Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യ ശക്തമായ നിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2013, 09:21 pm IST
in Cricket

മൊഹാലി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. അരങ്ങേറ്റ ടെസ്റ്റില്‍ അതിവേഗ സെഞ്ച്വറി നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന്റെയും സെഞ്ച്വറിയിലേക്ക്‌ കുതിക്കുന്ന മുരളി വിജയിന്റെയും കരുത്തില്‍ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ വിക്കറ്റ്‌ നഷ്ടപ്പെടാതെ 283 റണ്‍സെടുത്തിട്ടുണ്ട്‌. 185 റണ്‍സോടെ ധവാനും 83 റണ്‍സുമായി മുരളി വിജയുമാണ്‌ ക്രീസില്‍. നേരത്തെ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ 408 റണ്‍സെടുത്തിരുന്നു. 99 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കും 92 റണ്‍സെടുത്ത സ്മിത്തുമാണ്‌ ഓസ്ട്രേലിയയെ മികച്ച സ്കോറിലേക്ക്‌ നയിച്ചത്‌.

7ന്‌ 237 റണ്‍സ്‌ എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ്‌ പുനരാരംഭിച്ച ഓസ്ട്രേലിയക്ക്‌ വേണ്ടി സ്മിത്തും സ്റ്റാര്‍ക്കും ചേര്‍ന്ന്‌ ഉജ്ജ്വല പ്രകടനമാണ്‌ നടത്തിയത്‌. ഇരുവരും ചേര്‍ന്ന്‌ എട്ടാം വിക്കറ്റില്‍ 97 റണ്‍സാണ്‌ അടിച്ചുകൂട്ടിയത്‌. കൂറ്റനടിക്ക്‌ മുതിരാതെ ലൂസ്‌ ബോളുകളെ തെരഞ്ഞുപിടിച്ച്‌ ബൗണ്ടറിയിലേക്ക്‌ പറത്തിയ ഇരുവര്‍ക്കും മുന്നില്‍ ഇന്ത്യന്‍ ബൗളിംഗ്നിര നിസ്സഹായരാകുന്നതാണ്‌ കണ്ടത്‌. ഒടുവില്‍ സ്കോര്‍ 348-ല്‍ എത്തിയശേഷമാണ്‌ ഈ കൂട്ടുകെട്ട്‌ പിരിക്കാന്‍ ഇന്ത്യക്ക്‌ കഴിഞ്ഞത്‌. 185 പന്തുകള്‍ നേരിട്ട്‌ 10 ബൗണ്ടറിയും ഒരു സിക്സറുമടക്കം 92 റണ്‍സെടുത്ത്‌ സെഞ്ച്വറിയിലേക്ക്‌ കുതിക്കുകയായിരുന്ന സ്മിത്തിനെ പുറത്താക്കി പ്രഗ്യാന്‍ ഓജയാണ്‌ എട്ടാം വിക്കറ്റ്‌ കൂട്ടുകെട്ട്‌ പൊളിച്ചത്‌. ധോണി സ്റ്റാമ്പ്‌ ചെയ്താണ്‌ സ്മിത്ത്‌ മടങ്ങിയത്‌. പിന്നീട്‌ സ്റ്റാര്‍ക്കിന്റെ ഒറ്റയാള്‍ പോരാട്ടത്തിനാണ്‌ മൊഹാലി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്‌. ഓസീസ്‌ സ്കോര്‍ 399-ല്‍ എത്തിച്ചശേഷമാണ്‌ സ്റ്റാര്‍ക്ക്‌ മടങ്ങിയത്‌. 144 പന്തുകള്‍ നേരിട്ട്‌ 14 ബൗണ്ടറിയുമായി 99 റണ്‍സെടുത്ത്‌ സെഞ്ച്വറിയിലേക്ക്‌ നീങ്ങുകയായിരുന്ന സ്റ്റാര്‍ക്കിന്‌ നിര്‍ഭാഗ്യം കൊണ്ടാണ്‌ അര്‍ഹതപ്പെട്ട സെഞ്ച്വറി നഷ്ടമായത്‌. 99 റണ്‍സെടുത്ത സ്റ്റാര്‍ക്കിനെ ഇഷാന്ത്‌ ശര്‍മ്മ ധോണിയുടെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നീട്‌ അഞ്ച്‌ റണ്‍സെടുത്ത ദോഹര്‍ട്ടിയെ അശ്വിന്‍ വിക്കറ്റിന്‌ മുന്നില്‍ കുടുക്കിയതോടെ ഓസീസ്‌ ഇന്നിംഗ്സ്‌ 408 റണ്‍സില്‍ അവസാനിച്ചു. ഒന്‍പത്‌ റണ്‍സ്‌ നേടിയ നഥാന്‍ ലയോണ്‍ പുറത്താകാതെ നിന്നു.

ഇന്ത്യക്ക്‌ വേണ്ടി രവീന്ദ്ര ജഡേജ, ഇഷാന്ത്‌ ശര്‍മ്മ എന്നിവര്‍ മൂന്ന്‌ വീതം വിക്കറ്റുകള്‍ നേടി. ആര്‍.അശ്വിനും പ്രഗ്യാന്‍ ഓജയ്‌ക്കും രണ്ട്‌ വിക്കറ്റുകള്‍ വീതവും ലഭിച്ചു.

തുടര്‍ന്ന്‌ ഒന്നാം ഇന്നിംഗ്സ്‌ ആരംഭിച്ച ഇന്ത്യക്ക്‌ ഉജ്ജ്വല തുടക്കമാണ്‌ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും മുരളി വിജയും ചേര്‍ന്ന്‌ നല്‍കിയത്‌. ഇന്നിംഗ്സിന്റെ തുടക്കത്തില്‍ ധവാന്‍ യഥാര്‍ത്ഥത്തില്‍ പുറത്തായിരുന്നെങ്കിലും ഓസ്ട്രേലിയന്‍ ടീം അപ്പീല്‍ ചെയ്യാതിരുന്നതോടെ രക്ഷപ്പെട്ട ധവാന്‍ പിന്നീട്‌ ഓസ്ട്രേലിയന്‍ ബൗളര്‍മാരെ അടിച്ചുപറത്തുകയായിരുന്നു. അരങ്ങേറ്റ ടെസ്റ്റ്‌ കളിക്കുന്ന ധവാന്‍ സെവാഗിനെപ്പോലും വിസ്മയിപ്പിക്കുന്ന പ്രകടനത്തോടെ അര്‍ദ്ധസെഞ്ച്വറിയും സെഞ്ച്വറിയും പിന്നിട്ട്‌ കുതിച്ചതോടെ ഇന്ത്യന്‍ സ്കോറിംഗിനും റോക്കറ്റ്‌ വേഗം കൈവന്നു. 50 പന്തുകളില്‍ നിന്ന്‌ അര്‍ദ്ധസെഞ്ച്വറി തികച്ച ശിഖര്‍ ധവാന്‍ 85 പന്തുകളില്‍ നിന്നാണ്‌ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്‌. 21 ബൗണ്ടറികളും ഇതിന്‌ അകമ്പടിയേകി. പിന്നീട്‌ അധികം കഴിയും മുന്നേ മുരളി വിജയും അര്‍ദ്ധസെഞ്ച്വറി നേടി. ധവാന്‍ തകര്‍ത്തടിച്ച്‌ മുന്നേറിയപ്പോള്‍ മുരളി വിജയ്‌ സാവധാനത്തിലായിരുന്നു സ്കോര്‍ ബോര്‍ഡ്‌ ചലിപ്പിച്ചത്‌. മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ശിഖര്‍ ധവാന്‍ ഡബിള്‍ സെഞ്ച്വറിക്കും മുരളി വിജയ്‌ സെഞ്ച്വറിക്കും അടുത്തെത്തി നില്‍ക്കുകയാണ്‌. ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിംഗ്‌ വിക്കറ്റ്‌ സ്കോറും ധവാനും മുരളി വിജയും ചേര്‍ന്ന്‌ നേടിയ 283 റണ്‍സാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Kerala

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

Entertainment

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

India

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

Kerala

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

പുതിയ വാര്‍ത്തകള്‍

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

കടുത്തുരുത്തിയില്‍ കണ്ടെയിനര്‍ ലോറിക്കൊപ്പം കത്തിയമര്‍ന്നത് 1.38 കോടി രൂപ വിലയുള്ള ബെന്‍സ് കാര്‍

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

Drunk man at the office

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

ലഹരി സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.