Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മാദ്ധ്യമങ്ങള്‍ കാണാത്ത ബിനായക്‌ സെന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2012, 10:33 pm IST
in Vicharam

രാജ്യത്തിനെതിരെ യുദ്ധം ചെയ്തതിന്‌ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഡോ.ബിനായക്‌ സെന്നിന്‌ കേരളത്തിലെ മാദ്ധ്യമങ്ങള്‍ നല്‍കുന്ന വീരപരിവേഷം ക്രൈസ്തവ സാമ്രാജ്യം ഭാരതത്തിന്റെ സാമൂഹ്യ ജീവിതത്തിലും ബൗദ്ധികമേഖലയിലും ചെലുത്തുന്ന സ്വാധീനത്തിന്റെ സൂചനയാണ്‌. ബിനായക്‌ സെന്‍ വനവാസിമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ഡോക്ടര്‍ അല്ല. കേരളത്തില്‍ തന്നെ ശിശുരോഗവിദഗ്ധനായ ഡോ.നാരായണനടക്കം നിരവധിപേര്‍ ആദിവാസിമേഖലകളില്‍ വര്‍ഷങ്ങളായി നിസ്വാര്‍ത്ഥസേവനം നടത്തുന്നുണ്ട്‌. കത്തോലിക്കാ സഭയുടെ ഭാഗമായ സിസ്റ്റേഴ്സ്‌ ഡോക്ടേഴ്സ്‌ ഫോറം എന്ന സംഘടനയില്‍ നിന്നു മാത്രം അറുനൂറോളം കന്യാസ്ത്രീകളായ ഡോക്ടര്‍മാര്‍ ഭാരതത്തിലെ വനവാസിമേഖലകളിലും ഒറ്റപ്പെട്ട ഗിരിവര്‍ഗ്ഗമേഖലകളിലും ‘കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ ഇവാഞ്ചലിസ’ത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്കാര്‍ക്കും ലഭിച്ചിട്ടില്ലാത്ത പ്രസിദ്ധിയും അവാര്‍ഡുകളും അംഗീകാരവും ബിനായക്‌ സെന്നിന്‌ നില്‍കുന്നതിന്‌ പിന്നില്‍ ഇന്ത്യയെ ദുര്‍ബലമാക്കി ചിന്നഭിന്നമാക്കാനുള്ള ആഗോള ക്രൈസ്തവ രാഷ്‌ട്രീയമുണ്ട്‌.

ഛത്തീസ്ഗഡ്‌ സര്‍ക്കാര്‍ നല്‍കിയ കുറ്റപത്രപ്രകാരം നക്സലുകള്‍ക്കിടയില്‍ കൊറിയര്‍ സര്‍വ്വീസായി പ്രവര്‍ത്തിച്ചിരുന്ന ബിനായക്‌ സെന്‍, നക്സല്‍/ക്രൈസ്തവ കൂട്ടുകെട്ടിന്റെ പ്രധാന ആസൂത്രകനായിരുന്നു. സെന്‍, പതിനൊന്നുമാസത്തിനിടയില്‍ മുപ്പത്തിമൂന്നു തവണയാണ്‌ നാരായണ്‍ സന്യാലിനെ ജയിലില്‍ സന്ദര്‍ശിച്ചത്‌. സന്യാല്‍ വെറും ഒരു നക്സല്‍ അല്ല. 1967 ല്‍ ചാരുമജുംദാറിനും, കനുസന്യാലിനുമൊപ്പം നക്സല്‍ബാരി പ്രക്ഷോഭത്തിന്‌ തുടക്കം കുറിച്ചയാളാണ്‌. 2003 ല്‍ ചന്ദ്രബാബു നായിഡുവിനെ കൊലപ്പെടുത്താന്‍ പദ്ധതി ആസൂത്രണം ചെയ്തത്‌ സന്യാലിന്റെ നേതൃത്വത്തിലാണ്‌. ആ കേസില്‍ ആന്ധ്രാ സര്‍ക്കാര്‍ 12 ലക്ഷം രൂപയാണ്‌ നാരായണ്‍ സന്യാലിന്റെ തലയ്‌ക്ക്‌ ഇനാം പ്രഖ്യാപിച്ചത്‌. പീപ്പിള്‍സ്‌ യൂണിയന്‍ ഓഫ്‌ സിവില്‍ ലിബര്‍ട്ടീസ്‌ (ജഡഇഘ) എന്ന സംഘടനയുടെ വൈസ്പ്രസിഡന്റ്‌ എന്ന നിലയിലാണ്‌ സെന്‍ സന്യാലിനെ കണ്ടതെന്നാണ്‌ ചിലരുടെ വാദം. ജയപ്രകാശ്‌ നാരായണ്‍ ജന്മംകൊടുത്ത ‘പീപ്പിള്‍സ്‌ യൂണിയന്‍ ഓഫ്‌ സിവില്‍ ലിബര്‍ട്ടീസ്‌ ഫോര്‍ ഡെമോക്രാറ്റിക്‌ റൈറ്റ്സ്‌’ എന്ന സംഘടനയാണ്‌ ഇപ്പോഴത്തെ (ജഡഇഘ) എന്ന്‌ പരക്കെ പ്രചാരണമുണ്ട്‌. വേലുപിള്ള പ്രഭാകരന്‍, മദനി, അഫ്സല്‍ ഗുരു, ബിനായക്‌ സെന്‍, ഇറോം ശര്‍മ്മിള എന്നീ ഭാരതവിരുദ്ധ കലാപകാരികളെ പിന്തുണയ്‌ക്കുകയും ഭാരത സര്‍ക്കാരിനെതിരെ പടനയിക്കുകയുമാണ്‌ ജഡഇഘ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്‌.

ഛത്തീസ്ഗഢ്‌ സര്‍ക്കാരിന്റെ കുറ്റപത്രപ്രകാരം ഇരുപതോളം ഫോണുകളാണ്‌ ഡോ.സെന്‍ ഉപയോഗിച്ചിരുന്നത്‌. ഒരു ദിവസം ആറുതവണ വരെ ഈ ഫോണുകളില്‍ നിന്ന്‌ സെന്‍ നാരായണ്‍ സന്യാലിന്റെ സഹോദരനെ വിളിച്ചിരുന്നു. ഹൈദരാബാദിലെ ജയിലില്‍ കഴിയുന്ന തുഷാര്‍കാന്തി ഭട്ടാചാര്യ എന്ന നക്സല്‍ നേതാവിന്റെ ഭാര്യ സോമാ സെന്നിനെ ബിനായക്‌ സെന്നിന്റെ ഭാര്യ തുടര്‍ച്ചയായി ഇ-മെയില്‍ വഴി ബന്ധപ്പെടാറുണ്ടായിരുന്നു. പ്രഭുല്‍ ഝാ, മള്‍ട്ടി, ആര്‍.എസ്‌.പ്രിയ എന്നീ നക്സല്‍ നേതാക്കള്‍ക്ക്‌ സെന്‍ രഹസ്യമായി പണം നല്‍കി വന്നിരുന്നു. വിവേകാനന്ദ ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ ആള്‍മാറാട്ടം നടത്തി ജോലിചെയ്തിരുന്ന അമിതാ ശ്രീ വാസ്തവ എന്ന നക്സല്‍ നേതാവിന്‌ സെന്നിന്റെ ഭാര്യ ഇലീനയാണ്‌ അവിടെ ജോലി തരപ്പെടുത്തി നല്‍കിയതെന്നും, ബിനായക്‌ സെന്‍ ഡയറക്ടറായ ‘രൂപാന്തര്‍’ എന്ന എന്‍ജിഒ യിലെ ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍ ശങ്കര്‍സിംഗ്‌, അനിതാ ശ്രീ വാസ്തവ എന്നീ നക്സലുകള്‍ക്ക്‌ റായ്‌പൂരിലെ, കോര്‍പ്പറേഷന്‍ ബാങ്കിലെ അക്കൗണ്ട്‌ തുടങ്ങാന്‍ പരിചയപ്പെടുത്തിയത്‌ ഇലീനയാണ്‌. അരുണ്‍കുമാര്‍ ദുബെ എന്ന സെന്‍ട്രല്‍ ബാങ്ക്‌ ഉദ്യോഗസ്ഥന്റെ റായ്‌പൂരിലുള്ള വീട്‌ മാസം 1500 രൂപ വാടകയ്‌ക്ക്‌ ശങ്കര്‍ സിംഗിന്‌ നല്‍കിയത്‌ ബിനായക്‌ സെന്‍വഴിയാണ്‌. ഇതിനെല്ലാം സര്‍ക്കാര്‍ കോടതിയില്‍ തെളിവുകള്‍ നല്‍കിയിട്ടുണ്ട്‌. ബിനായക്‌ സെന്നും ഭാര്യ ഇലീനയും കൈകാര്യം ചെയ്തിരുന്ന പണത്തെക്കുറിച്ചും ദുരൂഹതകളുണ്ട്‌. പോലീസ്‌ അറസ്റ്റു ചെയ്യുമ്പോള്‍ രൂപാന്തറിന്റെ സേവിംഗ്സ്‌ ബാങ്ക്‌ അക്കൗണ്ടില്‍ മാത്രം 40 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ച നക്സല്‍ സംഘടനകളായ ദണ്ഡകാരണ്യ ആദിവാസി കിസാന്‍ മസ്ദൂര്‍ സംഘം, ക്രാന്തികാരി ആദിവാസി ബാലസംഘം, ക്രാന്തികാരി കിസാന്‍ കമ്മറ്റി, മഹിളാ മുക്തിമോര്‍ച്ച എന്നീ സംഘടനകളുമായി ബിനായക്‌ സെന്നിനുള്ള ബന്ധം തെളിയിക്കുന്ന രേഖകളും അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ സി.ജെ.എം കോടതി സെന്നിനെ ജീവപര്യന്തം ശിക്ഷിച്ചതും ഹൈക്കോടതി അത്‌ ശരിവെച്ചതും. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നുവെന്ന്‌ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ കണ്ടെത്തിയ സെന്നിനെ വെള്ളപൂശാന്‍ ആഗോളതലത്തില്‍ ക്രൈസ്തവ നേതൃത്വം നടത്തുന്ന ശ്രമം, മാവോയിസം വഴി സുവിശേഷം എന്ന ലക്ഷ്യത്തോടെയാണ്‌.

മാവോയിസം അഹൈന്ദവീകരണത്തിനായുള്ള ഒരു ആക്രമണമാണ്‌. സര്‍ക്കാരും മാവോയിസ്റ്റുകളും തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ സ്വന്തം പരിസരത്തുനിന്നും പിടിവിട്ടുപോകുന്ന ദരിദ്രനാരായണന്‍മാരെ വലിയക്യാമ്പുകളില്‍ പുനരധിവസിപ്പിക്കാനും, സമാധാനം, പ്രത്യാശ, പ്രാര്‍ത്ഥന, അനുരഞ്ജനം എന്നിങ്ങനെ ഘട്ടംഘട്ടമായി സുവിശേഷവല്‍ക്കരിക്കാനുമാണ്‌ ക്രൈസ്തവസഭ പദ്ധതിയിടുന്നത്‌. ലോകമെങ്ങും ക്രൈസ്തവ സാമ്രാജ്യം പൗരാണിക സംസ്ക്കാരങ്ങളെ ഇല്ലാതാക്കാന്‍ നടപ്പിലാക്കിയ പദ്ധതിയാണിത്‌. അതുതന്നെയാണ്‌ ഇന്ത്യയിലെ എട്ടുസംസ്ഥാനങ്ങളിലെ 223 ജില്ലകളില്‍ മാവോയിസത്തിന്റെ മറവില്‍ നടത്തിവരുന്നത്‌.

ബിനായക്‌ സെന്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്ന ടില്‍ഡയിലെ ആശുപത്രി, കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ ഇവാഞ്ചലിസ്റ്റുകളുടെ പ്രെമോട്ടറന്മാരില്‍പ്പെട്ട ‘ഗ്ലോബല്‍ മിനിസ്ട്രി’യുടെ ഭാഗമാണ്‌. ‘ഗ്ലോബല്‍ മിനിസ്ട്രി’യെ നിയന്ത്രിക്കുന്നത്‌ ആറ്‌ അന്താരാഷ്‌ട്ര ക്രൈസ്തവ ഏജന്‍സികളാണ്‌. 270 വിദേശപള്ളികളും ചര്‍ച്ച്‌ ഓഫ്‌ നോര്‍ത്ത്‌ ഇന്ത്യ, യുണൈറ്റഡ്‌ തിയോളജിക്കല്‍ കോളേജ്‌ ബാംഗ്ലൂര്‍ എന്നിവയടക്കം നാല്‍പതോളം ഇന്ത്യന്‍ ക്രൈസ്തവ സ്ഥാപനങ്ങളും ഗ്ലോബല്‍ മിനിസ്ട്രിയുടെ പങ്കാളിയാണ്‌. 1979 ല്‍ സോവിയറ്റ്‌ യൂണിയനിലെ അല്‍മ അറ്റായില്‍ വേള്‍ഡ്‌ ഹെല്‍ത്ത്‌ ഓര്‍ഗനൈസേഷന്‍ വിളിച്ചു ചേര്‍ത്ത അന്തര്‍ദേശീയ മെഡിക്കല്‍ സമ്മേളനം, മൂന്നാം ലോകരാജ്യങ്ങളിലെ 65% മുതല്‍ 90% വരെ ജനങ്ങള്‍ക്ക്‌ ഡോക്ടറുടെ സേവനം ലഭ്യമല്ലാത്തതിനാല്‍ നാല്‍പതിനായിരം കുട്ടികള്‍ ദിവസവും മരിക്കുന്നുവെന്നും, വെള്ളവും ആഹാരവും പരിസരവും വൃത്തിയായി സൂക്ഷിക്കുകവഴി ആ രാജ്യങ്ങളിലെ 80% രോഗങ്ങളും ഒഴിവാക്കാമെന്നും കണ്ടെത്തി. ഈ പ്രശ്നം ഫലപ്രദമായി നേരിടാന്‍ കമ്മ്യൂണിറ്റി ബെയിസ്ഡ്‌ ഹെല്‍ത്ത്‌ പ്രോഗ്രാമിന്‌, വേള്‍ഡ്‌ ഹെല്‍ത്ത്‌ ഓര്‍ഗനൈസേഷന്‍ രൂപം നല്‍കി. ഈ കണക്കുകള്‍ അവസരമായി കണ്ട ആഗോള സുവിശേഷ പ്രസ്ഥാനമായ മെഡിക്കല്‍ അംബാസിഡേഴ്സ്‌ ഇന്റര്‍ നാഷണല്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ ഇവാഞ്ചലിസത്തിന്‌ രൂപം നല്‍കി. ക്യാമ്പസ്‌ ക്രൂസേഡ്‌ എന്ന പദ്ധതിയിലൂടെ പത്തു വര്‍ഷം കൊണ്ട്‌ 135000 ഇവാഞ്ചലിസ്റ്റുകളെ ആരോഗ്യപ്രവര്‍ത്തകരായി ലോകമെങ്ങും അവര്‍ നിയോഗിച്ചു. ഇവര്‍ സുവിശേഷകരുടെ ശബ്ദം കേട്ടിട്ടില്ലാത്ത മേഖലകളില്‍ ആഴ്ചയില്‍ ഒന്ന്‌ എന്ന നിരക്കില്‍ പള്ളികള്‍ സ്ഥാപിച്ചു. ആരോഗ്യ പ്രവര്‍ത്തകരില്‍ മാലാഖമാരെയും അവര്‍ നല്‍കുന്ന വേദന സംഹാരി ഗുളികകളില്‍ യേശുവിനേയും പട്ടിണിപ്പാവങ്ങള്‍ കണ്ടുതുടങ്ങിയതോടെ ഈ പ്രോജക്ടുകള്‍ വന്‍ വിജയമായി. രണ്ടായിരാമാണ്ടിലെ കണക്കു പ്രകാരം 450 അന്തര്‍ദേശീയ പ്രോജക്ടുകള്‍ പഴയ കമ്മ്യൂണിറ്റ്‌ ബ്ലോക്കിലും, മുസ്ലീം/ഹിന്ദു/ബുദ്ധമേഖലകളിലുമായി കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ ഇവാഞ്ചലിസ്റ്റുകള്‍ പ്രവര്‍ത്തിപ്പിച്ചുവരുന്നു. ബിനായക്‌ സെന്നും ഇതിന്റെ ഭാഗമാണ്‌. ബിനായക്‌ സെന്നിന്‌ നിരവധി അവാര്‍ഡുകള്‍ നല്‍കപ്പെട്ടു. ക്രിസ്തുവിന്റെ സന്ദേശം യഥാവിധി എത്തിക്കുന്നതിന്‌ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ്‌ നല്‍കുന്ന പോള്‍ഹാരിസണ്‍ അവാര്‍ഡാണ്‌ അതിലൊന്ന്‌. അറസ്റ്റു ചെയ്യപ്പെട്ടതിനെ തുടര്‍ന്ന്‌ അവാര്‍ഡുകളുടെ എണ്ണം വര്‍ദ്ധിച്ചു. മാദ്ധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്ന ജോനാഥന്‍ മാന്‍ അവാര്‍ഡ്‌ ആണ്‌ അതിലൊന്ന്‌. ഗ്ലോബല്‍ ഹെല്‍ത്ത്‌ കൗണ്‍സിലാണ്‌ അത്‌ നല്‍കിയത്‌. അമേരിക്ക ലോകമെങ്ങും നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആളും അര്‍ത്ഥവും നല്‍കി ആസൂത്രണം നടത്തുന്ന യുഎസ്‌എയിഡിന്റെ സന്തതിയാണ്‌ ഗ്ലോബല്‍ ഹെല്‍ത്ത്‌ കൗണ്‍സില്‍. യുഎസ്‌എയിഡ്‌ അമേരിക്കന്‍ വിദേശകാര്യവകുപ്പിന്റേയും ആഭ്യന്തരവകുപ്പിന്റെയും ഭാഗമാണ്‌. വേള്‍ഡ്‌ വിഷന്റെ മാതൃസംഘടനയായ യു.എസ്‌ എയിഡിന്റെ സാമ്പത്തിക പിന്‍ബലത്തോടെ നടത്തുന്ന ഗ്ലോബല്‍ ഹെല്‍ത്ത്‌ കൗണ്‍സിലിന്റെ ആദ്യത്തെ തലവന്‍ യുഎസ്‌എയിഡിന്റെ മുന്‍ തലവനായിരുന്നു.

ഭാരതത്തില്‍ 5523 ആരോഗ്യസ്ഥാപനങ്ങള്‍ നടത്തുന്ന കത്തോലിക്ക ഹെല്‍ത്ത്‌ അസ്സോസിയേഷന്‍ ഓഫ്‌ ഇന്ത്യക്കും, കത്തോലിക്ക ബിഷപ്പ്‌ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഇന്ത്യയ്‌ക്കും ഒപ്പം ഗ്ലോബല്‍ ഹെല്‍ത്ത്‌ കൗണ്‍സിലും കത്തോലിക്കാ മെഡിക്കല്‍ മിഷന്‍ ബോര്‍ഡിന്റെ പങ്കാളിയാണ്‌. ജയിലിലായ ഉടന്‍ ജോനാഥന്‍ അവാര്‍ഡ്‌ ലഭിക്കാന്‍ കാരണം ഈ ബന്ധങ്ങള്‍ തന്നെയാവണം. ആ അവാര്‍ഡ്‌ ഏറ്റുവാങ്ങാന്‍ വാഷിംഗ്ടണില്‍ പോകാന്‍ സെന്നിന്‌ ജാമ്യം അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇരുപത്തിരണ്ട്‌ നൊബേല്‍ സമ്മാനജേതാക്കളാണ്‌ പ്രധാനമന്ത്രിക്ക്‌ കത്തെഴുതിയത്‌. അതിനുപിന്നിലെ ക്രൈസ്തവ താല്‍പര്യം സ്പഷ്ടമാണ്‌. 2011 ല്‍ സൗത്ത്‌ കൊറിയയില്‍ നിന്ന്‌ ലഭിച്ച ഗവാങ്ങ്ച്യു അവാര്‍ഡാണ്‌ മറ്റൊന്ന്‌. സൗത്ത്‌ കൊറിയയെ സുവിശേഷക കയറ്റുമതി രാജ്യമാക്കുന്നതിന്‌ നേതൃത്വം നല്‍കിയത്‌ കത്തോലിക്ക ജസ്റ്റിസ്‌ ആന്റ്‌ പീസ്‌ കമ്മറ്റിയാണ്‌. അവരാണ്‌ ഗവാങ്ങ്ച്യൂ ഡെമോക്രാറ്റിക്ക്‌ മൂവ്മെന്റിന്‌ നേതൃത്വം നല്‍കിയത്‌. ഗവാങ്ങ്ച്യൂ അവാര്‍ഡിന്റെ സംഘാടകര്‍ ഗവാങ്ങ്ച്യു കത്തോലിക്ക അതിരൂപതയാണ്‌. ഏഷ്യയില്‍ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നവര്‍ക്ക്‌ മനുഷ്യാവകാശത്തിന്റെ പേരില്‍ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി ഈ അവാര്‍ഡ്‌ നല്‍കിവരുന്നു. ഇന്തോനേഷ്യ വിഭജിച്ച്‌ ക്രിസ്ത്യന്‍ രാജ്യമായ ഈസ്റ്റ്‌ തിമൂര്‍ സ്ഥാപിച്ചതിന്‌ നേതൃത്വം നല്‍കിയ ജസ്യൂട്ടുകാരനായ സനന്‍ ഗ്യാസ്മാവോയ്‌ക്കാണ്‌ ആദ്യമായി ഈ അവാര്‍ഡ്‌ നല്‍കപ്പെട്ടത്‌. ജനാധിപത്യ പ്രക്ഷോഭങ്ങളുടെ പേരില്‍ ബര്‍മ്മയെ ക്രൈസ്തവവല്‍ക്കരിക്കാന്‍ നേതൃത്വം നല്‍കുന്ന ആക്സാങ്ങ്‌ സൂചി, നേപ്പാളി മതേതരത്വ ജനാധിപത്യനായി പ്രക്ഷോഭം നടത്തുന്ന ശുശീല്‍ പ്യാകുറല്‍, ശ്രീലങ്കയില്‍ മനുഷ്യാവകാശത്തിന്റെ മറവില്‍ എല്‍ടിടിഇയ്‌ക്കുവേണ്ടി പ്രചാരണം നടത്തിയിരുന്ന ബസില്‍ ഫെര്‍ണാഡോ, മണിപ്പൂരില്‍ ക്രൈസ്തവ തീവ്രവാദികള്‍ക്ക്‌ അനുകൂലമായ പരിസരം സൃഷ്ടിക്കാന്‍ സമരം നടത്തുന്ന ഇറോം ശര്‍മ്മിള, അമേരിക്കയിലെ പാക്കിസ്ഥാന്‍ സംഘടനയായ അസോസിയേഷന്‍ ഓഫ്‌ കമ്മ്യൂണല്‍ ഹാര്‍മണിയുമായി ചേര്‍ന്ന്‌ ഇന്ത്യയില്‍ ദളിത്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലെനിന്‍ എന്നിവര്‍ക്കാണ്‌ ബിനായക്‌ സെന്നിന്‌ മുമ്പ്‌ ഈ അവാര്‍ഡ്‌ ലഭിച്ചത്‌.

ഈ പശ്ചാത്തലത്തിലാണ്‌ ബിനായക്‌ സെന്നിനെ പിന്‍തുണച്ചുകൊണ്ട്‌ ബ്രിട്ടീഷ്‌ ഹൗസ്‌ ഓഫ്‌ കോമണ്‍സ്‌ പ്രമേയം പാസാക്കിയതിനേയും അമേരിക്ക, കാനഡ, യുറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ അന്‍പത്തഞ്ചോളം അന്തര്‍ദേശീയ എന്‍ജിഒ കള്‍ നടത്തിയ പ്രചരണത്തേയും വിലയിരുത്തേണ്ടത്‌. അമര്‍ത്യാസെന്‍ അടക്കമുള്ള മുപ്പത്തിഒന്‍പത്‌ നൊബേല്‍ സമ്മാനജേതാക്കള്‍ ആ പ്രചാരണപരിപാടികളില്‍ പങ്കെടുത്തു. കാനഡയിലെ 31 സര്‍വ്വകലാശാലകളും, ഹാര്‍വാര്‍ഡ്‌, കാലിഫോര്‍ണിയ, ബെര്‍ക്കിലി, സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളും സെന്നിനുവേണ്ടി തെരുവിലിറങ്ങി. ഇന്ത്യയില്‍ കത്തോലിക്കാ ചര്‍ച്ച,്‌ ഓള്‍ ഇന്ത്യ ക്രിസ്ത്യന്‍ കൗണ്‍സില്‍, നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌, ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ്‌ എന്നിവ സംയുക്തമായി, യേശുവിന്റെ കാലത്ത്‌ നടന്നതുപോലെയുള്ള ക്രൂശിക്കലാണ്‌ നടക്കുന്നതെന്ന പ്രചാരണത്തോടെ, സെന്നിനുവേണ്ടി രംഗത്തിറങ്ങി. യുറോപ്യന്‍ യൂണിയന്‍ എട്ട്‌ പ്രതിനിധികളെ ഛത്തീസ്ഗഢ്‌ കോടതിയില്‍ ബിനായക്‌ സെന്നിന്റെ വിചാരണ നിരീക്ഷിക്കാനയച്ചു.

വന്‍ ആസൂത്രണത്തോടെ ലോകവ്യാപകമായി നടത്തുന്ന ഈ പ്രചാരണ പരിപാടികള്‍ നിരീക്ഷിച്ചാല്‍ ബിനായക്‌ സെന്‍ ക്രൈസ്തവ സാമ്രാജ്യത്തിന്റെ ഭാരതത്തിലെ വിലപ്പെട്ട സൈന്യാധിപനാണെന്ന്‌ മനസ്സിലാക്കാം. നേപ്പാള്‍ മുതല്‍ കേരളം വരെ പടര്‍ന്നു വളരുന്ന അഭിനവ മാവോയിസത്തിന്റെ കാതല്‍ ക്രൈസ്തവ മതഭീകരതയുടേതാണ്‌. ജനാധിപത്യ സര്‍ക്കാര്‍ നേപ്പാളില്‍ മുന്‍ മാവോയിസ്റ്റുകളെ സൈന്യത്തിലുള്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്‌ അമേരിക്കയും യുറോപ്യന്‍ യൂണിയനും നോര്‍വെയും സംയുക്തമായാണ്‌. 2012 ഏപ്രില്‍ 11 ന്‌ ക്രിസ്ത്യാനിയായ ബാബുറാം ഭട്ടാറായി നയിക്കുന്ന നേപ്പാള്‍ സര്‍ക്കാര്‍, പീപ്പിള്‍സ്‌ ലിബറേഷന്‍ ആര്‍മി (മുന്‍ മാവോയിസ്റ്റ്‌ വിപ്ലവകാരികള്‍) യില്‍പ്പെട്ട 6500 പേരെ നേപ്പാള്‍ സൈന്യത്തില്‍ ലയിപ്പിച്ചു. ബാക്കി 2500 പേരെ മിനിമം ശാരീരിക യോഗ്യതയില്ലാത്തതിനാല്‍ വോളണ്ടിയര്‍ റിട്ടയര്‍മെന്റ്‌ നല്‍കി. എന്നാല്‍ യുണിഫൈഡ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ നേപ്പാള്‍ (മാവോയിസ്റ്റ്‌) വൈസ്പ്രസിഡന്റ്‌ മോഹന്‍ വൈദ്യയുടെ നേതൃത്വത്തില്‍ 240 മാവോയിസ്റ്റ്‌ എം.പിമാരില്‍ 80 എം.പിമാരുടെ പിന്‍തുണയോടുകൂടി ഏപ്രില്‍ 12 മുതല്‍ നേപ്പാളില്‍ പുതിയ കലാപം ആരംഭിച്ചിരിക്കുന്നു. ഇവരില്‍ ഭൂരിപക്ഷവും തീവ്രവിപ്ലവകാരികളാണെന്ന്‌ അവകാശപ്പെടുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അവര്‍ ആവശ്യപ്പെടുന്നത്‌ ന്യൂനപക്ഷ/ദളിത്‌ സംവരണവും, മുഴുവന്‍ മുന്‍ മാവോയിസ്റ്റ്‌ വിപ്ലവകാരികളേയും സൈന്യത്തില്‍ ഉള്‍പ്പെടുത്തണമെന്നതുമാണ്‌. ഈ ആവശ്യങ്ങളൊക്കെ ക്രൈസ്തവ സാമ്രാജ്യം തുടക്കത്തിലേ ഉന്നയിച്ചതാണ്‌. ഇപ്പോള്‍ പുതിയഭരണഘടനാനിര്‍മ്മാണഘട്ടത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ ക്രൈസ്തവ സാമ്രാജ്യത്തിന്റെ വിരല്‍തുമ്പില്‍ ആടുകയാണ്‌. ഭാരതത്തിലും മാവോയിസത്തിന്റെ മറവില്‍ ഇതൊക്കെ തന്നെ ആവര്‍ത്തിക്കാമെന്ന കണക്കുകൂട്ടലിലാണ്‌ ക്രൈസ്തവ സാമ്രാജ്യം. അതിനുവേണ്ടി ബിനായക്‌ സെന്നിനെ പോലെയുള്ള ഒരു നിര കലാപകാരികള്‍ക്ക്‌ വീരപരിവേഷം നല്‍കണം. സര്‍ക്കാരുകളെ അപകീര്‍ത്തിപ്പെടുത്തണം. അതിനായി ക്രൈസ്തവ സാമ്രാജ്യം നടത്തുന്ന വര്‍ണ്ണശബളമായ പ്രചാരണപരിപാടികള്‍ക്കൊപ്പം, നീതി ബോധമില്ലാതെ, കേരളത്തിലെ ഇടതു/ഇസ്ലാമിക മാദ്ധ്യമങ്ങളും അണിചേരുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

Samskriti

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

Article

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

Samskriti

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

Main Article

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

പുതിയ വാര്‍ത്തകള്‍

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.