കൊച്ചി: എന്‍.ഡി.എഫ് പ്രവര്ത്തകന് ഫസലിന്റെ വധത്തില്‍ മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഫസലിന്റെ ഭാര്യ മറിയു ഹര്‍ജി നല്കി. കേസില്‍ കൂടുതല്‍ വിപുലമായ അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫസല്‍ കൊല്ലപ്പെടുമ്പോള്‍ അഭ്യന്തരമ ന്ത്രിയായിരുന്ന കോടിയേരി കൊലപാതകത്തിന് പിറകില്‍ ആര്.എസ്.എസ് ആണെന്ന് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അന്വേഷണം ഏറെക്കാലം ആ ദിശയിലാണ് മുന്നോട്ടു നീങ്ങിയത്. പിന്നീട് സി.ബി.ഐ. അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നില്‍ സി.പി.എം നേതാക്കളും പ്രവര്‍ത്തകരുമാണ് ഉള്ളതെന്ന് കണ്ടെത്തിയത്.
2006 ഒക്ടോബര്‍ 22നാണ് തലശ്ശേരി കോടിയേരി മാടപ്പീടികയില്‍ ഫസല്‍ കൊല്ലപ്പെട്ടത്. സി.പി.എം പ്രവര്‍ത്തകനായിരുന്ന ഫസല്‍ എന്‍.ഡി.എഫിലേക്ക് മാറിയതിന്റെ വിരോധത്തെ തുടര്‍ന്നാണ് കൊലപാതകമെന്നായിരുന്നു ആരോപണം.
ഹൈക്കോടതി നിര്‍ദേശപ്രകാരം കേസ് എറ്റെടുത്ത സി.ബി.ഐ ഫസലിനെ കൊല്ലാന്‍ സി.പി.എം പ്രാദേശിക ഘടകത്തിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്ന് കണ്ടെത്തിയിരുന്നു. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജന്, തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി രാജന്, കാരായി ചന്ദ്രശേഖരന് എന്നിവരെ സി.ബി.ഐ പ്രതി ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: