Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ചാമ്പ്യന്‍സ്‌ ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2013, 09:00 pm IST
in Cricket

ബര്‍മിംഘാം: കനത്തു പെയ്ത മഴക്കും ഇന്ത്യയെ തടയാനായില്ല. മഴ കളിച്ച ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റ്‌ കിരീടം ടീം ഇന്ത്യക്ക്‌. മഴകാരണം 20 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ അഞ്ച്‌ റണ്‍സിന്‌ ആതിഥേയരായ ഇംഗ്ലണ്ടിനെ കീഴടക്കിയാണ്‌ ടീം ഇന്ത്യ ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ മുത്തമിട്ടത്‌. ആദ്യം ബാറ്റ്‌ ചെയ്ത ഇന്ത്യ 20 ഓവറില്‍ 7 വിക്കറ്റ്‌ നഷ്ടത്തില്‍ 129 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്‌ 8 വിക്കറ്റ്‌ നഷ്ടത്തില്‍ 124 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 33 റണ്‍സ്‌ നേടി പുറത്താകാതെ നില്‍ക്കുകയും രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തുകയും ചെയ്ത രവീന്ദ്ര ജഡേജയാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌. ചാമ്പ്യന്‍ഷിപ്പില്‍ രണ്ട്‌ സെഞ്ച്വറികളും ഒരു അര്‍ദ്ധസെഞ്ച്വറിയും നേടിയ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ്‌ മാന്‍ ഓഫ്‌ ദി സീരീസ്‌.

കിരീട നേട്ടത്തോടെ ചാമ്പ്യന്‍സ്‌ ട്രോഫിയും ലോകകപ്പും ഒരേ സമയം കൈയ്യില്‍ വയ്‌ക്കുന്ന രണ്ടാമത്തെ ടീമായി ഇന്ത്യമാറി. ഓസ്ട്രേലിയയാണ്‌ ഇതിന്‌ മുന്‍പ്‌ ഈ നേട്ടം കൈവരിച്ചിരുന്നത്‌. ഒപ്പം ക്യാപ്റ്റന്‍ ധോണിക്കും അഭിമാനകരമായ നേട്ടമായി. ആദ്യമായാണ്‌ ഒരു ക്യാപ്റ്റന്‍ ഐസിസിയുടെ പ്രധാനപ്പെട്ട മൂന്ന്‌ കിരീടങ്ങളും വിജയിക്കുന്നത്‌.

ആദ്യം ബാറ്റ്‌ ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴുവിക്കറ്റ്‌ നഷ്ടത്തില്‍ 129 റണ്‍സെടുത്തു. 34 പന്തില്‍ 43 റണ്‍സെടുത്ത വിരാട്‌ കോഹ്ലിയാണ്‌ ഇന്ത്യയുടെ ടോപ്‌ സ്കോറര്‍. രവീന്ദ്ര ജഡേജ പുറത്താകാതെ 33 റണ്‍സും ശിഖാര്‍ ധവാന്‍ 31 റണ്‍സും എടുത്തു. ഇന്ത്യന്‍ നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം കാണാനായില്ല. കോലിക്ക്‌ പുറമെ രോഹിത്‌ ശര്‍മ്മ (9), സുരേഷ്‌ റെയ്ന (1), ദിനേഷ്‌ കാര്‍ത്തിക്‌ (6), ധോനി (0), അശ്വിന്‍ (1) എന്നിവരുടെ വിക്കറ്റുകളാണ്‌ ഇന്ത്യക്ക്‌ നഷ്ടമായത്‌. മൂന്നു വിക്കേറ്റ്ടുത്ത പാര്‍ട്ട്‌ ടൈം ബൗളര്‍ രവി ബൊപ്പാരയാണ്‌ ഇംഗ്ലീഷ്‌ ബൗളിംഗ്‌ നിരയില്‍ തിളങ്ങിയത്‌. ബ്രോഡ്‌, ട്രെഡ്‌ വെല്‍, ആന്‍ഡേഴ്സണ്‍ എന്നിവര്‍ ഓരോ വിക്കറ്റ്‌ വീതമെടുത്തു.

ആദ്യം ബാറ്റ്‌ ചെയ്ത ഇന്ത്യക്ക്‌ സ്കോര്‍ 19ല്‍ നില്‍ക്കെ ആദ്യ വിക്കറ്റ്‌ നഷ്ടമായി. ഒമ്പതു റണ്‍സെടുത്ത രോഹിത്‌ ശര്‍മ്മയെ ക്രിസ്‌ ബ്രോഡ്‌ ബൗള്‍ഡാക്കി. എന്നാല്‍ മറുവശത്ത്‌ ടൂര്‍ണമെന്റിലെ മികച്ച ഫോം തുടര്‍ന്ന ധവാന്‍ ആത്മവിശ്വാസത്തോടെയാണ്‌ ബാറ്റുവീശിയത്‌. രണ്ടാം വിക്കറ്റില്‍ കോഹ്ലിക്കൊപ്പം ചേര്‍ന്ന്‌ സ്കോര്‍ 50-ല്‍ എത്തിച്ചു. എന്നാല്‍ ഒമ്പതാമത്തെ ഓവറില്‍ 31 റണ്‍സെടുത്ത ധവാനെ പാര്‍ട്ട്‌ ടൈം ബൗളറായി എത്തിയ ബൊപ്പാറ പുറത്താക്കിയതോടെ ഇന്ത്യയുടെ ബാറ്റിംഗ്‌ തകരാന്‍ തുടങ്ങി. അധികം വൈകാതെ ദിനേശ്‌ കാര്‍ത്തിക്‌, സുരേഷ്‌ റെയ്ന, ധോണി എന്നിവര്‍ മടങ്ങിയപ്പോള്‍ ഇന്ത്യ അഞ്ചിന്‌ 66 എന്ന നിലയിലായി.

എന്നാല്‍ ആറാം വിക്കറ്റില്‍ കോഹ്ലിയും ജഡേജയും ചേര്‍ന്ന്‌ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ്‌ ഭേദപ്പെട്ട സ്കോര്‍ നേടാന്‍ ഇന്ത്യയെ സഹായിച്ചത്‌. സ്കോര്‍ 113-ല്‍ എത്തിയപ്പോള്‍ 34 പന്തില്‍ നിന്ന്‌ നാല്‌ ബൗണ്ടറിയും ഒരു സിക്സറുമടക്കം 43 റണ്‍സെടുത്ത കോഹ്ലിയെ ആന്‍ഡേഴ്സന്റെ പന്തില്‍ ബൊപാറ പിടികൂടി. ആറ്‌ റണ്‍സ്‌ കൂടി സ്കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഒരു റണ്‍സെടുത്ത അശ്വിന്‍ റണ്ണൗട്ടായി. അവസാന രണ്ടു ഓവറില്‍ നേടിയ 23 റണ്‍സാണ്‌ ഇന്ത്യയ്‌ക്ക്‌ ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്‌. 25 പന്തില്‍നിന്ന്‌ പുറത്താകാതെ 33 റണ്‍സെടുത്ത ജഡേജ രണ്ടു സിക്സറും രണ്ടു ബൗണ്ടറിയും പായിച്ചു.

