Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ട്രെയിന്‍യാത്രാ പീഡനം ഇങ്ങനെയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2013, 10:29 pm IST
in Vicharam

റെയില്‍വേ യാത്രാ നിരക്ക്‌ വീണ്ടും വര്‍ധിപ്പിക്കാന്‍ കേന്ദ്രം ആലോചിക്കുന്നു എന്ന വാര്‍ത്ത ഇപ്പോള്‍ തന്നെ നിത്യോപയോഗ സാധന വില വര്‍ധനയില്‍ വീര്‍പ്പുമുട്ടുന്ന ജനങ്ങള്‍ക്കുള്ള മറ്റൊരു ഇരുട്ടടിയാണ്‌. ജനുവരിയിലാണ്‌ യാത്രാക്കൂലിയില്‍ ഗണ്യമായ വര്‍ധന വരുത്തിയിരുന്നത്‌. ഇപ്പോള്‍ റെയില്‍വേയ്‌ക്കുള്ള ഡീസല്‍ സബ്സിഡി എടുത്തുകളഞ്ഞ പശ്ചാത്തലത്തിലാണ്‌ നിരക്ക്‌ വര്‍ധന പരിഗണനയില്‍ വരുന്നത്‌. റെയില്‍വേ ബജറ്റ്‌ അവതരിപ്പിക്കപ്പെടുന്നത്‌ ഈ മാസം 26 നാണ്‌. അതിന്‌ മുന്‍പാണോ അതിന്‌ ശേഷമാണോ പ്രഖ്യാപനം എന്ന തീരുമാനം റെയില്‍വേ ജനറല്‍ മാനേജര്‍മാരുടെ യോഗത്തിന്‌ ശേഷം റെയില്‍വേ മന്ത്രി പവന്‍ കുമാര്‍ നിശ്ചയിക്കും. റെയില്‍വേയ്‌ക്കും കെഎസ്‌ആര്‍ടിസിയ്‌ക്കുമുള്ള ഡീസല്‍ സബ്സിഡി എടുത്തുകളഞ്ഞത്‌ രണ്ടുമേഖലകളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌. പക്ഷെ കേരളത്തിലെ ട്രാന്‍സ്പോര്‍ട്ട്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ ബസ്‌ യാത്രാക്കൂലി വര്‍ധന പരിഗണനയിലില്ല എന്ന്‌ പ്രഖ്യാപിച്ചു കഴിഞ്ഞു. ജനുവരി 18 മുതല്‍ ഡീസല്‍ ലിറ്ററിന്‌ 60.25 രൂപ വിലയായി. ഒരു ലിറ്റര്‍ ഡീസലിന്‌ 11.53 രൂപയുടെ വര്‍ധന വരുമ്പോള്‍ ദിവസേന 47 ലക്ഷം രൂപയുടേയും മാസം 14 കോടിയുടെയും അധിക ചെലവാണ്‌ ചുമത്തുന്നത്‌. ഈ പശ്ചാത്തലത്തില്‍ സിവില്‍ സപ്ലൈസ്‌ കോര്‍പ്പറേഷന്‍ പമ്പുകളില്‍നിന്നും സ്വകാര്യ പമ്പുകളില്‍നിന്നും ഡീസല്‍ വാങ്ങുന്ന കാര്യം കെഎസ്‌ആര്‍ടിസി പരിഗണിക്കുകയാണ്‌. ബെന്‍സ്‌ കാര്‍ ഉടമകള്‍ക്ക്‌ കുറഞ്ഞ നിരക്കില്‍ ഡീസല്‍ ലഭിയ്‌ക്കുമ്പോള്‍ സാധാരണക്കാരന്റെ വാഹനമായ കെഎസ്‌ആര്‍ടിസിയ്‌ക്ക്‌ കൂടുതല്‍ നിരക്ക്‌ എന്നത്‌ സാധാരണക്കാരോട്‌ ചെയ്യുന്ന കടുത്ത അനീതിയും വിരോധാഭാസവുമാണ്‌. ആം ആദ്മിയ്‌ക്ക്‌ വേണ്ടി നിലകൊള്ളുന്നു എന്ന്‌ പ്രഖ്യാപിച്ച്‌ തെരഞ്ഞെടുപ്പ്‌ നേരിടാന്‍ മുതിരുന്ന യുപിഎ സര്‍ക്കാര്‍ നയം സാധാരണക്കാരനെ ദ്രോഹിക്കുന്നതാണ്‌ എന്ന്‌ ഈ പ്രഖ്യാപനം ആവര്‍ത്തിച്ച്‌ വ്യക്തമാക്കുന്നു.

ഡീസല്‍ വര്‍ധന പിന്‍വലിക്കാന്‍ സര്‍വകക്ഷി സംഘത്തെ അയയ്‌ക്കുന്ന കാര്യം പരിശോധിക്കുകയാണെന്നും മന്ത്രി ആര്യാടന്‍ പറയുന്നുണ്ടെങ്കിലും അതിലൊന്നും ആത്മാര്‍ത്ഥതയില്ലെന്ന്‌ ജനങ്ങള്‍ക്ക്‌ അനുഭവത്തിലൂടെ മനസിലായിക്കഴിഞ്ഞു. 4.1 ലക്ഷം ലിറ്റര്‍ ഡീസല്‍ പ്രതിദിന ഉപഭോഗമുള്ള കെഎസ്‌ആര്‍ടിസിയ്‌ക്ക്‌ ദിനംപ്രതി 15.40 ലക്ഷം കിലോമീറ്റര്‍ സര്‍വീസ്‌ നടത്തണം. വരവും ചെലവും തമ്മിലുള്ള അന്തരം 2.5 കോടി രൂപയാണെന്നും വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ 2.97 കോടി രൂപയുടെ നഷ്ടമുണ്ടെന്നും മന്ത്രി പറയുന്നു. ഈ മുഖവുര കേള്‍ക്കുമ്പോള്‍ സാധാരണക്കാരന്‍ ഭയപ്പെടുന്നത്‌ ഇത്‌ മറ്റൊരു ബസ്‌ ചാര്‍ജ്‌ വര്‍ധനയുടെ സൂചനയാണോ എന്നാണ്‌. ഈ ആശങ്ക വച്ചുപുലര്‍ത്തുന്ന ജനസമൂഹത്തിനു മേലാണ്‌ അശനിപാതം പോലെ റെയില്‍വേ ചാര്‍ജ്‌ വര്‍ധന പതിക്കാന്‍ പോകുന്നത്‌. ദീര്‍ഘദൂര യാത്രകളില്‍ ബസ്സിനെക്കാള്‍ യാത്രാക്കൂലി കുറവായ തീവണ്ടിയെയാണ്‌ യാത്രക്കാര്‍ ആശ്രയിക്കുന്നത്‌. സ്ലീപ്പര്‍, എസി ത്രി ടയര്‍, ടു ടയര്‍, ചെയര്‍ കാര്‍ എന്നിവയുടെ തിരക്കുകളിലെ വര്‍ധനയാണ്‌ റെയില്‍വേ പരിഗണിക്കുന്നത്‌. ഇതും ഉപയോഗിക്കുന്നത്‌ മധ്യവര്‍ഗ-സാധാരണക്കാരായ യാത്രക്കാരാണ്‌. യുപിഎ സര്‍ക്കാര്‍ കോര്‍പ്പറേറ്റ്‌ പ്രീണനം നടത്തുന്നുവെന്ന ആരോപണം നിലനില്‍ക്കെ, ഈ വിധം സാധാരണ ജനസമൂഹത്തെ പീഡിപ്പിക്കുന്ന നിരക്ക്‌ വര്‍ധന നടത്തുന്നത്‌ പാവങ്ങള്‍ക്ക്‌ പ്രതികരണശേഷി ഇല്ലെന്ന തിരിച്ചറിവിലാണോ എന്ന സംശയവും ഉദിയ്‌ക്കുന്നു. പത്തുവര്‍ഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം കഴിഞ്ഞ മാസം ആണ്‌ റെയില്‍വേ യാത്രാനിരക്കുകള്‍ കൂട്ടിയത്‌. ഇതുവഴി 6600 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍.

വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഡീസല്‍ വില ലിറ്ററിന്‌ 10.80 ആക്കി ഉയര്‍ത്തിയതോടെ റെയില്‍വേയുടെ അധിക ചെലവ്‌ 3300 കോടിയായി ഉയര്‍ന്നിരുന്നു. ഈ നഷ്ടം നികത്താനാണ്‌ ഇപ്പോള്‍ ബജറ്റിന്‌ മുന്‍പ്‌ തന്നെ മറ്റൊരു ചാര്‍ജ്‌ വര്‍ധന പ്രഖ്യാപിക്കുന്നത്‌. റെയില്‍വേ, സംസ്ഥാന ട്രാന്‍സ്പോര്‍ട്ട്‌ കോര്‍പ്പറേഷനുകള്‍ എന്നിവയ്‌ക്ക്‌ ഡീസല്‍ സബ്സിഡി തുടര്‍ന്നും നല്‍കണമെന്ന്‌ കേരളം ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ ആവശ്യം ഉയര്‍ത്തിയിരുന്നു.
ലാലുപ്രസാദ്‌ യാദവും തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ മമതാ ബാനര്‍ജിയും കാണിച്ച പരിഗണനയ്‌ക്കും പവന്‍ കുമാര്‍ ബന്‍സല്‍ സന്നദ്ധനല്ലെന്ന്‌ വ്യക്തം. സ്ലീപ്പര്‍ ക്ലാസിന്‌ കിലോമീറ്ററിന്‌ ആറു പൈസ, 3 എസി ഫസ്റ്റ്‌ ക്ലാസ്‌ എസി എന്നിവയ്‌ക്ക്‌ പത്ത്‌ പൈസ, സെക്കന്റ്‌ എസിയ്‌ക്ക്‌ ആറുപൈസ, എന്നീ നിരക്കിലായിരുന്നു കഴിഞ്ഞ മാസം ചാര്‍ജ്ജ്‌ വര്‍ധിപ്പിച്ചത്‌. അതിന്‌ മുന്‍പായി ചരക്ക്‌ കൂലിയും വര്‍ധിപ്പിച്ചിരുന്നു. ഈ ഇനത്തില്‍ ഏറ്റവും അധികം വരുമാനവും ത്രി ടയര്‍, എസി, എസി ചെയര്‍കാര്‍, റെയില്‍വേ യാത്രാക്കൂലി, സ്ലീപ്പര്‍ എന്നിവയില്‍നിന്നാണ്‌. ജനുവരിയില്‍ ഒരു നിരക്ക്‌ വര്‍ധന നിലവില്‍ വന്ന പശ്ചാത്തലത്തില്‍ മറ്റൊരു നിരക്ക്‌ വര്‍ധന ജനം പ്രതീക്ഷിച്ചതല്ല. ശതാബ്ദി, തുരന്തോ, രാജധാനി എക്സ്പ്രസുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും കുട്ടികള്‍ക്കും നല്‍കി വന്നിരുന്ന ഇളവുകളും വെട്ടിച്ചുരുക്കി. പുതിയ നിരക്കുകള്‍ ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വരും. അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ പൗരന്മാര്‍ക്ക്‌ പീഡനകാലമായിരിക്കും എന്നാണ്‌ ഇതെല്ലാം സൂചിപ്പിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

Kerala

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

India

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

India

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.