Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാനിസ്ഥാനിലേക്കുള്ള നാറ്റോ പാത പാക്കിസ്ഥാന്‍ തുറക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2012, 08:42 pm IST
in World

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലേക്കുള്ള നാറ്റോ പാത തുറന്നുകൊടുക്കാന്‍ പാക്‌ സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ നവംബറില്‍ യുഎസ്‌ നടത്തിയ വ്യോമാക്രമണത്തില്‍ 24 പാക്‌ സൈനികര്‍ കൊല്ലപ്പെട്ടതില്‍ അമേരിക്ക മാപ്പ്‌ പറഞ്ഞ സാഹചര്യത്തിലാണ്‌ പാത തുറന്നുകൊടുക്കുന്നത്‌. പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഹിന റബ്ബാനിയുമായി ഫോണില്‍ നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം യുഎസ്‌ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. പാക്കിസ്ഥാനുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ യുഎസ്‌ ബാധ്യസ്ഥമാണെന്ന്‌ ഹിലരി കൂട്ടിച്ചേര്‍ത്തു. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ നവംബറിലാണ്‌ യുഎസ്‌ ആക്രമണത്തില്‍ 24 പാക്‌ സൈനികര്‍ കൊല്ലപ്പെട്ടത്‌. ഇതേത്തുടര്‍ന്നാണ്‌ അഫ്ഗാനിസ്ഥാനിലെ നാറ്റോ സൈനികര്‍ക്ക്‌ ആയുധങ്ങളും സാധന സാമഗ്രികളും എത്തിക്കുന്ന പാത പാക്കിസ്ഥാന്‍ അടച്ചത്‌.

ഇതാദ്യമായാണ്‌ നവംബറിലെ സംഭവത്തിന്‌ ഏതെങ്കിലുമൊരു യുഎസ്‌ ഉദ്യോഗസ്ഥന്‍ ഔദ്യോഗികമായി ക്ഷമാപണം നടത്തുന്നത്‌. നാറ്റോ പാത തുറക്കുന്നതുമായി ബന്ധപ്പെട്ട്‌ ഒബാമ ഭരണകൂടവുമായി വലിയ വാദപ്രതിവാദങ്ങള്‍ പാക്കിസ്ഥാന്‍ നടത്തിയിരുന്നു. ഇക്കാര്യത്തില്‍ യുഎസ്‌ ക്ഷമാപണം നടത്താതെ പാത തുറക്കില്ലെന്ന്‌ പാക്കിസ്ഥാന്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. അമേരിക്ക രാജ്യത്ത്‌ നടത്തുന്ന വ്യോമാക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും പാക്കിസ്ഥാനിലൂടെ ആയുധങ്ങള്‍ കൊണ്ടുപോകുന്നത്‌ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങള്‍ അമേരിക്ക തള്ളിക്കളയുകയാണുണ്ടായത്‌.

പാക്‌ സൈന്യമാണ്‌ ആദ്യം വെടിയുതിര്‍ത്തതെന്നും സ്വയം രക്ഷക്കായാണ്‌ യുഎസ്‌ സൈന്യം തിരിച്ച്‌ ആക്രമിച്ചതെന്നും യുഎസ്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. പാക്‌ സൈന്യം എവിടെയാണ്‌ നിലയുറപ്പിച്ചിരിക്കുന്നതെന്നത്‌ സംബന്ധിച്ച്‌ ഇസ്ലാമാബാദ്‌ തന്ന വിവരങ്ങള്‍ തെറ്റായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.

തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന വര്‍ഷമാണ്‌ ഇത്‌. നവംബറിലെ സംഭവത്തിന്‌ ക്ഷമാപണം നടത്തിയത്‌ ഇതിന്റെ പേരിലാണ്‌. ഭീതികൊണ്ടാണ്‌ ഇത്തരത്തില്‍ ക്ഷമാപണം നടത്തിയതെന്നും യുഎസിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നുണ്ട്‌. ഭീകരവാദത്തെ ഉന്മൂലനം ചെയ്യുന്നതിന്‌ അഫ്ഗാനിസ്ഥാനുമായി കൈകോര്‍ത്തതിനെ നേരത്തെ തന്നെ ഒബാമ ഭരണകൂടത്തെ വിമര്‍ശിച്ചിരുന്നു.

