Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജനമൈത്രി പോലീസ്‌ സംവിധാനം താളംതെറ്റുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2013, 12:10 am IST
in Ernakulam

മരട്‌ : ജനമൈത്രി പോലീസ്‌ സംവിധാനത്തിന്റെ പ്രവര്‍ത്തനംതാളംതെറ്റുന്നു. ബീറ്റ്‌ ഓഫീസര്‍മാരുടെയും അനുബന്ധ സംവിധാനങ്ങളുടെയും അപര്യാപ്തതയാണ്‌ കമ്മ്യൂണിറ്റി പോലീസിംങ്ങിന്റെ ഭാഗമായി നടപ്പിലാക്കിയ ജനമൈത്രിയെ തകിടം മറിക്കുന്നത്‌. പോലീസ്‌ സംവിധാനത്തെ കൂടുതല്‍ ജനകീയമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്‌ സംസ്ഥാനത്ത്‌ ജനമൈത്രി പോലീസ്‌ സ്റ്റേഷനുകള്‍ ആരംഭിച്ചത്‌. എന്നാല്‍ ഇവയില്‍ ഒന്നില്‍പോലും പദ്ധതി കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ്‌ അന്വേഷണത്തില്‍ ലഭ്യമാകുന്ന സൂചന.

ബീറ്റ്‌ ഓഫീസര്‍മാരുടെ എണ്ണത്തിലുള്ള കുറവും, മറ്റ്‌ അനുബന്ധ സംവിധാനങ്ങളുടെ അപര്യാപ്തതയുമാണ്‌ ജനമൈത്രി ഫലപ്രദമാകാത്തത്തിന്റെ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്‌.

സംസ്ഥാന പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ പരിഷ്കരിക്കുന്നതിനായി ജസ്റ്റിസ്‌ കെ.ടി തോമസിനെ പോലീസ്‌ റിഫോംസ്‌ കമ്മീഷനായി നിയോഗിച്ചിരുന്നു. 2006 ല്‍ കമ്മീഷന്‍ സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു.തുടര്‍ന്ന്‌ 2007 ല്‍ പരിഷ്കരണം സംബന്ധിച്ച്‌ കരടുരേഖ തയ്യാറാക്കി വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്ത ശേഷം അംഗീകാരം നല്‍കി. ഇതിലെ പ്രധാന നിര്‍ദ്ദേശങ്ങളിലൊന്നായിരുന്നു കമ്മ്യൂണിറ്റി പോലീസിംങ്ങ്‌ എന്ന ജനമൈത്രി പോലീസ്‌ സംവിധാനം.

കുറ്റകൃത്യങ്ങള്‍ തടയുന്നതിലും സുരക്ഷാകാര്യങ്ങളിലും പോലീസ്‌ പൊതുജന സഹകരണം വര്‍ദ്ധിപ്പിക്കുക എന്നതാണ്‌ ജനമൈത്രി പോലീസിന്റെ ലക്ഷ്യങ്ങളിലൊന്ന്‌. 3 ചതുരശ്ര കിലോ മീറ്ററില്‍ കൂടുതലും ആയിരം വീടുകള്‍ ഉള്‍പ്പെടുന്നതായ പ്രദേശത്തെ ഒരു ബീറ്റായി കണക്കാക്കിയാണ്‌ ജനമൈത്രിയുടെ പ്രവര്‍ത്തനം. ജനമൈത്രി പോലീസ്‌ സ്റ്റേഷനിലെ ഒരു സിവില്‍ പോലീസ്‌ ഓഫീസറോ, സീനിയര്‍ സിപിഒ യോ അതുമല്ലെങ്കില്‍ ഒരു അസിസ്റ്റന്റ്‌ സബ്‌ ഇന്‍സ്പെക്ടറോ ആയിരിക്കും ഒരു ബീറ്റിന്റെ ചുമതലയുള്ള ബീറ്റ്‌ ഓഫീസര്‍. ഒരു വനിതാ സിവില്‍ പോലീസ്‌ ഓഫീസറായി അസിസ്റ്റന്റ്‌ ബീറ്റ്‌ ഓഫീസര്‍. അതേബീറ്റിലേയും വീടുകളിലും പ്രദേശത്തെ പൊതുസ്ഥലത്തും എത്തി നേരിട്ട്‌ വിവരശേഖരണം നടത്തിയും ജനങ്ങളുമായി ഇടപഴകിയും പോലീസ്‌, പൊതുജന സമ്പര്‍ക്കം ശക്തിപ്പെടുത്തേണ്ടത്‌ ബീറ്റ്‌ ഓഫീസര്‍ മാരാണ്‌. ഇതിനായി ഇവര്‍ക്ക്‌ പ്രത്യേക വാഹന സംവിധാനവും ഏര്‍പ്പെടുത്തി നല്‍കാനാണ്‌ വ്യവസ്ഥ.

2008 ല്‍ സംസ്ഥാനത്ത്‌ 20 പോലീസ്‌ സ്റ്റേഷനുകളിലാണ്‌ ജനമൈത്രി പോലീസ്‌ സംവിധാനം ആദ്യമായി നടപ്പിലാക്കിയത്‌. 2009 ല്‍ 23 സ്റ്റേഷനുകള്‍ കൂടി ജനമൈത്രിയാക്കി മാറ്റി .തുടര്‍ന്ന്‌ 2010 ല്‍ 105 സ്റ്റേഷനുകളും 2012 ല്‍ 100 പോലീസ്‌ സ്റ്റേഷന്‍കൂടി ജനമൈത്രിയാക്കി. ഇപ്പോള്‍ ആകെ 248 സ്റ്റേഷനുകളിലാണ്‌ ഈ സംവിധാനമുള്ളത്‌. ഇത്രയും സ്റ്റേഷനുകളിലേക്കായി 1361 പോലീസുകാര്‍ക്ക്‌ പ്രത്യേക പരിശീലനവും നല്‍കിയിരുന്നു.

സംവിധാനത്തിന്റെ ഭാഗമായി ഓരോ ജനമൈത്രി പോലീസ്‌ സ്റ്റേഷനുകളിലും മാസത്തില്‍ ഒരു തവണ ജനമൈത്രി സുരക്ഷാ സമിതിയോഗം ചേരണം. ജനപ്രതിനിധികളും പ്രാദേശിക മാധ്യമപ്രവര്‍ത്തകരും റസിഡന്‍സ്‌ അസോസിയേഷന്‍ ഭാരവാഹികളും മറ്റും അടങ്ങുന്നതാണ്‌ സുരക്ഷാ സമിതി. എന്നാല്‍ ഭൂരിഭാഗം സ്റ്റേഷനുകളിലും ഇത്തരം സമിതികള്‍ കൃത്യമായി യോഗം ചേരാറില്ലത്രേ. ഇതിന്‌ പുറമെ ജില്ലാ പോലീസ്‌ മേധാവിയും മേയര്‍, നഗര സഭാ അധ്യക്ഷന്‍മാരും മറ്റും ഉള്‍പ്പെടുന്ന ജനമൈത്രി ജില്ലാ ഉപദേശക സമിതിക്കും രൂപം നല്‍കണമെന്ന്‌ വ്യവസ്ഥയുണ്ട്‌. ഇത്തരം സമിതികള്‍ മൂന്ന്‌ മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന്‌ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നാണ്‌ നിര്‍ദേശം എന്നാല്‍ പല സ്ഥലങ്ങളിലും ഇത്തരം യോഗങ്ങള്‍ യഥാസമയം വിളിച്ച്‌ ചേര്‍ക്കാറില്ലെന്നാണ്‌ ലഭ്യമായ വിവരം. ഇതിന്‌ പുറമെ ജില്ലാ പോലീസ്‌ മേധാവിയും മേയര്‍ നഗരസഭാ അദ്ധ്യക്ഷന്‍മാരും മറ്റും ഉള്‍പ്പെടുന്ന ജനമൈത്രി ജില്ലാ ഉപദേശക സമിതിക്കും രൂപം നല്‍കണമെന്ന്‌ വ്യവസ്ഥയുണ്ട്‌. ഇത്തരം സമിതികള്‍ മൂന്ന്‌ മാസത്തില്‍ ഒരിക്കല്‍ യോഗം ചേര്‍ന്ന്‌ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നാണ്‌ നിര്‍ദ്ദേശം. എന്നാല്‍ പല ജില്ലകളിലും ഇത്തരം യോഗങ്ങള്‍ യഥാസമയം വിളിച്ച്‌ ചേര്‍ക്കാറില്ലെന്നാണ്‌ ലഭ്യമായ വിവരം.

ഓരോ ജനമൈത്രി സ്റ്റേഷന്‍ പരിധിയിലും ചുരങ്ങിയത്‌ 5 ബീറ്റുകള്‍ മുതലാണുള്ളത്‌. 10 ബീറ്റുകള്‍ വരെയുള്ള സ്റ്റേഷനുകളുമുണ്ട്‌.ബീറ്റ്‌ ഒന്നിന്‌ 2 സിപിഒ മാര്‍ വീതം വേണം. ഒരാള്‍ വനിതയായിരിക്കണമെന്നും നിബന്ധനയുണ്ട്‌. എന്നാല്‍ സംസ്ഥാനത്തെ മിക്ക സ്റ്റേഷനുകളിലും വനിതാപോലീസിന്റെ അംഗ ബലം രണ്ടുംമൂന്നുമാണ്‌. ജനമൈത്രിയുടെ താഴെ തട്ടിലുള്ള പ്രവര്‍ത്തനങ്ങളെ ഇത്‌ ബാധിച്ചിട്ടുണ്ട്‌.

എം.കെ സുരേഷ്‌കുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിട്ട സ്ഥലംമാറ്റം

Kerala

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു

India

ബ്രഹ്മോസില്‍ നിന്നുള്ള ഇന്ത്യയുടെ 2025-26ലെ വരുമാനം 5200 കോടി രൂപ കവിഞ്ഞു

Kerala

എംഎല്‍എമാരുടെ പിന്തുണയില്‍ പ്രതീക്ഷയര്‍പ്പിച്ച് കെസി,ചരിത്ര വിജയത്തിലേക്ക് നയിച്ചതില്‍ പ്രതീക്ഷയുമായി വിഡി, സീനിയോരിട്ടി പരിഗണിക്കുമെന്ന് ആര്‍ സി

India

‘ ഞാൻ തോറ്റില്ലല്ലോ , രാജിവയ്‌ക്കില്ലെന്ന് ‘ മമത

പുതിയ വാര്‍ത്തകള്‍

എം.വി ഗോവിന്ദനും കെ.കെ രാഗേഷിനുമെതിരെ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍

മുഖ്യമന്ത്രി സ്ഥാനത്തില്‍ ഒരു വിസ്മയം കൂടിമുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

നിര്‍ണായക യോഗത്തില്‍ കെ സി വേണുഗോപാലും പങ്കെടുക്കും

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച മച്ചാട് ഗോപാലന്‍ ഇടഞ്ഞു

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

ബംഗാളിലെ അസൻസോളിൽ മമതയുടെ ഗുണ്ടകൾ അടച്ചുപൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു; ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി

അസമിലും ബംഗാളിലും വോട്ട് ചോരി , കേരളത്തിലേത് മികച്ച വിജയം : ഇരട്ടത്താപ്പുമായെത്തി രാഹുൽ

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.