത എക്സ്പ്രസ്‌ ഇന്നല രാവിലെ 8.10-നാണ്‌ കൊല്ലത്ത്‌ നിന്ന്‌ പുറപ്പെട്ടത്‌. എല്ലാ ബോഗികളിലും നിറയെ യാത്രക്കാരുമുണ്ടായിരുന്നു.

ട്രെയിന്‍ പതിവിന്‌ വിപരീതമായി മയ്യനാട്‌ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. നേരത്തെ പ്ലാന്‍ ചെയ്ത തിരക്കനുസരിച്ച്‌ അവിടെനിന്ന്‌ ടിക്കറ്റ്‌ പരിശോധകരും കുറെയധികം പോലീസും ട്രെയിനില്‍ കയറി. ഉടന്‍തന്നെ ഇവര്‍ സ്ലീപ്പര്‍ കമ്പാര്‍ട്ടുമെന്റുകളില്‍ സീസണ്‍ ടിക്കറ്റ്‌ യാത്രക്കാരെ പരിശോധിച്ചു. സ്ലീപ്പര്‍ ബോഗികളില്‍ കയറിയ വനിതാ യാത്രക്കാര്‍ക്കടക്കം 400 രൂപ പിഴയും നല്‍കി. ഇതിനെ പല യാത്രക്കാരും ചോദ്യം ചെയ്തെങ്കിലും പോലീസ്‌ സംഘത്തെ പ്രതിരോധിക്കാന്‍ അവര്‍ക്കായില്ല. തുടര്‍ന്ന്‌ 8.25-ന്‌ ട്രെയിന്‍ പറവൂര്‍ റെയില്‍വേ സ്റ്റേഷനിലെ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ ഫോമിലെത്തിയപ്പോള്‍ യാത്രക്കാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പറവൂരില്‍ നിന്ന്‌ ട്രെയിനില്‍ കയറാനൊരുങ്ങിയ യാത്രക്കാരെ പല ബോഗികളിലും ആര്‍.പി.എഫ്‌ സംഘം തടഞ്ഞു.

പല ബോഗികളുടെയും ഇരുവശത്തെ വാതിലുകളിലും വനിതാ പോലീസുകാരടക്കം കാവല്‍ നിന്നു. ഇവര്‍ യാത്രക്കാരെ ആരെയും അകത്തേക്ക്‌ കയറ്റിവിട്ടില്ല. ഇതിനിടയില്‍ 400 രൂപ കൈയിലുണ്ടെങ്കില്‍ അകത്തുകയറാം എന്ന്‌ ഒരു പോലീസുകാരന്‍ പറഞ്ഞതും യാത്രക്കാരെ ചൊടിപ്പിച്ചു. തുടര്‍ന്നാണ്‌ റെയില്‍വേ പാസഞ്ചേഴ്സ്‌ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ പറവൂര്‍ സജീബിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന്‌ സീസണ്‍ ടിക്കറ്റ്‌ യാത്രക്കാര്‍ ട്രെയിന്‍ തടഞ്ഞത്‌. ഈ സമയത്തു പല കമ്പാര്‍ട്ടുമെന്റുകളിലും ആര്‍.പി.എഫ്‌ ഉദ്യോഗസ്ഥരും യാത്രക്കാരും തമ്മില്‍ വാക്കേറ്റം നടന്നുകൊണ്ടിരിക്കുകയായുരന്നു. മുദ്രാവാക്യം വിളികളും തുടന്നു.

ട്രെയിന്‍ തടഞ്ഞതിനെ തുടര്‍ന്ന്‌ കൂടുതല്‍ ആര്‍.?പി.?എഫും റെയില്‍വേ പോലീസും പറവൂര്‍ പോലീസും സ്ഥലത്തെത്തി. പോലീസ്‌ സംഘം സമരക്കാരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന്‌ മാത്രമല്ല പ്രതിഷേധം കൂടുതല്‍ ശക്തമാകുകയും ചെയ്തു. സ്ത്രീകളടക്കം കൂടുതല്‍ യാത്രക്കാര്‍ പുറത്തിറങ്ങി സമരം ചെയ്യുന്നവര്‍ക്ക്‌ പിന്തുണയുമായി എത്തി. മറ്റ്‌ ട്രെയിനുകളില്‍ പോകേണ്ടവരും ട്രെയിന്‍ തടഞ്ഞവര്‍ക്ക്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചതോടെ റെയില്‍വേ പോലീസിനും റെയില്‍വേ സംരക്ഷണ സേനയ്‌ക്കും ഒന്നും ചെയ്യാനാകാത്ത അവസ്ഥയുണ്ടായി.

ഒടുവില്‍ പറവൂര്‍ സി.ഐ ജവഹര്‍ ജനാര്‍ദ്‌ യാത്രക്കാരുടെ പ്രതിനിധികളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ സമരം താല്‍ക്കാലികമായി പിന്‍വലിക്കാന്‍ തീരുമാനിച്ചത്‌. ഇന്ന്‌ തുടര്‍ന്നങ്ങോട്ടുള്ള യാത്രയയില്‍ സ്ലീപ്ലര്‍ ക്ലാസില്‍ യാതര്‍ചെയ്യുന്നവരെ പിടികൂടി പിഴ ഈടാക്കുകയില്ല എന്നായിരുന്നു ലോക്കല്‍ പോലീസിന്റെ ഉറപ്പ്‌. ഇതനുസരിച്ച്‌ ട്രെയിന്‍ 9.35-ന്‌ പറവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്‌ പുറപ്പെട്ടു. ട്രെയിന്‍ പുറപ്പെടുന്നതിന്‌ അല്‍പ്പം മുമ്പ്‌ ട്രെയിന്‍ തടഞ്ഞവരുടെ വീഡിയോ എടുക്കാന്‍ ആര്‍.?പി.?എഫ്‌. ഉദ്യോഗസ്ഥന്‍ ശ്രമം നടത്തിയത്‌ നേരിയ സംഘര്‍ഷത്തിന്‌ കാരണമായി. ഇതിനെ യാത്രക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ പറവൂര്‍ സി.?ഐ. അടക്കമുള്ളവര്‍ പ്രതിഷേധക്കാരെ മര്‍ദ്ദിക്കാനൊരുങ്ങിയതാണ്‌ സംഘര്‍ഷാവസ്ഥ സംജാതമാക്കിയത്‌.

ട്രെയിന്‍ പുറപ്പെട്ടപ്പോള്‍ യാത്രക്കാര്‍ സി.?ഐയെ കൂക്കിവിളിക്കുകയും അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ട്രെയിന്‍ പുറപ്പെട്ട ശേഷം ആര്‍.പി.എഫും റെയില്‍വേ പോലീസും കമ്പാര്‍ട്ടുമെന്റുകള്‍ അരിച്ചുപെറുക്കി സമരത്തിന്‌ നേതൃത്വം നല്‍കിയവരെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും വിഫലമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

Kerala

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

India

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

News

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

News

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

പുതിയ വാര്‍ത്തകള്‍

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

ചാർ ധാം യാത്ര തുടങ്ങുന്നു; കേദാർനാഥ് ക്ഷേത്രം തുറന്നു

പേട്ട റെയിൽവേ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ; ആർപിഎഫും പൊലീസും സംയുക്ത അന്വേഷണം തുടങ്ങി

‘ കാക്കിയിട്ടൊരു ഗുണ്ടകളേ ‘ ; പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുദ്രാവാക്യങ്ങൾ ഉയർത്തി വിളിച്ച് ആദ്യ വനിതാ ഡിജിപി

പൂരം വെടിക്കെട്ടിനില്ല; സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്ന് തിരുവമ്പാടി, ബാലന്‍സായ സമീപനം സ്വീകരിക്കുമെന്ന് പാറമേക്കാവ്

മതം ചോദിച്ചും വസ്ത്രമഴിച്ചു പരിശോധന നടത്തിയും 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്: ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

മണം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞാൽ ശ്രദ്ധിക്കുക, ഡിമെൻഷ്യയുടെ ലക്ഷണമാകാം

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.