Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആറന്മുളയും അനന്തരതലമുറയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2013, 10:15 pm IST
in Vicharam

കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന നീലാകാശം, പച്ചപ്പരവതാനി വിരിച്ചതുപോലുള്ള നെല്‍വയലുകള്‍, ഈ നെല്‍വയലുകള്‍ക്കിടയിലൂടെ “കള, കള” ശബ്ദത്തോടെ ഒഴുകുന്ന ചെറുതോടുകളും പുഴകളും. ഈ ഭംഗി ആസ്വദിച്ച്‌ ചാഞ്ഞും ചെരിഞ്ഞും പറക്കുന്ന തുമ്പികളും പറവകളും. പുഴകളുടെ ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞുനില്‍ക്കുന്ന തെങ്ങിന്‍ തോപ്പുകള്‍ ഇവയ്‌ക്കിടയിലൂടെ ചൂളമടിച്ചു വരുന്ന ചെറുകാറ്റ്‌ ശരീരത്തിനും മനസ്സിനും കുളിര്‍മയേകുന്നു.

ഈ പ്രകൃതി രമണീയതക്കിടയില്‍ മനസ്സിനെ ഭക്തിസാന്ദ്രമാക്കുന്ന തിരുവാറന്മുള ക്ഷേത്രം. ആറന്മുള കണ്ണാടിയുടെ ജന്മനാട്‌. തിരുവാറന്മുള അപ്പന്‌ നിവേദ്യത്തിനും നിറപുത്തരിക്കും ഇല്ലംനിറക്കും വള്ളസദ്യക്കും കൊയ്തെടുക്കുന്നത്‌ ആറന്മുള പാടശേഖരത്തില്‍നിന്നായിരുന്നു.
യുഗങ്ങളോളം പഴക്കമുള്ള കലാസാംസ്ക്കാരത്തിന്റെ ഈറ്റില്ലമല്ലേ തിരുവാറന്മുള. എത്രയെത്ര കവിതകളും ഗാനങ്ങളും ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു.പള്ളിയോടപ്പാട്ടുകളായ – “ആറന്മുള ഭഗവാന്റെ പൊന്നുകെട്ടിയ ചുണ്ടന്‍ വള്ളങ്ങളെ, എന്നും “പൊന്നോലകള്‍, പൊന്നോലകള്‍ മാടി വിളിക്കുന്നു” എന്ന ഈ ഗാനശകലങ്ങളെല്ലാം ഇന്നും നമ്മുടെയെല്ലാം ചുണ്ടില്‍ വിരിയുന്ന മാനസപുഷ്പങ്ങളല്ലേ? വള്ളംകളിയും വള്ളപ്പാട്ടും വള്ളസദ്യയും നമ്മുക്കോരോ വര്‍ഷവും ഒരുത്സവമല്ലേ? നമുക്കിവ അന്യമാക്കാന്‍ ചില കാപാലികര്‍ പണവും സ്വാധീനവും ഉപയോഗിച്ച്‌ ശ്രമിക്കുകയാണ്‌.

സാഹിത്യം, കല, സംസ്ക്കാരം തുടങ്ങിയ നമ്മുടെ എല്ലാ പൈതൃകത്തിന്റെയും മൂലാധാരം പ്രകൃതിയാണ്‌. ഒരു കുഞ്ഞിന്റെ ജനനം മുതല്‍ പ്രകൃതിയും മണ്ണുമായി അവന്‍ ഇണങ്ങിച്ചേരുന്നു. ഭാവിയില്‍ അവന്‍ ആര്‌ ആയോ? എന്തൊക്കെ നേടിയോ? എല്ലാം പ്രകൃതിയുടെ കരങ്ങളിലൂടെയാണ്‌. കുഞ്ഞിന്റെ ഭാവിയില്‍-ശുദ്ധവായു, ശുദ്ധജലം, ആഹാരം, വിദ്യാഭ്യാസം,കലാവാസന, സംസ്ക്കാരം സാമ്പത്തിക ഭദ്രതയെല്ലാം കൈവരുന്നത്‌ പ്രകൃതിയുടെ പ്രതിഭാസങ്ങളിലൂടെയാണ്‌.

നമ്മുടെ നാടിന്റെ വളര്‍ച്ചക്കും നമ്മുടെ കുഞ്ഞുങ്ങള്‍ക്കും ഭാവിയില്‍ പ്രകൃതിയുടെ പ്രതിഭാസങ്ങളോട്‌ അനുയോജ്യമാംവിധം ജീവിക്കാന്‍ പ്രകൃതിയില്‍ ആവശ്യമായതെല്ലാം വേണം. ഒരു മനുഷ്യന്റെ ഒരു കയ്യും രണ്ടുകാലും നാവും ഒരു ചെവിയും മുറിച്ചു കളഞ്ഞിട്ടു, “നീ സുഖമായി ജീവിച്ചോ, എന്നു പറഞ്ഞാല്‍ എന്താവും അവന്റെ സ്ഥിതി? അതുപോലെയാണ്‌ പ്രകൃതിയുടെ വരദാനങ്ങളായ കുന്നുകളും നെല്‍വയലുകളും പുഴകളും തോടുകളും നശിപ്പിച്ചുകൊണ്ട്‌ നമ്മുടെ നാടിനെ മരുഭൂമിയാക്കിക്കൊണ്ട്‌ സ്വന്തം സമൂഹത്തെ നശിപ്പിച്ചുകൊണ്ട്‌ നമ്മുടെ പ്രിയപ്പെട്ട ആറന്മുളയെ വെട്ടിക്കൊന്ന്‌ ഒരു വിമാനത്താവളം കൊണ്ടുവരാന്‍ ഏതു കിരാതന്മാര്‍ക്കാണോ താല്‍പ്പര്യം? ഈ നശീകരണ സ്വഭാവമുള്ളവര്‍ക്ക്‌ മക്കളുണ്ടോ? ഇവരുടെ ഭാവിതലമുറക്ക്‌ ജീവിക്കാന്‍ ശുദ്ധജലം, വായു, ആഹാരം ഇതൊന്നും വേണ്ടെ? മക്കളെയിവര്‍ ശൂന്യതയില്‍ ജീവിക്കാന്‍ വിടുമോ? അതോ ഈ കിരാതന്മാര്‍ക്ക്‌ ഭാവിതലമുറ ഉണ്ടാകില്ലേ?

അഞ്ഞൂറ്‌ ഏക്കറോളം നെല്‍വയലുകള്‍ മണ്ണിട്ട്‌ നികത്തണമെങ്കില്‍ എത്ര ലോഡ്‌ മണ്ണ്‌ വേണം. ഇതിനൊക്കെ എത്രയെത്ര കുന്നുകള്‍ ഇടിച്ചുതകര്‍ക്കണം? ഭൂപ്രകൃതിയെ നശിപ്പിക്കാന്‍ വേണ്ടിയാണോ ഇവരുടെ ജന്മം? മറ്റുള്ളവരെയെല്ലാം നശിപ്പിച്ച്‌ വിമാനത്താവളം പണിയാന്‍ ഇവര്‍ ആരാണ്‌? പണവും അധികാരവും ഉണ്ടെങ്കില്‍ ഏതു നിയമവും ഉണ്ടാക്കാം. ഏതു നിയമവും ലംഘിക്കാം. നാടിനെയും പൈതൃകത്തേയും സമൂഹത്തേയും സംരക്ഷിക്കേണ്ടവര്‍ തന്നെ അവയെ നശിപ്പിക്കാന്‍ ഉത്തരവിടുന്നു. പാവം, ജനങ്ങളെ ഇന്ദ്രജാലത്തിലാക്കിയിട്ട്‌ അവരുടെ കാല്‍പ്പാദത്തിനടിയിലെ മണ്ണുമാന്തുന്നു. ‘ആറന്മുളയെ നശിപ്പിക്കാന്‍ ഒരു അധാര്‍മിക ശക്തികള്‍ക്കും കഴിയില്ലാ.’ ‘വിനാശകാലെ വിപരീത ബുദ്ധി’യെന്ന പഴമൊഴി ഇവിടെ അര്‍ത്ഥവത്താകും. നമ്മുടെ നാടിനെ മരുഭൂമിയാക്കിക്കൊണ്ട്‌ ഇവര്‍ എന്തുനേടും?

പണ്ട്‌ ‘പ്രകൃതി പൂജ’ തന്നെ നടന്നിരുന്നു. എന്നാല്‍ ഇന്നോ പ്രകൃതിയെ നശിപ്പിക്കുന്ന ‘കാപാലികരെ’ പൂജിക്കുന്നു. ഇത്‌ നമുക്ക്‌ സാധ്യമല്ല. നമുക്ക്‌ നമ്മുടെ നാടിനേയും പൈതൃകഗ്രാമത്തേയും സംരക്ഷിക്കണം.

നമ്മുടെ ഭാവിതലമുറക്ക്‌ ശുദ്ധജലവും ശുദ്ധവായുവും കൊടുക്കാതെ അവരെ ശ്വാസംമുട്ടിച്ച്‌ കൊല്ലാനാണത്രെ ഈ ദുഷ്ടശക്തികള്‍ പ്രകൃതിയെ നശിപ്പിച്ച്‌ ഇങ്ങനെയൊരു ‘വിമാനത്താവളം’ കൊണ്ടുവരുന്നത്‌. നമ്മുടെ ഭാവിതലമുറക്ക്‌ ഇങ്ങനെ ഒരു ദുരവസ്ഥ ഉണ്ടാകണോ? ഇടത്തരക്കാരായ ചില പാവം ജനതയെ, ഈ വിമാനത്താവളം വരുന്നതുവഴി നമ്മുടെ നാട്ടില്‍ വികസനത്തിന്റെ പാത തുറക്കുകയാണെന്നും ഇതുവഴി ധാരാളം തൊഴിലവസരം ലഭ്യമാകുന്നു. കൂടാതെ നമ്മുടെ നാട്ടില്‍ നേട്ടങ്ങളുടെ പെരുമഴയാകുമെന്നും കെജിഎസ്‌ ഗ്രൂപ്പ്‌ ജനതയില്‍ കുത്തിവെച്ചിരിക്കുന്ന മോഹങ്ങള്‍-ഈ മോഹവലയത്തില്‍ കുടുങ്ങിയവര്‍, ഒന്നോര്‍ക്കുക. നാം നമ്മുടെ ഇപ്പോഴത്തെ സുഖസൗകര്യങ്ങള്‍ മാത്രം-നോക്കിയാല്‍ നമ്മുടെ പാവം ഭാവിതലമുറയെന്തു ചെയ്യും? നമ്മളെപ്പോലെ ഭാവിതലമുറയും ഒന്നു ജീവിച്ചോട്ടെ.

നാലോളം വിമാനത്താവളം ഉണ്ട്‌ കേരളത്തില്‍. ഇനി ആര്‍ക്കാണാവോ ഈ ‘ത്താവളം’? മണ്ഡലക്കാലത്ത്‌ നമ്മുടെ അതിഥികളായെത്തുന്ന ഒരു ശതമാനത്തിനും താഴെയുള്ള അയ്യപ്പഭക്തന്മാര്‍ക്കാണോ, ഈ വിമാനത്താവളം? നമുക്ക്‌ വേണ്ടാത്ത ‘വിമാനത്താവളം’ നമ്മുടെ അയ്യപ്പ ഭക്തര്‍ക്കും വേണ്ട.

നമ്മെ നമ്മുടെ ഭാവിതലമുറയെ സംരക്ഷിക്കുന്ന ‘അമ്മ’യാണ്‌. ‘പ്രകൃതി’ ആ അമ്മയെ നശിപ്പിക്കാനെത്തിയ കാപാലികരെ കണ്ട്‌ നാം നോക്കിനില്‍ക്കണോ? മാതൃത്വത്തിന്റെ മുലപ്പാല്‍ നുകര്‍ന്ന ഏതൊരാള്‍ക്ക്‌ പറ്റും ഈ കാഴ്ച? നമ്മള്‍ ഉണര്‍ന്ന്‌ ശക്തരാകണം.

മനുഷ്യന്‍ ഭാവിയിലേക്ക്‌, ആവശ്യത്തിലേറെയും അതിലധികവും പണത്തിനുവേണ്ടി ഒരാളെ നശിപ്പിച്ചുകൊണ്ടോ, പറ്റിച്ചുകൊണ്ടോ പായുകയാണ്‌. ഇവന്‍ ഓര്‍ക്കുന്നോ ഇങ്ങനെ പായാന്‍ എനിക്ക്‌ പ്രകൃതിയുടെ വരദാനങ്ങളെല്ലാം വേണ്ടതാണെന്ന്‌?

നമ്മുടെ നാടിനേയും സമ്പദ്‌വ്യവസ്ഥയേയും സംരക്ഷിക്കേണ്ട ചുമതല നാം ഓരോ അമ്മമാര്‍ക്കും ഉണ്ട്‌. നാടിന്റെ സംരക്ഷണം പോലെയാകും കുട്ടികളുടെ ഭാവി. ആറന്മുളയെ മരുഭൂമിയാക്കാന്‍ ‘വിമാനത്താവളം’ എന്ന നാമധേയത്തില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ഈ അധര്‍മികളെ നാം ഒറ്റക്കെട്ടായി, നമ്മോടൊപ്പം നമുക്ക്‌ ശക്തി നല്‍കാന്‍ ഭാരതത്തിന്റെ ‘ഝാന്‍സി’ റാണിമാരുടെ ചരിത്രമുണ്ട്‌. നമുക്ക്‌ ഒന്നുചേര്‍ന്ന്‌ നാടിന്റെ ഝാന്‍സി റാണിമാരാകാം.

സിനി ബിജു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.