വിളക്കുകാരന് അലിവുതോന്നി വിളക്കിന്റെ പ്രകാശം തന്റെ മുഖത്തേയ്ക്ക് പതിപ്പിക്കുകയാണെങ്കില്‍ നമ്മള്‍ക്ക് അയാളുടെ മഖം കാണാന്‍ പ്രയാസമില്ല. അതപോലെ, ഭഗവാന് ദയചെയ്ത് ജ്ഞാനപ്രകാശത്തെ തന്റെ മുഖത്തേയ്ക്ക് തിരിയ്ക്കുകയാണെങ്കില് അവിടത്തെ ദര്‍ശനം നമ്മള്‍ക്ക് സുലഭമാണ്.
മനുഷ്യര്‍ക്കു മാംസചക്ഷസ്സുകൊണ്ട് ഈശ്വരനെ കാണാനാവില്ല. എപ്പോഴും സാധനചെയ്തകൊണ്ടിരിയ്ക്കുന്നവര്ക്ക് അവിടത്തെ പ്രേമമയമായ ശരീരത്തെ പ്രാപിയ്ക്കാം.
പ്രേമമയമായ കണ്ണുണ്ടെങ്കില്‍ ആ കണ്ണുകൊണ്ട് ഭഗവാനെക്കാണാം. പ്രേമമയമായ കാതുണ്ടെങ്കില്‍ ആ കാതുകൊണ്ട് അവിടത്തെ മൊഴി കേള്‍ക്കാം.
പിത്തരോഗി ലോകമാസകാലം മഞ്ഞനിറമായിക്കാണുന്നു. അതുപോലെ, ഈശ്വരധ്യാനത്തില്‍ മുഴുകിയവന് നോക്കുന്ന ദിക്കിലെല്ലാം ഈശ്വരനായിരിയ്ക്കും.
ഫലേച്ഛകൂടാതെ നിത്യം കര്‍മം ചെയ്തുകൊണ്ടിരുന്നാല്‍ ഭഗവാനോട് പ്രേമം ഉണ്ടാവുന്നു. പിന്നെ ക്രമേണ ഭഗവാന്റെ കൃപയാല്‍ ഭഗവത്പ്രാപ്തിയും ഉണ്ടാവുന്നു.
നമ്മള് അന്യോന്യം കാണുന്നതുപോലെ ഭഗവാനെ കാണുകയെന്നതും നമ്മള് അന്യോന്യം സംസാരിക്കുന്നതുപോലെ ഭഗവാനട് സംസാരിക്കുകയെന്നതും അസംഭാവ്യമായ ഒന്നല്ല.
പ്രവര്ത്തകന് സാധകന് സിദ്ധന് എന്നിങ്ങനെ ഭക്തന്മാര് നാലുവിധത്തിലുണ്ട്. ഇവരില്‍ പ്രവര്‍ത്തകര്‍ മാലതിലകം മുതലായ ബാഹ്യാചാരങ്ങളലില് തത്പരനായിരിയ്ക്കും. സാധകഭക്തന്‍ ഭഗവല്ലബ്ധിയ്ക്ക് എന്നും വ്യാകുലചിത്തനായിരിക്കും.
മാത്രമല്ല, സാധകഭക്തന്‍ പ്രേമപൂര്‍വം ഭഗവാനെ വിളിയ്ക്കുകയും ശ്രദ്ധാപുരസ്സരം നാമം ജപിയ്ക്കുകയും ഈശ്വരനുണ്ടെന്നും അവിടന്നാണെല്ലാം ചെയ്യുന്നതെന്നും വിശ്വസിക്കുകയും ചെയ്യുന്നു.
ഈശ്വരനെ നേരിട്ടു കാമുന്ന ഭക്തനെ സിദ്ധനെന്നും ഈശ്വരനോടുകൂടി മുഖത്തോട് മുഖം സംസാരിയ്ക്കുന്ന ഭക്തനെ സിദ്ധരില്‍ സിദ്ധന് എന്നും പറയുന്നു.
സിദ്ധരില്‍ സിദ്ധന്നു പിതൃഭാവം, വാത്സല്യഭാവം, സഖ്യഭാവം,പ്രേമഭാവം എന്നീ ഭാവങ്ങളില്‍ ഈശ്വരാനുഭവത്തിന് അവസാനമില്ല.
വിറകില്‍ അഗ്നിയുണ്ടെന്ന് വിശ്വസിക്കുന്നതും വിറകില്‍ നിന്നഗ്നിയുണ്ടാക്കി പാകം ചെയ്തഭക്ഷണം കഴിച്ചു തൃപ്തിയടയുന്നതും രണ്ടും രണ്ടാകുന്നു. ഈശ്വരനുണ്ടെന്ന വിശ്വാസവും ഈശ്വരപ്രാപ്തിയാല് ലഭിക്കുന്ന ആനന്ദാനുഭവവും വേറെയാണെന്ന് സാരം.
കര്‍മം ചെയ്യാതെ ഈശ്വരദര്‍ശനം സാധ്യമല്ല. ധ്യാനം, ദാനം, ജപം, യജ്ഞം എന്നിവയെല്ലാം കര്മമമെന്ന് പറയുന്നു.
കര്‍മമില്ലെങ്കില്‍ ഭക്തിയില്ല. കര്‍മമില്ലെങ്കില്‍ ഈശ്വരസാക്ഷാത്കരാവുമില്ല. ചണ്ടി നീക്കിയില്ലെങ്കില്‍ പൊയ്ക്കയിലെ വെള്ളം കാണില്ല.
പാലില്‍ നിന്നും തൈരും തൈരില്നിന്നും വെണ്ണയും കിട്ടുന്നു. അതില്‍ പ്രയത്നത്തിനാണ് പ്രാധാന്യം. പ്രയത്നം കൂടാതെ ഫലസിദ്ധി ഉണ്ടാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: