ലാഹോര്‍: 1990 ലെ ലാഹോര്‍ സ്ഫോടനത്തില്‍ പങ്കുണ്ടെന്നാരോപിച്ച് പാക്കിസ്ഥാനില്‍ വധശിക്ഷക്ക് വിധിച്ച ഇന്ത്യക്കാരന്‍ സരബ്ജിത്തിന്റെ ശിക്ഷ വധശിക്ഷയില്‍ നിന്നും ജീവപര്യന്തമായി ഇളവ് ചെയ്ത് നല്‍കണമെന്ന് അഭിഭാഷകന്‍ പാക്ക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സരബ്ജിത്തിന്റെ ദയാഹര്‍ജി പരിഗണിക്കുന്നതില്‍ കോടതിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുള്ളതായും സരബ്ജിത്തിന്റെ അഭിഭാഷകനായ അവൈസ് ഷെയ്‌ക് ചൂണ്ടിക്കാട്ടി.നേരത്തെ സരബ്ജിത്തിനെ വിട്ടയക്കുമെന്ന് പാക്ക് സര്‍ക്കാര്‍ അറിയിച്ചിരുന്നുവെങ്കിലും സുര്‍ജിത്ത് സിംഗിനെയാണ് പാക്കിസ്ഥാന്‍ വിട്ടയച്ചത്.
ചോദ്യംചെയ്യലില്‍ സരബ്ജിത്തിനെതിരായ ആരോപണങ്ങള്‍ അയാള്‍ തള്ളിക്കളഞ്ഞിട്ടുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.പാക്കിസ്ഥാനിലെ ഭീകരവാദപരിശീലനങ്ങളില്‍ സരബ്ജിത്ത് ഏര്‍പ്പെട്ടിട്ടുണ്ടെന്നുള്ള പ്രസ്താവനകളും തെറ്റാണ്.കുഷി മുഹമ്മദ് എന്നപേരിലുള്ള പാക് തിരിച്ചറിയല്‍ കാര്‍ഡിനെക്കുറിച്ചുള്ള ആരോപണങ്ങളും സരബ്ജിത്ത് നിരാകരിച്ചിട്ടുണ്ട്.തനിക്ക് ഭീകരവാദ പരിശീലനം ലഭിച്ചിട്ടില്ലെന്നും ബോംബ് സ്ഫോടനം നടത്തിയിട്ടില്ലെന്നും സരബ്ജിത്ത് കോടതിയില്‍ പറഞ്ഞിട്ടുണ്ട്.1990 ജൂലൈ 28 ന് ലാഹോറിലെ റെയില്‍വേ സ്റ്റേഷനില്‍ ബോംബ്സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളും സരബ്ജിത്ത് കോടതിയില്‍ പറഞ്ഞിട്ടുണ്ട്.ആ സമയത്ത് താന്‍ ഇന്ത്യയിലായിരുന്നുവെന്നും ഇയാള്‍ കോടതിയില്‍ നിഷേധിച്ചിട്ടുണ്ട്.സരബ്ജിത്ത് മാത്രമല്ല മറ്റ് ഇന്ത്യന്‍ പൗരന്മാരും പാക് ജയിലില്‍ കഴിയുന്നുണ്ട്.എന്നാല്‍ സന്നദ്ധ സംഘടനകളോ മനുഷ്യാവകാശ പ്രവര്‍ത്തകരോ ഇക്കാര്യത്തില്‍ മൗനം പാലിച്ചിരിക്കുകയാണെന്ന് സരബ്ജിത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.
















