Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍മ്മയോഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2012, 10:36 pm IST
in Samskriti

യഥാര്‍ത്ഥ കര്‍മയോഗികള്‍ ഭഗവദ്ഭക്തരാണ്‌. പൂര്‍ണത നേടിയവരാകയാല്‍ അവര്‍ക്ക്‌ ആരാധനയോ നേട്ടങ്ങളോ ഉത്കര്‍ഷങ്ങളോ ആവശ്യമില്ല. അവരുടെ പരിപൂര്‍ണാവസ്ഥയില്‍ എല്ലാവിധ ജ്ഞാനവും യോഗസിദ്ധിയും സ്വയമേവ അവരെ അലങ്കരിച്ചിരിക്കും. ആഗ്രഹിക്കാവുന്നതൊക്കെ അവര്‍ക്കു കിട്ടുന്നതിനാല്‍ അതിലപ്പുറം അവര്‍ക്കെന്തു വേണം?

പതഞ്ജലിയുടെ അഷ്ടാംഗ ധ്യാനമാര്‍ഗം അനുസരിക്കുന്നതിനാല്‍ ധ്യാനനിപുണരായ യോഗികള്‍ ക്രമേണ സമാധിയില്‍ അഥവാ പരമാത്മാവില്‍ മുഴുകുന്ന അവസ്ഥയില്‍ സ്വയം എത്തുന്നു. പൂര്‍ണതയിലെത്താനുള്ള ആഗ്രഹംമൂലം അവര്‍ എല്ലാവിധ ദുഃഖസ്ഥിതിയും കഷ്ടപ്പാടും സഹിച്ച്‌ ലക്ഷ്യത്തില്‍ ത്തന്നെ ഉറച്ചുനില്‍ക്കുന്നു. അവസാനം ഈ ഭൗതിക ലോകത്തിലെ ഒന്നിനോടും സാമ്യമില്ലാത്ത ഒരവബോധത്തില്‍ അവരെത്തിച്ചേരുന്നു. ഈ യോഗപൂര്‍ണതയില്‍ ഒരു കഷ്ടപ്പാടും ഭീഷണിയായി അവര്‍ക്കു തോന്നുന്നില്ല. ഇത്തരം യോഗികളെക്കുറിച്ച്‌ ഭഗവാന്‍ കൃഷ്ണന്‍ ഭഗവദ്ഗീതയില്‍ രേഖപ്പെടുത്തുന്നുണ്ട്‌.

ഈ സ്ഥിതിയില്‍ ഒരു വ്യക്തി ഒരിക്കലും സത്യത്തില്‍ നിന്നു വ്യതി ചലിക്കുന്നില്ല. ഈ അവസ്ഥ പ്രാപിക്കുന്നതോടെ ഇതിനേക്കാള്‍ വലിയ ഒരു നേട്ടമില്ലെന്ന്‌ അവന്‍ കരുതുന്നു. ഇങ്ങനെ ഒരവസ്ഥയിലെത്തുമ്പോള്‍ ഏറ്റവും വലിയ വിഷമസ്ഥിതിയില്‍പ്പോലും ഒരുവന്‍ ചഞ്ചലപ്പെടുന്നില്ല.

ഭോഗാസക്തമായ ലോകത്തില്‍ വിരക്തിയുണ്ടായി സമാധിസ്ഥിതനാകുന്നവന്‍, അതായത്‌ പരമസത്യത്തില്‍ നിമഗ്നനാകുന്നവന്‍ ആത്മീയസ്വത്വത്തെക്കുറിച്ച്‌ ബോധവാനാവുകയും, അവന്‌ പരമാനന്ദലബ്ദി ഉണ്ടാവുകയും ചെയ്യുമെന്ന്‌ ഈ ശ്ലോകത്തിന്റെ ഭാവാര്‍ത്ഥത്തില്‍ ശ്രീല ഭക്തിവിനോദ്‌ ഠാക്കൂര്‍ പറയുന്നു. ഇത്തരത്തിലുള്ള യോഗി തന്റെ ശ്രദ്ധയെ ധ്യാനലക്ഷ്യമായ പരമസത്യത്തില്‍ നിന്ന്‌ ഒരിക്കലും വ്യതിചലിപ്പിക്കില്ല. തന്റെ പരിശീലനകാലത്ത്‌ യോഗി നേടുന്ന അണിമാദി യോഗസിദ്ധികള്‍ അയാളുടെ യോഗസാധനകളുടെ ഉപോത്പന്നങ്ങള്‍ മാത്രമാണ്‌. സമാധിയില്‍ ഈ സിദ്ധികളെല്ലാം അപ്രധാനമായി യോഗികള്‍ കരുതുന്നു. പലയോഗികളും ഈ സിദ്ധികളില്‍ ചിലതൊക്കെ നേടിക്കഴിയുന്നതോടെ എല്ലാം നേടിയതായി ഭാവിക്കുകയും അസ്വസ്ഥമായ മാനസികാവസ്ഥമൂലം സ്ഥിരസമാധിയില്‍ നിന്നു വ്യതിചലിക്കുകയും ചെയ്യുന്നു. നേരെമറിച്ച്‌ ഭാവദ്ഭക്തനായ കര്‍മയോഗി ഇത്തരത്തിലായിത്തീരാനുള്ള സാധ്യത തീരെയില്ല. കൃഷ്ണന്റെ ആനന്ദത്തിനുവേണ്ടി സദാ പ്രവര്‍ത്തിക്കുന്നതിനാല്‍ അയാളുടെ ഹൃദയവും ശ്രദ്ധയും ലക്ഷ്യത്തില്‍ തന്നെ കേന്ദ്രീകൃതമാകുന്നു. അയാള്‍ എപ്പോഴും യോഗിയുടെ അത്യന്തികലക്ഷ്യമായ സമാധിയിലായിരിക്കും നിലകൊള്ളുന്നത്‌. ഭഗവാനുവേണ്ടിയുള്ള ഭക്തിയുതസേചനത്തില്‍, ഭക്തന്‍ നിത്യനുതനമായ വികാരങ്ങള്‍ അനുഭവിക്കുന്നു. അതുമല്ല, അയാളുടെ പൂര്‍ണത പാകമാകുമ്പോള്‍ അയാളനുഭവിക്കുന്ന അതീന്ദ്രിയാനന്ദം വര്‍ണനാതീതമാണ്‌. ഐഹികരായ ലൗകികര്‍ക്ക്‌ അത്‌ മനസ്സിലാക്കാന്‍ സാദ്ധ്യമല്ലതാനും.

കര്‍മയോഗത്തെക്കുറിച്ച്‌ എന്തുപറയാന്‍? ഒരു ജന്മംകൊണ്ട്‌ ആത്യന്തിക ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും അഷ്ടാംഗ യോഗമാര്‍ഗ്ഗത്തില്‍ സമാധി ലക്ഷ്യമാക്കി ഒരു യോഗി നേടുന്ന നിസ്സാരമായ കാര്യംപോലും വെറുതെയാകുന്നില്ല. അയാളുടെ അടുത്ത ജന്മത്തില്‍ ഈ പുരോഗതി തുടര്‍ന്നുകൊണ്ടേയിരിക്കും. നേരെമറിച്ച്‌, കര്‍മിയുടെ കാര്യത്തില്‍ അയാള്‍ നേടുന്ന ധനവും വിദ്യാഭ്യാസവും അവ നേടാന്‍ നടത്തിയ ശ്രമങ്ങളും വ്യര്‍ത്ഥമായിത്തീരുന്നു. കര്‍മയോഗിയുടെ അഥവാ ഭക്തന്റെ കാര്യത്തില്‍ അയാളുടെ ഭക്തിയുതസേവനം ശരീരത്തിനും മനസ്സിനും അതീതമാണ്‌. അതെല്ലാം ആത്മാവും പരമാത്മാവുമായി ബന്ധപ്പെട്ടതാണ്‌. അതിനാല്‍ അതെല്ലാം അയാളുടെ ശാശ്വതമായ ആത്മാവിന്റെ സമ്പത്തായി മാറുന്നു.

ശരീരം നശിക്കുന്നതോടെ ആത്മാവ്‌ നശിക്കുന്നില്ല. അതുപോലെതന്നെ ഭക്തിയുതസേവനത്തിന്റെ ഈ സമ്പാദ്യത്തിന്‌ ഒരിക്കലും വിലയിടിയുന്നില്ല. ഇപ്രകാരം കര്‍മയോഗി സ്വന്തം ആത്മാവിന്റെ ഉന്നതിക്കുവേണ്ടി സദാ പ്രവര്‍ത്തിക്കുന്നുവെന്നും അയാളുടെ പരിശ്രമവും അതിന്റെ ഫലങ്ങളും ഈ ജന്മത്തിലും അടുത്ത ജന്മത്തിലും ശാശ്വതമായി ആദ്ധ്യാത്മമികധനമായി നിലനില്‍ക്കുമെന്നും ഭഗവദ്ഗീത പ്രസ്താവിക്കുന്നു. ഈ ആദ്ധ്യാത്മികമായ ആസ്തികള്‍ ഒരിക്കലും നശിപ്പിക്കപ്പെടുന്നില്ല. ഭഗവദ്ഗീതയില്‍ കൃഷ്ണന്‍ പറഞ്ഞു.

“അല്ലയോ പാര്‍ത്ഥാ, പുണ്യകര്‍മങ്ങളിലേര്‍പ്പെട്ടിരിക്കുന്ന അതീന്ദ്രിയവാദിക്ക്‌ ഈ ലോകത്തോ ആത്മീയലോകത്തോ നാശമുണ്ടാകില്ല. നന്മചെയ്യുന്നവനെ തിന്മയ്‌ക്കൊരിക്കലും കീഴ്പ്പെടുത്താനാവില്ല.”

ഭക്തിവേദാന്തസ്വാമി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അമൃതപുരിയില്‍ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് ഡിസംബറില്‍; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

India

സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ല , യോഗി സ്റ്റൈലിൽ സുവേന്ദു അധികാരി: ബംഗാളിൽ 12കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ പോലീസ് വെടിവച്ച് കൊന്നു  

Kerala

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

Football

CR 7:: ലോകകപ്പ് കിരീടമില്ലാത്ത രാജാവ്

India

ഡിഎസ്പി നടത്തിയത് 300 കോടിയുടെ അഴിമതി: വിവിധ ജില്ലകളിൽ വില്ല, ഫ്‌ളാറ്റുകൾ, ഏക്കറുകളോളം കൃഷിഭൂമി! അന്വേഷിച്ച പോലീസുകാർക്ക് ഞെട്ടൽ

പുതിയ വാര്‍ത്തകള്‍

റൊണാള്‍ഡോ ഒരു ഇതിഹാസം, ടീമിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്ന നേതാവ്: റോബര്‍ട്ടോ മാര്‍ട്ടിനെസ്

മത്സരശേഷം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്‌പെയിന്റെ ലാമിന്‍ യമാലും പരസ്പരം കൈകോര്‍ത്ത് ആശംസകള്‍ പങ്കുവയ്ക്കുന്നു

ഫിഫ ലോകകപ്പ്: പോര്‍ച്ചുഗലിന് സ് ‘പെയിന്‍’

ബദരീനാഥ് ക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ചവരെ വെറുതെ വിടില്ലെന്ന് ധാമി സർക്കാർ ; കേസ് അന്വേഷണത്തിന് മൂന്നംഗ ഉന്നതതല സമിതി രൂപീകരിച്ചു

ഒരു ലക്ഷം ഭവനങ്ങളില്‍ രാമായണ പാരായണത്തിനൊരുങ്ങി രാം പ്രസ്ഥാന്‍

ബദരീനാഥ് ക്ഷേത്രത്തിലെ അന്വേഷണത്തിന് നാലംഗ സമിതിയായി

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണത്തില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി

പാകിസ്ഥാന്റെ കാര്‍ഗോ വിമാനം അറബിക്കടലില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

തുരങ്കപാത നിര്‍മാണം ആരംഭിച്ചത് ആവശ്യമായ വിദഗ്ധ പഠനമില്ലാതെ; സിയാക് റി്‌പ്പോര്‍ട്ടിലെ അപാകത ചൂണ്ടിക്കാണിച്ച് 2025ല്‍ ജന്മഭൂമി റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.