Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അഫ്സല്‍ ഗുരുവിന്‌ ശേഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2013, 10:35 pm IST
in Vicharam

ഭാരത പാര്‍ലമെന്റിനെ തകര്‍ക്കാന്‍ ബുദ്ധിയും ശക്തിയും ഉപയോഗിച്ച രാജ്യദ്രോഹിയാണ്‌ അഫ്സല്‍ഗുരു. സുരക്ഷാസൈനികരടക്കം ഒന്‍പത്‌ പേര്‍ വധിക്കപ്പെടുകയും നിരവധി പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്ത സംഭവം നടന്നിട്ട്‌ ഒരു വ്യാഴവട്ടമായി. ആ കൊടും ക്രൂരത നമ്മുടെ രാജ്യത്തെ മാത്രമല്ല ലോകത്തെ തന്നെ നടുക്കിയതാണ്‌. അക്രമികളെയും ആസൂത്രകരെയും കണ്ടെത്താന്‍ അന്ന്‌ രാജ്യം ഭരിച്ച ദേശീയ ജനാധിപത്യസഖ്യ സര്‍ക്കാറിന്‌ കഴിഞ്ഞു.
വര്‍ഷമൊന്നു തികയും മുമ്പുതന്നെ വിചാരണ തുടങ്ങാനും അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും സാധിച്ചു. എന്നാല്‍ പരമോന്നത നീതിപീഠംപോലും അംഗീകരിച്ച വിധി നടപ്പാക്കാന്‍ തുടര്‍ന്ന്‌ ഭരണത്തിലെത്തിയ യുപിഎ സര്‍ക്കാര്‍ മിനക്കെട്ടില്ല. വിധി നടപ്പാക്കാന്‍ ഒരുപാട്‌ സമരങ്ങളും സമ്മര്‍ദ്ദങ്ങളും ഉണ്ടായി, ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ട സുരക്ഷാഭടന്മാര്‍ക്ക്‌ ലഭിച്ച പുരസ്കാരങ്ങളടക്കം ബന്ധുക്കള്‍ പ്രതിഷേധസൂചകമായി തിരിച്ചേല്‍പ്പിച്ചു. അതൊന്നും ശ്രവിക്കാനോ ശ്രദ്ധിക്കാനോ സര്‍ക്കാര്‍ കൂട്ടാക്കിയിരുന്നില്ല. പത്ത്‌ പന്ത്രണ്ട്‌ വര്‍ഷക്കാലം കൊടുംകുറ്റവാളിയെ തീറ്റിപ്പോറ്റാന്‍ കോടിക്കണക്കിന്‌ രൂപയാണ്‌ ചെലവാക്കിയത്‌. വൈകിയാണെങ്കിലും അഫ്സല്‍ ഗുരുവിനെ തൂക്കിക്കൊന്നു. ഇതില്‍ ദേശീയ ജനതയ്‌ക്ക്‌ അല്‍പംപോലും വിയോജിപ്പ്‌ ഉണ്ടാകില്ല.

അഫ്സലിനെ തൂക്കിലേറ്റിയതിനെത്തുടര്‍ന്ന്‌ ജമ്മുകാശ്മീരില്‍ പലസ്ഥലത്തും സംഘര്‍ഷമുണ്ടായി. സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍ നടന്നു. വിഘടനവാദികളാണ്‌ അക്രമത്തിന്‌ നേതൃത്വം നല്‍കിയത്‌. അഫ്സല്‍ ഗുരുവിനെ തൂക്കിക്കൊന്നതോടെ ഭാരതസര്‍ക്കാര്‍ യുദ്ധപ്രഖ്യാപനം നടത്തിയതായാണ്‌ വിഘടനവാദികള്‍ ആക്ഷേപിക്കുന്നത്‌. അഫ്സലിന്റെ മൃതദേഹം വിട്ടുകിട്ടണമെന്നും അവര്‍ ആവശ്യപ്പെടുന്നു. കാശ്മീരില്‍ ഇത്‌ പ്രതീക്ഷിക്കേണ്ടതാണ്‌. പാകിസ്ഥാന്‍ പരിശീലനം നടത്തി ചെല്ലും ചെലവും നല്‍കി വിഘടനവാദികളെ കാശ്മീരില്‍ വിന്യസിച്ചിരിക്കയാണ്‌. അതുകൊണ്ടുതന്നെയാണല്ലൊ ആദ്യം തന്നെ അവിടെ കര്‍ഫ്യൂ പ്രഖ്യാപിച്ചത്‌. എന്നാല്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ പലയിടത്തും ജാഗ്രതാ നിര്‍ദ്ദേശവും മുന്നറിയിപ്പും സര്‍ക്കാര്‍ നല്‍കിയിരിക്കുന്നു. മുംബൈ അടക്കം പല നഗരങ്ങളിലും സായുധസേന റോന്തുചുറ്റലടക്കമുള്ള കാര്യങ്ങള്‍ നടത്തുകയുണ്ടായി. ഇതിനര്‍ത്ഥം അഫ്സല്‍ ഗുരുവിനെ അംഗീകരിക്കുന്നവരും അനുകൂലിക്കുന്നവരും ആരാധിക്കുന്നവരും രാജ്യത്തിനകത്തുണ്ടെന്നല്ലെ ?

അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയശേഷം മാന്യന്മാരെന്നും നിയമജ്ഞരെന്നുമൊക്കെ പറഞ്ഞഭിമാനിക്കുന്നവര്‍ക്ക്‌ വലിയ മനുഷ്യസ്നേഹം പൊട്ടിമുളച്ചതും കാണാതിരുന്നുകൂടാ. വധശിക്ഷയെ ഏത്‌ കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലത്രെ. ഇത്‌ പറയാന്‍ ഈ സമയം തന്നെ തിരഞ്ഞെടുക്കുമ്പോള്‍ അറിഞ്ഞുകൊണ്ട്‌ പാര്‍ലമെന്റ്‌ ആക്രമത്തെ ന്യായീകരിക്കുന്നതിന്‌ സമാനമാണത്‌. 2001 ഡിസംബര്‍ പതിമൂന്നിന്‌ പാര്‍ലമെന്റ്‌ മന്ദിരവളപ്പില്‍ ഇരച്ചുകയറിയ ഭീകരര്‍ ചുട്ടുകൊന്നതും മനുഷ്യരല്ലെ ? ജീവന്‍ കൊടുത്തും അവര്‍ കൃത്യം നിര്‍വ്വഹിച്ചില്ലായിരുന്നെങ്കില്‍ എന്തായിരുന്നു അന്ന്‌ സംഭവിക്കുക. അതിനെക്കുറിച്ച്‌ ഒരക്ഷരം പറയാതെ അന്ന്‌ ജീവാഹുതി ചെയ്യേണ്ടിവന്നവര്‍ക്കുവേണ്ടി ഒരിറ്റുകണ്ണീരില്ലാതെ പോയവര്‍ ഇപ്പോള്‍ വാര്‍ക്കുന്ന കണ്ണീരാര്‍ക്കുവേണ്ടി എന്ന്‌ ആരും ചോദിച്ചുപോകും.

അതുപോലെ തന്നെ പ്രധാനമാണ്‌ വിധി നടപ്പാക്കുന്നത്‌ വൈകിപ്പിച്ച നടപടിയും. ഇത്രയും കാത്തുനില്‍ക്കാതെ വിധി വന്ന ഉടന്‍ തീരുമാനമെടുക്കാന്‍ ആര്‍ജ്ജവം കാട്ടേണ്ടതായിരുന്നു. എങ്കില്‍ ചിലര്‍ക്കെങ്കിലും ഇപ്പോള്‍ ഉണ്ടായ സഹതാപം ഇല്ലാതാകുമായിരുന്നു. അജ്മള്‍ കസബിനെ തൂക്കിലേറ്റിയ സര്‍ക്കാറിന്‌ അഫ്സല്‍ ഗുരുവിനെ ഇനിയും പോറ്റിവളര്‍ത്താന്‍ പറ്റാത്ത സാഹചര്യമായിരുന്നു രാജ്യത്ത്‌ ഉരുത്തിരിഞ്ഞുകൊണ്ടിരുന്നത്‌. വിഘടന, ഭീകരവാദങ്ങള്‍ക്കെതിരെ ശക്തമായ വികാരം ജനങ്ങളിലുളവായിക്കൊണ്ടിരിക്കുകയാണ്‌. വധശിക്ഷ നടപ്പാക്കലും നടപ്പാക്കാതിരിക്കലും രാഷ്‌ട്രീയമായി ലാഭമുള്ളതല്ലെന്ന്‌ കേന്ദ്രം തിരിച്ചറിയുകയും ചെയ്തിരിക്കുന്നു. കസബിനെ തൂക്കിലേറ്റിയ സമയം ഗുജറാത്ത്‌ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടായിരുന്നു. പക്ഷേ കണക്കുകൂട്ടലുകള്‍ തെറ്റി. പ്രതീക്ഷിച്ചതിനേക്കാള്‍ പ്രഹരം ഗുജറാത്തില്‍ കോണ്‍ഗ്രസ്സിന്‌ കിട്ടി. വരാന്‍ പോകുന്ന പാര്‍ലമെന്റ്‌ സമ്മേളനത്തില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടാനുള്ള രാഷ്‌ട്രീയ കുതന്ത്രമാണെത്രെ ഇപ്പോള്‍ പ്രയോഗിച്ചത്‌. അതും നടക്കാന്‍ പോകുന്നില്ല.

അഫ്സലിന്റെ ദയാഹര്‍ജി ഫെബ്രുവരി മൂന്നിനാണ്‌ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി തള്ളിയത്‌. ഫെബ്രുവരി നാലിന്‌ ആഭ്യന്തര മന്ത്രാലയം ഇത്‌ ജയില്‍ അധികൃതര്‍ക്ക്‌ തുടര്‍നടപടികള്‍ക്കായി അയക്കുകയായിരുന്നു. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ്‌ കശ്മീരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്‌. കശ്മീര്‍ സ്വദേശികൂടിയായ അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കുന്നതിനോടു ജമ്മു കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ്‌ പാര്‍ട്ടിക്ക്‌ എതിര്‍പ്പായിരുന്നു. വധശിക്ഷ നടപ്പാക്കിയാല്‍ കശ്മീരിലുണ്ടാകുന്ന പ്രതിഷേധം കണക്കിലെടുത്തായിരുന്നു ആ എതിര്‍പ്പ്‌. മുംബൈ ഭീകരാക്രമണ കേസ്‌ പ്രതി അജ്മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കിയതിനു ശേഷം അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കണമെന്ന്‌ ബിജെപിയും മറ്റും ശക്തമായി ആവശ്യപ്പെട്ടുകൊണ്ടിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

Kerala

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

India

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

India

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.