Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുംബൈ ആക്രമണം: ലഷ്കര്‍ ക്യാമ്പുകളുടെ ചിത്രങ്ങള്‍ കോടതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2012, 10:08 pm IST
in World

ഇസ്ലാമബാദ്‌: സിന്ധില്‍ നടന്ന ലഷ്കര്‍ ഇ തൊയ്ബ ക്യാമ്പിന്റെ ചിത്രങ്ങളും മുംബൈ ആക്രമണത്തില്‍ പങ്കെടുത്ത പത്തു ഭീകരര്‍ ഉപയോഗിച്ച യന്ത്രബോട്ടുകളും തെളിവായി കോടതിയില്‍. 2008ലെ ആക്രമണത്തില്‍ പങ്കുണ്ടെന്നു തെളിഞ്ഞ ഏഴു പാക്കിസ്ഥാനികളെ വിസ്തരിക്കുന്ന ഭീകരവിരുദ്ധ കോടതിയിലാണ്‌ ഇവ ഹാജരാക്കിയത്‌. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഉദ്യോഗസ്ഥരാണ്‌ റാവല്‍പിണ്ടിയിലെ അടച്ചിട്ട കോടതി മുറിയില്‍ വിചാരണ നടക്കവെ ഭീകരവിരുദ്ധ കോടതി ജഡ്ജി ചൗധരി ഹബീബ്‌ ഉര്‍ റഹ്മാന്റെ മുന്നില്‍ തെളിവുകള്‍ കഴിഞ്ഞ ദിവസം ഹാജരാക്കിയത്‌.

എഫ്‌ ഐ എ ഇപ്പോള്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്ന യന്ത്രബോട്ടുകളും മറ്റു തെളിവുകളും 2009 ജനുവരിയില്‍ കണ്ടെടുത്തതാണെന്ന്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്‌. എഫ്‌ ഐ എ ഉദ്യോഗസ്ഥര്‍ ഹാജരാക്കിയ വസ്തുക്കള്‍ പ്രാഥമിക പരിശോധനയ്‌ക്കു ശേഷം ജഡ്ജി ജുഡീഷ്യല്‍ രേഖകളാക്കി മാറ്റി. അല്‍-ഹുസ്സൈനി, അല്‍-അട്ട, അല്‍-ഫൗസ്‌ എന്നീ പേരുകളുള്ള ബോട്ടുകളാണ്‌ ഭീകരവാദികള്‍ക്ക്‌ അറേബ്യന്‍ സമുദ്രത്തില്‍ പരിശീലനം നല്‍കാന്‍ ഉപയോഗിച്ചത്‌. സിന്ധിലെ താട്ടാ ജില്ലയിലെ മിര്‍പുര്‍ സാക്‌റോ പ്രദേശത്തും യൂസഫ്‌ ഗോത്തിലും കറാച്ചിയിലെ ലാന്ധി പ്രദേശത്തും നടന്ന ലഷ്കര്‍ ക്യാമ്പുകളിലാണത്രെ ഇവര്‍ക്ക്‌ പരിശീലനം നല്‍കിയത്‌. ഇരുപത്തിയഞ്ചിനും നാല്‍പ്പത്തിയെട്ടിനും ഇടയ്‌ക്ക്‌ ഏക്കര്‍ സ്ഥലങ്ങളാണ്‌ ഈ പരിശീലന ക്യാമ്പുകളില്‍ ഉണ്ടായിരുന്നതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മുംബൈയില്‍ ആക്രമണം നടത്താനുള്ള പത്തു ഭീകരരെയും ഈ ക്യാമ്പുകളില്‍ പരിശീലിപ്പിച്ചതായി ഏഴു പ്രതികളില്‍ ഒരാളായ ഹാമിദ്‌ അമിന്‍ സാദിഖ്‌ വിചാരണയ്‌ക്കിടെ ഏറ്റുപറഞ്ഞു. ഈ ഭീകരര്‍ സിന്ധിലായിരുന്നപ്പോള്‍ ഇവര്‍ക്കുവേണ്ട സൗകര്യങ്ങളൊരുക്കിയത്‌ സാദിഖായിരുന്നത്രെ. ഈ ഏഴുപേരില്‍ ലഷ്കറിന്റെ ഓപ്പറേഷന്‍സ്‌ കമാന്റര്‍ സാക്കിര്‍ റഹ്മാന്‍ ലഖ്‌വിയും ഉള്‍പ്പെടുന്നു. എഫ്‌ ഐ എ ഉദ്യോഗസ്ഥര്‍ ഇവരുടെ മൊഴിയെടുത്തതായും ലഷ്കര്‍ ക്യാമ്പില്‍ നിന്നും ലഭിച്ച 350 ലേഖനങ്ങള്‍, ലൈഫ്‌ ജാക്കറ്റുകള്‍, പിങ്ക്‌ നിറത്തിലുള്ള പൊതിയുന്ന വസ്തുക്കള്‍ എന്നിവ ഹാജരാക്കിയതായും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ചൗധരി സുള്‍ഫിക്കര്‍ അലി പറഞ്ഞു.

മുംബൈ ആക്രമണത്തെപ്പറ്റി അതിര്‍ത്തിക്കിരുവശത്തുമുള്ളവര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ പിങ്ക്‌ നിറത്തിലുള്ള വസ്തു അനിഷേധ്യതെളിവായിട്ടുണ്ട്‌. 2008 നവംബറില്‍ മുംബൈ ആക്രമണത്തിനിടെ മൂന്നു സ്ഥലങ്ങളില്‍ ഭീകരര്‍ സ്ഥാപിച്ച ബോംബില്‍ നിന്നും ഇന്ത്യന്‍ അന്വേഷണസംഘം ഇതിന്റെ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഈ പിങ്ക്‌ നിറത്തിലുള്ള വസ്തു മുംബൈയിലേക്ക്‌ ആക്രമണകാരികള്‍ സഞ്ചരിച്ച ബോട്ടുകളില്‍ നിന്നും കണ്ടെടുത്തിരുന്നു. കൂടാതെ ഇന്ത്യന്‍ ജയിലില്‍ മുംബൈ ആക്രമണക്കേസില്‍ പിടികൂടിയ ഏകഭീകരവാദിയായ, കഴിഞ്ഞ മാസം തൂക്കിലേറ്റപ്പെട്ട അജ്മല്‍ കസബ്‌ ഉപയോഗിച്ചിരുന്ന ചാക്കില്‍ നിന്നും ഇതിന്റെ അംശങ്ങള്‍ കണ്ടെത്തിയിരുന്നു.

പാക്കിസ്ഥാനിലെ സിന്ധില്‍ നടന്ന ലഷ്കര്‍ ക്യാമ്പിലും ഇത്‌ ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ട്‌. ഈ കേസ്‌ അടിയന്തര പ്രാധാന്യം നല്‍കി അനാവശ്യ താമസം ഒഴിവാക്കി എത്രയും വേഗം വിചാരണ പൂര്‍ത്തിയാക്കണമെന്ന്‌ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അലി ആവശ്യപ്പെട്ടു. പഞ്ചാബിലെ ഭീകരവിരുദ്ധ കോടതികളില്‍ ദിവസേന വിചാരണ നടക്കുന്ന സാധാരണ ഭീകരവാദ കേസുപോലെ കരുതാതെ ഇതിന്‌ അടിയന്തര പ്രാധാന്യം നല്‍കണം. ഇപ്പോള്‍ മുംബൈ ആക്രമണ കേസ്‌ ആഴ്ചയിലൊരു ദിവസമാണ്‌ വിചാരണയ്‌ക്കെടുത്തു കൊണ്ടിരിക്കുന്നത്‌.

പ്രതിഭാഗം അഭിഭാഷകര്‍ ഹാജരാകുന്നതിനനുസരിച്ചാണ്‌ ഇപ്പോള്‍ കേസ്‌ വിളിച്ചുകൊണ്ടിരിക്കുന്നതെന്നും അവര്‍ ദിവസേന വിചാരണയ്‌ക്ക്‌ ഹാജരാകാന്‍ തയ്യാറല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിന്റെ അടുത്ത വാദം കേള്‍ക്കല്‍ ഡിസംബര്‍ 22ന്‌ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജബൽപുർ ബോട്ട് ദുരന്തം: കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി; മരണസംഖ്യ 13 ആയി 

Astrology

വാരഫലം: 2026 മെയ് 4 മുതല്‍ 10 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും, വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഫ്രാന്‍സിസ് ടി. മാവേലിക്കര
Varadyam

‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ഒരു നാടകമേയല്ല’

Varadyam

കേരളത്തിന്റെ പരമാചാര്യന്‍

Kerala

കോഴിക്കോട് സ്‌കൂട്ടര്‍ താഴ്ചയിലേയ്‌ക്ക് മറിഞ്ഞ് യുവതി മരിച്ചു

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു

‘എട്ട് കൂട്ടം പാട്ടു’മായി ഹരി പി നായര്‍

‘പൂഞ്ഞാറിൽ ജയം ഉറപ്പ്; ആത്മവിശ്വാസത്തോടെ പി.സി. ജോർജ്

യുഡിഎഫിനെ പരിഹസിച്ച് കെ.ബി. ഗണേഷ്‌കുമാര്‍, മുഖ്യമന്ത്രി കസേരയല്ല, ഒരു ബഞ്ചിടേണ്ടി വരും

​തിരുപ്പതി ലഡു വിവാദം: ഗുണനിലവാര പരിശോധനയില്ലാതെ വാങ്ങിയത് 70 ലക്ഷം കിലോ നെയ്യ്; കമ്മിഷൻ റിപ്പോർട്ട് പുറത്ത്

കുട്ടേട്ടന്‍ യൂണിവേഴ്‌സ്

ആദ്യമായി വാങ്ക് കേട്ട സ്ഥലം തിരുവിതാംകൂര്‍ ആയി : ചരിത്രം വളച്ചൊടിച്ച് രാജ് കലേഷ് ; പുതിയ ചരിത്രം കേട്ട ആഹ്ലാദത്തിൽ ജിഹാദികൾ

‘മുന്‍ഷി‘യുടെ സംവിധായകന്‍ അനില്‍ ബാനര്‍ജിക്കെതിരെ പരാതി

പാലായില്‍ മികച്ച വിജയം നേടും, ബിജെപിക്ക് 8 മുതല്‍ 15 വരെ സീറ്റുകള്‍-ഷോണ്‍ ജോര്‍ജ്

ദിശാന്തരം ചിത്രീകരണം തുടങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.