കോഴിക്കോട്. ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പതിനാലാം പ്രതിയും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി.മോഹനന്റെ ജാമ്യാപേക്ഷ വിചാരണക്കോടതിയില്‍ പരിഗണിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
മോഹനന്റെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ ഹൈക്കോടതിക്ക് മാത്രമെ അധികാരമുള്ളവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. മോഹനന്റെ ജാമ്യാപേക്ഷ നേരത്തെ ഒരിക്കല്‍ വിചാരണക്കോടതി തള്ളിയതാണെന്നും പ്രോസിക്യൂഷന്‍ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
ജാമ്യാപേക്ഷയില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി അടുത്ത വെള്ളിയാഴ്ചചത്തേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: