Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ശാസ്താംകോട്ട ശ്രീധര്‍മ്മശാസ്താ ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2012, 01:27 pm IST
in Travel

കൊല്ലം ജില്ലയില്‍ ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലാണ്‌ ചരിത്രപ്രസിദ്ധമായ ശാസ്താംകോട്ട ധര്‍മശാസ്താക്ഷേത്രം. കുരങ്ങന്മാരുടെ സാന്നിധ്യംകൊണ്ട്‌ ഇവിടം ശ്രദ്ധേയമായിരിക്കുന്നു. അതുപോലെ കേരളത്തിലെ പ്രകൃതിദത്തമായ ഏക ശുദ്ധജല തടാകത്തിന്റെ തീരത്താണ്‌ ഈ പുരാതനക്ഷേത്രം സ്ഥിതിചെയ്യുന്നത്‌. വിനോദസഞ്ചാരികളും തീര്‍ത്ഥാടകരും ഒരുപോലെ എത്തുന്ന സ്ഥാനവുമാണ്‌. കുന്നിന്‍മുകളില്‍ ദേവസ്വം കോളേജ്‌. ജംഗ്ഷനില്‍ പഴക്കംചെന്ന ഗ്രാമചന്ത. നാട്ടിന്‍പുറത്തുള്ളവര്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന കാര്‍ഷികവിളകള്‍ വിറ്റഴിക്കുന്ന വലിയ ചന്തയാണിത്‌.

ക്ഷേത്രത്തിലേയ്‌ക്കുള്ള വഴിയില്‍ അലങ്കാരഗോപുരം. ആലും കാഞ്ഞിരവും തണലേകാന്‍ മത്സരിക്കുന്ന ക്ഷേത്ര പരിസരം. മരച്ചില്ലകളില്‍ ഊഞ്ഞാലാടുന്ന വാനരന്മാര്‍. ഇവര്‍ ശ്രീരാമന്റെ കൂടെ ഇവിടെ എത്തിയതാണെന്ന്‌ പഴമ. രാവണയുദ്ധാനന്തരം ശ്രീരാമനും സീതയും പരിവാരസമേതം അയോദ്ധ്യയിലേയ്‌ക്കു മടങ്ങുമ്പോള്‍ ശാസ്താവിന്റെ അതിഥിയായി ഇവിടെ താമസിച്ചിരുന്നുവെന്നും ഇവിടത്തെ തീര്‍ത്ഥത്തില്‍ പിതൃതര്‍പ്പണം നടത്തിയിരുന്നെന്നും കൂടെ ഉണ്ടായിരുന്ന വാനരന്മാരായ ചിലരെ ശാസ്താവിന്‌ കാവല്‍ക്കാരായി നിയോഗിച്ചുവെന്നുമാണ്‌ ഐതിഹ്യം. കര്‍ക്കിട മാസത്തില്‍ ഇവിടെ പിതൃദര്‍പ്പണം നടന്നുവരുന്നു. ശ്രീരാമ പട്ടാഭിഷേകത്തിന്റെ ചിത്രം അങ്കനംചെയ്ത നാണയങ്ങള്‍ ക്ഷേത്രക്കടവില്‍നിന്നും കണ്ടുകിട്ടിയിട്ടുണ്ട്‌. എന്നാല്‍ ക്ഷേത്രം പുതുക്കിപ്പണിതത്‌ കായംകുളം രാജാവാണെന്ന്‌ ചരിത്രം.

പന്തളത്തു രാജാക്കന്മാര്‍ ശബരിമല ദര്‍ശനം മുടക്കാറുണ്ടായിരുന്നില്ല. ആ പതിവ്‌ തെറ്റിച്ച ഒരു രാജാവും ഉണ്ടായിരുന്നു. അതിനെത്തുടര്‍ന്ന്‌ കൊട്ടാരത്തില്‍ പല അനിഷ്ട സംഭവങ്ങളും ഉണ്ടായി. അപ്പോള്‍ അദ്ദേഹം ശബരിമലയില്‍ പോയി പന്ത്രണ്ടുദിവസം ഭജനമിരുന്നു. പിന്നെ മാസംതോറും പോകാന്‍ തീരുമാനിക്കുകയും ചെയ്തു. ആയിടയ്‌ക്ക്‌ രാജാവിന്‌ സ്വപ്നദര്‍ശനമുണ്ടായി. തേജസ്വിയായ ഒരു യുവാവ്‌ രാജാവിന്റെ അടുത്തുവന്ന്‌ പറഞ്ഞതുപോലെയായിരുന്നു സ്വപ്നം. അങ്ങ്‌ ബുദ്ധിമുട്ടി ഇവിടംവരെ വരണ്ടാ ഞാന്‍ അടുത്തൊരു സ്ഥലത്തു വന്നിരുന്നേക്കാം. കായംകുളം രാജാവ്‌ നടത്തുന്ന ആയുധാഭ്യാസപരീക്ഷയില്‍ പങ്കെടുക്കാന്‍ ഞാന്‍ എത്തും. അപ്പോള്‍ ഞാന്‍ അയയ്‌ക്കുന്ന അമ്പ്‌ വീഴുന്ന സ്ഥലത്ത്‌ എന്നെ കാണാം. കായംകുളം രാജാവ്‌ ആയുധാഭ്യാസ പ്രകടനം നടത്തുന്നത്‌ കാണാന്‍ പോയി. തുടര്‍ന്ന്‌ ശരം കണ്ടുപിടിക്കാനുള്ള ശ്രമത്തിലായി. പരിവാരങ്ങളുമായുള്ള രാജാവിന്റെ യാത്ര കുറെദൂരം പിന്നിട്ടപ്പോള്‍ ഒരു യുവാവും അവരോടൊപ്പം കൂടി. യുവാവ്‌ അകലെ ഒരു തുരുത്ത്‌ ചൂണ്ടികാണിച്ചു കൊടുക്കുകയും അവിടെയാണ്‌ ശരം പതിച്ചതെന്നും പറഞ്ഞു. കടവില്‍ കിടക്കുന്ന പൊങ്ങുതടിയില്‍ കയറിയാല്‍ അവിടെ എത്താമെന്നും സൂചിപ്പിച്ചു. യുവാവ്‌ പറഞ്ഞതുപോലെ രാജാവ്‌ പൊങ്ങുതടിയില്‍ കയറിയിരുന്നതും അത്‌ താനെ നീങ്ങി തുരുത്തിലെത്തുകയും ചെയ്തു. രാജാവ്‌ തിരിഞ്ഞുനോക്കിയപ്പോള്‍ യുവാവിനെ കാണാനില്ല. പൊങ്ങുതടി താനെ തിരിച്ചുപോകുന്നതും കണ്ടു. ഈ കാഴ്ച രാജാവിനെ ആശ്ചര്യഭരിതനാക്കി. രാജാവിന്‌ തന്റെ ഇഷ്ടദേവനായ ധര്‍മശാസ്താവിന്റെ മഹത്വം ബോധ്യപ്പെടുകയും താന്‍ കയറിവന്നത്‌ പൊങ്ങുതടിയല്ലെന്നും അതൊരു മുതരലയായിരുന്നുവെന്നും മനസ്സിലാക്കുകയും അങ്ങനെ അദ്ദേഹം ശാസ്താംകോട്ടയില്‍ താമസിച്ച്‌ ക്ഷേത്രം നിര്‍മിച്ചുവെന്നുമാണ്‌ ഐതിഹ്യം.

ക്ഷേത്രത്തിലെത്തുന്ന ഭക്തരെ സ്വീകരിക്കാനെത്തുന്ന വാനരന്മാര്‍ ശല്യക്കാരല്ല. ക്ഷേത്രത്തില്‍നിന്ന്‌ നിവേദ്യച്ചോറു കിട്ടുന്നുണ്ട്‌. ഇതിലേക്കായി ഒരു ഭക്തന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ നല്ലൊരു തുക നിക്ഷേപിച്ചിരിക്കുന്നു. കിഴക്കോട്ട്‌ ദര്‍ശനമായ ക്ഷേത്രത്തില്‍ ദേവന്‍ ശാസ്താവ്‌-സ്വയംഭൂവാണ്‌. ശ്രീകോവിലിനുചുറ്റും കല്ലില്‍ കൊത്തിവച്ച രൂപങ്ങള്‍. മണ്ഡപത്തില്‍ രാമായണകഥയുടെ ചിത്രീകരണം. സോപാനപടികളിലും തെക്കേ കൈവരിയുടെ താഴെയും മനോഹരശില്‍പ്പങ്ങള്‍.

ദ്വാരപാലകന്മാരും ആനകളും മറ്റുരൂപങ്ങളുമെല്ലാം കല്ലില്‍ തീര്‍ത്ത മനോജ്ഞ ദൃശ്യങ്ങള്‍. ഗണപതി, ശിവന്‍, നാഗയക്ഷി, നാഗരാജാവ്‌, യക്ഷി, യോഗീശ്വരന്‍, രക്ഷസ്സ്‌, മാടന്‍ എന്നീ ഉപദേവതകളുമുണ്ട്‌. അട ഇവിടത്തെ വിശേഷവഴിപാടാണ്‌. ശനിദോഷമകറ്റാന്‍ നീരാജനം വഴിപാടുമുണ്ട്‌. കുംഭമാസത്തിലെ ഉത്സവം ആറാട്ടായി പത്തുദിവസത്തെ ഉത്സവം നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.