Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സെമിയില്‍ ഇന്ന്‌ ലാറ്റിനമേരിക്കന്‍ പോരാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2013, 09:24 pm IST
inFootball

ഫോര്‍ട്ടലേസ: കോണ്‍ഫെഡറേഷന്‍ കപ്പ്‌ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ അവസാന ഘട്ടത്തിലേക്ക്‌. ചാമ്പ്യന്മാരെ തീരുമാനിക്കാന്‍ ഇനി മൂന്ന്‌ കളികളാണ്‌ അവശേഷിക്കുന്നത്‌. ഇതില്‍ ആദ്യ സെമിഫൈനല്‍ ഇന്ന്‌ അരങ്ങേറും. ലാറ്റിനമേരിക്കന്‍ ശക്തികളായ ബ്രസീലും ഉറുഗ്വെയുമാണ്‌ ആദ്യ സെമിയില്‍ കൊമ്പുകോര്‍ക്കുന്നത്‌. നാളെ നടക്കുന്ന രണ്ടാം സെമയില്‍ യൂറോപ്യന്‍ പോരാട്ടമാണ്‌. മുന്‍ ലോകചാമ്പ്യന്മാരായ ഇറ്റലിയും നിലവിലെ ലോക-യൂറോ ചാമ്പ്യന്മാരായ സ്പെയിനുമാണ്‌ നാളത്തെ ആവേശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്‌. സെമിയില്‍ കളിക്കുന്ന നാല്‌ ടീമുകളും ലോകകപ്പ്‌ നേടിയവരാണെന്ന പ്രത്യേകത കൂടിയുണ്ട്‌. ഇതോടെ ഫൈനലില്‍ ലാറ്റിനമേരിക്കന്‍-യൂറോപ്യന്‍ പോരാട്ടത്തിന്‌ കളമൊരുങ്ങി.

ഇന്നത്തെ ആദ്യ സെമിയില്‍ വിജയിച്ചാല്‍ ബ്രസീലിന്റെ അഞ്ചാം കോണ്‍ഫെഡറേഷന്‍ കപ്പ്‌ ഫൈനലാവും ഇത്‌. 2005ലും 2009ലും കിരീടം ചൂടിയ കാനറികള്‍ ഹാട്രിക്‌ കിരീടം ലക്ഷ്യം വെച്ചാണ്‌ സ്വന്തം മണ്ണില്‍ ഉറുഗ്വെക്കെതിരായ സെമിഫൈനലിനിറങ്ങുന്നത്‌. 1997ലും ബ്രസീലാണ്‌ കിരീടം നേടിയത്‌. 1999-ല്‍ ഫൈനലില്‍ കളിച്ചെങ്കിലും മെക്സിക്കോയോട്‌ പരാജയപ്പെട്ടു. 2001ല്‍ സെമിയില്‍ കളിച്ചെങ്കിലും കാനറികള്‍ നാലാം സ്ഥാനത്തായി. ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ഉറുഗ്വെയുടെ രണ്ടാം സെമിയാണിത്‌. 1997-ല്‍ സെമിയില്‍ കളിച്ച ഉറുഗ്വെക്ക്‌ നാലാം സ്ഥാനമാണ്‌ സ്വന്തമാക്കാന്‍ കഴിഞ്ഞത്‌.

ഇരു ടീമുകളും തമ്മില്‍ ഇതിന്‌ മുന്‍പ്‌ 70 തവണയാണ്‌ ഏറ്റുമുട്ടിയിട്ടുള്ളത്‌. ഇതില്‍ 32 തവണ വിജയം ബ്രസീലിന്‌ സ്വന്തമായപ്പോള്‍ ഉറുഗ്വെക്ക്‌ 19 മത്സരങ്ങളിലാണ്‌ വിജയിക്കാന്‍ കഴിഞ്ഞത്‌. 19 മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ഏറ്റവും ഒടുവില്‍ ഇരുടീമുകളും ഏറ്റുമുട്ടിയ മൂന്ന്‌ മത്സരങ്ങളിലും വിജയം ബ്രസീലിനൊപ്പമായിരുന്നു. കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിന്റെ യോഗ്യതാ റൗണ്ടിലാണ്‌ അവസാനം ബ്രസീലും ഉറുഗ്വെയും ഏറ്റുമുട്ടിയത്‌. ഈ മത്സരത്തില്‍ മറുപടിയില്ലാത്ത നാല്‌ ഗോളുകള്‍ക്ക്‌ കാനറികള്‍ വിജയം സ്വന്തമാക്കിയിരുന്നു.

ഇത്തവണ ഗ്രൂപ്പിലെ മൂന്ന്‌ മത്സരങ്ങളിലും ആധികാരിക വിജയം നേടിയാണ്‌ കാനറികള്‍ സെമിയിലേക്ക്‌ മാര്‍ച്ച്‌ ചെയ്തത്‌. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ജപ്പാനെ 3-0നും രണ്ടാം മത്സരത്തില്‍ മെക്സിക്കോയെ 2-0നും അവസാന മത്സരത്തില്‍ ഇറ്റലിക്കെതിരെ 4-2നും പരാജയപ്പെടുത്തിയാണ്‌ ബ്രസീല്‍ ഗ്രൂപ്പില്‍ ഒന്നാമതായി സെമിയില്‍ പ്രവേശിച്ചത്‌.

ഒാ‍രോ മത്സരത്തിലും മെച്ചപ്പെട്ടുവരുന്ന ബ്രസീലിന്‌ തന്നെയാണ്‌ ഇന്നത്തെ മത്സരത്തില്‍ മുന്‍തൂക്കം. സ്വന്തം മണ്ണില്‍ നടക്കുന്ന പോരാട്ടത്തില്‍ സ്റ്റേഡിയം നിറഞ്ഞുകവിയുന്ന ആരാധകരുടെ ആര്‍പ്പുവിളിയില്‍ നെയ്‌മറും സംഘവും കളത്തിലിറങ്ങുമ്പോള്‍ അവരെ തടയുക എന്നത്‌ ഉറുഗ്വെ പ്രതിരോധത്തിന്‌ കനത്ത തലവേദനതന്നെയാണ്‌. അര്‍ദ്ധാവസരങ്ങള്‍ പോലും ഗോളാക്കാന്‍ മിടുക്കനായ നെയ്‌മറെ പിടിച്ചുകെട്ടുന്നതില്‍ പരാജയപ്പെട്ടാല്‍ ഉറുഗ്വെയുടെ കാര്യം കഷ്ടത്തിലാകും.

പ്രതിരോധനിരയിലെ കരുത്തന്‍ തിയാഗോ സില്‍വ നയിക്കുന്ന ബ്രസീല്‍ ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്‌. കഴിഞ്ഞ മൂന്ന്‌ മത്സരങ്ങളിലും ഗോളടിച്ച സൂപ്പര്‍താരം നെയ്‌മര്‍ തന്നെയായിരിക്കും ഉറുഗ്വെക്ക്‌ തലവേദന സൃഷ്ടിക്കുക. ഗോളടിക്കുന്നതിനൊപ്പം ഗോളടിപ്പിക്കുന്നതിലും അസാമാന്യമികവാണ്‌ നെയ്‌മര്‍ പ്രകടിപ്പിക്കുന്നത്‌. ജപ്പാനെതിരെയും മെക്സിക്കോക്കെതിരെയും നേടിയ ഉജ്ജ്വല ഗോളുകള്‍ മാത്രം മതി നെയ്‌മറിന്റെ പ്രതിഭയെ അളക്കാന്‍. ഇറ്റലിക്കെതിരായ മത്സരത്തില്‍ ഫ്രീകിക്കിലൂടെ നേടിയ ഗോളും ഉജ്ജ്വലമായിരുന്നു. നെയ്‌മറിനൊപ്പം ഫ്രെഡും പകരക്കാരനായി ഇറങ്ങി രണ്ട്‌ ഗോളുകള്‍ നേടിയ ജോയും എതിരാളികള്‍ക്ക്‌ കനത്ത ഭീഷണിയാണ്‌.

മധ്യനിരയില്‍ കളംനിറഞ്ഞു കളിക്കുന്ന ഹള്‍ക്കും ഓസ്കറും പൗളിഞ്ഞോയും ഗുസ്താവോയുമായിരിക്കും കളിനിയന്ത്രിക്കേണ്ട ചുമതല ഏറ്റെടുക്കുക. പ്രതിരോധനിരയും ആദ്യ മത്സരത്തില്‍ മികച്ച പ്രകടനമാണ്‌ നടത്തിയത്‌. തിയാഗോ സില്‍വ നയിക്കുന്ന പ്രതിരോധത്തില്‍ ഡാനി ആല്വ്സ്‌, ഡേവിഡ്‌ ലൂയിസ്‌, മാഴ്സലോ എന്നിവരായിരിക്കും അണിനിരക്കുക. വിംഗുകള്‍ക്കൂടിയുള്ള ആക്രമണങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌ ഡാനി ആല്വ്സും മാഴ്സെലോയുമായിരിക്കും. ഗോള്‍വലയം കാക്കാന്‍ ചോരാത്ത കൈകളുമായി ജൂലിയോ സെസാറും ഇറങ്ങുന്നതോടെ ബ്രസീല്‍ വലയില്‍ പന്തെത്തിക്കാന്‍ ഉറുഗ്വെക്ക്‌ ഏറെ പണിപ്പെടേണ്ടിവരും.

മറുവശത്ത്‌ ഉറുഗ്വെയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്‌. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ലോക ചാമ്പ്യന്മാരായ സ്പെയിനിനോട്‌ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ പരാജയപ്പെട്ടെങ്കിലും തുടര്‍ന്നുള്ള രണ്ട്‌ മത്സരങ്ങളില്‍ നൈജീരിയയെയും താഹിതിയെയും പരാജയപ്പെടുത്തിയാണ്‌ ഉറുഗ്വെ സ്പെയിനിന്‌ പിന്നില്‍ രണ്ടാം സ്ഥാനക്കാരായി സെമിയിലേക്ക്‌ യോഗ്യത നേടിയത്‌. ടൂര്‍ണമെന്റില്‍ നാല്‌ ഗോളുകള്‍ നേടിയ ആബേല്‍ ഹെര്‍ണാണ്ടസും മൂന്ന്‌ ഗോളുകള്‍ നേടിയ ലൂയി സുവരാസും എഡിസണ്‍ കവാനിയുമാണ്‌ ഉറുഗ്വെ ആക്രമണങ്ങളുടെ കുന്തമുന. ഒപ്പം വെറ്ററന്‍ താരം ഡീഗോ ഫോര്‍ലാന്റെ സാന്നിധ്യവും ഉറുഗ്വെക്ക്‌ മുതല്‍ക്കൂട്ടാണ്‌.

ക്യാപ്റ്റന്‍ ഡീഗോ ലുഗാനോ നയിക്കുന്ന പ്രതിരോധവും ഭേദപ്പെട്ട പ്രകടനമാണ്‌ കഴിഞ്ഞ മത്സരങ്ങളില്‍ നടത്തിയത്‌. ലുഗാനോക്കൊപ്പം ഡീഗോ ഗോഡിനും മാക്സി പെരേരയും മാര്‍ട്ടിന്‍ കാസറസുമായിരിക്കും ബ്രസീല്‍ ആക്രമണങ്ങളുടെ മുനയൊടിക്കാന്‍ ആദ്യ ഇലവനില്‍ ഇറങ്ങുക. എന്നാല്‍ മധ്യനിരയില്‍ ഉറുഗ്വെക്ക്‌ കരുത്തുപോരാ. മാര്‍ട്ടിന്‍ റോഡ്രിഗസും ആല്‍വാരോ ഗൊണ്‍സാലസും ഉള്‍പ്പെടുന്ന മധ്യനിര ഇതുവരെ യഥാര്‍ത്ഥ ഫോമിലേക്കെത്തിയിട്ടില്ല. ഈ കുറവുകള്‍ പരിഹരിച്ച്‌ ഉറുഗ്വെ ടീം ഇന്ന്‌ കാനറികള്‍ക്കെതിരെ പൊരുതാന്‍ ഇറങ്ങിയാല്‍ മത്സരം തീപാറുമെന്നുറപ്പാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.