Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഗ്രാമസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2013, 10:33 pm IST
in Vicharam

സ്ഥലം ഗ്രാമസഭ തന്നെ.

അധ്യക്ഷക്കസേരയില്‍ ഞെളിഞ്ഞിരുന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എഫ്‌. വരദരാജന്‍. ഇഷ്ടന്‍ ഇടതിനിലെ ഇടതനാണ്‌.

തൊട്ടപ്പുറത്തിരുന്നത്‌ വാര്‍ഡ്‌ മെമ്പറും കണ്‍വീനറുമായ എം.സി. മോഹനനാണ്‌. മൂപ്പര്‍ ഇടതനിലെ വലതനാണ്‌.

ഉദ്ഘാടനത്തിന്‌ ആളില്ലാത്തതുകൊണ്ട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എഫ്തന്നെ ആ റോളും ഏറ്റു.

പിന്നെയുള്ളത്‌ കോ ഓര്‍ഡിനേറ്റര്‍ വിദ്വാനാണ്‌. കൃഷി ഓഫീസിലെ അസിസ്റ്റന്റാണ്‌ അങ്ങോര്‌. പേര്‌ സുധീഷോ രതീഷോ എന്നോ മറ്റോ ആണ്‌.

ചെറുപ്പക്കാരനായ അങ്ങോര്‌ ഗ്രാമസഭയില്‍ വരുന്ന അണ്ടനേയും അടകോടനെയുമൊക്കെപ്പിടിച്ച്‌ ഒപ്പിടുവിക്കുകയാണ്‌.

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിപ്രകാരം വ്യക്തിഗത-കുടുംബ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള ഗ്രാമസഭയാണിത്‌.

പഞ്ചായത്ത്‌ മെമ്പര്‍ എം.സി. മോഹനന്‍ തനിക്ക്‌ വേണ്ടപ്പെട്ടവരെക്കൊണ്ടൊക്കെ ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ കൊടുപ്പിച്ച്‌ കൈപ്പറ്റി രസീത്‌ പഞ്ചായത്ത്‌ സെക്രട്ടറിയില്‍നിന്നും വാങ്ങിപ്പിച്ച്‌ മുന്‍ഗണനാ ലിസ്റ്റ്‌ നേരത്തെതന്നെ രഹസ്യമായി തയ്യാറാക്കിയിട്ടുണ്ട്‌.

ഇനി ബാക്കിയുള്ളത്‌ കുറേ കീടങ്ങളാണ്‌. അവരെക്കൊണ്ട്‌ പാര്‍ട്ടിക്ക്‌ ഒരു ഗുണവുമില്ലെന്ന്‌ ശകുനിയെപ്പോലെ കൂര്‍മബുദ്ധിയുളള എംസിക്ക്‌ അറിയാം. എന്നാലും തെണ്ടിപ്പട്ടികള്‍ക്ക്‌ ബാക്കിവന്ന ഇറച്ചിക്കഷണങ്ങള്‍ എറിഞ്ഞുകൊടുക്കുന്നതുപോലെ അവര്‍ക്കും നല്‍കി ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷാഫോമുകള്‍. പോരാത്തതിന്‌ കല്ലുവെച്ചപോലെ ഒരു കാച്ചും കാച്ചി: “എല്ലാവരും അപേക്ഷ എഴുതിതന്നോളൂ. അര്‍ഹിക്കുന്നവര്‍ക്കൊക്കെ വീടും തൊഴുത്തും ആടും കോഴിയുമൊക്കെ കിട്ടും.”

അതുകേട്ട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉള്ളാലെ ഒന്ന്‌ പൊട്ടിച്ചിരിച്ചെങ്കിലും വലതനായ മെമ്പറെ അങ്ങനെ കയറൂരിവിടുന്നത്‌ ശരിയല്ലെന്ന്‌ കണ്ട്‌ എല്ലാവരോടുമായിട്ടെന്നവണ്ണം ഉറക്കെ പറഞ്ഞു: “എസ്സി വിഭാഗത്തില്‍ അപേക്ഷിച്ചവര്‍ക്കൊക്കെ പഞ്ചായത്ത്‌ ആടിനെ കൊടുക്കുന്നുണ്ട്‌. അതുപോലെ ആയുര്‍വേദ മരുന്ന്‌ എസ്സിക്കാര്‍ക്കും എസ്ടിക്കാര്‍ക്കും മുഴുവനായും വിതരണം ചെയ്യും.

അതുകേട്ട്‌ സദസിലിരുന്ന മണ്ടന്മാരും മണ്ടത്തികളും ഉറക്കെ കയ്യടിച്ചു.

എങ്കിലും ഒരു കിളവന്‍ ഒരു കമന്റെടുത്തിട്ട്‌ സദസില്‍ ചിരി പടര്‍ത്തി “കൊല്ലാനുള്ള മരുന്നാണോ പ്രസിഡണ്ടേ? എന്നായിരുന്നു അയാളുടെ ചോദ്യം.

എന്തായാലും എം.സി. മോഹനന്റെ സ്വാഗതത്തോടെ ഗ്രാമസഭ തുടങ്ങി.

സദസില്‍ കുറച്ച്‌ ആളുകളെ കണ്ടതുകൊണ്ട്‌ ഒന്നര മണിക്കൂറായിരുന്നു മെമ്പറുടെ സ്വാഗതം പറച്ചില്‍.

കോര്‍ഡിനേറ്റര്‍ പയ്യന്‍ ഒരക്ഷരം ഉരിയാടിയില്ല. കുത്തിക്കുറിക്കുന്നതിലായിരുന്നു മൂപ്പരുടെ ശ്രദ്ധ മുഴുവനും.

മെമ്പറുടെ വായാടിത്തം അവസാനിച്ചത്‌ “പ്രിയങ്കരനായ പഞ്ചായത്ത്‌ പ്രസിഡന്റി”നെ ക്ഷണിച്ചുകൊണ്ടായിരുന്നു.

പ്രസിഡന്റ്‌ ഒന്ന്‌ രണ്ട്‌ വളിച്ച തമാശകള്‍ പറഞ്ഞ്‌ സദസ്സിനെ ചിരിപ്പിക്കാന്‍ ശ്രമിച്ചു. ചിരിപ്പിക്കാന്‍ ശ്രമിച്ചതിന്റെ കാരണവും മൂപ്പര്‌ പറഞ്ഞു: “ആദ്യം എല്ലാവരും ചിരിക്കാമെന്ന്‌ വച്ചത്‌. ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാല്‍ ചിലരൊക്കെ കരയുമെന്നുള്ളതുകൊണ്ടാണ്‌. എന്തായാലും ആദ്യം ജനറല്‍ വിഭാഗത്തിന്റെ വീട്‌ നിര്‍മാണത്തിനുള്ള അപേക്ഷകള്‍ പരിഗണിക്കാം. ഇവിടെ ഏതാണ്ട്‌ ഇരുപതോളം അപേക്ഷകള്‍ വീടിനായി കിട്ടിയിട്ടുണ്ട്‌. എന്നാല്‍ നാല്‌ വീടുകള്‍ക്ക്‌ മാത്രമേ അനുമതിയുള്ളൂ. അതുകൊണ്ട്‌ ഇപ്പോള്‍ വീടുള്ളവരൊക്കെ ഈ അപേക്ഷയില്‍നിന്ന്‌ പുറത്തുപോകും. എന്തായാലും ഞാന്‍ പേര്‌ വിളിക്കാം. പേര്‌ വിളിക്കുമ്പോള്‍ വീടുള്ളവര്‍ എണീറ്റ്‌ നില്‍ക്കണ്ട. അല്ലാത്തവരൊക്കെ എണീറ്റ്‌ നില്‍ക്കണം.”

തുടര്‍ന്ന്‌ പ്രസിഡന്റ്‌ ഓരോരുത്തരുടേതായി പേരുകള്‍ വിളിച്ചു. എന്നിട്ട്‌ പാര്‍ട്ടിക്കാരും അനുഭാവികളുമല്ലാത്ത വീടുള്ളവരെയൊക്കെ സ്വസ്ഥാനങ്ങളില്‍ ഇരുത്തി.

എന്നാല്‍ വോട്ട്‌ തങ്ങളുടെ പെട്ടിയില്‍തന്നെ എന്ന്‌ ഉറപ്പുള്ളവരെ വീടുണ്ടായിട്ടും വാസയോഗ്യമായ വീടില്ലാത്തവരാണെന്ന്‌ പറഞ്ഞ്‌ പിടിപ്പിച്ച്‌ ഗുണഭോക്താക്കളുടെ അര്‍ഹതാ ലിസ്റ്റില്‍പ്പെടുത്തി. എന്തായാലും ഒടുവില്‍ സംഗതി ക്ലീന്‍.

അഞ്ച്‌ സെന്റിലും മൂന്ന്‌ സെന്റിലും വീടുവെക്കാതെ വാടകവീട്ടില്‍ കഴിയുന്നവരൊക്കെ പുറത്തായി.

എന്നാല്‍ 15 സെന്റ്‌ ഭൂമിക്കാരന്‌ ചുളുവില്‍ ഇഎംഎസ്‌ വീട്‌ കിട്ടി. ഇഷ്ടന്‌ നിലവില്‍ ഒരു വീടുണ്ടെന്നിരിക്കെയാണിത്‌. അതിനെ എതിര്‍ത്തവരെയൊക്കെ പാര്‍ട്ടി ചട്ടം കെട്ടി ഒതുക്കി നിര്‍ത്തിയിരുന്ന കൊമ്പനാനകളും കുടുംബശ്രീ പിടിയാനകളും കൂടി മിണ്ടാട്ടം മുട്ടിച്ചു.

പിന്നെ വീട്‌ കിട്ടിയത്‌ ഒരു വിധവക്കാണ്‌. എഴുപത്‌ വയസ്‌ കഴിഞ്ഞ ഭര്‍ത്താവ്‌ മരിച്ച വിധവയായവരാണ്‌ ഈ സ്ത്രീ. മാത്രമല്ല വീട്‌ പണി തീരാന്‍ കാത്തുനില്‍ക്കാതെ തട്ടിപ്പോവുന്ന പരുവത്തിലുമാണ്‌. എങ്കിലും മക്കള്‍ക്കും പേരമക്കള്‍ക്കും വേണ്ടി വിധവാവേഷം ആടി അവര്‍ നിര്‍വൃതി കൊണ്ടു.

എന്തായാലും ഈ മട്ടില്‍ പ്രസിഡന്റ്‌ പി.എഫ്‌.വരദരാജന്‍ ഗുണഭോക്താക്കളെ കണ്ടെത്തി കേമനാണെന്ന്‌ തെളിയിച്ചു.

വീട്‌ കിട്ടാത്ത പാവങ്ങളില്‍ ചിലര്‍ കരഞ്ഞ്‌ നിലവിളിച്ച്‌ സ്ഥലം കാലിയാക്കി.

പഞ്ചായത്ത്‌ മെമ്പര്‍ രചന നിര്‍വഹിച്ച്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംവിധാനം ചെയ്ത്‌ പാര്‍ട്ടിക്കാര്‍ ആടിത്തിമിര്‍ത്ത ഗ്രാമസഭ അവസാനിക്കുമ്പോള്‍ ഇവിടെ ചില ചോദ്യങ്ങള്‍ ബാക്കിയാകുന്നു.

ഇതാണോ ജനകീയാസൂത്രണം?

ഇതാണോ ഗ്രാമസഭ?

എന്തായാലും കൊടിപിടിക്കാനും ജാഥയില്‍ കൂടാനും പോകാത്ത പട്ടിണിപ്പാവങ്ങള്‍ ഒരു കാര്യം മനസിലാക്കി. “കോരന്‌ കഞ്ഞി കുമ്പിളില്‍തന്നെ.”

അജിതന്‍ ചിറ്റാട്ടുകര

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

India

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

Kerala

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

Kerala

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

Kerala

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

പുതിയ വാര്‍ത്തകള്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.