Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പെരുമണ്‍ ട്രെയിന്‍ ദുരന്തത്തിന്‌ നാളെ കാല്‍നൂറ്റാണ്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2013, 09:15 pm IST
in Kollam

കൊല്ലം: റെയില്‍വേക്ക്‌ മാത്രം കാണാന്‍ സാധിച്ച ടൊര്‍ണാഡോ അപഹരിച്ച മനുഷ്യജീവനുകളുടെ ഓര്‍മ്മദിനം നാളെ.

ദേശീയതലത്തില്‍ തന്നെ കോളിളക്കം സൃഷ്ടിച്ച ഏറ്റവം വലിയ ട്രെയിന്‍ അപകടമായ പെരുമണ്‍ ട്രെയിന്‍ ദുരന്തത്തിന്‌ എട്ടിന്‌ കാല്‍നൂറ്റാണ്ട്‌ പൂര്‍ത്തിയാവുന്നു. 105 പേരുടെ മരണത്തിനിടയാക്കിയ തീവണ്ടിയപകടം നടന്നത്‌ 1988 ജൂലൈ എട്ടിനാണ്‌.

ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മയിലാണ്‌ പെരുമണ്‍ നിവാസികള്‍. ഐലന്റ്‌ എക്സ്പ്രസിന്റെ അഞ്ച്‌ ബോഗികളാണ്‌ അഷ്ടമുടി കായലിലേക്ക്‌ വീണത്‌.

അപകടം നടക്കുന്ന അന്നുവരെ കേട്ടുകേള്‍വിയില്ലാത്ത ടൊര്‍ണാഡോ എന്ന ചുഴലിക്കാറ്റാണ്‌ ദുരന്തത്തിന്‌ കാരണമെന്നായിരുന്നു പഠന റിപ്പോര്‍ട്ട്‌. റെയില്‍വെ സേഫ്റ്റി കമ്മീഷണര്‍ സൂര്യനാരായണന്‍, റിട്ട. എയര്‍മാര്‍ഷല്‍ സി എസ്‌ നായ്‌ക്ക്‌ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട്‌ അന്വേഷണ കമ്മീഷനെയാണ്‌ ദുരന്തത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ നിയോഗിച്ചിരുന്നത്‌. രണ്ട്‌ കമ്മീഷനുകളുടെയും റിപ്പോര്‍ട്ടില്‍ ദുരന്തകാരണം ചുഴലിക്കാറ്റാണെന്നായിരുന്നു. എന്നാല്‍ ചുഴലിക്കാറ്റല്ല, ചെറിയ രീതിയിലുള്ള കാറ്റ്‌ പോലും ദുരന്തസമയത്ത്‌ ഇവിടെയുണ്ടായിരുന്നില്ലെന്നതാണ്‌ യാഥാര്‍ത്ഥ്യം. കാറ്റിനെ പഴിചാരി റെയില്‍വെ അധികൃതര്‍ ഉത്തരവാദിത്വത്തില്‍ നിന്ന്‌ രക്ഷപ്പെടുമ്പോഴും അപകട കാരണം ഇന്നും അജ്ഞാതമായി തുടരുകയാണ്‌. ദുരന്തത്തെപ്പറ്റിയുള്ള അന്വേഷണ റിപ്പോര്‍ട്ട്‌ പാര്‍ലമെന്റില്‍ പോലും വെക്കേണ്ട എന്ന കീഴ്‌വഴ്‌ക്കം ഇത്‌ തങ്ങളില്‍ തന്നെ ഒതുക്കിതീര്‍ക്കാന്‍ റെയില്‍വെക്ക്‌ സഹായകമായി.

ദുരന്തത്തെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവും ഇതുവരെയും ഫലം കണ്ടിട്ടില്ല. മരണപ്പെട്ടവരുടെ ബന്ധുക്കളില്‍ പലര്‍ക്കും അര്‍ഹമായ നഷ്ടപരിഹാര തുക ലഭിച്ചിട്ടില്ലെന്ന പരാതി ഇന്നും നിലനില്‍ക്കുന്നു. 105 പേരാണ്‌ ദുരന്തത്തില്‍ മരണപ്പെട്ടതെന്നിരിക്കെ ഇതില്‍ മുപ്പതോളം പേര്‍ക്ക്‌ ഇനിയും നഷ്ട പരിഹാരം ലഭിച്ചിട്ടില്ല. ഇത്‌ സംബന്ധിച്ച നടപടികള്‍ സര്‍ക്കാര്‍ ഉപേക്ഷിച്ച നിലയിലാണ്‌. മരിച്ചവരുടെ കുടുംബങ്ങള്‍ പരാതിയുയര്‍ത്തുമ്പോള്‍ ഗുരുതരമായി പരുക്കേറ്റ്‌ ജീവിത മാര്‍ഗം നഷ്ടപ്പെട്ട ഒട്ടേറെ പേര്‍ ദുരന്തത്തിന്റെ ബാക്കിപത്രമാണ്‌. ജീവിക്കുന്ന രക്തസാക്ഷികളാണ്‌ ഇവര്‍. മുന്നൂറോളം പേര്‍ക്ക്‌ പെരുമണ്‍ ദുരന്തത്തില്‍ പരുക്കേറ്റുവെന്നാണ്‌ ഔദ്യോഗിക കണക്ക്‌. ഇവര്‍ക്കുള്ള ആശ്വാസനടപടികളും എങ്ങുമെത്തിയിട്ടില്ല.

ദുരന്തത്തില്‍പെട്ട ഏഴു പേരുടെ ജീവന്‍ രക്ഷിച്ച കൊടുവിള സ്വദേശിയായ വിജയന്‌ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ ജോലി ഇനിയും ലഭ്യമായിട്ടില്ല. 1988ല്‍ ദുരന്തസ്ഥലം സന്ദര്‍ശിക്കാനെത്തിയ അന്നത്തെ കേന്ദ്ര റെയില്‍വെ സഹമന്ത്രി മാധവറാവു സിന്ധ്യയാണ്‌ വിജയന്‌ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി വാഗ്ദാനം ചെയ്തത്‌. അന്ന്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാരിതോഷികവും വിജയന്‌ ലഭിച്ചില്ല. സ്വന്തമായി വീടു പോലും ഇല്ലാതെ ഇയാള്‍ രോഗബാധിതനായി ഇപ്പോള്‍ നരകതുല്യമായ ജീവിതം നയിക്കുന്നു. രക്ഷാപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ വെറും 5,000 രൂപ മാത്രമാണ്‌ അന്ന്‌ വിജയന്‌ ലഭിച്ചത്‌. അവസാനത്തെ മൃതദേഹം എടുക്കുന്നതിനിടയില്‍ ട്രെയിനിന്റെ ഒരു കമ്പാര്‍ട്ട്‌ മെന്റില്‍ തലയടിച്ച്‌ അബോധാവസ്ഥയിലായ വിജയന്‌ ആഴ്ചകളോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടിയും വന്നിരുന്നു.

ദുരന്തദിനത്തില്‍ കോരിച്ചൊരിയുന്ന മഴയില്‍ പതിവിലും നേരത്തെയാണ്‌ ഐലന്റ്‌ എക്സ്പ്രസ്‌ എത്തിയിരുന്നത്‌. സംഭവ ദിവസം രാവിലെ തന്നെ പെരുമണ്‍ പാലത്തിന്‌ സമീപം വളവുകളില്‍ ട്രെയിന്‍ അതിവേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ പാളം തെറ്റാതിരിക്കാനായുള്ള പണികള്‍ നടന്നിരുന്നു. ജാക്കി വെച്ച്‌ പാളം ഉയര്‍ത്തിയ ശേഷം മെറ്റല്‍ ഇടുന്ന പണിയായിരുന്നു നടന്നിരുന്നത്‌. ഈ സമയം ട്രെയിനുകള്‍ വന്നാല്‍ ജീവനക്കാരന്‍ മുട്ടിനു താഴെ കൊടി കാണിക്കുകയും ഇതനുസരിച്ച്‌ എഞ്ചിന്‍ ഡ്രൈവര്‍ ട്രെയിനിന്റെ വേഗത പത്ത്‌ കിലോമീറ്ററില്‍ താഴെയായി കുറയ്‌ക്കുകയും ചെയ്യണമെന്നാണ്‌ നിയമം. എന്നാല്‍ അപകടസമയം ജോലിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ അടുത്ത കടയില്‍ പോയിരുന്നതായാണ്‌ അറിയുന്നത്‌. ഐലന്റ്‌ എക്സ്പ്രസ്‌ 80 കിലോമീറ്ററിലധികം വേഗതയിലായിരുന്നു. ട്രെയിനിലെ ഓട്ടോമാറ്റിക്‌ സ്പീഡ്‌ മീറ്ററില്‍ ഇത്‌ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇങ്ങനെ ട്രെയിന്‍ പാളം തെറ്റി ഉരഞ്ഞതിന്റെ അടയാളങ്ങള്‍ അന്നത്തെ തടി സ്ലീപ്പറില്‍ ഉണ്ടായിരുന്നു. ഇത്‌ അന്നത്തെ റെയില്‍വെ മന്ത്രിയായിരുന്ന മാധവറാവു സിന്ധ്യക്ക്‌ ബോധ്യപ്പെടുകയുണ്ടായി. എന്നാല്‍ ഇത്‌ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഈ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവരില്‍ എം.എ.ബേബിയുടെ ഭാര്യയും ഉള്‍പ്പെടുന്നു.

ദുരന്ത സ്ഥലത്ത്‌ നവീനമായ രീതിയില്‍ സ്മാരക മണ്ഡപം സ്ഥാപിക്കണമെന്ന്‌ വിവിധ കോണുകളില്‍ നിന്ന്‌ ആവശ്യം ഉയര്‍ന്നിട്ടും ഇത്‌ മുഖവിലക്കെടുക്കാന്‍ മാറിവരുന്ന സര്‍ക്കാറുകള്‍ തയ്യാറായിട്ടില്ല. പെരുമണ്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 1990ല്‍ നിര്‍മിച്ച പെരുമണ്‍ ദുരന്ത റിലീഫ്‌ കേന്ദ്രം 23 വര്‍ഷമായിട്ടും അടഞ്ഞുകിടക്കുകയാണ്‌.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രണ്ട് മുതിർന്ന ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേൽ

India

നിരോധിത മണിപ്പൂർ തീവ്രവാദ സംഘടനയായ കെസിപിയുടെ മുഖ്യസൂത്രധാരൻ ദൽഹിയിൽ അറസ്റ്റിൽ

India

സാങ്കേതിക തകരാർ : സാൻ ഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂർ പറന്ന ശേഷം ദൽഹിയിൽ തിരിച്ചെത്തി

Kerala

സിഎംആര്‍എല്ലിന്റെ മാസപ്പടിയും വീണയുടെ എക്‌സാലോജിക്കും

India

ഇന്ധനവിലയിലെ വർധനവ് :  എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകൾ 22% കുറയ്‌ക്കും

പുതിയ വാര്‍ത്തകള്‍

ഇഡി റെയ്ഡ്: സിപിഎം കേന്ദ്രങ്ങള്‍ ഞെട്ടി; അണികളെ പിടിച്ചുനിര്‍ത്താന്‍ അക്രമം, ലക്ഷ്യമിട്ടത് മറ്റൊരു കൂത്തുപറമ്പ്

ലഡാക്കിലെ കൃഷിക്ക് ഉത്തേജനം: ‘സിന്ധു ജല സമൃദ്ധി അഭിയാൻ’ കീഴിൽ ചെക്ക് ഡാമുകൾ ആരംഭിച്ചു

വിദേശവാസാനുകൂല്യവും ഉന്നത പദവികളും! സമ്പൂർണ്ണ രാശിഫലം (28 മെയ് 2026) – AI ജ്യോതിഷം

പിണറായിയുടെ മകള്‍ക്കായി രക്ഷാപ്രവര്‍ത്തനം; വീണയ്‌ക്കും ബിനീഷിനും ഇരട്ടനീതി ചര്‍ച്ചയാവുന്നു

മാസപ്പടി കേസില്‍ എകെജി സെന്ററും അന്വേഷണ പരിധിയിലായേക്കും

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.