130 റണ്‍സ്‌ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്‌ തുടക്കം മെച്ചമായിരുന്നില്ല. സ്കോര്‍ 3-ല്‍ നില്‍ക്കേ മൂന്ന്‌ റണ്‍സെടുത്ത ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിനെ ഉമേഷ്‌ യാദവിന്റെ പന്തില്‍ അശ്വിന്‍ പിടികൂടി. സ്കോര്‍ 28-ല്‍ എത്തിയപ്പോള്‍ 20 റണ്‍സെടുത്ത ട്രോട്ടിനെ അശ്വിന്റെ പന്തില്‍ ധോണി സ്റ്റാമ്പ്‌ ചെയ്തു. സ്കോര്‍ 40ല്‍ നില്‍ക്കേ 7 റണ്‍സെടുത്ത റൂട്ടിനെ അശ്വിന്റെ പന്തില്‍ ഇഷാന്ത്‌ ശര്‍മ്മയും 46-ല്‍ നില്‍ക്കേ 13 റണ്‍സെടുത്ത ഇയാന്‍ ബെല്ലിനെ രവീന്ദ്ര ജഡേജയുടെ പന്തില്‍ ധോണി സ്റ്റാമ്പ്‌ ചെയ്യുകയും ചെയ്തതോടെ ഇംഗ്ലണ്ട്‌ നാലിന്‌ 46 എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ടു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ മോര്‍ഗനും ബൊപ്പാറയും ചേര്‍ന്നതോടെ ഇംഗ്ലണ്ട്‌ വിജയത്തിലേക്ക്‌ നീങ്ങി. 17.3 ഓവറില്‍ സ്കോര്‍ 110-ല്‍ നില്‍ക്കേയാണ്‌ അഞ്ചാം വിക്കറ്റ്‌ ഇംഗ്ലണ്ടിന്‌ നഷ്ടമായത്‌. 33 റണ്‍സെടുത്ത മോര്‍ഗനെ ഇഷാന്ത്‌ ശര്‍മ്മയുടെ പന്തില്‍ അശ്വിന്‍ പിടികൂടി. ഇതോടെ മത്സരം ഇന്ത്യക്ക്‌ അനുകൂലമായി. പിന്നീട്‌ മൂന്ന്‌ റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന്‌ വിക്കറ്റുകള്‍ വീണതോടെ ഇംഗ്ലണ്ട്‌ 8ന്‌ 113 എന്ന നിലയിലായി. അവസാന ഓവറില്‍ ജയിക്കാന്‍ 15 റണ്‍സായിരുന്നു ഇംഗ്ലണ്ടിന്‌ വേണ്ടിയിരുന്നത്‌. അശ്വിന്‍ എറിഞ്ഞ ആദ്യ പന്തില്‍ റണ്ണൊന്നും നേടിയില്ലെങ്കിലും രണ്ടാം പന്ത്‌ ബ്രോഡ്‌ ബൗണ്ടറി കടത്തി. എന്നാല്‍ പിന്നീടുള്ള നാല്‌ പന്തുകളില്‍ അഞ്ച്‌ റണ്‍സ്‌ മാത്രം നേടാനേ ഇംഗ്ലണ്ടിനു കഴിഞ്ഞുള്ളൂ. ഇതോടെ അഞ്ച്‌ റണ്‍സിന്റെ വിജയവുമായി ടീം ഇന്ത്യ ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ മുത്തമിട്ടു. ഇന്ത്യക്ക്‌ വേണ്ടി ജഡേജ, അശ്വിന്‍, ഇഷാന്ത്‌ ശര്‍മ്മ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതം വീഴ്‌ത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

World

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

Kerala

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)
Kerala

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

Kerala

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ഏഴ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇ​​റാ​​നി​​ൽ​​നി​​ന്ന് എ​​ൽ​​പി​​ജി വാ​ങ്ങി ഇ​​ന്ത്യ​​

1,000 കിലോമീറ്റർ ദൂരപരിധി , ജിപിഎസ് സിഗ്നൽ തടഞ്ഞാൽ പോലും കുതിച്ചു മുന്നേറും ; ടാങ്കോ ചാർളി ഡ്രോൺ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

സിപിഎം അപരനെ നിര്‍ത്തിയത് വോട്ടര്‍മാരെ വിഡ്ഢിയാക്കാന്‍, അവസരം കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും എന്ത് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.