Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

പാളയം ശ്രീഹനുമാന്‍ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2012, 10:57 pm IST
in Travel

തിരുവനന്തപുരം നഗരത്തിലെ പ്രധാന ഹനുമാന്‍ ക്ഷേത്രമാണ്‌ പാളയത്തുള്ളത്‌. പണ്ട്‌ പാളയത്ത്‌ പട്ടാളക്യാമ്പ്‌ ഉണ്ടായിരുന്നു. ആ ക്യാമ്പിലുള്ളവര്‍ നിര്‍മ്മിച്ചതാണ്‌ ഈ ക്ഷേത്രം. ശക്തിസ്വരൂപനായ ഹനുമാന്‍ സ്വാമിയെ അവര്‍ നിത്യവും ആരാധിച്ചുപോന്നു. എന്നാല്‍ പട്ടാളക്യാമ്പ്‌ ഇവിടെ നിന്നും പാങ്ങോട്ടേയ്‌ക്ക്‌ മാറ്റി. അതിനെ തുടര്‍ന്ന്‌ പ്രതിഷ്ഠയും അവിടേക്ക്‌ കൊണ്ടുപോയി. ആഞ്ജനേയസ്വാമിയെ അവിടെ പ്രതിഷ്ഠിച്ച്‌ തൊഴുതു പോന്നു. പ്രതിഷ്ഠ നടന്നു കഴിഞ്ഞപ്പോള്‍ മുതല്‍ അവിടെ പല അനിഷ്ടസംഭവങ്ങളും ഉണ്ടായി. ദേവപ്രശ്നത്തില്‍ വിഗ്രഹം പഴയസ്ഥാനമായ പാളയത്തുതന്നെ കൊണ്ട്‌ വന്നു പ്രതിഷ്ഠിക്കണമെന്ന്‌ കണ്ടു. അങ്ങനെയാണ്‌ വീണ്ടും പാളയത്തുതന്നെ പ്രതിഷ്ഠിച്ചത്‌. അതിനുശേഷം ശിവപ്രതിഷ്ഠയും ഇവിടെ നടന്നു. ചൈതന്യം കുറഞ്ഞുപോയിരിക്കുമോ എന്ന്‌ കരുതിയതാവാം പുതിയ പ്രതിഷ്ഠാകര്‍മ്മം കൂടിനിര്‍വ്വഹിച്ചത്‌. നിത്യവും തൊഴാനെത്തുന്നവര്‍ക്കും പാളയത്തെ പരിസരവാസികള്‍ക്കും ആഹ്ലാദം. ആജ്ഞനേയനും ഇവിടെ കുടികൊള്ളുകയായിരിക്കാം ഇഷ്ടാം. തുടര്‍ന്നങ്ങോട്ട്‌ ഭക്തജനങ്ങളുടെ പ്രവാഹമായി. ക്ഷേത്രം നാള്‍ക്കുനാള്‍ അഭിവൃദ്ധിപ്പെടാന്‍ തുടങ്ങി. ക്ഷേത്രത്തിലെ ഒരു ആല്‍ വളരെയേറെ ഇനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അടുത്തുള്ള കെട്ടിടങ്ങള്‍ക്ക്‌ ദോഷമുണ്ടാകുമെന്ന്‌ കരുതി ആല്‍ മുറിച്ചുമാറ്റാന്‍ തീരുമാനിച്ചു. വന്‍തുകയ്‌ക്ക്‌ ലേലം ഉറപ്പിക്കുകയും ചെയ്തു. ലേലം പിടിച്ചയാള്‍ ആല്‍ മുറിക്കാനെത്തിയപ്പോള്‍ അതില്‍ ഒരുവാനരന്‍. മരം മുറിച്ചുമാറ്റാനാകതെ ലേലം പിടിച്ചയാള്‍ സ്ഥലം വിട്ടു. വീണ്ടും ലേലത്തില്‍ പങ്കെടുക്കാന്‍ ആരും മുന്നോട്ടുവന്നതുമില്ല. ഇന്നും ക്ഷേത്രത്തിലെത്തുന്നവര്‍ക്ക്‌ ഈ ആലിന്റെ കഥ ഓര്‍മ്മയുടെ തണല്‍ വിരിക്കുന്നു. മറ്റൊരു വിശേഷമരവും ഇവിടെ ഉണ്ട്‌. ആരെയും അത്ഭുതപ്പെടുത്തുന്ന ആരാധനായോഗ്യമായ ഒരു ചെമ്പകമരം. മൂന്നടിയോളം ഉയരം കഴിഞ്ഞതില്‍പ്പിന്നെ ചാഞ്ഞുവളരാന്‍ തുടങ്ങി. മരച്ചുവട്ടില്‍ ഒരു പൊത്ത്‌. അവിടെ ദീപം തെളിക്കുന്നു. കര്‍പ്പൂരവും ചന്ദനത്തിരിയും ആ ദ്വാരത്തില്‍ എരിഞ്ഞുകൊണ്ടേയിരിക്കുന്നു. വര്‍ഷങ്ങളായി പൂജാദ്രവ്യങ്ങള്‍ കത്തിച്ചിട്ടും മരത്തിന്‌ തീ പിടിച്ചിട്ടില്ല. തീയുടെ പാടുപോലുമേല്‍ക്കാതെ മരം വളര്‍ന്നുകൊണ്ടേയിരിക്കുന്നു. ചാഞ്ഞുവളര്‍ന്ന്‌ ശാഖകള്‍ക്ക്‌ തൂണുകള്‍ കെട്ടിക്കൊടുത്തു. അപ്പോള്‍ നടപ്പന്തല്‍ പണിഞ്ഞത്‌. പന്തലിലൂടെ വളര്‍ന്ന്‌ വേളിയിലേക്ക്‌ നീണ്ട നാലുശാഖകള്‍. അത്‌ കാണുന്ന ആര്‍ക്കും ആശ്ചര്യം. ഈശ്വര ചൈതന്യമെന്നേ പറയേണ്ടൂ. മേറ്റ്വിടെയെങ്കിലുമായിരുന്നെങ്കില്‍ മരം കത്തി നശിപ്പിച്ചുപോകുമായിരുന്നു. ആജ്ഞനേയനേയും ശിവനേയും കണ്ട്‌ വണങ്ങിക്കഴിഞ്ഞാല്‍ ഉപദേവന്മാരായ വിഘ്നേശ്വരനും നാഗരാജാവും ഉണ്ട്‌. വടമാല, വെറ്റിലമാല എന്നീ വഴിപാടുകള്‍ക്ക്‌ പുറമെ നാരങ്ങാവിളക്ക്‌ ഇവിടെ പ്രധാനം. ശ്രീകോവിലിന്‌ പിന്നില്‍ രണ്ട്‌ പീഠങ്ങള്‍ നാരങ്ങാവിളക്കിനായി കെട്ടിയിട്ടുണ്ട്‌. അതില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക സ്ഥാനങ്ങള്‍. ഇവിടെ എത്തുന്ന ഭക്തര്‍ തന്നെ നാരാങ്ങാദീപം കൊളുത്തുന്നു. നാരങ്ങാ രണ്ടായി മുറിച്ച്‌ നീര്‌ പിഴിഞ്ഞ്‌ തൊട്ടടുത്തുള്ള ടാങ്കില്‍ ഒഴിക്കുന്നു. പിന്നെ തോട്‌ മടക്കി തിരിയിട്ട്‌ എണ്ണയൊഴിച്ചുകത്തിക്കുന്നു. ദീപനാളങ്ങള്‍ ഇവിടെ ഗോപുരം തീര്‍ക്കുന്നു. സര്‍വൈശ്വര്യലബ്ധിക്കായി നടത്തപ്പെടുന്ന ഈ വിശിഷ്ടമായ വഴിപാട്‌ ഇവിടുത്തെ എടുത്തപറയത്തക്ക പ്രത്യേകതയാണ്‌. അതുകണ്ട്‌ തൊഴുന്നവര്‍ക്ക്‌ ഭക്തിസാന്ദ്രമായ അനുഭവമാണ്‌. ഉഷപൂജ കഴിഞ്ഞ്‌ പതിനൊന്നുമണിക്കേ നട അടയ്‌ക്കൂ എന്നതുകൊണ്ട്‌ വിദൂരങ്ങളില്‍ നിന്നും നഗരത്തിലെത്തുന്നവര്‍ക്കുപോലും ദര്‍ശന സൗകര്യം ലഭിക്കുന്നു. വ്യാഴാഴ്ച ഇവിടെ പ്രധാനം. മേടമാസത്തിലെ വിഷുവിന്‌ ഉത്സവം. വിഷുപൊങ്കല്‍ വിപുലമായ ചടങ്ങുകളോടെ നടക്കും. സായം സന്ധ്യയില്‍, ചുറ്റുമുള്ള സര്‍ക്കാര്‍ മന്ദിരങ്ങളും സ്റ്റേഡിയവും നിശബ്ദതയിലേക്ക്‌ വഴുതി വീഴുമ്പോള്‍ ഹനുമാന്‍കോവിലിന്റെ നാലമ്പലത്തില്‍ നിന്നുയരുന്ന താരക മന്ത്രധ്വനിയില്‍ ലയിച്ച്‌ ആയിരമായിരം ഭക്തര്‍ അഞ്ജലിബദ്ധരായി നില്‍ക്കുന്നുണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

Kerala

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

Entertainment

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

Entertainment

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.