Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കരുണാകര സ്മാരക കെട്ടിടത്തിന്‌ വേണ്ടി കോണ്‍ഗ്രസ്സ്‌ എ- ഐ തര്‍ക്കത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2012, 10:45 pm IST
in Ernakulam

മൂവാറ്റുപുഴ: കോണ്‍ഗ്രസ്സ്‌ ബ്ലോക്ക്‌ കമ്മിറ്റി ഓഫീസ്‌ മന്ദിരത്തിന്‌ വേണ്ടി മൂവാറ്റുപുഴയില്‍ എ ഐ ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമാവുന്നു. ബ്ലോക്ക്‌ കമ്മിറ്റി ഓഫീസ്‌ മന്ദിരം ട്രസ്റ്റാക്കി ഐ വിഭാഗം കൈവശപ്പെടുത്തിയെന്ന ആരോപണവുമായാണ്‌ എ ഗ്രൂപ്പ്‌ നേതാവായ എ മുഹമ്മദ്‌ ബഷീര്‍ രംഗത്ത്‌ വന്നിരിക്കുന്നത്‌. എന്നാല്‍ കെ. കരുണാകരന്‍ സപ്തതി സ്മാരക ട്രസ്റ്റിന്റേതാണ്‌ കോണ്‍ഗ്രസ്സ്‌ ഓഫീസ്‌ ഇരിക്കുന്ന മന്ദിരമെന്ന്‌ ട്രസ്റ്റ്‌ ചെയര്‍മാനും ബ്ലോക്ക്‌ പ്രസിഡന്റുമായ മറു പ്രസ്താവനയുമായി രംഗത്തെത്തുകയും ചെയ്തതോടെയാണ്‌ ഇരുവിഭാഗവും തമ്മില്‍ മന്ദിരത്തിന്റെ പേരില്‍ സംഘര്‍ഷത്തിലേക്ക്‌ എത്തിയിരിക്കുന്നത്‌.

പൊതുജനങ്ങളില്‍ നിന്ന്‌ കോണ്‍ഗ്രസ്സ്‌ പാര്‍ട്ടിയുടെ പേരില്‍ പിരിച്ചെടുത്ത തുക കൊണ്ട്‌ വാങ്ങിയ സ്ഥലവും പിന്നീട്‌ നിര്‍മ്മിച്ച കെട്ടിടവും ബ്ലോക്ക്‌ കോണ്‍ഗ്രസ്സ്‌ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ട്രസ്റ്റാക്കി കച്ചവടം നടത്തുകയാണെന്നും കൂടാതെ ഇന്ദിരാഗാന്ധിയുടെ പേരില്‍ ട്രസ്റ്റുണ്ടാക്കി വിദ്യാഭ്യാസ കച്ചവടവും കെ കരുണാകരന്റെ പേരില്‍ നിര്‍മ്മിച്ച കെട്ടിടം വില്‍പ്പന നടത്തി തട്ടിപ്പ്‌ നടത്തുകയുമാണെന്നാണ്‌ എ ഗ്രൂപ്പ്‌ ആരോപണം ഉന്നയിച്ചിരിക്കുന്നത്‌.

1993ല്‍ അന്നത്തെ പ്രസിഡന്റ്‌ കെ. പി. ചെറിയാന്റെ പേരില്‍ വാങ്ങിയ സ്ഥലം ഇപ്പോള്‍ ട്രസ്റ്റിന്റെ പേരിലാണ്‌ നടക്കുന്നതെന്നുമാണ്‌ ആരോപിച്ചിരിക്കുന്നത്‌. ഇതിനെ തുടര്‍ന്ന്‌ വാടകയ്‌ക്ക്‌ നല്‍കിയ മുറികള്‍ കഴിഞ്ഞ ദിവസം എ ഗ്രൂപ്പ്‌ പ്രവര്‍ത്തകര്‍ കയ്യേറി തടഞ്ഞിരുന്നു. അനധികൃത വില്‍പ്പനയ്‌ക്ക്‌ എതിരെയും ട്രസ്റ്റാക്കിയെതിനെതിരെയും കോണ്‍ഗ്രസ്സ്‌ ഹൈക്കമാന്റിനും സംസ്ഥാന നേതൃത്വത്തിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയെന്നും എ മുഹമ്മദ്‌ ബഷീര്‍ അറിയിച്ചു.

എന്നാല്‍ കെ. കരുണാകരന്റെ സപ്തതി സ്മാരകം നിര്‍മ്മിക്കുന്നതിനെ എതിര്‍ത്തവരാണ്‌ ഇപ്പോള്‍ കോണ്‍ഗ്രസ്സ്‌ ഓഫീസായി അവകാശം ഉന്നയിക്കുന്നതെന്ന്‌ ട്രസ്റ്റ്‌ ചെയര്‍മാനും ബ്ലോക്ക്‌ പ്രസിഡന്റുമായ കെ. എം. പരീത്‌ പറഞ്ഞു. സ്ഥലം വാങ്ങി കെട്ടിടം നിര്‍മ്മിക്കുന്നതിനെ പാരവച്ചവര്‍ ഫണ്ട്‌ പിരിച്ച്‌ പോക്കറ്റിലിട്ടു. നിലവില്‍ കെട്ടിടത്തിന്റെ ഒരു ഭാഗവും വിറ്റട്ടില്ല, മറിച്ചുള്ള ആരോപണം കള്ള പ്രചാരണമാണെന്നും ഇപ്പോള്‍ ഓഫീസിനു വേണ്ടി അവകാശമുന്നയിക്കുന്നവര്‍ ട്രസ്റ്റ്‌ അംഗങ്ങളല്ലെന്നും കോണ്‍ഗ്രസ്സ്‌ സംസ്കാരം വളര്‍ത്തുന്നതിന്‌ സമാന സ്വഭാവമുള്ളവരെ ചേര്‍ത്ത്‌ രൂപീകരിച്ച ട്രസ്റ്റാണ്‌ ഇതെന്നും കെ എം പരീത്‌ പറയുന്നു. എ ഐ ഗ്രൂപ്പുകള്‍ ഒന്നിച്ച്‌ തീരുമാനിച്ചാണ്‌ സ്മാരക മന്ദിരം നിര്‍മ്മിച്ചിട്ടുള്ളതെന്നും പ്രസിഡന്റ്‌ പറഞ്ഞു.

മന്ദിരത്തിനുള്ളില്‍ കോണ്‍ഗ്രസ്സ്‌ ഓഫീസിനും പോഷക സംഘടനകള്‍ക്കും പ്രവര്‍ത്തിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തിട്ടുണ്ടെന്നും കാലാകാലങ്ങളില്‍ ട്രസ്റ്റിലുണ്ടാകുന്ന മേല്‍ നോട്ടക്കാരാണ്‌ തീരുമാനം എടുക്കുന്നതെന്നും ട്രസ്റ്റിന്റെ നിയമാവലി അനുസരിച്ചാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും കെ. എം. പരീത്‌ പറഞ്ഞു.

കോണ്‍ഗ്രസ്സ്‌ എ ഐ വിഭാഗങ്ങള്‍ തമ്മിലുള്ള ചേരിതിരിവ്‌ രൂക്ഷമായതോടെയാണ്‌ ഓഫീസ്‌ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തര്‍ക്കം ഇപ്പോള്‍ രൂക്ഷമായിരിക്കുന്നത്‌. ഇരു വിഭാഗങ്ങളുടെയും അവകാശ വാദം മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസ്സ്‌ അണികളിലേക്കും വ്യാപിച്ചിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

Kerala

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

Kerala

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

പുതിയ വാര്‍ത്തകള്‍

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.