അഡിസ് അബാബ: പടിഞ്ഞാറന്‍ എത്യോപ്യയില്‍ ബസിനു നേരേ അജ്ഞാതര്‍ നടത്തിയ ആക്രമണത്തില്‍ 19 പേര് മരിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റു. ഇവരില്‍ എട്ട് പേരുടെ നില് ഗുരുതരമാണ്. ബസിലുണ്ടായിരുന്ന അഞ്ചു യാത്രക്കാരികളെ തട്ടിക്കൊണ്ടുപോയി.
മരിച്ചവര്‍ എല്ലാവരും പുരുഷന്മാരാണ്. ഗംബെല്ലയില് പ്രാദേശിക സമയം ഉച്ചയ്ക്കു രണ്ടു മണിക്കാണു സംഭവം. 34 യാത്രക്കാരാണു ബസിലുണ്ടായിരുന്നത്. ബസ് തടഞ്ഞു നിര്‍ത്തി യാത്രക്കാരുടെ പണവും വസ്ത്രങ്ങളും തട്ടിയെടുത്ത ശേഷമായിരുന്നു വെടിവയ്പ്പ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരുമേറ്റെടുത്തിട്ടില്ല.
പെണ്‍കുട്ടികളോട് നിലത്ത് കമിഴ്ന്ന് കിടക്കാന്‍ പറഞ്ഞ ശേഷം ആണ്‍കുട്ടികളെ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നാണ് എത്യോപ്യന്‍ ടെലിവിഷന്‍ പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നത്. സാമുദായിക സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് ഗാംബെല്ല. അക്രമികള്‍ക്കു വേണ്ടി തെരച്ചില്‍ ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: