Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ബുദ്ധഗയയും സ്വാമി വിവേകാനന്ദനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2013, 08:05 pm IST
in Vicharam

ഇഹാസനേ ശുഷ്യതു മേ ശരീരം

ത്യഗസ്ഥി മാംസം പ്രളയം ച യാതു:

അപ്രാപ്യ ബോധിം ബഹുകല്‍പ്പ ദുര്‍ലഭാം

നൈമാസനാത്‌ കായമിതശ്ച്വലിഷ്യതി

ഈ ഇരിപ്പില്‍ എന്റെ ശരീരം ഉണങ്ങിവരണ്ടു പോകട്ടെ; എല്ലുംതോലും മാംസവും തകര്‍ന്നു തരിപ്പണമാകട്ടെ; അനേകയുഗങ്ങള്‍ കൊണ്ടുപോലും നേടാന്‍ പ്രയാസമായ ബോധോദയം സമ്പാദിക്കാതെ ഈ ഇരിപ്പില്‍നിന്നും എന്റെ ശരീരം ഇളകുകയില്ല.

ബോധഗയയിലെ ആല്‍മരച്ചുവട്ടില്‍ അഹിംസയുടെ പ്രയോക്താവായ ഭഗവാന്‍ ബുദ്ധന്‍ ധ്യാനത്തിനിരിക്കുന്നത്‌ മുന്‍പേ മനസ്സില്‍ നിശ്ചയിച്ചുറപ്പിച്ചത്‌ ഇപ്രകാരമാണ്‌. സ്വാമി വിവേകാനന്ദന്‍ തന്റെ ഭാരതപരിക്രമണത്തിന്‌ മുന്‍പേ 1886ല്‍ ആദ്യമായി സന്ദര്‍ശിച്ചതും 1901ല്‍ അവസാനമായി സന്ദര്‍ശിച്ചതും ഇവിടെയാണെന്നത്‌ യാദൃശ്ചികമായി കരുതാനാവില്ല.

1901 നവംബറില്‍ ജപ്പാനില്‍നിന്നും വിദ്വാന്‍മാരും പൊതുജനസമ്മതരുമായ രണ്ടാളുകള്‍ ബേലൂര്‍മഠം സന്ദര്‍ശിച്ചു. അടുത്തുതന്നെ ജപ്പാനില്‍വെച്ച്‌ നടത്താനിരുന്ന മതമഹാസമ്മേളനത്തിലേക്ക്‌ സ്വാമിജിയെ നേരില്‍കണ്ടു ക്ഷണിക്കുന്നതിനായിട്ടാണ്‌ അവര്‍ വന്നത്‌. അവര്‍ സ്വാമിജിയോടു പറഞ്ഞു: ” അങ്ങയെപ്പോലെ വിശിഷ്ടനായ ഒരാള്‍ പങ്കെടുത്താല്‍ സമ്മേളനം ഒരു വിജയമായിരിക്കും. അങ്ങ്‌ വന്ന്‌ ഞങ്ങളെ സഹായിക്കണം. മതപരമായ ഒരുത്തേജനം ജപ്പാന്‌ ഇന്നാവശ്യമാണ്‌. വളരെയേറെ അഭികാമ്യമായ ഈ ഉദ്ദേശ്യം നിറവേറ്റാന്‍ അങ്ങയെ അല്ലാതെ മറ്റാരെയും ഞങ്ങള്‍ കാണുന്നില്ല. ജപ്പാനിലെ ബുദ്ധവിഹാരത്തിന്റെ അധിപതിയായ ഒഡയാണ്‌ സ്വാമിജിയെ ക്ഷണിച്ചത്‌. അദ്ദേഹത്തിന്റെയും സഹചരനായ മിസ്റ്റര്‍ ഒക്കാക്കുരയുടെയും ഉത്സാഹവും ആത്മാര്‍ത്ഥതയും കണ്ടു സന്തോഷിച്ച സ്വാമിജി അങ്ങനെയാവാമെന്നു സമ്മതിച്ചു. അപ്പോള്‍ ശരീരസ്ഥിതി വളരെ മോശമായിരുന്നുവെങ്കിലും തന്നെക്കൊണ്ട്‌ ജനങ്ങള്‍ക്ക്‌ എന്തെങ്കിലും പ്രയോജനമുണ്ടെന്നു കണ്ടാല്‍ സ്വാമിജി സ്വന്തം സൗകര്യങ്ങളൊന്നും ഗണ്യമാക്കാറില്ല. ആവേശത്തോടും ആദരാതിശയത്തോടുംകൂടി സ്വാമിജി ബുദ്ധദേവന്റെ മഹനീയ ജീവിതത്തെയും തത്ത്വചിന്തയെയും കുറിച്ചു പ്രതിപാദിക്കുന്നതുകേട്ട സന്ദര്‍ശകര്‍ അദ്ഭുതസ്തബ്ധരായി. ഹരി എന്നുപേരായ ഒരു ബാലനും അവരോടൊപ്പം വന്നിരുന്നു. ഹരിയും ഒക്കാക്കുരയും മഠത്തിലെ അതിഥികളായി സസന്തോഷം താമസിച്ചു. അവര്‍ക്ക്‌ സ്വാമിജിയോട്‌ ഗാഢമായ സ്നേഹം തോന്നി. സ്വാമിജി ഹരിയുടെ നേരമ്പോക്കുകളിലും കളികളിലും പങ്കുകൊണ്ടു. പിന്നീട്‌ ഇന്ത്യയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെ ഹരി മരണമടഞ്ഞു എന്ന്‌ കേട്ട്‌ സ്വാമിജിക്ക്‌ വലിയ ദുഃഖമുണ്ടായി. ബുദ്ധഗയ സന്ദര്‍ശിക്കാന്‍ തന്നോടുകൂടി വരണമെന്ന്‌ ഒക്കാക്കുര സ്വാമിജിയോടപേക്ഷിച്ചു. കാശി സന്ദര്‍ശിക്കാനാഗ്രഹിച്ച്‌ ഗോഹലലാലവില്ലയില്‍ താമസിക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തിരുന്ന അവസരമായിരുന്നു അത്‌. അതിനാല്‍ ഒക്കാക്കുരയുടെ ക്ഷണം സ്വീകരിച്ചുകൊണ്ട്‌ സ്വാമിജി പറഞ്ഞു: “തഥാഗതന്‍ നിര്‍വ്വാണം നേടി സ്ഥലത്തേക്ക്‌ അങ്ങനെ അനുഗമിക്കുന്നതിനും അതിനുശേഷം അദ്ദേഹം മനുഷ്യരാശിക്ക്‌ തന്റെ സുവിശേഷം ആദ്യമായി നല്‍കിയ കാശിയിലേക്ക്‌ തീര്‍ത്ഥാടനം നടത്തുന്നതിനും എനിക്ക്‌ അത്യധികം സന്തോഷമുണ്ട്‌. മാത്രമല്ല, കാശിയോട്‌ എനിക്ക്‌ പ്രത്യേകമൊരു ആകര്‍ഷണമുണ്ട്‌.

ഈ യാത്രയെ സംബന്ധിച്ച്‌ സിസ്റ്റര്‍ നിവേദിത ഇങ്ങനെ എഴുതുന്നു.

“വീണ്ടും മഞ്ഞുകാലം വന്നപ്പോള്‍ സ്വാമി അനാരോഗ്യംമൂലം ശയ്യാവലംബിയായിരുന്നു. എന്നിട്ടും അദ്ദേഹം ഒരു യാത്രകൂടി നടത്തി. 1902ലെ ജനുവരി ഫെബ്രുവരി മാസങ്ങളില്‍; അത്തവണ ആദ്യം ബുദ്ധഗയയിലേക്കും പിന്നീട്‌ കാശിയിലേയ്‌ക്കും പോയി. അദ്ദേഹത്തിന്റെ യാത്രകളുടെയും സമുചിതമായ ഒരു സമാപനമായിരുന്നു അത്‌. തന്റെ അവസാനത്തെ ജന്മദിനത്തിന്റെ അന്നു കാലത്ത്‌ അദ്ദേഹം ബുദ്ധഗയയിലെത്തി. അവിടത്തെ മഠാധിപതിയുടെ ആദരവും ആതിഥ്യവും അനാദൃശ്യമായിരുന്നു. ഇവിടെയും പിന്നീടു കാശിയിലും യാഥാസ്ഥിതിക ജനങ്ങള്‍ തന്നിലര്‍പ്പിച്ച ശ്രദ്ധയും സ്നേഹവും കണ്ടു ജനഹൃദയങ്ങളില്‍ സ്ഥാപിതമായ തന്റെ സാമാജ്ര്യത്തിന്റെ വിശാലതയോര്‍ത്ത്‌ സ്വാമിജിപോലും അത്ഭുതപ്പെട്ടു. അദ്ദേഹം സന്ദര്‍ശിച്ച അവസാനത്തേയും അതുപോലെ ആദ്യത്തെയും തീര്‍ത്ഥസ്ഥാനം ബുദ്ധഗയയായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ്‌ കാശിയില്‍വെച്ചായിരുന്നു. അജ്ഞാതനായ പരിവ്രാജകനായിരിക്കെ, അദ്ദേഹം ഒരു സുഹൃത്തിനോട്‌ ഇപ്രകാരം യാത്ര പറഞ്ഞത്‌: ” സമുദായത്തിന്റെമേല്‍ ഒരു വജ്രപാതംപോലെ നിപതിക്കുന്ന ആ നാള്‍വരെ ഞാനീ സ്ഥാനം ഇനി സന്ദര്‍ശിക്കുന്നതല്ല.

ലോകമെമ്പാടും ഉള്ള ബുദ്ധമതാനുയായികള്‍ക്ക്‌ വളരെ പവിത്രമായ ഈ സ്ഥലം ലോകപൈതൃകപ്പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്‌. ഇത്രയും പ്രാധാന്യമുള്ള ഇവിടെ കഴിഞ്ഞദിവസം നടന്ന ഭീകരവാദി ആക്രമണം ഭാരതത്തിന്റേ ദേശീയതയെ തന്നെ വെല്ലുവിളിക്കുന്നതാണ്‌.

കെ. രംഗനാഥ്‌ കൃഷ്ണ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.