Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഹരിത രാഷ്‌ട്രീയത്തിന്റെ കാണാപ്പുറങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2012, 09:58 pm IST
in Vicharam

ചീഫ്‌ വിപ്പിന്റെ ‘കൊലവെറി’യും പുതുതലമുറ സാമാജികരുടെ വെല്ലുവിളികളും രോദനങ്ങളും ഉയര്‍ത്തിയ പൊടിപടലങ്ങള്‍ കെട്ടടങ്ങിയിരിക്കുന്നു, താല്‍ക്കാലികമായിട്ടെങ്കിലും നമ്പര്‍ 10 ജനപഥിലെ യുവരാജാവിന്റെ കല്‍പ്പനയില്‍ തട്ടി തണുത്തതാവാം ഹരിത രാഷ്‌ട്രീയത്തിന്റെ ചൂടന്‍ വെല്ലുവിളികള്‍! ‘കര്‍ഷക രാഷ്‌ട്രീയ’വും ഹരിത രാഷ്‌ട്രീയവും ഉയര്‍ത്തിവിട്ട പൊടിപടലത്തിന്‌ പിന്നില്‍, കാണാമറയത്ത്‌ മുഖ്യമന്ത്രി ഊഹിച്ചിരിച്ചിട്ടുണ്ടാവും.

അഞ്ചാം മന്ത്രി വിവാദം പ്രീണന രാഷ്‌ട്രീയത്തിന്റെ കാണാപ്പുറങ്ങള്‍ സാമാന്യ ജനങ്ങള്‍ക്ക്‌ മുന്നില്‍ മലര്‍ക്കെ തുറന്നിട്ടപ്പോള്‍, ഭൂരിപക്ഷ ജനതയുടെ ഉണര്‍ത്തുപാട്ടിനെ മറി കടക്കുവാന്‍ ടി.പി.ചന്ദ്രശേഖരന്റെ രക്തത്തെ എത്ര വിദഗ്‌ദ്ധമായാണ്‌ ഭരണപക്ഷം ഉപയോഗപ്പെടുത്തിയത്‌! സാമാന്യ ജനതയെ ‘എക്സ്ക്ലുസിവുകള്‍’ക്ക്‌ പിന്നാലെ നയിച്ച്‌ ഏത്‌ ആത്മഹത്യാ മുനമ്പിലേക്കും നയിക്കാം എന്നു നേതാക്കള്‍ക്ക്‌ നന്നായറിയാം.

ജയകൃഷ്ണന്‍ മാസ്റ്ററുടെ ദാരുണവധം നടന്നപ്പോഴും മാറാട്‌ കൂട്ടക്കൊല നടന്നപ്പോഴും നമ്മുടെ ജനാധിപത്യ വാദികളുടെ മാനവികബോധം ഇതുപോലെ ഉണര്‍ന്നു കണ്ടില്ല. പുതുതലമുറ സാമാജികരുടെ ‘ഹരിതരാഷ്‌ട്രീയബോധ’ത്തിന്‌ ദീര്‍ഘായുസുണ്ടായാല്‍ നല്ലതു തന്നെ. പക്ഷെ യുവരാജാവിന്‌ മുന്നില്‍ തണുത്തുറയുന്ന ഈ ‘ഹരിതരാഷ്‌ട്രീയം’ ഭരണത്തിന്റെ പിന്നാമ്പുറങ്ങള്‍ അടക്കി വാഴുന്ന ‘ഹരിത’ രാഷ്‌ട്രീയത്തിന്റെ കുത്തൊഴുക്കില്‍ കാല്‍ക്കീഴില്‍ നിന്നൊലിച്ചു പോകുന്ന മണ്ണ്‌ സംരക്ഷിക്കാന്‍ വേണ്ടി നടത്തുന്ന പച്ചപിടിപ്പിക്കല്‍ മാത്രമല്ല എന്നുണ്ടോ? പ്രീണന രാഷ്‌ട്രീയത്തെ മറച്ചുപിടിക്കാനുള്ള പുകമറയാണിതെന്ന്‌ സംശയിച്ചാല്‍ കുറ്റപ്പെടുത്താന്‍ കഴിയുമോ?

തോട്ടഭൂമിയുടെ 5 ശതമാനം ടൂറിസത്തിനായി ഉപയോഗിക്കുവാനുള്ള ‘വിപ്ലവകരമായ’ തീരുമാനം കര്‍ഷകരെ സഹായിക്കാനാണെന്ന്‌ പറയുമ്പോള്‍ അതേപടി വിഴുങ്ങാന്‍ കഴിയുമോ? ഭൂപരിഷ്ക്കരണ നിയമം പ്രാബല്യത്തില്‍ വന്ന കാലത്ത്‌ തോട്ടഭൂമിയെ പ്രസ്തുത നിയമത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. തോട്ടഭൂമി വിഭജിക്കപ്പെട്ടാല്‍ കൃഷി നടക്കില്ല എന്നതായിരുന്നു ന്യായം. നെല്ല്‌-തെങ്ങ്‌ മേഖലയ്‌ക്ക്‌ ഈ പരിഗണന കിട്ടിയതുമില്ല. സംഘടിത സാമുദായിക ശക്തികള്‍ തന്നെയായിരുന്നു അന്നും തോട്ടഭൂമിയെ ഭൂപരിഷ്ക്കരണ നിയമത്തില്‍നിന്നും ഒഴിവാക്കിയതിനു പിന്നില്‍ എന്നതിലെ സത്യം? കേരള രാഷ്‌ട്രീയം അവരുടെ കാല്‍ക്കീഴില്‍ അമര്‍ന്നിരിക്കുന്നു എന്ന തത്വം ആരും പറയാനിഷ്ടപ്പെടാത്ത സത്യം. തോട്ടം മേഖലയില്‍ കുടികിടപ്പുകാര്‍ക്ക്‌ അവകാശം നിഷേധിക്കപ്പെട്ടു. ജന്മിമാര്‍ ഭൂസ്വാമിമാരായി തുടരുകയും ചെയ്യുന്നു.

തോട്ടഭൂമിയുടെ നിശ്ചിത ശതമാനം റിസോര്‍ട്ടും മറ്റും നിര്‍മിക്കാനായി ഉപയോഗിക്കാം എന്നുവരുമ്പോള്‍ ഭൂപരിഷ്ക്കരണ നിയമത്തില്‍ നിന്നൊഴിവാകുവാന്‍ പറഞ്ഞ ന്യായം അപ്രസക്തമായി എന്ന്‌ അംഗീകരിക്കേണ്ടി വരുന്നു. അങ്ങനെയെങ്കില്‍ തോട്ട മേഖലകളിലും ഭാഗികമായെങ്കിലും ഭൂപരിഷ്ക്കരണം നടപ്പിലാകേണ്ടതല്ലെ? ഒരു രണ്ടാം ഭൂപരിഷ്ക്കരണത്തിലൂടെ മിച്ചം വരുന്ന ഭൂമി ഭൂരഹിതര്‍ക്കും നല്‍കുകയും ചെയ്യാം. ശേഷം പോരേ റിസോര്‍ട്ട്‌ നിര്‍മാണവും റിയല്‍ എസ്റ്റേറ്റ്‌ കച്ചവടവും?

‘കര്‍ഷക-ഹരിത’ കോലാഹലങ്ങള്‍ക്കിടയില്‍ തോട്ടഭൂമി റിസോര്‍ട്ടാക്കാനും മലബാറിലെ സ്പെഷ്യല്‍ സ്കൂളുകള്‍ എയ്ഡഡ്‌ സ്കൂളുകളാക്കി മാറ്റാനുമുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവം! പരീക്ഷാ ടൈംടേബിള്‍ പോലും പ്രീണനത്തിനുപാധിയാകുന്ന കാഴ്ച!! ഭരണരംഗം നിശ്ചലമാണെന്ന്‌ പ്രതിപക്ഷം പറഞ്ഞാലും ചില മന്ത്രിമാര്‍ ‘ശരിക്കും’ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ പറയാതെ വയ്യ.

നമ്മുടെ ‘ഹരിത രാഷ്‌ട്രീയക്കാര്‍’ ഇക്കാര്യങ്ങളൊന്നും അറിയുന്നില്ല എന്നുണ്ടൊ? അവരുടെ ശ്രമങ്ങള്‍ കാല്‍ക്കീഴിലെ മണ്ണൊലിച്ചു പോകാതിരിക്കാനുള്ള പുറംപൂച്ചുകള്‍ മാത്രമോ? ഇമേജ്‌ സൃഷ്ടിക്കുവാനുള്ള തന്ത്രങ്ങളില്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക്‌ സ്ഥാനമില്ല എന്നുണ്ടോ?

തോട്ടം മേഖലയില്‍ കുടികിടപ്പവകാശം നിഷേധിക്കപ്പെട്ടവരില്‍ ആദിവാസി-പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ജനങ്ങളുമുണ്ട്‌. ആദിവാസി മുതല്‍ നമ്പൂതിരി വരെയുള്ള അവഗണിക്കപ്പെട്ടവരെ സംഘടിപ്പിക്കാനൊരുങ്ങുന്ന എസ്‌എന്‍ഡിപിക്കും എന്‍എസ്‌എസിനും ഈ മേഖലയിലെ ഭൂപരിഷ്ക്കരണത്തിനായി ശബ്ദമുയര്‍ത്താം. അതിന്‌ കര്‍ഷക പുത്രന്റെ അനുവാദമൊന്നും ആവശ്യമില്ല. ഭൂപരിഷ്ക്കരണ നിയമത്തിന്റെ പേറ്റന്റ്‌ അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക്‌ തങ്ങള്‍ക്ക്‌ സംഭവിച്ച പിഴവ്‌ തിരുത്താനും ഭാഗികമായി മാത്രം നടപ്പിലാക്കപ്പെട്ട ഭൂപരിഷ്ക്കരണം പൂര്‍ണമായി നടപ്പിലാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കാനും ഇതൊരവസരമാണ്‌. പക്ഷെ ഒരു പ്രശ്നമുണ്ട്‌. സംഘടിത സമുദായ ശക്തികളുടെ വോട്ട്‌ ബാങ്കില്‍ കണ്ണുനട്ടിരിക്കുന്ന നമ്മുടെ മതേതര കക്ഷികള്‍ക്ക്‌ അതിനാവുമോ? ഭൂരിപക്ഷത്തിനുവേണ്ടി വാദിക്കുന്ന ‘ദേശീയ പാര്‍ട്ടി’യും ഇതില്‍ നിന്നൊഴിഞ്ഞുനില്‍ക്കേണ്ട കാര്യമില്ല. തോട്ടം മേഖലയില്‍ ഒരു ഭൂസമരം ഉയരുമോ എന്ന്‌ കാത്തിരുന്ന്‌ കാണാം. “ആദ്യം കിടപ്പാടം…..പിന്നീടാവാം റിസോര്‍ട്ട്‌” എന്നാവേണ്ടതല്ലേ തോട്ടം മേഖലയുടെ സമര കാഹളം?

എന്‍.കൃഷ്ണപൈ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

World

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

Mollywood

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

India

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.