ഹിലരി ക്ലിന്റന്റെ പ്രസ്താവനയോട്‌ ഒബാമ ഇതുവരെ പ്രതികരിച്ചിട്ടില്ല. ലോകശക്തിയായ യുഎസ്‌ തങ്ങളുടെ ആവശ്യം തിരിച്ചറിഞ്ഞിരിക്കുകയാണ്‌. തങ്ങള്‍ക്ക്‌ വേണ്ടി അവര്‍ വഴങ്ങിയെന്നാണ്‌ പാക്‌ വിവരാവകാശ മന്ത്രി ഖമര്‍ സമാന്‍ ഖൈറ പ്രതികരിച്ചത്‌. ഇത്‌ ഒരു സാമ്പത്തിക പ്രശ്നമല്ല. തങ്ങളുടെ പരമാധികാരത്തിന്റെ പ്രശ്മാണ്‌ ഇത്‌, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനില്‍ ഇത്തരമൊരു സംഭവം ഇനി ആവര്‍ത്തിക്കില്ലെന്ന്‌ അമേരിക്ക ഉറപ്പ്‌ തന്നതായും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. പാക്‌ സര്‍ക്കാരിന്റെ താല്‍പ്പര്യമനുസരിച്ചാണ്‌ പാത തുറക്കുന്നതെന്നും ഏറ്റവും അടുത്തുതന്നെ ഇത്‌ തുറന്നു നല്‍കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ്‌ പ്രതികരിച്ചു. അതേസമയം പാക്കിസ്ഥാനിലെ മറ്റ്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഒക്കെത്തന്നെയും ഈ തീരുമാനത്തെ എതിര്‍ത്തിട്ടുണ്ട്‌.
നാറ്റോ പാത തുറന്നുകൊടുക്കില്ലെന്നും അഥവാ തുറന്നുകൊടുക്കുന്ന പക്ഷം സ്വയം ആത്മാഹുതി ചെയ്ത്‌ ഭീകരവാദത്തിനെതിരെ സന്ധിയില്ലാ സമരം ആരംഭിക്കുമെന്ന്‌ ജമാത്ത്‌-ഇസ്ലാമി-പാര്‍ട്ടി പ്രതികരിച്ചു. അതേസമയം, അഫ്ഗാനിലേയ്‌ക്കുള്ള നാറ്റോ പാത തുറന്നുകൊടുക്കാനുള്ള പാക്കിസ്ഥാന്‍ തീരുമാനം ഭീരുത്വമാണെന്ന്‌ തെഹ്‌രിക്‌ ഇ-താലിബാന്‍ ആരോപിച്ചു. അഫ്ഗാനിലേക്കുള്ള പാത ആക്രമിക്കുമെന്നും അവര്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. സംഘടനാ വക്താവ്‌ ഇഹ്സാനുള്ള ഇഹ്സാന്‍ ആണ്‌ മുന്നറിയിപ്പ്‌ നല്‍കിയത്‌. പാക്‌ സര്‍ക്കാരിന്റെ അടിമത്വ സ്വഭാവമാണ്‌ തീരുമാനത്തിലൂടെ വ്യക്തമായത്‌. സലാല ചെക്‌ പോസ്റ്റില്‍ മരിച്ച പാക്‌ സൈനികരോടുള്ള അനാദരവ്‌ കൂടിയാണ്‌ ഈ തീരുമാനം. നാറ്റോയ്‌ക്ക്‌ സാധനങ്ങളുമായി പോകുന്ന ഓരോ ട്രക്കും തങ്ങള്‍ ആക്രമിക്കുമെന്നും താലിബാന്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലവ് ലി മൈത്ര (ഇടത്ത്) രൂപാ ഗാംഗുലി (വലത്ത്)
Kerala

രൂപാഗാംഗുലി വിജയത്തിലേക്ക്, നടിയായ തൃണമൂലിന്റെ ലവ് ലി മൈത്ര പിന്നില്‍

Kerala

കടകംപള്ളി സുരേന്ദ്രനെ മലർത്തിയടിച്ച് കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് വീരോചിത വിജയം

India

ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് വിജയുടെ വീട്ടിലെത്തി തൃഷ

Kerala

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

India

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.