Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മത തീവ്രവാദികളുടെ വെല്ലുവിളി

Janmabhumi Online by Janmabhumi Online
Apr 30, 2012, 10:51 pm IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

നിരോധിത തീവ്രവാദ സംഘടനയായ ‘സിമി’യുടെ പ്രവര്‍ത്തനം കേരളത്തില്‍ ഇപ്പോഴും സജീവമാണെന്നും അതിനാല്‍ ആ സംഘടനയുടെ നിരോധനം നീട്ടണമെന്നും കേരള സര്‍ക്കാര്‍ കേന്ദ്രത്തോടാവശ്യപ്പെട്ടിരിക്കുകയാണ്‌. വാഗമണ്‍ ക്യാമ്പ്‌, പാനായിക്കുളം യോഗം, അധ്യാപകന്റെ കൈവെട്ട്‌ കേസ്‌ എന്നിവയിലെല്ലാം കേരള പോലീസ്‌ ‘സിമി’ക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്‌. ഇസ്ലാമിക രാഷ്‌ട്രം എന്ന സ്വപ്നവുമായി പ്രവര്‍ത്തിക്കുന്ന സ്റ്റുഡന്റ്സ്‌ ഇസ്ലാമിക്‌ മൂവ്മെന്റ്‌ ഓഫ്‌ ഇന്ത്യ (സിമി)ക്ക്‌ അല്‍ ഖ്വയ്ദയായിട്ടും ഇന്ത്യന്‍ മുജാഹിദ്ദീന്‍ ആയിട്ടും ബന്ധമുണ്ടെന്നാണ്‌ കരുതപ്പെടുന്നത്‌. സിമിയുടെ സാന്നിധ്യം പ്രകടമാക്കുന്ന ലഘുലേഖകളും പ്രസിദ്ധീകരണങ്ങളും വഴി ജിഹാദ്‌ ലക്ഷ്യമിട്ടുള്ള അവരുടെ പ്രചാരണം ഇപ്പോഴും ശക്തമാണ്‌. കോഴിക്കോട്ടെ ഒരു ബുക്ക്സ്റ്റാളില്‍നിന്നും ഇവരുടെ ആശയപ്രചാരണ പ്രസിദ്ധീകരണങ്ങള്‍ ലഭ്യമായതായി വാര്‍ത്തയുണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ സിമി സാന്നിധ്യം തെളിയിച്ചത്‌ പോലീസിന്റെ സൈബര്‍ സെല്‍ ആസ്ഥാനത്തുനിന്നും ഇ-മെയില്‍ വിവരങ്ങള്‍ ചോര്‍ത്തിയ ഒരു പോലീസ്‌ സബ്‌ ഇന്‍സ്പെക്ടറെ കസ്റ്റഡിയില്‍ എടുത്തപ്പോഴാണ്‌. കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കി സമാധാനാന്തരീക്ഷം തകര്‍ക്കാനായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്‌. 2001 ല്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സിമി നിരോധനം 2003, 2006, 2008, 2010 വര്‍ഷങ്ങളില്‍ നീട്ടിക്കൊണ്ടുപോകുകയായിരുന്നു. മുംബൈ സ്ഫോടനക്കേസിലും ‘സിമി’ക്ക്‌ ബന്ധമുണ്ടെന്ന്‌ സംശയിക്കപ്പെട്ടിരുന്നു.

2008 ന്‌ ശേഷം ‘സിമി’ സാന്നിധ്യം തെളിയിക്കുന്ന എട്ടോളം സംഭവങ്ങളുണ്ടായെന്നും കേരളം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കേരളത്തിന്റെ ചില ഭാഗങ്ങളില്‍നിന്നും ബോംബുകള്‍ കണ്ടെത്തിയ സംഭവത്തിലും ‘സിമി’ ബന്ധമാണ്‌ തെളിഞ്ഞത്‌. ഇപ്പോള്‍ ‘സിമി’ തീവ്രവാദികള്‍ പോലീസടക്കം പല വകുപ്പുകളിലും നുഴഞ്ഞുകയറിയിട്ടുണ്ടെന്ന സംശയവും ശക്തമാണ്‌. ഈ സംശയം ശക്തിപ്പെടുത്തിയ സംഭവമാണ്‌ പോലീസുകാരന്റെ ഇ-മെയില്‍ ചോര്‍ത്തല്‍. മുഖ്യധാരാ രാഷ്‌ട്രീയപാര്‍ട്ടികളിലും ‘സിമി’യുടെ സാന്നിധ്യം ഉണ്ടെന്ന്‌ കേരളം സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്‌. ജമാ അത്തെ ഇസ്ലാമി, എന്‍ഡിഎഫ്‌ സംഘടനകളില്‍പ്പെട്ട തീവ്രവാദികള്‍ രാഷ്‌ട്രീയപാര്‍ട്ടികളില്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും തീവ്രവാദം പ്രചരിപ്പിക്കാനും ഇന്ത്യയുടെ അഖണ്ഡത തകര്‍ക്കാനുമാണ്‌ അവര്‍ ശ്രമിക്കുന്നത്‌ എന്നും മന്ത്രി ആര്യാടന്‍ മുഹമ്മദും ആരോപിക്കുന്നു. ഇവര്‍ പല പേരുകളില്‍ വരുമെന്ന്‌ ആര്യാടന്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. ‘സിമി’ പേരു മാറി പല സംസ്ഥാനങ്ങളിലും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിനാലാണ്‌ ഈ സംഘടനയുടെ നിരോധനം നീട്ടിയതെന്ന്‌ കേന്ദ്രസര്‍ക്കാരും പ്രസ്താവിച്ചിട്ടുണ്ട്‌. കേരളം, മഹാരാഷ്‌ട്ര, കര്‍ണാടക, ദല്‍ഹി മുതലായ സംസ്ഥാനങ്ങളിലാണ്‌ മറ്റ്‌ പേരുകളില്‍ ‘സിമി’ പ്രവര്‍ത്തനം നടത്തുന്നത്‌. നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരമാണ്‌ ‘സിമി’യുടെ നിരോധനം നീട്ടിയിരുന്നത്‌.

കേരളത്തില്‍ മതതീവ്രവാദികളുടെ സാന്നിധ്യം ശക്തമാകുന്നുവെന്ന്‌ തെളിയിക്കുന്ന നിരവധി സംഭവങ്ങളാണ്‌ ഈയിടെ ഉണ്ടാകുന്നത്‌. ഇത്‌ ആശങ്ക സൃഷ്ടിക്കുന്നത്‌ അന്യസംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേക്കുള്ള കുത്തൊഴുക്കിന്റെ പശ്ചാത്തലത്തിലാണ്‌. ബംഗ്ലാദേശികളായ തൊഴിലാളികള്‍ക്കൊപ്പം തീവ്രവാദികളും വ്യാപകമായെത്തുന്നുണ്ടെന്ന വിവരം കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോവി (ഐബി)നും ലഭിച്ചിരുന്നു. പാക്കിസ്ഥാനില്‍ പരിശീലനം നേടിയ തീവ്രവാദികളും ഇക്കൂട്ടത്തിലുണ്ടെന്ന സംശയം ബലപ്പെട്ടത്‌ കടുത്തുരുത്തിയില്‍ പിടിയിലായ ബംഗ്ലാദേശികള്‍ പാക്കിസ്ഥാനിലേക്ക്‌ ഫോണ്‍ വിളിച്ചപ്പോഴാണ്‌. പാക്കിസ്ഥാനില്‍ തീവ്രവാദ പരിശീലനം ലഭിച്ച തീവ്രവാദികള്‍ ഇന്ത്യയിലേക്കെത്തുന്നത്‌ ബംഗ്ലാദേശ്‌ വഴിയാണ്‌ എന്നും നേരത്തെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക്‌ തിരിച്ചറിയല്‍ കാര്‍ഡ്‌ കര്‍ശനമാക്കുവാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്‌. കേരളം ഇന്ത്യന്‍ മുജാഹിദ്ദീന്റെ റിക്രൂട്ടിംഗ്‌ ഏരിയയാണെന്ന്‌ തടിയന്റവിട നസീര്‍ സംഭവം തെളിയിച്ചിരുന്നതാണ്‌. അന്യസംസ്ഥാന തൊഴിലാളികള്‍ വഴിയാണ്‌ പാക്കിസ്ഥാനില്‍ അടിയ്‌ക്കുന്ന കള്ളനോട്ടുകള്‍ കേരളത്തിലെത്തുന്നത്‌.

കേരളത്തിലെ ഇടുക്കി, പത്തനംതിട്ട, വയനാട്‌, പാലക്കാട്‌ ജില്ലകളിലെ വനമേഖലകള്‍ എന്നിവിടങ്ങളില്‍ മാവോയിസ്റ്റ്‌ തീവ്രവാദവും ശക്തിപ്പെടുന്നതായി പോലീസ്‌ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതോടെ വനംവകുപ്പ്‌ പരിശോധന ശക്തമാക്കണമെന്ന്‌ ഇന്റലിജന്‍സ്‌ മേധാവി ചീഫ്‌ ഫോറസ്റ്റ്‌ കണ്‍സര്‍വേറ്റര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

വനംമന്ത്രി ഗണേഷ്കുമാറും കേരളത്തിലെ വനമേഖലയിലെ തീവ്രവാാ‍ദി സാന്നിധ്യം സൂചിപ്പിച്ചിരുന്നു. വനത്തിലെ ആദിവാസി ഉൗ‍രുകളിലാണ്‌ അന്യസംസ്ഥാന മാവോയിസ്റ്റുകള്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നത്‌. മാവോയിസ്റ്റുകള്‍ മറ്റ്‌ സംസ്ഥാനങ്ങളിലും ആദ്യം സ്വാധീനിക്കുന്നതും ആദിവാസി വിഭാഗക്കാരെയാണ്‌. കേരളം ഈ വിധം ദ്വിമുഖ ഭീഷണി നേരിടുന്ന സംസ്ഥാനമാണ്‌. ഇന്ന്‌ സംസ്ഥാന ഭരണം പോലും നിയന്ത്രിക്കുന്നത്‌ മുസ്ലീംലീഗാണ്‌. മുസ്ലീംലീഗിലും ‘സിമി’ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നു എന്ന ആരോപണമുണ്ട്‌. ഒപ്പം ലീഗ്‌ വെല്ലുവിളി മനോഭാവം തുടരുന്നത്‌ ആശങ്കയുയര്‍ത്തുന്നു. അധികാരം നിലനിര്‍ത്താന്‍ ഏതറ്റംവരെ താഴാനും ആരുടെ മുമ്പിലും മുട്ടുമടക്കാനും തയ്യാറായി കോണ്‍ഗ്രസ്‌ മതമേധാവികളുടെ ആസ്ഥാനത്തേക്ക്‌ തീര്‍ത്ഥയാത്ര നടത്തുമ്പോഴും കേരളം സാവധാനം സിമി-മാവോ തീവ്രവാദി സംഘടനകളുടെ പിടിയിലമരുന്ന കാര്യം ശ്രദ്ധിക്കാന്‍ സമയമില്ലാത്ത സര്‍ക്കാരാണിവിടെ ഭരണം നടത്തുന്നത്‌. കേരളത്തില്‍ വേരുറക്കുന്ന മതതീവ്രവാദത്തിനെതിരെ പരസ്യമായി ആശങ്ക പ്രകടിപ്പിക്കുമ്പോഴും മുസ്ലീംവോട്ട്ബാങ്ക്‌ ലക്ഷ്യമിട്ട്‌ ഇക്കൂട്ടരെ പ്രീണിപ്പിക്കാന്‍ ഇടത്‌-വലത്‌ മുന്നണികള്‍ക്ക്‌ നേതൃത്വം നല്‍കുന്നവര്‍ അല്‍പം പോലും മടിക്കാറില്ല. ഈ ഇരട്ടത്താപ്പ്‌ അവസാനിപ്പിച്ചുകൊണ്ടല്ലാതെ മതതീവ്രവാദികള്‍ ഉയര്‍ത്തുന്ന ഭീഷണിയെ ഫലപ്രദമായി നേരിടാനാവില്ല.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഖാലിസ്ഥാനി തീവ്രവാദികളുടെ അഴിഞ്ഞാട്ടം ; കാനഡയിൽ ജഗന്നാഥ ഭഗവാന്റെ രഥയാത്രയ്‌ക്ക് നേരെ മുട്ടയെറിഞ്ഞു ; ദൗർഭാഗ്യകരമെന്ന് ഇന്ത്യൻ എംബസി

World

കാണികളുടെ മനം നിറച്ച് പാകിസ്ഥാനില്‍ രാമായണം അരങ്ങേറി; നാടകത്തിന് നല്ല പ്രതികരണമെന്ന് സംവിധായകന്‍ യോഹേശ്വര്‍ കരേര

World

ഉഭയകക്ഷി ബന്ധത്തിൽ പുരോഗതി കൈവരിച്ചിട്ടുണ്ട് ; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് പ്രധാനമന്ത്രിയുടെ ആശംസ അറിയിച്ച് എസ് ജയശങ്കർ

Kerala

നവമാധ്യമങ്ങളിലെ അപനിർമ്മിതികളെ നിയന്ത്രിക്കുക; സമഗ്രമായ നിയമനിർമ്മാണം നടത്തണമെന്ന് ബാലഗോകുലം പ്രമേയം

Kerala

സദാനന്ദന്‍ മാസ്റ്റര്‍ 18ന് ദല്‍ഹിയിലേക്ക്; അഭിനന്ദനങ്ങളുമായി സംഘപരിവാര്‍ നേതാക്കളും സാമൂഹ്യ-സാംസ്‌കാരിക നായകരും

പുതിയ വാര്‍ത്തകള്‍

മരണലക്ഷണങ്ങൾ മുൻകൂട്ടി അറിയാം, ഗരുഡ പുരാണത്തിലെ സൂചനകൾ ഇങ്ങനെ

സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥി സമരം: പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് രജിസ്ട്രാർ, സമരം ലഹരിമാഫിയയുടെ ഒത്താശയോടെ

സൂംബ, സ്‌കൂള്‍ സമയമാറ്റം; സമസ്തയ്‌ക്ക് മുന്നില്‍ മുട്ടുവിറച്ച് സര്‍ക്കാര്‍, ഗുരുപൂജാ വിവാദം നാണക്കേട് മറയ്‌ക്കാന്‍

തിരുവനന്തപുരത്ത് പള്ളിയിലേക്ക് പോയി കാണാതായ 60-കാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടു: പ്രതി അറസ്റ്റിൽ

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി ; ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് സ്ഫോടനം നടക്കും

തീവ്രവാദ സംഘടനയായ സിമിയുടെ നിരോധനം നീട്ടി കേന്ദ്രസർക്കാർ: നടപടി ചോദ്യം ചെയ്‌ത ഹര്‍ജി സുപ്രീംകോടതി തള്ളി

ഇറാൻ മിസൈൽ ആക്രമണ പ്രതിരോധം: നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഖത്തർ

‘ അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുത് ‘ ; ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയ്ശങ്കർ

ഹൈദരാബാദിൽ സിപിഐ നേതാവിനെ മുളകുപൊടി വിതറി വെടിവെച്ചു കൊന്നു

കൊച്ചിയിൽ അക്ബർ അലിയുടെ പെൺവാണിഭ റാക്കറ്റ് കേന്ദ്രത്തിൽ റെയ്ഡ്: ആറ് അന്യസംസ്ഥാന യുവതികൾ ഉൾപ്പെടെ ഒമ്പതുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies