Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നീതിബോധം തലതാഴ്‌ത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2013, 10:15 pm IST
in Vicharam

പതിനാറുകാരിയായ സൂര്യനെല്ലി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി ധര്‍മ്മരാജന്‍ എന്ന വക്കീലിന്‌ 2000 രൂപയ്‌ക്ക്‌ വിറ്റതും വക്കീല്‍ അവളെ ബലാത്സംഗം ചെയ്ത ശേഷം 42 പേര്‍ക്ക്‌ കാഴ്ചവച്ചത്‌ ഇന്നും കേരളം ലജ്ജയോടെ ഓര്‍ക്കുന്ന, ചര്‍ച്ച ചെയ്യുന്ന കാര്യമാണ്‌. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സമ്മതത്തോടെ പോലും നടത്തുന്ന ലൈംഗിക വേഴ്ച ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കുറ്റകരമാണെന്നിരിക്കെ 2005 ജനുവരിയില്‍ ഈ പീഡന കേസില്‍ വിധി പ്രസ്താവിച്ച ജസ്റ്റിസ്‌ ബസന്ത്‌ ഇപ്പോള്‍ പറയുന്നത്‌ സൂര്യനെല്ലി പെണ്‍കുട്ടി ബാലവേശ്യാവൃത്തി നടത്തിയിരുന്നവളാണെന്നും അവള്‍ വഴിപിഴച്ചവളാണെന്നും ബാലവേശ്യാ വൃത്തി ലൈംഗിക പീഡനമല്ല എന്നുമാണ്‌. സൂര്യനെല്ലി പെണ്‍കുട്ടിയെ 42 പേര്‍ ബലാല്‍സംഗത്തിനിരയാക്കിയതില്‍ ഇപ്പോഴത്തെ രാജ്യസഭാ ഉപാദ്ധ്യക്ഷനും അന്ന്‌ കേന്ദ്രമന്ത്രിയുമായിരുന്ന പി.ജെ.കുര്യനും ഉള്‍പ്പെട്ടിരുന്നു എന്ന്‌ പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. മൈനര്‍ ആയ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാം എന്ന്‌ സുപ്രീംകോടതി അനുശാസിച്ചിട്ടുണ്ട്‌. പക്ഷെ അന്ന്‌ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ്‌ കുര്യനെ രക്ഷിച്ച്‌ തെളിവുകള്‍ ശേഖരിക്കുകയും രണ്ടംഗ ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ്‌ ബസന്ത്‌, കുട്ടിയ്‌ക്ക്‌ വേണമെങ്കില്‍ രക്ഷപ്പെടാമായിരുന്നു എന്നു പറഞ്ഞ്‌ അവളെ വിലയ്‌ക്ക്‌ വാങ്ങിച്ച ധര്‍മ്മരാജനെ ഒഴികെ ബാക്കി എല്ലാവരേയും വെറുതെ വിടുകയുമായിരുന്നു. ആ ന്യായാധിപനാണ്‌ സ്ത്രീ വിരുദ്ധവും മനുഷ്യത്വരഹിതവുമായി പ്രസ്താവന നടത്തി ഇരയെ ബാലവേശ്യ എന്നവഹേളിച്ചിരിക്കുന്നത്‌.

ബാലവേശ്യാവൃത്തി നിയമവിധേയമല്ലെന്ന നിയമം നിലനില്‍ക്കെയാണ്‌ ഒരു ന്യായാധിപന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബാലവേശ്യാ വൃത്തി നടത്തിയാല്‍ അത്‌ ബലാത്സംഗമല്ല എന്നും അവള്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ വീട്ടില്‍നിന്നും ആഭരണം മോഷ്ടിച്ചവളാണെന്നും മറ്റും ആരോപിക്കുന്നത്‌.
ഹൈക്കോടതി വിധി ഞെട്ടിക്കുന്നതാണെന്ന്‌ പറഞ്ഞ സുപ്രീം കോടതി അത്‌ തള്ളി വീണ്ടും കേസന്വേഷണം നടത്താന്‍ ഉത്തരവിട്ടിരിക്കുമ്പോഴാണ്‌ ജസ്റ്റിസ്‌ ബസന്തിന്റെ ക്രൂരമായ വെളിപ്പെടുത്തല്‍. ഇത്‌ ഒരു ന്യായാധിപന്‍ പറയാന്‍ പാടില്ലാത്തതാണെന്നും തനിയ്‌ക്കും പെണ്‍മക്കളുണ്ടെന്ന കാര്യം മറക്കരുതെന്നും പറഞ്ഞ ജസ്റ്റിസ്‌ കൃഷ്ണയ്യര്‍ പരാമര്‍ശം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു കഴിഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക വേഴ്ച ബലാത്സംഗമാണെന്നും ബാലവേശ്യാ വൃത്തി കുറ്റകരമാണെന്നും അറിയുന്ന ജഡ്ജ്‌ അസാന്മാര്‍ഗിക പ്രവൃത്തി തടയല്‍ നിയമത്തെ നിരാകരിച്ചാണ്‌ ഈ ഹീനമായ പ്രസ്താവന നടത്തിയത്‌. 16 വയസ്സുള്ള സൂര്യനെല്ലി പെണ്‍കുട്ടി താന്‍ യാത്ര ചെയ്തിരുന്ന ബസ്സിലെ കിളിയുടെ ഭീഷണിയെ ഭയന്ന്‌ വീട്ടില്‍നിന്നും ആഭരണവുമായി ഇറങ്ങി രാജുവിന്റെ ബസ്സില്‍ കയറി ചതിയില്‍പ്പെട്ട്‌ ധര്‍മ്മരാജന്റെ അടുത്ത്‌ എത്തിപ്പെടുകയായിരുന്നു. സൂര്യനെല്ലി കേസിലെ മൂന്നാം പ്രതിയായി ശിക്ഷിക്കപ്പെട്ട്‌ പരോളിലിറങ്ങി മുങ്ങിയ ധര്‍മ്മരാജന്‍ ഇപ്പോള്‍ ഒരു ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ പി.ജെ.കുര്യന്‍ തന്റെ കാറിലാണ്‌ കുമളിയിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന്‌ വെളിപ്പെടുത്തിയിരിക്കുകയാണ്‌.

കേസന്വേഷിച്ച സിബി മാത്യൂസ്‌ തന്നെക്കൊണ്ട്‌ കള്ളം പറയിപ്പിക്കുകയായിരുന്നു എന്നും ധര്‍മ്മരാജന്‍ വെളിപ്പെടുത്തുന്നു. അന്വേഷണ സംഘം ഇങ്ങനെ ആവശ്യപ്പെട്ട്‌ തന്നെ മര്‍ദ്ദിച്ചു എന്നും എന്നാല്‍ അന്വേഷണ സംഘത്തിലെ കെ.കെ.ജോഷ്വ കുര്യന്റെ പേര്‍ പറയാന്‍ ആവശ്യപ്പെട്ടു എന്നുമാണ്‌ ധര്‍മ്മരാജന്‍ ഈ അഭിമുഖത്തില്‍ പറഞ്ഞത്‌. ജോഷ്വ ഇത്‌ നേരത്തെ സ്ഥിരീകരിച്ചിരുന്നു. കുര്യന്‌ മാത്രം തിരിച്ചറിയല്‍ പരേഡ്‌ നടത്തിയില്ല എന്ന്‌ ധര്‍മ്മരാജന്‍ ചൂണ്ടിക്കാട്ടുന്നു. ജി. സുകുമാരന്‍ നായര്‍ പറഞ്ഞത്‌ കള്ളമൊഴിയാണെന്നും കുര്യന്‌ വേണ്ടി നിയമം വഴിമാറുകയായിരുന്നു എന്നും ധര്‍മ്മരാജന്‍ ആരോപിക്കുന്നു. ശിക്ഷിക്കപ്പെട്ട പ്രതിയായ ധര്‍മ്മരാജന്‍ ആശയക്കുഴപ്പമുണ്ടാക്കുവാന്‍ ശ്രമിക്കുന്നു എന്നാണ്‌ സിബി മാത്യൂസിന്റെ പ്രതികരണം. പക്ഷെ സൂര്യനെല്ലി പെണ്‍കുട്ടി കേസ്‌ പുനര്‍വിചാരണ നടത്തണമെന്ന്‌ മുഖ്യമന്ത്രിയോടും തന്റെ മകള്‍ക്ക്‌ നീതി ലഭിക്കണമെന്ന്‌ പെണ്‍കുട്ടിയുടെ അമ്മ സോണിയാഗാന്ധിയോടും ആവശ്യപ്പെട്ടിരിക്കുകയാണ്‌. ഹൈക്കോടതി വിധി ദുര്‍ബലപ്പെടുത്തിയാണ്‌ സൂപ്രീംകോടതി പുനര്‍വിചാരണയ്‌ക്ക്‌ ഉത്തരവിട്ടിരിക്കുന്നത്‌. സുപ്രീംകോടതിയില്‍ പ്രാക്ടീസ്‌ ചെയ്യുന്ന അഭിഭാഷകനായ ജസ്റ്റിസ്‌ ബസന്ത്‌ സുപ്രീംകോടതിയുടെ ഈ വിധിയെ പരിഹസിച്ച്‌ കോടതിയലക്ഷ്യം നടത്തിയിരിക്കുകയാണ്‌. പീഡനത്തിനിരയായ പെണ്‍കുട്ടി ഇന്നും മുഖമില്ലാതെ, ജീവിക്കുമ്പോള്‍ ഒരു ന്യായാധിപന്‍ ജനവിധിയേയും സുപ്രീംകോടതി വിധിയേയും പരിഹസിക്കുന്നത്‌ പൊറുക്കാനാവാത്ത അപരാധമാണ്‌. പെണ്‍കുട്ടിയ്‌ക്ക്‌ നീതി പിന്നെയും അന്യമാവുകയാണോ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

Kerala

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

India

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

India

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.